Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്...
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്ര...
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്ര...
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം...
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവ...
Previous
Next
Karshakan
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
WhatsApp
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചിക്കുമായി കാട വളര്‍ത്തുന്നവര്‍ ലക്ഷ്യമിടുന്നതു നിത്യവരുമാനം. ഇതോടൊപ്പം കാടക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്ന ചെറിയ ഹാച്ചറികളും നിശ്ചിത പ്രായം വരെ കുഞ്ഞുങ്ങളെ വളര്‍ത്തി വില്‍ക്കുന്ന നഴ്സറികളും അനുബന്ധമായി നടത്തുന്നവരുമുണ്ട്.
യമനിലെ അഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് ജോലിയും സമ്പാദ്യവും ഉപേക്ഷിച്ച് നാട്ടിലെത്തിയ കുടുംബമാണ് ആലപ്പുഴ പള്ളിപ്പുറം ബീന ഔസേപ്പിന്റത്. ഭര്‍ത്താവും രണ്ട് മക്കളും ഓര്‍മകള്‍ നഷ്ടപ്പെട്ട് അവശയായ അമ്മയും ഉള്‍പ്പെടുന്ന ഈ കുടുംബം നിത്യവരുമാനം എന്ന രീതിയിലാണ് കാട വളര്‍ത്തല്‍ ആരംഭിച്ചത്. അമ്മയെ ശുശ്രൂഷിക്കേണ്ടതിനാല്‍ നഴ്സായിരുന്ന ബീന മറ്റൊരു ജോലിക്ക്ശ്രമിച്ചുമില്ല. ഭര്‍ത്താവ് പ്രാദേശികമായ ചില തൊഴിലുകള്‍ ചെയ്തെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി.
അങ്ങനെയിരിക്കെ, ഒരു വരുമാന മാര്‍ഗമായി മുയല് വളര്‍ത്തലിലേക്കു തിരിഞ്ഞു. അതു മെച്ചപ്പെട്ടു വരുന്ന അവസ്ഥയിലാണു മൃഗങ്ങളെ കൊല്ലുന്നതിനെതിരെ നിയമം വന്നത്. മാസങ്ങള്‍ കഴിഞ്ഞാണ് മാംസത്തിനുവേണ്ടി വളര്‍ത്തുന്ന മുയലുകളെ നിയമം ബാധിക്കില്ലന്ന് ഉറപ്പ് കിട്ടിയത്. അപ്പോഴേക്കും ബീന ഉള്‍പ്പെടെ നിരവധിപ്പേര്‍ മുയല് ഫാമുകള്‍ ഉപേക്ഷിച്ചി രുന്നു. തുടര്‍ന്നാണു കാടയൊന്നു പരീക്ഷിച്ചാലോ എന്നാ ലോചിച്ചത്. ആദ്യം 100 കാടകള്‍ വാങ്ങി.
ചേര്‍ത്തല തൈക്കല്‍ കടപ്പുറത്തിനോട് ചേര്‍ന്നുള്ള സ്വന്തം പുരയിടത്തിലായിരുന്നു കാടവളര്‍ത്തലിന്റെ തുടക്കം. അഞ്ച് സെന്റിലെ പരിമിതികള്‍ക്കുള്ളില്‍ ഭര്‍ത്താവ് ഔസേപ്പച്ചന് ഒരുക്കിയ കൂടുകളില്‍ കാടവളര്‍ത്തല്‍ ആരംഭിച്ചു. പരിചയക്കുറവ് മൂലം അറുപത് കാടകള്‍ വിവിധ കാരണങ്ങളാല്‍ ചത്തു. ബാക്കിയുള്ളവയെ വിറ്റ് കിട്ടിയ പണം കൊണ്ട് 300 കാടകളെ വാങ്ങി. വീണ്ടും പരാജയം.
കടല്‍ ക്കാറ്റും തണുപ്പും ഈര്‍പ്പവും കാടകള്‍ക്ക് പറ്റില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. എന്നാലും പിന്മാറില്ലന്ന ഉറച്ച മനസോടെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോഴാണു സഹോദരന് സാബു സഹായവുമായി എത്തിയത്. അദ്ദേഹം അരലക്ഷം രൂപ നല്കി. 900 കാടകുഞ്ഞുങ്ങളെ വാങ്ങിയാണ് മൂന്നാമത് അങ്കത്തിനിറങ്ങിയത്.
കാടവളര്‍ത്തല്‍
ചെറിയ ജീവിത കാലയളവും കുറഞ്ഞ തീറ്റച്ചെലവും സാധാരണക്കാരന് നിത്യവരുമാനവും ആയതിനാലാണ് കുടുംബിനികള്‍ കാടവളര്‍ത്തലിലേക്കു തിരിയുന്നത്. പെട്ടന്ന് ആദായം കിട്ടുന്ന പക്ഷി വളര്‍ത്തലാ ണിത്. പ്രധാനമായും മുട്ടയ്ക്കും മാംസത്തിനും വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. കുഞ്ഞുങ്ങളുടെ ഉത് പാദനത്തില് ഏര്‍പ്പെടുന്നവര്‍ വളരെ കുറവാണ്.
ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങി പരിചരിച്ച് വില്പന നടത്തുന്ന രീതിയാണ് ബീന പിന്തുടരുന്നത്. മൂന്നാഴ്ച പ്രായമെത്തുമ്പോള്‍ ആണ്-പെണ് ഇനങ്ങളെ തിരിച്ചറിയാം. അതുവരെ കൃത്രിമ ചൂട് നല്‍കിയാണു വളര്‍ത്തുന്നത്. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കാടക്കൂട്ടില്‍ നൂറ് കുഞ്ഞുങ്ങളെ വളര്‍ത്താം.
കോഴിക്കുഞ്ഞുങ്ങളുടെ പരിചരണരീതിയാണു ബീനയുടേത്. ശുദ്ധികരിച്ച തറയില്‍ ചകിരിച്ചോറ് നിരത്തി, ലൈറ്റ് സംവിധാനങ്ങളൊരുക്കി തറയില്‍ കുഞ്ഞുങ്ങളെ പരിപാലിച്ച് വളര്‍ത്തുന്നു. ഒരു കുഞ്ഞിന് ഒരുവാട്ട് ബള്‍ബ് വേണം. ഇപ്രകാരം ലൈറ്റ് സംവിധാനം ഒരുക്കി എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും വളര്‍ത്താം. രണ്ടാഴ്ചവരെ 24 മണിക്കൂറും വെളിച്ചത്തിന്റെ ചൂട് വേണം. ബ്രൂഡര്‍ കൂടുകളില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഇടരുത്. ആദ്യത്തെ ആഴ്ചയില്‍ കുഞ്ഞുങ്ങളെ ചണച്ചാക്ക് വിരിച്ച് സംരക്ഷിക്കുന്ന രീതി ചിലര്‍ പിന്തുടരുന്നുണ്ട്. ന്യൂസ്പേപ്പര്‍ തറയില്‍ വിരിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവരും കുറവല്ല.
തറയില്‍ വിരിച്ച ന്യൂസ്പേപ്പറിലാണ് ആദ്യഘട്ടത്തില്‍ തീറ്റ നല്‍കുന്നത്. ഉയരമില്ലാത്തതും കുഞ്ഞുങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ കഴിയുന്നതുമായ ചെറിയ പാത്രങ്ങളില്‍ വെള്ളം നല്‍കണം. വെള്ളത്തില്‍ വീണ് കാടക്കുഞ്ഞുങ്ങള്‍ ചാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമില്ലാത്ത പാത്രങ്ങളിലാണു വെള്ളം നല്‍കേണ്ടത്. നാലാഴ്ച പരിചരിച്ച് കഴിഞ്ഞാല്‍ ആണ്-പെണ് കാടകളെ മാറ്റിപാപ്പിക്കണം. ആണ് കാടയുടെ നെഞ്ച് ഭാഗം ചെറുതും ബ്രൗണ്‍ വെള്ള തൂവലുകളാല്‍ മൂടപ്പെട്ടുമിരിക്കും.
പെണ് കാടകളുടേത് വീതിയുള്ള നെഞ്ചാണ്. ബ്രൗണ്‍ തുവലുകളില്‍ കറത്ത പൊട്ടുകളും കാണാം. ഏഴാമത്തെ ആഴ്ച മുതല്‍ കാടകള്‍ മുട്ടയിട്ട് തുടങ്ങും. മുട്ടയിടുന്ന കാടകള്‍ക്ക് ദിവസം 16 മണിക്കൂര്‍വരെ വെളിച്ചം ആവശ്യമാണ്. പറന്നു നടക്കുവാന്‍ കഴിയുന്ന സൗകര്യം കൂടിന് ഉണ്ടെങ്കില്‍ മുട്ടകളുടെ എണ്ണം കുറയും.
അമ്പത്തിരണ്ട് ആഴ്ചവരെ മുട്ടയിടുന്ന പക്ഷിയാണു കാട. ഒരു മുട്ടയ്ക്ക് ശരാശരി പത്ത് ഗ്രാം തൂക്കം വരും. ഒരു കാടയില്‍ നിന്ന് 300 മുട്ടവരെ പ്രതീക്ഷിക്കാം. മുട്ട ഉല്പാദനം കുറഞ്ഞാല്‍ മാംസത്തിനായി വില്‍ക്കും. മുട്ടയിടുന്നതിന് മുമ്പായി പെണ്‍കാടകളെ വില്‍ക്കുന്ന രീതിയാണ് ബീന പിന്തുടരുന്നത്.
ആണ് കാടകളെ പ്രത്യേകം പരിപാലിച്ച് ആറാഴ്ച കഴിയുമ്പോല്‍ മാംസത്തിനായി വില്പന നടത്തുന്നു. ഒന്നിന് മുപ്പത്തഞ്ച് രൂപ നിരക്കിലാണ് വില്പന. നാലാഴ്ച പ്രായമായ പെണ്‍കാടകള്‍ക്ക് 40 രൂപയാണു വില.
പരിചരണം
കാടകളെ എല്ലാക്കാലത്തും വളര്‍ത്താമെന്നതിനു പുറമെ ഇവയെ വളരെ ചെറിയ സ്ഥലത്ത് പോലും വളര്‍ത്താം. ടെറസോ ചായ്പ്പോ മതി. ഒരു കോഴിക്ക് വേണ്ട സ്ഥലത്ത് പത്ത് കാടകള്‍ക്കു കഴിയാം. ഉയരം കുറഞ്ഞ പ്രത്യേക കൂടുകളാണ് വേണ്ടത്. ഓടി നടക്കാനും പറക്കാനും സൗകര്യം നല്കിയാല് തൂക്കവും മുട്ടയും കുറയുമെന്നാണ് ബീനയുടെ അഭിപ്രായം. വിരിഞ്ഞിറങ്ങിയ ഉടന്‍ കാടകളെ വാങ്ങി വളര്‍ത്തുന്നത് സാധാരണക്കാര്‍ക്ക് പരിചരണബുദ്ധിമുട്ട് ഉണ്ടാക്കും.
മൂന്നാഴ്ചയെങ്കിലും പ്രായമെത്തിയ കാടക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നതാണ് ലാഭകരം. ആദ്യ ത്തെ മൂന്നാഴ്ച ചൂടും പ്രത്യേക ശ്രദ്ധയും ആവശ്യമാണ്. മൂന്നാഴ്ച കഴിയുമ്പോള്‍ ഗ്രോവര്‍ കൂട്ടിലേയ്ക്ക് മാറ്റും. നാലടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കൂട്ടില്‍ അറുപത് മുതല്‍ 75 വരെ കാടകളെ വളര്‍ത്താം. ഇതില്‍ തീറ്റയ്ക്കും വെള്ളത്തിനും സൗകര്യമുണ്ടാവണം. വാങ്ങു ന്ന കൂടുകളില്‍ വെള്ളപ്പാത്രങ്ങളും തീറ്റയ്ക്കുള്ള പാത്തിയും ഉണ്ടായിരിക്കും.
ബോയിലര്‍ കോഴികള്‍ക്ക് നല്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റകള്‍ തന്നെയാണ് ആറാഴ്ചവരെ കാടകള്‍ക്ക് നല്‍കുന്നത്. മുട്ടയിട്ട് തുടങ്ങിയ ശേഷമാണ് മുട്ടക്കാടകള്ക്കു തീറ്റ നല്കു ന്നത്. ചിലര്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ പ്രത്യേക അളവില്‍ കക്കപൊടിച്ചിട്ട് മുട്ടക്കാടതീറ്റയായി നല്‍കുന്നുണ്ട്. മാര്‍ക്കറ്റില്‍ ലഭ്യമായ തീറ്റയാണു ബീന നല്‍കുന്നത്. കൊറോണയുടെ മറവില്‍ ഒരുചാക്ക് തീറ്റയ്ക്ക് 500 മുതല്‍ 750 രൂപ വില കൂടിയിട്ടുണ്ട്.
സ്വന്തം പുരയിടത്തില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് നല്കി പ്രതിമാസം പതിനയ്യായിരം രൂപ വാടയ്ക്ക് ഒരു ഏക്കര്‍ സ്ഥലം എടുത്ത് 2018-ല്‍ കാടവളര്‍ത്തല്‍ വിപുലമാക്കി. കാടകള്‍ക്കുള്ള കൂടുകള്‍ ഭര്‍ത്താവ് ഔസേപ്പാണ് നിര്‍മിച്ചത്. കൂടുകള്‍ സ്ഥാപിച്ചതിന് ശേഷമുള്ള സ്ഥലത്ത് പച്ചക്കറികളും കൃഷി ചെയ്തു. മെച്ചപ്പെട്ട വരുമാനം കാടകളില് നിന്നും കൃഷിയില്‍ നിന്നും ലഭിച്ചിരുന്നു.
ആവശ്യക്കാര്‍ക്ക് കുഞ്ഞുങ്ങളെ നല്‍കാനായി 5000 മുട്ട വിരിയിക്കാന്‍ കഴിയുന്ന ചെറിയൊരു ഹാച്ചറിയും ഒരുക്കി. പ്രതീക്ഷിക്കാതെ കടന്നുവന്ന കൊറോണ മൂലം കാടപരിപാലനം നഷ്ടത്തിലായി. തുടര്‍ന്നാണ് കാട ഫാം പള്ളിപ്പുറത്തേക്കു മാറ്റിയത്.
കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ കൂടുകള്‍ നിര്‍മിച്ച് കൂടുകളിലോ ഡീപ്പ് ലിറ്റര്‍ രീതിയിലോ വളര്‍ത്താം. നല്ലരീതിയില്‍ പരിപാലിച്ചാല്‍ 300 മുട്ടയില്‍ കുറയാതെ ഒരു കാടയില്‍ നിന്ന് ലഭിക്കും. പരിപാലനത്തിന് എളുപ്പം കൂടുകളാണ്. കാടപരിപാലനത്തിന്റെ 70% വരെ ചെലവ് തീറ്റയ്ക്കാണ് വരുന്നത്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും നല്‍കണം.
ഒരുവര്‍ഷം ഒരു കാടയ്ക്ക് എട്ട് കിലോയോളംതീറ്റ വേണം. നല്ല വായുസഞ്ചാരവും വൃത്തിയും കൂടുകള്ക്കുണ്ടാകണം. വീടുകള്‍ക്ക് അനുയോജ്യമായ രീതി കേജ് സിസ്റ്റമാണ്. വീടുകളോട് ചേര്‍ന്ന് കെട്ടിത്തൂക്കിയോ നിലത്ത് ഉറപ്പിച്ചോ വയ്ക്കാം. 25 മുതല്‍ ആയിരം കാടകളെ വരെ വളര്‍ത്തുവാന്‍ കഴിയുന്ന കേജ് സിസ്റ്റം ലഭ്യമാണ്.
പൊതുവെ കോഴികളെക്കാള്‍ കാടകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലാണ്. പഴകിയയോ പൂപ്പല്‍ ബാധുള്ളതോ ആയ കീറ്റകള്‍ നല്കരുതെന്നു മാത്രം. രക്താതിസാരം, വയറിളക്കം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളാണ് പരിചരണക്കുറവ് മൂലം ഉണ്ടാകുന്നത്.
കാട വളര്‍ത്തലിനോടൊപ്പം പാട്ടഭൂമിയില്‍ വിവിധതരം പച്ചക്കറികളും റെഡ്ലേഡി പപ്പായ കൃഷിയും ഉണ്ട്. ആറു മാസം കൊണ്ട് വിളവെടുക്കാവുന്ന റെഡ് ലേഡി പപ്പായയുടെ നൂറ് തൈകളാണു നട്ടത്. ഇതില്‍ നാല്പതെണ്ണം പിടിച്ചു കിട്ടി. മികച്ചവിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബീനയും ഔസേപ്പച്ചനും. കിലോ യ്ക്ക് നാല്പത് രൂപ നിരക്കിലാണ് പപ്പായ വില്‍ക്കുന്നത്.
പ്രജനനം
വ്യവസായിക അടിസ്ഥാനത്തില്‍ കൂടുതല്‍പേരും വളര്‍ത്തുന്നത് ജാപ്പനീസ് കാടകളാണ്. വനമേഖലയില്‍ സ്വതന്ത്രമായി ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളര്‍ത്തിയത് ജാപ്പാന്‍കാരാണ്. നൂതന പ്രജനന രീതികളിലൂടെ വ്യാവസായികാടിസ്ഥാനത്തില്‍ പരിപാലനം തുടങ്ങിയതോടെ ഇവയുടെ പേര് ജാപ്പനീസ് ക്വയില്‍ എന്നായി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വളരെ ലളിതമായ രീതിയില്‍ പരിചരിക്കാന്‍ കഴിയുന്ന പക്ഷിയാണ് കാട. മുട്ടയിടാന്‍ പാകമാകുന്ന ഒരു പെണ്‍കാടയ്ക്ക് 175 മുതല്‍ 200 ഗ്രാം വരെ തൂക്കമുണ്ടാകും. ആണ് കാടകള്‍ക്ക് പരമാവധി 150 ഗ്രാം വരെ. ഏഴ് ആഴ്ച പ്രായമാകുമ്പോഴാണ് മുട്ടയിടാന്‍ തുടങ്ങുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് മുട്ടയിടല്‍.
ഗുണമേന്മയുള്ള മുട്ടകള്‍ കിട്ടാന്‍ പെണ്കാടകളോടൊപ്പം ആണ് കാടകളും ആവശ്യമാണ്. 66 ദിവസം പ്രായമെത്തിയ കാടകളില് നിന്ന് അമ്പത് ശതമാനം വരെ മുട്ടയുല്പാദനം ഉണ്ടാകും. പത്താഴ്ച പൂര്‍ത്തിയാകുന്നതിനുമുമ്പേ പെണ്‍കാടകള്‍ക്കൊപ്പം ആണ് കാടകളെയും വളര്‍ത്തണം. പ്രജനനത്തിനായുള്ള മുട്ടകള്‍ ലഭിക്കാന്‍ ഒരു ആണ്‍കാടയ്ക്ക് മുന്ന് പെണ്‍കാട എന്ന അനുപാതത്തില്‍ പരിചരിക്കണം.
നൂറ് പെണ്‍കാടകള്‍ ഉണ്ടെങ്കില്‍ ആഴ്ചതോറും മൂന്നൂറ് മുട്ട ലഭിക്കും. അടയിരിക്കുന്ന സ്വഭാവം കാടപ്പക്ഷികള്‍ക്ക് ഇല്ലാത്തതിനാല്‍ മുട്ടകള്‍ കൃത്രിമമായിട്ടാണ് വിരിയിക്കുന്നത്. കുഞ്ഞുങ്ങളുടെ ഉത്പാദനം കൊറോണ പ്രശ്നങ്ങളെ തുടര്‍ന്ന് ബീന നിര്‍ത്തി. ഇപ്പോള്‍ ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങി പരിചരിച്ച് വില്പന നടത്തുകയാണ് ചെയ്യുന്നത്.
ഫോണ്‍: 9048625870
നെല്ലി ചെങ്ങമനാട്
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
Latest News
മദ്യപാനത്തിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന് സുപ്രീംകോടതി കേൾക്കും
കോവിഡിനെതിരെ "തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് ഉത്തര കൊറിയ
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം
ഫ്രാൻസിൽ കാട്ടുതീ പടരുന്നു
Latest News
മദ്യപാനത്തിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന് സുപ്രീംകോടതി കേൾക്കും
കോവിഡിനെതിരെ "തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് ഉത്തര കൊറിയ
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം
ഫ്രാൻസിൽ കാട്ടുതീ പടരുന്നു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top