Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കവിയുടെ കൈ പിടിച്ച്....
WhatsApp
എസ്.മഞ്ജുളാദേവി
ചെന്നൈയിലെ പി.ഭാസ്കരന്റെ വീട്ടിൽ അച്ഛൻ ആഗസ്റ്റിൻ ജോസഫിനൊപ്പം വന്ന് താമസിച്ചിരുന്ന നീണ്ട് മെലിഞ്ഞ പയ്യനെക്കുറിച്ച് ഇന്ദിരാ ഭാസ്കരൻ പറയുമായിരുന്നു- ""ഭാസ്കരൻ മാസ്റ്ററും അഗസ്റ്റിൻ ജോസഫും സ്റ്റുഡിയോയിലൊക്കെ പോകുംനേരം മുറിയിൽ ഒറ്റയ്ക്കിരുന്നു സാധകം ചെയ്യുമായിരുന്നു കൗമാരക്കാരനായ ഗായകൻ. അധികം സംസാരമൊന്നുമില്ല.
എപ്പോഴും പാടിക്കൊണ്ടിരിക്കും.'' കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെ കാലമായി തന്റെ മന്ത്രനാദം കൊണ്ട് അമ്മാനമാടുന്ന സാക്ഷാൽ കെ.ജെ.യേശുദാസിനെക്കുറിച്ചുള്ള ഇന്ദിരാ ഭാസ്കരന്റെ ഓർമകളായിരുന്നു ഇത്. യേശുദാസിന്റെ ഗാനജീവിതത്തിന്റെ തുടക്കകാലത്ത് ചെന്നൈയിലെത്തുന്പോൾ ഏറ്റവും വലിയ ആശ്വാസം പി.ഭാസ്കരൻ മാസ്റ്റർ ആയിരുന്നു. ആ കുടുംബത്തിലെ അംഗങ്ങളെപ്പോലെ തന്നെയാണ് ഗൃഹനാഥയായ ഇന്ദിര അഗസ്റ്റിൻ ജോസഫിനേയും മകനേയും കണ്ടിരുന്നതും.
ഇതുപോലെ എത്രയോ പ്രതിഭകളുടെ കലാജീവിതത്തിന്റെ ഉയർച്ചയുടെ വഴികളിൽ സാക്ഷിയായിട്ടുണ്ട് ഇന്ദിരാ ഭാസ്കരൻ. പി.ഭാസ്കരൻ എന്ന അനശ്വര കവിയുടെ, ഗാനരചയിതാവിന്റെ, സംവിധായകന്റെ തണലിൽ ശാന്തയായി വലിയ കാലം ജീവിച്ചു ഇന്ദിര. ഭർത്താവിനു ലഭിച്ച പദവികളിലും അംഗീകാരങ്ങളിലും സന്തോഷിക്കുന്പോൾ തന്നെ ആ പ്രശസ്തിയുടെ പങ്ക് പറ്റാതെ ഗൃഹനാഥയായി ഒതുങ്ങിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസം വേർപിരിഞ്ഞു പോകുന്പോഴും വലിയ വാർത്തകളും ലേഖനങ്ങളും ഒന്നും വന്നില്ല.
പി.ഭാസ്കരന്റെ ജീവിതത്തിലെ ഈ സൗമ്യ സാന്നിധ്യം കവിയുടെ കരുത്തായിരുന്നു എന്നും അധികം പേരും അറിഞ്ഞതുമില്ല. പതിനെട്ടാമത്തെ വയസിൽ പി.ഭാസ്കരന്റെ ജീവിതത്തിലേക്കു എത്തിയ കാലം മുതൽ ഭാസ്കരൻ മാസ്റ്റർ വേർപെടും വരെ ഒരു നിഴൽ പോലെ ഇന്ദിരയും ഉണ്ടായിരുന്നു.
കവിയുടെ ഓർമകൾക്കു മങ്ങലേറ്റ അവസാന കുറേ വർഷങ്ങളിൽ യഥാർത്ഥത്തിൽ താങ്ങും തണലുമായി മാറി ഇന്ദിരാ ഭാസ്കരൻ. അധികം ആരും അറിയാത്ത കയറ്റിയിറക്കങ്ങളുടെ കാലങ്ങളും കവിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഉയർച്ചയുടേയും അടിപതറലിന്റെയും കാലത്തെല്ലാം ഇന്ദിര ഒപ്പമുണ്ടായിരുന്നു.
1978-79 കാലഘട്ടത്തിൽ മദ്രാസിൽ നിന്നും കേരളത്തിലേക്ക് പി.ഭാസ്കരൻ ചേക്കേറുന്നത് നഷ്ടസ്വപ്നങ്ങളുമായിട്ടായിരുന്നു. സിനിമാ നിർമാണവും മറ്റുമായി ബന്ധപ്പെട്ട് കടബാധ്യതകൾ കാരണം വീടും സ്ഥലവും വിറ്റിട്ടാണ് തിരുവനന്തപുരത്തെത്തുന്നത്. ജവഹർ നഗറിലെ പല വാടക വീടുകളിലും മാറിമാറി താമസിച്ച കാലം ഇന്ദിര മറന്നിട്ടില്ല.
കവി പെരുന്പുഴ ഗോപാലകൃഷ്ണന്റെ "പി.ഭാസ്കരൻ-ഉറങ്ങാത്ത തംബുരു' എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ ഇങ്ങനെ വായിക്കാം- "മദ്രാസ് വിടുന്പോൾ സഹധർമിണിയും സർഗാത്മകതയുടെ മനസും മാത്രമായിരുന്നു കൈമുതൽ.' ഈ വാക്കുകൾക്കുള്ളിൽ തന്നെ എന്തായിരുന്നു പി.ഭാസ്കരന്റെ ജീവിതത്തിൽ ഇന്ദിര ഭാസ്കരൻ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.
പി.ഭാസ്കരന്റെ സഹധർമിണി എന്ന നിലയിൽ ദൃശ്യമാധ്യമങ്ങളിലും പൊതുവേദിയിലും എപ്പോഴും പ്രത്യക്ഷപ്പെടുമായിരുന്നില്ല ഇന്ദിര ഭാസ്കരൻ. ചുരുക്കം അഭിമുഖങ്ങളേ ഉണ്ടായിട്ടുള്ളൂ. എങ്കിലും പല ഗാനങ്ങളുടേയും പിറവി നിമിഷങ്ങളെക്കുറിച്ച് അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു.
"കായലരികത്ത് വലയെറിഞ്ഞപ്പം..., ഇന്നലെ മയങ്ങുന്പോൾ..., കരിമുകിൽ കാട്ടിലെ..., ഒരു പുഷ്പം മാത്രമെൻ...' അങ്ങനെ ധാരാളം അനശ്വരഗാനങ്ങൾ നമുക്കു സമ്മാനിച്ച ഭാസ്കരൻ മാസ്റ്ററിന്റെ പാട്ടെഴുത്തു രീതികളെക്കുറിച്ചും ഇന്ദിര പറഞ്ഞിരുന്നു. പ്രത്യേകിച്ചൊരു സമയം, സ്ഥലം, അന്തരീക്ഷം അങ്ങനെയൊന്നും മാസ്റ്ററിനു ഉണ്ടായിരുന്നില്ല.
ആവശ്യമുള്ളപ്പോൾ എല്ലാം പേപ്പറും പേനയുമെടുത്ത് എഴുതും. പാട്ടെഴുത്തിന് പ്രതിഫലം നൽകാതെ നിർമാതാക്കൾ മറയുന്പോൾ ആ വേദനയും നിരാശയും പറഞ്ഞുകൊണ്ട് ഉമ്മറത്തിരുന്ന് വീണ്ടും പാട്ടെഴുതിയിരുന്ന പി.ഭാസ്കരന്റെ ചിത്രവും ആ മനസിൽ തെളിമയോടെ എന്നും ഉണ്ടായിരുന്നു.
പി.ഭാസ്കരൻ-ഇന്ദിരാദേവിയുടെ വിവാഹത്തെക്കുറിച്ച് പെരുന്പുഴ തന്റെ ജീവചരിത്രഗ്രന്ഥത്തിൽ വിശദമായി കുറിച്ചിട്ടുണ്ട്. മേടമാസത്തിലെ ആയില്യം, കുംഭമാസത്തിലെ തിരുവോണം നല്ല പൊരുത്തമുള്ള നാളുകളാണ് എന്ന് വീട്ടിലെല്ലാവരും പറയുന്നത് ഇന്ദിര കേൾക്കുന്നത് കൊടുങ്ങല്ലൂർ ഗേൾസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്പോഴാണ്.
പി.ഭാസ്കരൻ അന്ന് കവിയായും ഗാനരചയിതാവായും പേരെടുത്ത് കഴിഞ്ഞിരുന്നു. പാലക്കാട് ആലത്തൂർ തെക്കെ അണുവങ്കോട് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയാണ് ഇന്ദിരാദേവിയുടെ അമ്മ. അച്ഛൻ കൊടുങ്ങല്ലൂരിലെ പ്രശസ്തനായ ഡോക്ടർ ഒ.പി.ആർ.മേനോൻ. ഇന്ദിരയുടെ പത്താമത്തെ വയസിലാണ് കുടുംബം കൊടുങ്ങല്ലൂരിലേക്ക് താമസം മാറ്റിയത്.
സ്കൂളിൽ പി.ഭാസ്കരന്റെ സഹോദരിമാരുടെ മക്കളുടെ സഹപാഠിയായിരുന്നു ഇന്ദിര. പി.ഭാസ്കരന്റെ സഹോദരി കനകമ്മയുടെ ഭർത്താവ് എം.എൻ.മേനോൻ വഴിയാണ് വിവാഹാലോചന വന്നത്. മുപ്പത് വയസുള്ള വരനും പതിനെട്ടുകാരി വധുവും തമ്മിലുള്ള വിവാഹ ചടങ്ങ് 1955 മേയ് 18നു ആലുവയിലെ ഒരു സ്കൂൾ ഹാളിൽ വച്ചാണ് നടന്നത്. വൈകിട്ടായിരുന്നു മുഹൂർത്തം.
പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്നു പി.ഭാസ്കരന്റെ അച്ഛൻ നന്ദ്യേലത്ത് പദ്മനാഭ മേനോൻ. പദ്മവിലാസത്തിലേക്ക് ഇന്ദിരാദേവി എത്തുന്പോൾ തറവാട്ടിൽ അമ്മ, ആറു സഹോദരിമാർ, രണ്ട് സഹോദരൻമാർ, ചെറിയമ്മമാർ, അമ്മാവൻമാർ, മരുമക്കൾ എന്നിവർ ഉണ്ടായിരുന്നു. അവരിലൊരാളായി ഇന്ദിര പി.ഭാസ്കരന്റെ ജീവിതത്തിലേക്കും.
എസ്.മഞ്ജുളാദേവി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
Latest News
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top