ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
Thursday, April 18, 2024 1:41 PM IST
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം. പാരമ്പര്യം, ഭക്ഷണക്രമത്തിലെ അപാകത എന്നിങ്ങനെ പലകാരണങ്ങളാല്‍ പിസിഒഎസ് കണ്ടുവരുന്നു.

പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. ഇത് നേരത്തേ തിരിച്ചറിഞ്ഞാല്‍ ചികിത്സിക്കാവുന്നതാണ്. പിസിഒഎസിന്‍റെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങളെ കുറിച്ച്...

ഇന്‍സുലിന്‍ പ്രതിപ്രവര്‍ത്തനം

ശരീരത്തിലെ കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കാതിരിക്കുക, രക്തത്തില്‍ നിന്ന് ഗ്ലൂക്കോസ് എളുപ്പത്തില്‍ വിഘടിക്കാതിരിക്കുക എന്നിവയാണ് ഇന്‍സുലിന്‍ പ്രതിപ്രവര്‍ത്തനത്തിലേക്ക് നയിക്കുന്നത്.

ഈ സാഹചര്യം ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് വര്‍ധിക്കാന്‍ ഇടയാക്കും. അതോടെ അണ്ഡാശയത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെടുകയും പിസിഒഎസിന് കാരണമാകുകയും ചെയ്യും.

വ്യായാമം, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുള്ള ആരോഗ്യകരമായ ഭക്ഷണക്രമം, ആവശ്യമെങ്കില്‍ മെറ്റ്‌ഫോര്‍മിന്‍ പോലുള്ള മരുന്നുകള്‍ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ ഇന്‍സുലിന്‍ പ്രതിരോധം നിയന്ത്രിക്കുകയും പിസിഒഎസ് തടയാന്‍ സാധിക്കുകയും ചെയ്യും.

അമിതവണ്ണം, ഹോര്‍മോണ്‍ പ്രശ്‌നം

ശരീരത്തിന്‍റെ അമിതവണ്ണം പിസിഒഎസുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് ഇന്‍സുലിന്‍ പ്രതിരോധവും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും വര്‍ധിപ്പിക്കും.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും പിസിഒഎസിന്‍റെ കാരണങ്ങളില്‍ ഒന്നാണ്. ടെസ്റ്റോസ്റ്റിറോണ്‍ പോലെ ഉയര്‍ന്ന അളവിലുള്ള ആന്‍ഡ്രോജന്‍(പുരുഷ ഹോര്‍മോണുകള്‍) പിസിഒഎസിന്‍റെ സവിശേഷതയാണ്.

ഈ അസന്തുലിതാവസ്ഥ അണ്ഡാശയത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ക്രമരഹിതമായ ആര്‍ത്തവം, വന്ധ്യത തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

പാരമ്പര്യം, ജീവിതശൈലി

പിസിഒഎസ് ജനിതക രോഗമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പാരമ്പര്യം ഇതിന്‍റെ ഒരു വശമാണ്. ജനിതക പാരമ്പര്യം മാറ്റാന്‍ കഴിയില്ലെങ്കിലും കുടുംബ ചരിത്രത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നത് പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനും അപകടസാധ്യത ഒഴിവാക്കാനും സഹായകമാകും.


ജീവിതശൈലിയും പിസിഒഎസിന്‍റെ മറ്റൊരു കാരണമാണ്. അലസമായ ജീവിതശൈലി പിസിഒഎസിന്‍റെ സാധ്യത വര്‍ധിപ്പിക്കും. പതിവായി വ്യായാമം ചെയ്യുന്നത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയും ഹോര്‍മോണ്‍ അളവും മെച്ചപ്പെടുത്തും. പിസിഒഎസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

ഭക്ഷണക്രമം, സമ്മര്‍ദം, ഉറക്കം

ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പിസിഒഎസിനെ ക്ഷണിച്ചുവരുത്തുന്നവയാണ്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണക്രമം ഇന്‍സുലിന്‍ പ്രതിരോധത്തിനും അമിതവണ്ണത്തിനും കാരണമാകും.

ഇത് പിസിഒഎസിന്‍റെ സാധ്യത വര്‍ധിപ്പിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ സന്തുലിത ഭക്ഷണം ശീലിക്കുന്നത് പിസിഒഎസ് തടയാന്‍ സഹായിക്കും.

വിട്ടുമാറാത്ത സമ്മര്‍ദം ഹോര്‍മോണ്‍ അളവില്‍ വ്യതിയാനും ഉണ്ടാക്കുകയും പിസിഒഎസിന്‍റെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ധ്യാനം, യോഗ അല്ലെങ്കില്‍ ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയവ സമ്മര്‍ദം നിയന്ത്രിക്കുന്നതിനു സഹായകമാണ്.

അതുപോലെ ഉറക്കക്കുറവും ശരീരത്തിന്‍റെ ഹോര്‍മോണ്‍ അളവില്‍ വ്യത്യാസം ഉണ്ടാക്കുകയും പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

മെഡിക്കല്‍ അവസ്ഥ

ടൈപ്പ്2 പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം തുടങ്ങിയ മെഡിക്കല്‍ അവസ്ഥകള്‍ ഉള്ളവരിലും പിസിഒഎസ് സാധ്യത വര്‍ധിക്കും. ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത്.

ജീവിതശൈലി മാറ്റങ്ങളിലൂടെയും ചികിത്സയിലൂടെയും ഇത് മാറ്റിയെടുക്കാം. പിസിഒഎസിനെക്കുറിച്ചോ അനുബന്ധ ലക്ഷണങ്ങളെക്കുറിച്ചോ ആശങ്കയുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാണ് ഏറ്റവും ഉചിതം.

ചികിത്സ അടക്കമുള്ള നിര്‍ദേശങ്ങള്‍ ഡോക്ടറില്‍നിന്ന് സ്വീകരിക്കാവുന്നതാണ്.