Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കണ്ണീര് നനവിലും കുഞ്ചു കൂര്ക്കപ്പാടത്ത...
ഐസക്കിയേലിന്റെ ഏദൻതോട്ടം
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍...
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
Previous
Next
Karshakan
തൊടിയിലേക്കിറങ്ങാം, ഒരുപിടി നാടന്‍ പച്ചക്കറി പറിക്കാം
WhatsApp
പണ്ടുകാലത്ത് അന്നന്നേയ്ക്കുള്ള കറിക്കൂട്ടുകള്‍ തൊടിയിലിറങ്ങി സമാഹരിക്കുന്ന പതിവുണ്ടായിരുന്നു. അതിനായി വീടിനു ചുറ്റുവട്ടത്തും കൃഷിയിടങ്ങളിലുമൊക്കെ ധാരാളം നാടന്‍ പച്ചക്കറികള്‍ നട്ടു വളര്‍ത്തിയിരുന്നു. കാലക്രമേണ സംഭവിച്ച നഗരവത്കരണവും വേഗതയാര്‍ന്ന ജീവിതശൈലിയും നമ്മെ പച്ചക്കറി കിറ്റുകളില്‍ എത്തിച്ചു.
എന്നാല്‍, രോഗങ്ങളുടെ തള്ളിക്കയറ്റം നമ്മെ വീണ്ടും പഴമയിലേക്കു മടങ്ങാന്‍ പ്രേരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പച്ചക്കറി കൃഷി ക്കായി അല്പം സ്ഥലം മാറ്റിവച്ചാല്‍ വിഷരഹിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം കഴിക്കാമെന്ന ചിന്ത വ്യാപകമായുണ്ട്.
പച്ചക്കറി വിളകള്‍ അടുക്കളത്തോട്ടത്തില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതില്ല. ഉദ്യാനങ്ങളില്‍ പൂച്ചെടികള്‍ക്കൊപ്പം അവയ്ക്കു സ്ഥാനം നല്‍കാം. വീട്ടമ്മമാര്‍ക്ക് ചെറിയ ആദായവും ലഭിക്കും. ഫുഡ് സ്പേസിങ് അലങ്കാര പച്ചക്കറിത്തോട്ടം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.
നാടന്‍ പച്ചക്കറികള്‍ രുചികരവും പോഷകസമൃദ്ധവുമാണ്. അവയ്ക്ക് വലിയ പരിചരണവും ആവശ്യമില്ല. കീടരോഗ ബാധകളും കുറവാണ്. മിക്ക നാടന്‍ പച്ചക്കറികളും ഗ്രോ ബാഗുകളില്‍ വളര്‍ത്തുകയും ചെയ്യാം. അങ്ങനെയുള്ള ചില നാടന്‍ പച്ചക്കറികളിതാ.
ചതുരപ്പയര്‍
ചിറകു പോലെയുള്ള തൊങ്ങലുകള് കൊണ്ടു മനോഹരമായ കായ്കളുള്ള പയറുവര്‍ഗമാണ് ചതുരപ്പയര്‍ അഥവാ ണശിഴലറ ആലമി. മാംസ്യം അഥവാ പ്രോട്ടീന്‍ അധികമുള്ളതുകൊണ്ട് ഇവ ഇറച്ചിപ്പയര്‍ എന്നും അറിയപ്പെടുന്നു. കായ്കള്‍ മാത്രമല്ല തളിരിലകളും പൂവും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടുന്നതാണ് അഭികാമ്യം.
പടര്‍ന്നു കയറാന്‍ സൗകര്യം ചെയ്തു കൊടുക്കണം. ഒരു മീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്ത് അതില്‍ 50 രാ അകലത്തില്‍ വിത്തുകള്‍ പാകണം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ വിളവെടുക്കാം.
കാര്‍ഷിക സര്‍വകലാശാല പുറത്തി റക്കിയ രണ്ട് ഇനങ്ങളാണ് രേവതിയും നിത്യയും. ഇതില്‍ നിത്യ പേരുപോലെ തന്നെ വര്‍ഷം മുഴുവന്‍ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാം.
വാളമര
കായ്കള്‍ക്ക് വാളിന്റെ രൂപമുള്ള നാടന്‍ പച്ചക്കറിയാണിത് . വാളരി, വാളന്‍ പയര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. നാരു കള്‍ ധാരാളമടങ്ങിയ പോഷക സമൃ ദ്ധമായ ഇവ മൂപ്പെത്തുന്നതിനു മുമ്പ് ശേഖരിച്ച് ഉപയോഗിക്കണം.
ഇതു രണ്ടു തരത്തിലുണ്ട്. പടരുന്ന ഇനവും കുറ്റിച്ചെടി ഇനവും. പടരുന്ന ഇനത്തിന് വെളുത്ത പൂക്കളും ചുവന്ന വിത്തുകളുമാണുള്ളത്. അത് നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നല്ല കായ് ഫലം നല്‍കും. കുറ്റി വാളരിയില്‍ വയലറ്റ് നിറത്തിലുള്ള പൂക്കളും വെള്ള നിറത്തിലുള്ള വിത്തുകളും കാണുന്നു. ഏതു സമയത്തും കൃഷി ചെയ്യാം. ഏകദേശം രണ്ടടി ഉയരത്തില്‍ വളരും.
തലപ്പൂ നുള്ളികൊടുക്കുകയും ചെയ്യാം. 60 സെ.മീ. വ്യാസവും ആഴവും ഉള്ള കുഴി യെടുത്ത് അതില്‍ ചാണകവും ചാരവുമൊക്കെ ചേര്‍ത്ത് കുഴി മൂടണം. ഒരു കുഴിയില്‍ 2-3 തൈകള്‍ നടാം. പടരുന്ന ഇനങ്ങള്‍ക്ക് വള്ളി വീശു മ്പോള്‍ പന്തലിട്ടു കൊടുക്കണം. വലിയ പരിചരണം ആവശ്യമില്ല. സാധാരണ ജൈവവളങ്ങള്‍ ഇട്ടാല്‍ മതി. ഒന്നര മാസം കൊണ്ട് പൂവിടും. വലിയ കീട രോഗ ബാധകള്‍ ഉണ്ടാകാറില്ല.
നിത്യവഴുതന
ഗ്രാമ്പൂവിന്റെ ആകൃതിയില്‍ ഉണ്ടാകുന്ന നീളന്‍ പൂ ഞെട്ടുകള്‍ പച്ചക്കറി യായി ഉപയോഗിക്കുന്ന വിളയാണ് നിത്യവഴുതന. വേലിപ്പടര്‍പ്പിലും ചെറു മരങ്ങളി ലുമൊക്കെ പടര്‍ത്തി വളര് ത്താം. നിത്യവും കായ്കള്‍ പറിക്കാന്‍ കഴിയുന്നത് കൊണ്ടാണു നിത്യവഴുതന എന്നു വിളിക്കുന്നത്. ഒരിക്കല്‍ നട്ടാല്‍ ഇവയുടെ വിത്തുകള്‍ വീണ്ടും തനിയെ മുളച്ചു വളരും.
നടാനായി 50 സെ.മീ. വ്യാസവും 30-45 സെ.മീ. താഴ്ച യുമുള്ള കുഴി എടുക്കണം. കുഴിയൊ ന്നിന് അഞ്ചു കിലോ ജൈവവളം ചേര്‍ത്ത ശേഷം രണ്ടോ മൂന്നോ വിത്തു പാകണം. മുളച്ചു 10 ദിവസത്തിനകം വള്ളി വീശി തുടങ്ങും. പടരാനായി പന്തലിട്ടു കൊടുക്കണം. 45 ദിവസ ത്തിനകം വിളവെടുപ്പ് നടത്താം.
മധുര ചീര
പച്ചക്കറിയിനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷകമൂല്യം അടങ്ങിയ ഇല വര്‍ഗ വിളയാണു മധുര ചീര. വേലിച്ചീര, ബ്ലോക്ക് ചീര എന്നീ പേരുകളിലും അറിയപ്പെടുന്നു. രണ്ടു മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ വളരു മെങ്കിലും ഒരു മീറ്റര്‍ ഉയരത്തില്‍ വെട്ടി നിര്‍ത്തി അരമതിലിലായോ വേലി ആയോ നടപ്പാതകള്‍ക്ക് അതിരു കളായോ ഉദ്യാനത്തില്‍ വളര്‍ത്താവുന്നതാണ്.
എല്ലാ തരം മണ്ണിലും കൃഷി ചെയ്യാം. ചാലുകള്‍ കീറി ഒരു സെന്റിന് 80 കിലോ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് മൂടിയശേഷം ഇളം മൂപ്പെത്തിയ തണ്ടുകള്‍ ഒരടി ആഴ ത്തിലും 10 മുതല്‍ 15 സെ.മീ. വരെ അകലത്തിലും നടാം. വരള്‍ച്ചയെ പ്രതിരോധിക്കുന്ന കഴിവും ഇവയ് ക്കുണ്ട്. നട്ട് നാലാം മാസം വിളവെ ടുക്കാം.
കാന്താരി മുളക്
ഔഷധങ്ങളുടെ കലവറയാണു കാന്താരി മുളക്. രോഗ പ്രതിരോധ ശേഷി ഏറെയുണ്ട്. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്നു. ഹൃദയാ രോഗ്യം സംരക്ഷിക്കുന്നു. നല്ല പരി ചരണമുണ്ടെങ്കില്‍ 1 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍ 6-8 ശാഖകളോടെ ചെടികള്‍ വളരും. തണലുള്ള സ്ഥല ങ്ങളിലും നന്നായി വളരും.
വിത്ത് തടത്തിലോ ചട്ടിയിലോ പാകി മുളപ്പിച്ച് 3-5 ദിവസം പ്രായ മാകുമ്പോള്‍ പറിച്ചു നടാം. പറിച്ച് നട്ട് ഒന്നര മാസമാകുമ്പോള്‍ പൂവിട്ടു തുടങ്ങും. 10-15 ദിവസം ഇടവിട്ട് വിളവെടുക്കാം. വെള്ളായണി കാര്‍ഷിക കോളജ് പുറത്തിറക്കിയ എരിവ് കുറഞ്ഞ വെള്ള കാന്താരി ഇനമാണ് വെള്ളായണി സമൃദ്ധി.
കൊത്തമര
കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി കൃഷി ചെയ്യാന്‍ സാധിക്കുന്ന വിളയാണ് കൊത്തമര. എല്ലാ ഇല കളിലും പൂക്കുലകള്‍ ഉണ്ടാകും. മെയ്, ജൂണ്‍ മാസത്തില്‍ വിത്ത് പാകാം. 60 രാ അകലത്തില്‍ എടുത്ത ചാലുകളില്‍ 30 രാ അകലത്തില്‍ വിത്ത് പാകണം.
വിത്ത് മുളച്ച് 40-45 ദിവസങ്ങള്‍ ക്കുള്ളില് പൂക്കള്‍ വിരിഞ്ഞു തുടങ്ങും. താങ്ങ് കൊടുക്കേണ്ടി വരും. പൂക്കള്‍ വിരിഞ്ഞ് 10-12 ദിവസത്തിനകം വിളവെടുക്കാം. കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ അത്യുല്പാദന ശേഷിയുള്ള ഇനമാണ് ഗഅഡ ടൗൃൗരവശ. വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാം.
ചുരയ്ക്ക
ഒരു കാലത്ത് കേരളത്തില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഒരു പച്ചക്കറി വിളയാണ് ചുരയ്ക്ക. ഇത് പല വലിപ്പത്തിലും രൂപത്തിലുമുണ്ട്. വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാം. ഇവയുടെ മൂപ്പെത്താത്ത കായ്കളാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. 50 രാ വ്യാസവും 30-45 രാ താഴ്ചയുമുള്ള കുഴികള്‍ 3 മീറ്റര്‍ അകലത്തില്‍ എടുത്ത് 4-5 വിത്ത് വീതം 2രാ ആഴത്തില്‍ പാകണം. മൂന്നിലയാകുമ്പോള്‍ രണ്ടോ മൂന്നോ തൈകള്‍ മാത്രമേ നിലനിര്‍ത്താവൂ.
ഇതു തറയില്‍ പടര്‍ത്തുകയോ പന്തലിട്ടു കൊടുക്കുകയോ ചെയ്യാം. അടിവളത്തിനു പുറമെ 3 കിലോ ജൈവവളം വള്ളി വീശുമ്പോഴും പൂവിടുമ്പോഴും നല്‍കണം. വളമിടു ന്നതോടൊപ്പം കളപറിക്കലും നട ത്തണം.
അഗത്തിചീര
ഇത് ഒരു ബഹുവര്‍ഷിണിയാണ്. വെളുപ്പും ചുവപ്പും നിറങ്ങളില്‍ പൂക്കളുള്ള ഇനങ്ങള്‍ ഉണ്ട്. മൂക്കാത്ത ഇലകളും പൂക്കളും ഭക്ഷ്യയോഗ്യം. കാല്‍സ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജീവകം എ ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമം. 30 രാ നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് ഉണക്കി ജൈവ വളം ചേര്‍ത്ത് വിത്തോ, കമ്പോ നടാം. നട്ട് നാലഞ്ച് മാസം കഴിയു മ്പോള്‍ ഇലകള്‍ പറിച്ചു തുടങ്ങാം.
അമരപ്പയര്‍
മാംസ്യം, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ നാടന്‍ പയര്‍വര്‍ഗമാണ് അമരപ്പയര്‍. ഇവ ആവരണവിളയായും കൃഷി ചെയ്യുന്നു. കായയുടെ നിറ ത്തിലും ആകൃതിയിലും വൈവി ധ്യമുള്ള നിരവധി ഇനങ്ങള്‍ ലഭ്യ മാണ്. പടരുന്ന ഇനങ്ങളും പടരാത്ത ഇനങ്ങളുമുണ്ട്. ഹിമ, ഗ്രേസ്, എന്നിവ കാര്‍ഷിക സര്‍വകലാശാലയുടെ വള്ളി അമര പയറിനങ്ങളാണ്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 60രാ വ്യാസവും ആഴവും ഉള്ള കുഴിയെടുത്ത് അതില്‍ ജൈവവളം ചേര്‍ത്ത് കുഴി നിറച്ച് ഓരോ കുഴിയിലും 4-5 വിത്തുകള്‍ വീതം പാകാം. വള്ളി വീശി തുടങ്ങുമ്പോള്‍ പന്തലിട്ടു കൊടു ക്കണം. കളയെടുപ്പും മണ്ണ് ചേര്‍ത്ത് കൊടുക്കലും ഒരു മാസത്തെ ഇടവേള കളില്‍ രണ്ടോ മൂന്നോ തവണ ചെയ്യണം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ വളിവെടുക്കാം.
കോവല്‍
കേരളത്തിന്റെ കാലാവസ്ഥയ്ക്കു പറ്റിയ ഇനമാണ് വെള്ളരിവര്‍ഗ വിളയായ കോവല്‍. ഔഷധ ഗുണവും ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതു മാണ്. കമ്പുകള്‍ നട്ടാണ് വളര്‍ത്തുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ സുലഭ എന്ന ഇനം മികച്ചതാണ്.
നടാനായി 50 സെ.മീ. വ്യാസവും 30- 45 സെ.മീ. താഴ്ചയുമുള്ള കുഴികള്‍ 3 മീറ്റര്‍ അകലത്തില്‍ എടുക്കുക. കുഴിയൊ ന്നിന് 5 കിലോ ജൈവവളം ചേര്‍ക്കുക. ഇതില്‍ 30 സെ.മീ. നീളമുള്ള തണ്ടുകള്‍ നടാം. വള്ളി വീശി തുടങ്ങുമ്പോള്‍ പന്തലിടണം. നട്ടു രണ്ടു മാസം കഴിയുന്നതോടെ കായ്കളുണ്ടായിത്തുടങ്ങും. മൂന്നു വര്‍ഷ ത്തോളം നല്ല വിളവ് ലഭിക്കും.
വീട്ടുവളപ്പിലെ നാടന്‍ പച്ചക്കറി കള്‍ക്ക് ജൈവവളങ്ങള്‍ മതിയാകും. മണ്ണിര കമ്പോസ്റ്റ്, ചകിരി ചോര്‍ കമ്പോസ്റ്റ്, െ്രെടക്കോഡെര്‍മയും വേപ്പിന് പിണ്ണാക്കും ചേര്‍ത്ത് സമ്പുഷ്ടീകരിച്ച ചാണകപ്പൊടി വിവിധതരം പിണ്ണാക്കുകള്‍ എന്നിവയെല്ലാം ഉപയോ ഗിക്കാം. പല ജൈവ വളങ്ങള്‍ ചേര്‍ത്ത ജൈവവളക്കൂട്ട് 10 ദിവസത്തില്‍ ഒരു കൈപിടി എന്ന കണക്കില്‍ നല്‍കുന്നത് നല്ലതാണ്.
ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ചാണകപ്പാല് ഒഴിച്ചു കൊടുക്കണം. വളര്‍ച്ചാ ത്വരകങ്ങളായ പഞ്ചഗവ്യം, ദശഗവ്യം, മത്തി ശര്‍ക്കര മിശ്രിതം എന്നിവയും ചെടികള്‍ക്കു കരുത്ത് പകരും. വിത്തിടുന്നതിന് 15 ദിവസം മുമ്പു സെന്റിന് 12 കിലോ കുമ്മായം ചേര്‍ത്തു കൊടുക്കണം. ഗ്രോ ബാഗിലെ കൃഷിക്ക് ഒരു പിടി കുമ്മായം ചേര്‍ത്ത് മണ്ണ് പരുവ പ്പെടുത്തണം.
ഫോണ്‍: 9497640985
ആര്. രാഖി
അസി. പ്രഫസര്‍ (ഹോര്‍ട്ടികള്‍ച്ചര്‍), കാര്‍ഷിക ഗവേഷണ കേന്ദ്രം, വെള്ളായണി
കണ്ണീര് നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങ
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
കണ്ണീര് നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങ
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
നമ്മുടെ പഴത്തോട്ടങ്ങള്‍ പരമ്പരാഗത രീതികളില്‍നിന്നു ചുവടു മാറ്റുകയാണ്. മാവും പ്ലാവും പേരയും വാഴയും പപ്പായയും സീതപ്പഴവും ക
മധുരമേറും മുറ്റത്തെ പന്തല്‍
ഏതു കാലാവസ്ഥയിലും ലാഭകരമാകുന്ന വിളകളാണു നമുക്കാവശ്യം. കുറഞ്ഞ ചെലവില്‍ വര്‍ഷം മുഴുവന്‍ വിളവ് നല്കുന്ന ഒരു ഫലം നമ്മുടെ മു
മണ്ണിനടിയിലെ ഔഷധം നിലമാങ്ങ
മണ്ണിനടയില്‍ വിളയുന്ന അപൂര്‍വ ഔഷധങ്ങളില്‍ ഒന്നാണ് എര്‍ത്ത് മാംഗോ അഥവ നിലമാങ്ങ (വാത്മീകാമ്രം). കിളച്ചു മറിച്ചു കൃഷി ചെയ്യ
84 -ാം വയസിലും കൃഷിയില്‍ ഊര്‍ജസ്വലതയോടെ
ഏറെപ്പേരും വീടിനു പുറത്തുപോലും ഇറങ്ങാതെ വിശ്രമിക്കുന്ന 84-ാം വയസിലും കോട്ടയം ജില്ലയിലെ പാലാ തലപ്പലം പഞ്ചായത്തില്‍ തുരുത്
ബസുകള്‍ക്കു കൊറോണ കൈ കാട്ടി; ഷിബി കുതിച്ചു കുതിരപ്പുറത്ത്
കോവിഡിനു മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡില്‍ നിറയെ യാത്രക്കാരുമായി ഒരു പഴയംപള്ളി ബസ് എങ്കിലും കാണാത്ത സമയമ
അഗ്രിഫാമില്‍ വിളയുന്നതത്രയും ജൈവം
ഊണിലും ഉറക്കത്തിലും കൃഷിയേക്കുറിച്ചുള്ള ചിന്ത. അതിരാവിലെ ഉണര്‍ന്നു തനിയെ ജീപ്പോടിച്ച് തോട്ടത്തിലെത്തി കാലികള്‍ക്കു പുല്ല
കസ്തൂരി വെണ്ടയും മണിത്തക്കാളിയും
പ്രശസ്ത ജൈവകര്ഷകന് ആര്. രവീന്ദ്രന്റെ വീടി ന്റെ മട്ടുപ്പാവില്‍ നിറഞ്ഞു കായ്ച്ചു നില്ക്കുന്ന മണിത്തക്കാളിയും കസ്തൂരിവെ
ചെള്ളുപനി പ്രശ്നമാണ് ജാഗ്രതൈ...
ലോകത്തിലെ ഏറ്റവും പഴകിയതും എന്നാല്‍ പലപ്പോഴും അവഗണിക്ക പ്പെടുന്നതുമായ ജന്തുജന്യ രോഗങ്ങളിലൊന്നാണു സ്ക്രബ് ടൈഫസ് അഥവാ ചെള
തിപ്പലിക്കു പകരം തിപ്പലി മാത്രം
പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്‍
Latest News
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
ബഗാനെ വീഴ്ത്തി ബംഗളൂരു
"പാർട്ടിയും കുടുംബവും ഒപ്പമുണ്ട്'; ചികിത്സാനിഷേധ വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി
Latest News
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
ബഗാനെ വീഴ്ത്തി ബംഗളൂരു
"പാർട്ടിയും കുടുംബവും ഒപ്പമുണ്ട്'; ചികിത്സാനിഷേധ വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top