Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫില...
കൃഷിയിലും എഐ വിപ്ലവം
അനിൽകുമാറിനു കുലയല്ല, ഇലയാണ്...
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം...
ആന്പൽ വസന്തം ആസ്വദിക്കാൻ മലരി...
നൂതന കാർഷിക വികസന പദ്ധതികളു...
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യ...
വില സർവകാല റിക്കാർഡിൽ; കൊക്കെ...
Previous
Next
Karshakan
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയുമെല്ലാം സമൃദ്ധമായി വിളയിച്ചെടുക്കാം. വീടിന്റെ മട്ടുപ്പാവ് ഒരു ഹരിത സാമ്രാജ്യം തന്നെയാക്കി മാറ്റാം. അതിന്റെ നേര്‍സാക്ഷ്യമാണു തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ചന്ദ്രികാരാജേന്ദ്രന്.
വീടിന്റെ മട്ടുപ്പാവിലും മുറ്റത്തുമെല്ലാം അപൂര്‍വങ്ങളായ പഴങ്ങളും പച്ചക്കറികളും. മുന്തിരി, പ്ലം, പാഷന്‍ഫ്രൂട്ട്, റെഡ്ലേഡി പപ്പായ, അമ്പഴം, ലോംഗന്‍, മില്‍ക്ക് ഫ്രൂട്ട് തുടങ്ങിയ നിറഞ്ഞു കായ്ച്ചു നില്ക്കുന്നു. കത്തിരി, വെണ്ട, മുളക്, പെരുംജീരകം, ബ്രക്കോളി, കാബേജ്, കോളിഫ്ളവര്‍, ചോളം തുടങ്ങിയ പച്ചക്കറികളും. മുറ്റത്തു മാത്രമല്ല, ഗ്രോബാഗ്, ചെടിച്ചട്ടി, ഡ്രം, കുട്ട തുടങ്ങിയവയിലൊക്കെ കൃഷി ചെയ്തിട്ടുണ്ട്.
പ്രമുഖ ജൈവകര്ഷകന് ഉള്ളൂര്‍ ആര്. രവീന്ദ്രന് നേതൃത്വം നല്കിയ ആത്മ സ്കുളില്‍ നിന്നാണു ചന്ദ്രിക കൃഷി പാഠങ്ങള്‍ മനസിലാക്കിയത്. ഒപ്പം തന്റേതായ ചില പൊടികൈകളും അവര്‍ കൃഷിയില്‍ പ്രയോഗിക്കുന്നു. ലെയറിംഗ്, ഗ്രാഫ്റ്റിംഗ്, ബഡിംഗ് രീതികളിലൂടെയും പുതിയ തൈകള്‍ വളര്‍ത്തിയെടുക്കുന്നുണ്ട്. വിത്ത് നട്ടു കിട്ടുന്നതിനെക്കാള്‍ ആരോഗ്യമുള്ള തൈകള്‍ ഈ മാര്‍ഗങ്ങളിലൂടെ ലഭിക്കുമെന്നു ചന്ദ്രിക ചൂണ്ടിക്കാട്ടി.
പുതിയ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ചന്ദ്രിക, എയര്‍ ലെയറിംഗിലൂടെ പുതിയ തൈകള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്. (ഒരു ശിഖരത്തിന്റെ ചെറിയ ഭാഗം മുറിച്ചു തൊലികളഞ്ഞ് അതില്‍ മണ്ണ് വച്ച് ചെയ്യുന്നതാണ് എയര്‍ ലെയറിംഗ്). മാരകമായ വള-കീടനാശിനി പ്രയോഗങ്ങള്‍ തീര്‍ത്തും ഇല്ലാതെ ശുദ്ധമായ ജൈവവിഭവങ്ങളാണ് ചന്ദ്രിക ഉത്പാദിപ്പിക്കുന്നത്. അതുകകൊണ്ടു തന്നെ ഇവിടെ വിളയുന്നവയ്ക്കു രുചിയും, ഗുണവും മധുരവും കൂടും. ചന്ദ്രികാരാജേന്ദ്രന്റെ മട്ടുപ്പാവിലെ ചില പഴച്ചെടികളെ പരിചയപ്പെടാം.
ഇലന്തപ്പഴം
നല്ല മധുരമുള്ളതും ജലാംശം ധാരാളമുള്ളതുമായ ഇലന്തപ്പഴം ചെടിചട്ടികളില്‍ കായ്ച്ചു നില്ക്കുന്നു. രണ്ടു ഇനങ്ങളാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഇവിടെ നാല് ഇനങ്ങളുണ്ട്. ചുവപ്പ്, പച്ചയും ചുവപ്പും ഇടകലര്‍ന്ന കാഷ്മീരി, പച്ച ബോള്‍ സൈസ്, ബനാന സൈസ് എന്നിവയാണ് അവ. എട്ടുമാസം കൊണ്ട് ബെര് ആപ്പിള്‍ കായ്ച്ചു. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ വാങ്ങി നടുകയായിരുന്നു.
സ്ട്രോബറി
നഴ്സറിയില്‍ നിന്നു ഹൈബ്രിഡ് ഇനം വാങ്ങിയാണ് നട്ടത്. മഞ്ഞുകാല പഴമായതിനാല്‍, സ്ട്രോബറി നനയ്ക്കാന്‍ ഐസ് വെള്ളവും ഒഴിച്ചു കൊടുക്കാറുണ്ട്.
ഓറഞ്ച്
ബുഷ് ഓറഞ്ചും, സാധാരണ ഓറഞ്ചും നട്ടുവളര്‍ത്തിയിട്ടുണ്ട്. ഗ്രാഫ്റ്റ് തൈകളാണ് നട്ടിരിക്കുന്നത്. നിറയെ കായ്ച്ചു നില്ക്കുന്ന ഓറഞ്ച് ചെടി കണ്ണിന് കുളിര്‍മ പകരും.
റെഡ് ജാക്ക്ഫ്രൂട്ട്
കടും ചുവന്ന നിറത്തിലുള്ള ചക്കപ്പഴം നല്ല മധുരമുള്ള ഇനമാണ്. ടെറസ്സില്‍ ഡ്രമ്മില്‍ മണ്ണു നിറച്ചാണ് നട്ടിരിക്കുന്നത്.
മുന്തിരി
കറുപ്പ്,ചുവപ്പ്, പച്ച എന്നീ മൂന്നു തരം മുന്തിരികള്‍ ഇവിടെയുണ്ട്. കറുത്ത മുന്തിരി മുറ്റത്ത് പന്തിലിട്ട് പടര്‍ത്തിയിരിക്കുകയാണ്. മട്ടുപ്പാവിലാണ് ചുവപ്പ്, പച്ചയും ഇനങ്ങള്‍. ഇവ ബക്കറ്റിലാണ് നട്ടിരിക്കുന്നത്.
മുന്തിരികൃഷി
മുന്തിരി നടുന്നതിനു മുമ്പു മണ്ണില്‍ രണ്ട് പിടി കുമ്മായം ഇടണം. ബക്കറ്റിലാണ് തൈ നടുന്നതെങ്കില്‍ രണ്ട് സ്പൂണ്‍ കുമ്മായം ഇട്ടാല്‍ മതി. മണ്ണിന്റെ അമ്ലത മാറ്റാനാണിത്. കുമ്മായം ഇട്ട് രണ്ടാഴ്ച കഴിഞ്ഞശേഷം മാത്രമേ തൈ നാടാവൂ. എല്ലാ മാസവും എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ കലര്‍ത്തി നല്‍കണം. ചെടി വളര്‍ന്നു തുടങ്ങുമ്പോള്‍തന്നെ പന്തല്‍ ഇടണം. തലപ്പുകള്‍ നുള്ളി വിടുന്നത് ഉചിതമാണ്.
ഇലകളില്‍ ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് എന്നിവ ഇടവിട്ട് 15 ദിവസത്തെ ഇടവേളയില്‍ തളിക്കാം. ഇലയുടെ അടിഭാഗത്തും ഇവ എത്തണം. മുന്തിരിച്ചെടി വളര്‍ന്നു കഴിഞ്ഞാല്‍ പ്രൂണിംഗ് നിര്‍ബന്ധമായും ചെയ്യണം. പ്രൂണിംഗ് മൂന്ന് തരത്തിലുണ്ട്. ചെറിയ ചെടി ആയിരിക്കുമ്പോള്‍ തലപ്പ് നുള്ളി വിടാം. ഇളം തണ്ട് മുറിക്കാം (പച്ചതണ്ട് മൂന്നാമത്തെ പ്രൂണിംഗ് കട്ടിയുള്ള തണ്ട് മുറിക്കുന്നതാണ്) 120 ദിവസങ്ങള്‍ കൊണ്ട് മുന്തിരി ചെടികളില്‍ നിന്നു വിളവെടുക്കാം. 30 വര്‍ഷത്തോളം ആയുസുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ട്
മട്ടുപ്പാവില്‍ ഗ്രോബാഗുകളിലും ബക്കറ്റുകളുമാണ് ഡ്രാഗണ്‍ഫ്രൂട്ട് കൃഷി. ചെടിയെതാങ്ങി നിര്‍ത്താന്‍ പി.വി.സി പൈപ്പുകളും റബര്‍ ടയറിനു പകരം കമ്പി വളച്ചുമാണു സ്ഥാപിച്ചിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് വിളവെടുപ്പ്കാലം.
പേരയ്ക്ക
സ്ട്രോബെറി പേര, കിലോ പേര, മുന്തിരി പേര, ചുവന്ന പേര, വയലറ്റ് പേര എന്നിനെ ആറിനം പേര ചെടികള്‍ ഇവിടെയുണ്ട്.
മധുരം കൂടുതലുള്ള തായ്ലന്ഡ്മാവ് അത്യാകര്‍ഷകമാണ്. നീളത്തിലുള്ള ബനാന സപ്പോട്ട തായ്ലന്ഡ് ഇനമാണ്. ഉള്‍ഭാഗം ചുവപ്പാണ്. ഇതു കൂടാതെ ബോള്സൈസ് സപ്പോട്ടയും ഉണ്ട്.
ജൈവവളം
എല്ലുപൊടി, ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ ഇടകലര്‍ത്തി അഞ്ച് ദിവസം വച്ചശേഷം ഒരു കപ്പിനു പത്ത് കപ്പ് വെള്ളം എന്ന തോതില്‍ എടുത്ത് ചെടികള്‍ക്കു നല്‍കാം. ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ ചെടികള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം ഇത് ഫലപ്രദമാണ്. വളം സ്പ്രേ ചെയ്കുകയോ ചുവട്ടില്‍ ചേര്‍ത്ത് കൊടുക്കുകയോ ചെയ്യാം.
വേസ്റ്റ് മാനേജ്മെന്റ്
കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ (സി.ടി.സി.ആര്.ഐ) നിന്ന് ചന്ദ്രികയ്ക്കു കൃഷിഅറിവുകള്‍ നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്. വേസ്റ്റ് മാനേജ്മെന്റ് പരിശീലനം ഇവിടെ നിന്നാണ് ലഭിച്ചത്. വീട്ടിലെ പച്ചക്കറി വേസ്റ്റ്, കരിയില, ചാണകം, കലക്കിയത് എന്നിവയാണ് ജൈവവളമായി മാറ്റുന്നത്. പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്ക് നെറ്റ് തയ്ച്ച് ഒരു കവര്‍ പോലെയാക്കിയശേഷം അതിനുള്ളില്‍ ചുവട്ടില്‍ ദ്വാരമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റോ, പാത്രമോ വയ്ക്കാം. ഇതിലേക്കു ജൈവ മാലിന്യങ്ങള്‍ ഇട്ട് മുപ്പത് ദിവസം വയ്ക്കണം. മണ്ണിരയെയും ഇട്ട് കൊടുക്കണം. ഇടയ്ക്കിടയ്ക്ക് വെള്ളം തളിച്ച് കൊടുക്കണം. ചണച്ചാക്കു കൊണ്ട് ബക്കറ്റ് മൂടി വയ്ക്കുകയും വേണം.
കൃഷിയുടെ പ്രചാരക
തനിക്കു ലഭിച്ചിട്ടുള്ള കൃഷി അറിവുകള്‍ എല്ലാവര്ക്കും പങ്ക് വയ്ക്കാന്‍ ചന്ദ്രിക എപ്പോഴും ശ്രമിക്കാറുണ്ട്. കേരളത്തിന്റെ പല പ്രദേശങ്ങളില്‍ നിന്നും നിരവധിപ്പേരാണ് കൃഷി കാണാനെത്തുന്നത്. പെന്‍ഷനായ പല സ്ത്രീകളും ഫോണില്‍ വിളിച്ച് ഉപദേശങ്ങള്‍ തേടാറുണ്ട്. ചോദിക്കുന്നവര്‍ക്കെല്ലാം വിത്തുകളും ചെടികളും നല്കാന് ചന്ദ്രിക ശ്രദ്ധിക്കാറുണ്ട്. ഡ്രാഗണ്‍ഫ്രൂട്ടും മുന്തിരിയും എല്ലാവരിലും എത്തണമെന്ന ആഗ്രഹമുണ്ട്. ഭര്‍ത്താവ് രാജേന്ദ്രന് സിവില്‍ എഞ്ചിനിയറാണ്.
മക്കള്‍: ചരണ്‍ (കാമറാമാന്). സി. രാജ്, ഉഭയാന്സി രാജ് (ബിസിനസ്) മരുമക്കള്‍: ശ്രീജ ചരണ്‍, ഗീതു ഉഭയാന്‍.
എസ്. മഞ്ജുളാദേവി
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സ
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി
നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയ
ഓണം വരവായി
കാർഷിക കേരളത്തെ സംബന്ധിച്ചു കൃഷിപ്രധാനമായ രണ്ടു മാസങ്ങളാണു മേടവും ചിങ്ങവും. മേടമാസത്തിൽ കൃ
ചില്ലു ഭരണിയിൽ ചെറുഉദ്യാനം
വളരെ കുറച്ചു സ്ഥലവും പരിപാലനവും വേണ്ടിവരുന്ന ചെടികൾക്ക് ഇണങ്ങിയ ഉദ്യാന രീതിയാണ് ടെറേറിയം. ഒ
ഏത്തവാഴയിൽ കേമൻ പെടലമറിയൻ
ഇടുക്കി രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയ്ക്കും ഏത്തവാഴയെന്നാൽ പെടലമറിയനാണ്. പേരു
കൂട്ടായ്മയുടെ ഇഴകൾ നെയ്ത് ബെന്നിയുടെ കൃഷിയിടം; പ്ലാവും കടുക്കയും പ്രതീക്ഷ
റബറിനു വിലകുറഞ്ഞതോടെയാണ് ഇടുക്കി ജില്ലയിൽ കുടയത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ പരയ്ക്കാട്ട്
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സ
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി
നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയ
ഓണം വരവായി
കാർഷിക കേരളത്തെ സംബന്ധിച്ചു കൃഷിപ്രധാനമായ രണ്ടു മാസങ്ങളാണു മേടവും ചിങ്ങവും. മേടമാസത്തിൽ കൃ
ചില്ലു ഭരണിയിൽ ചെറുഉദ്യാനം
വളരെ കുറച്ചു സ്ഥലവും പരിപാലനവും വേണ്ടിവരുന്ന ചെടികൾക്ക് ഇണങ്ങിയ ഉദ്യാന രീതിയാണ് ടെറേറിയം. ഒ
ഏത്തവാഴയിൽ കേമൻ പെടലമറിയൻ
ഇടുക്കി രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയ്ക്കും ഏത്തവാഴയെന്നാൽ പെടലമറിയനാണ്. പേരു
കൂട്ടായ്മയുടെ ഇഴകൾ നെയ്ത് ബെന്നിയുടെ കൃഷിയിടം; പ്ലാവും കടുക്കയും പ്രതീക്ഷ
റബറിനു വിലകുറഞ്ഞതോടെയാണ് ഇടുക്കി ജില്ലയിൽ കുടയത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ പരയ്ക്കാട്ട്
ഏഴഴകിൽ ഹെെറേഞ്ച് റാണി
ഓർക്കിഡുകൾ കണ്ടാൽ മലയാളികൾ മറ്റെല്ലാം മറക്കും. വിവിധ ഇനത്തിലും തരത്തിലുമായി അവ ആയിരത്തിലേ
തുന്പപ്പൂവില്ലാതെ എന്ത് ഓണം!
തുന്പപ്പൂവില്ലാത്ത ഒണത്തെക്കുറിച്ചു മലയാളിക്ക് ഓർക്കാൻ കൂടിയാവില്ല. അത്രയ്ക്കാണു തുന്പയും ഓണ
ഇരുകാലുകളും തളർന്നെങ്കിലേന്താ... മനുവിനു കൂട്ടായി സ്കൂട്ടറും ഏബലുമുണ്ട്
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ നിരവ് അരീപ്പറന്പിൽ പുരയിടം പേരു പോലെ തന്നെ ശരിക്കും ഏദൻ ഫാ
പാളുന്ന സംഭരണം; പതറുന്ന കേരകർഷകർ
വിലത്തകർച്ചയുടെ രൂക്ഷമായ പ്രതലത്തിലൂടെ മുന്നേറുന്ന നാളികേര കർഷകർക്കു മുന്നിൽ ഇനി വരുന്നത
ഗാളീച്ചയ്ക്കെതിരേ കരുതൽ; ഓണപ്പച്ചക്കറിക്കു പരിചരണം
നെല്ല്
മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം അവസാനത്തോടെ രണ്ടാം മേൽവളം നൽകണം
എൽഐസി വിട്ടു; വിൽസണ്‍ കൃഷി പോളിസി
32 വർഷത്തെ സേവനത്തിനു ശേഷം (അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി) എൽഐസിയുടെ പടിയിറങ്ങുന്പോൾ, വിഷര
ഓണാട്ടുകര എള്ളിന് പൈതൃകവിളയുടെ സംരക്ഷണം
570 ഹെക്ടറിൽ അധികം പ്രദേശത്ത് പരന്പരാഗതമായി എള്ള് കൃഷിചെയ്യുന്ന ഓണാട്ടുകര കർഷകർക്ക് പിന്
ഈ തവിടിനും മൂല്യമുണ്ട്
ഗോതന്പ് തവിട് അത്ര നിസാരക്കാരനല്ല... ഒരു മലയാളി തന്നെ അതു തെളിച്ചു കഴിഞ്ഞു. ഉപയോഗ ശൂന്യമെന്‍
അറിയാം ചില കാട വിശേഷങ്ങൾ
കേരളത്തിന്റെ മലഞ്ചെരുവുകളിൽ പണ്ടുകാലം മുതലേ കണ്ടുവരുന്ന പക്ഷിയാണു കാട. പഴമക്കാർക്ക് ഇവയു
തൊട്ടതെല്ലാം പൊന്നാക്കി ജിജി-മിനി ദന്പതികൾ
ബഹുവിള കൃഷിക്കൊപ്പം അധിക വരുമാനത്തിനു വിവിധ കാർഷിക സംരഭങ്ങളും തുടങ്ങി തൊട്ടതെല്ലാം പൊന്നാ
Latest News
കെഎസ്ആർടിസി ശൗചാലയ നിരക്ക് ഇരട്ടിയായി വർധിപ്പിച്ചു
മൊയ്തീനു വേണ്ടി ഡൽഹിയിൽനിന്ന് അഭിഭാഷകനെ ഇറക്കാൻ നീക്കം
ജാതിവിവേചനത്തിന് പിന്നാലെ പയ്യന്നൂരിൽ അപ്രഖ്യാപിത ഊരുവിലക്ക്
ഗോവിന്ദന്റെ കാപ്സ്യൂള്‍ അണികള്‍ക്കുപോലും ദഹിക്കുന്നില്ലെന്ന് സുരേന്ദ്രന്
ഇഡിക്ക് ആശ്വാസം; അരവിന്ദാക്ഷനെ തല്ലുന്നത് കണ്ടില്ലെന്ന് മുഖ്യസാക്ഷി
Latest News
കെഎസ്ആർടിസി ശൗചാലയ നിരക്ക് ഇരട്ടിയായി വർധിപ്പിച്ചു
മൊയ്തീനു വേണ്ടി ഡൽഹിയിൽനിന്ന് അഭിഭാഷകനെ ഇറക്കാൻ നീക്കം
ജാതിവിവേചനത്തിന് പിന്നാലെ പയ്യന്നൂരിൽ അപ്രഖ്യാപിത ഊരുവിലക്ക്
ഗോവിന്ദന്റെ കാപ്സ്യൂള്‍ അണികള്‍ക്കുപോലും ദഹിക്കുന്നില്ലെന്ന് സുരേന്ദ്രന്
ഇഡിക്ക് ആശ്വാസം; അരവിന്ദാക്ഷനെ തല്ലുന്നത് കണ്ടില്ലെന്ന് മുഖ്യസാക്ഷി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top