ഇനി മിന്നിക്കോട്ടെ...
കേരളത്തിൽ ഏറ്റവുമധികം അപകടങ്ങളുണ്ടാക്കുന്ന പ്രകൃതിപ്രതിഭാസങ്ങളുടെ മുൻനിരയിലാണ് ഇടിമിന്നൽ. ഇടിമിന്നലേറ്റ് സംസ്ഥാനത്ത് എഴുപതോളം പേർ പ്രതിവർഷം മരിക്കുന്നുവെന്നാണ് കണക്ക്. നൂറിലധികം പേർക്കു പരിക്കേൽക്കുന്നു. 1986 മുതൽ 15 വർഷത്തെ പഠനങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന നാഷണൽ സെന്‍റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ ഏറ്റവും ഒടുവിൽ നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത് മരണനിരക്ക് കുറഞ്ഞിട്ടുണ്ടെന്നാണ്. പ്രതിവർഷം ശരാശരി 182 മിന്നൽ അപകടങ്ങളാണുണ്ടാകുന്നത്. തുലാവർഷത്തിന്‍റെ ആരംഭത്തോടെയാണ് കേരളത്തിൽ ഇടിമിന്നലും ആരംഭിക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലും ഏപ്രിൽ, മെയ് മാസങ്ങളിലുമാണ് കേരളത്തിൽ ഇടിമിന്നലിന്‍റെ എണ്ണവും അതുമൂലമുള്ള അപകടങ്ങളും ഏറ്റവുമധികമുണ്ടാകുന്നത്.

ഇടിമിന്നലിന്‍റെ ശാസ്ത്രം

മഴമേഘങ്ങളിൽ നിന്നും ഭൂമിയിലേക്കു പതിക്കുന്ന പ്രകാശമയവും ശബ്ദത്തോടുകൂടിയതുമായ വൈദ്യുത ഉൗർജതരംഗമാണ് ഇടിമിന്നൽ. മൂന്നു തരത്തിലുള്ള മിന്നൽ പ്രവാഹങ്ങളാണ് ഉണ്ടാകുന്നത്. ഇതിൽ മഴമേഘങ്ങളിൽ നിന്നും ഭൂമിയിലേക്കു പതിക്കുന്ന മിന്നലുകളാണ് നാശനഷ്ടങ്ങളുണ്ടാക്കുന്നത്. അതേസമയം മഴമേഘങ്ങൾക്കുള്ളിലോ ഇടയിലോ ഉണ്ടാകുന്ന ഇടിമിന്നലുകൾ വിമാനങ്ങൾക്കു കേടുപാടുകളുണ്ടാക്കിയേക്കാം. അതിവേഗം സഞ്ചരിക്കുന്ന വൈദ്യുതിയുടെ പ്രവാഹമാണ് ഇടിമിന്നൽ. ഒരുമിന്നൽ ഉണ്ടാകുന്നതിന് ഒരു മിനിറ്റിന്‍റെ ആയിരത്തിലൊന്ന് സമയമേ ആവശ്യമായി വരുന്നുള്ളൂ.

സൂര്യതാപമേറ്റ് ചൂടുപിടിക്കുന്ന വായു

ഇടിമിന്നൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെങ്കിലും സാധാരണയായി ഉച്ചയ്ക്കുശേഷമാണ് ഉണ്ടാകുന്നത്. സൂര്യതാപമേറ്റ് ഭൂമിയുടെ പ്രതലത്തിൽ നിന്നും വായു ചൂടുപിടിച്ച് അന്തരീക്ഷത്തിലേക്കുയരുന്നു. ഇതിൽ അനേകായിരം അതിസൂക്ഷ്മ ജലകണികകൾ അടങ്ങിയിട്ടുണ്ട്. അന്തരീക്ഷത്തിൽ ഏകദേശം രണ്ടു കിലോമീറ്റർ വരെ ഉയരത്തിലേക്ക് എത്തുന്പോഴേക്കും ചൂടേറിയ ഈ വായു പെട്ടെന്നു തന്നെ തണുക്കാൻ തുടങ്ങുന്നു. വായുവിൽ അടങ്ങിയിട്ടുള്ള ജലകണികകൾ തണുത്തുറയുകയും അങ്ങനെ മേഘശകലങ്ങൾ ഉണ്ടാകുകയും ചെയ്യും. ഈർപ്പത്തിന്‍റെ സാന്നിധ്യം നിലനിൽക്കുകയും കൂടുതൽ തണുത്ത അന്തരീക്ഷത്തിലേക്ക് ഉയരുകയും ചെയ്യുന്നതോടെ മേഘശകലങ്ങൾ വളർന്നു മഴമേഘങ്ങൾ ഉണ്ടാകുന്നു. ഇത്തരത്തിൽ രൂപം പ്രാപിക്കുന്ന മഴമേഘങ്ങളെ ക്യൂമുലസ് മേഘങ്ങൾ എന്നാണ് വിളിക്കുന്നത്. ക്രമേണ വളർന്ന് അന്തരീക്ഷത്തിൽ 17 കിലോമീറ്റർ വരെ ഉയരത്തിലും 500 സ്ക്വയർ കിലോമീറ്റർ വരെ വ്യാപ്തിയിലേക്കും എത്തുന്ന വലിയ ക്യുമുലസ് മേഘങ്ങൾ പിന്നീട് മുകളിലേക്കു പോകാനാകാതെ ഉറഞ്ഞുകൂടുന്നു. ഇത്തരം ക്യുമുലസ് മേഘങ്ങളെ ക്യുമുലോ നിംബോസ് മേഘങ്ങൾ എന്നാണ് വിളിക്കുന്നത്. ഈ മേഘങ്ങളിൽ നിന്നുമാണ് ഇിടിമിന്നൽ ഉണ്ടാകുന്നത്.

മഞ്ഞിൻപരലുകളുടെ കൂട്ടിമുട്ടൽ

ക്യുമുലോ നിംബോസ് മേഘങ്ങൾക്കുൾവശം അതിസൂക്ഷ്മ ഹിമകണങ്ങൾകൊണ്ടും മഞ്ഞിൻപരലുകൾ കൊണ്ടും നിറഞ്ഞിരിക്കും. ഇവ ശക്തിയായ വായു ചംക്രമണത്താൽ പരസ്പരം കൂട്ടിമുട്ടി ചാർജ് ചെയ്യപ്പെടുന്നു. ഇത്തരം മഴമേഘങ്ങളുടെ ഉൾഭാഗത്തെ സെൽ എന്നാണ് പറയുന്നത്. സെല്ലിനുള്ളിലെ കൂട്ടിമുട്ടലിന്‍റെ ഫലമായി പോസിറ്റീവ് ചാർജ് നേടുന്ന ഭാരംകുറഞ്ഞ ഹിമകണങ്ങൾ വായുപ്രവാഹം മൂലം സെല്ലിന്‍റെ മുകൾഭാഗത്തായും ഭാരം കൂടിയ മഞ്ഞിൻപരലുകൾ നെഗറ്റീവ് ചാർജ് നേടി സെല്ലിന്‍റെ അടിവശത്തായും നിലയുറപ്പിക്കുന്നു. ഇതോടൊപ്പം മഴമേഘങ്ങൾക്കടിവശത്ത് ഒരു പോസീറ്റീവ് ചാർജും രൂപം കൊള്ളുന്നുണ്ട്. മഴമേഘങ്ങൾക്കുള്ളിലെ വൈദ്യുത ചാർജുകൾക്ക് ശക്തിയേറുന്പോൾ ഭൗമോപരിതലത്തിൽ അന്തരീക്ഷത്തിലേക്ക് ഉയർന്നു നിൽക്കുന്ന വസ്തുക്കളിലെയും ജീവജാലങ്ങളിലെയും പോസിറ്റീവ് ചാർജ് സജീവമാകും. സെല്ലിനുള്ളിലെ വൈദ്യുത ചാർജ് ക്രമാതീതമായി വർധിക്കുന്പോൾ വായുവിന്‍റെ വൈദ്യുതരോധക ശക്തി ഭേദിച്ച് മഴമേഘങ്ങൾക്കുള്ളിലെ നെഗറ്റീവ് ചാർജ് മേഘങ്ങൾക്കിടയിലെ പോസിറ്റീവ് ചാർജുമായി ബന്ധം സ്ഥാപിക്കുന്നു. ഇങ്ങനെ വൈദ്യുത ചാർജിന്‍റെ ഒരു പാത രൂപം കൊള്ളുന്നു. ഇതിനെ സ്റ്റെപ് ലീഡർ എന്നാണ് പറയുന്നത്. സ്റ്റെപ് ലീഡറിലെ വൈദ്യുത ചാർജുകളും ഭൗമോപരിതലത്തിൽ ഉയർന്നു നിൽക്കുന്നവസ്തുക്കളിലെ പോസിറ്റീവ് ചാർജുകളും പരസ്പരം ബന്ധം സ്ഥാപിക്കാൻ പ്രേരിപ്പിക്കപ്പെടും. ഇങ്ങനെ നിരവധി ശാഖകളിലായി മേഘങ്ങൾക്കുള്ളിലെ വൈദ്യുത ചാർജ് ഭൗമോപരിതലത്തിലെ വസ്തുക്കളിലേക്ക് നേരിട്ടെത്തും. മഴമേഘങ്ങൾക്കുള്ളിൽ നിന്നും ഭൂമിയിലെ ഒരു വസ്തുവിലേക്ക് പതിക്കുന്ന വൈദ്യുത ചാർജിന്‍റെ പ്രതികരണമെന്നോണം വസ്തുവിൽനിന്നും വളരെ കൂടിയ അളവിൽ പ്രതിവൈദ്യുതി മേഘങ്ങളിലേക്കു തിരികെ അയയ്ക്കപ്പെടും. ഇതിനെ റിട്ടേണ്‍ സ്ട്രോക്ക് എന്നു പറയും. ഇതിനെയാണ് നാം മിന്നലിന്‍റെ രൂപത്തിൽ കാണുന്നത്. ഇങ്ങനെ അന്തരീക്ഷത്തിലുണ്ടാകുന്ന വൈദ്യുതാഘാതം മൂലം അവിടെയുള്ള വായുവിന്‍റെ താപനില സെക്കൻഡിന്‍റെ ആയിരത്തിലൊന്നു സമയത്തിൽ 30,000 ഡിഗ്രി സെഷ്യൽസ് വരെയായി വർധിക്കുന്നു. തന്മൂലം അന്തരീക്ഷത്തിൽ വലിയ മർദമുണ്ടാകുകയും അതിന്‍റെ വ്യാപനം ഇടിമുഴക്കമായി നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇടിമുഴക്ക ശബ്ദതരംഗത്തിനു മൂന്നു സെക്കൻഡ് സമയമാണ് ആവശ്യം.

കരുതിയിരിക്കാം

ശരിയായ മുൻകരുതലുകളെടുത്താൽ ഇടിമിന്നൽമൂലം മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കുമുണ്ടാകുന്ന ദുരന്തങ്ങൾ വലിയൊരളവിൽ തടയാൻ സാധിക്കുമെന്നു വിദഗ്ധർ പറയുന്നു. മിന്നലുണ്ടാകുന്ന സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകടമുണ്ടാക്കും. ഇടിയുടെ ശബ്‌‌ദം കേട്ടാലുടൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. കന്പി ഉപയോഗിച്ചു വാർത്ത കെട്ടിടങ്ങൾ ഏറെ സുരക്ഷിതമാണ്. ലോഹമേൽക്കൂരയും വശങ്ങളുമുള്ള വാഹനങ്ങളും സുരക്ഷയേകുന്നു. വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ഇടിമിന്നലിൽ നിന്നും ഒരു പരിധിവരെ രക്ഷനൽകുന്പോൾ ഓട്, ഓലമേഞ്ഞ കെട്ടിടങ്ങൾ എന്നിവ മിന്നൽ രക്ഷാസംവിധാനമില്ലെങ്കിൽ സുരക്ഷിതമല്ല.


വീടിനു പുറത്തിറങ്ങരുത്

ഇടിമിന്നൽ ഉണ്ടാകുന്പോൾ അത്യാവശ്യങ്ങൾക്കു പോലും പുറത്തിറങ്ങരുത്. വീടിനുള്ളിലാണെങ്കിലും നിലത്ത് കിടക്കരുത്. വലിയ മരങ്ങളുടെ കീഴിൽ അഭയം തേടുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. മരത്തിൽ കെട്ടിയിരിക്കുന്ന പശുവിനെ അഴിക്കാനും ഉണങ്ങാനിട്ടിരിക്കുന്ന തുണിയെടുക്കാൻ പോകുന്പോഴും സംഭവിക്കുന്ന മിന്നലപകടങ്ങളും മരണവും കേരളത്തിൽ വ്യാപകമാണ്. കെട്ടിടത്തിനു മിന്നലേൽക്കുകയോ സമീപത്തു പതിച്ച മിന്നലിന്‍റെ വൈദ്യുതി കെട്ടിടത്തിലേക്ക് പ്രവേശിക്കുകയോ ചെയ്താൽ ഭിത്തിയിലും വൈദ്യുതിയുണ്ടാകാം. അതുകൊണ്ട് ഭിത്തിയിൽ തൊടുകയോ ഭിത്തിയോടു ചേർത്തിട്ടിരിക്കുന്ന ഫർണിച്ചറുകളിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത്. മിന്നൽ വൈദ്യുതി കന്പികളിൽക്കൂടി അകത്തുവരാമെന്നതിനാൽ വൈദ്യുതോപകരണങ്ങൾ, ടെലിഫോണ്‍ എന്നിവ ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. ഇടിമിന്നലുണ്ടാകുന്ന സമയത്ത് മണ്‍വെട്ടി, കൂന്താലി, പിക്കാസ്, ലോഹത്തൂണുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതും ഒഴിവാക്കണം.

വൈദ്യുതി ബന്ധം വിച്ഛേദിക്കണം

ഇടിമുഴക്കം കേൾക്കുന്പോൾതന്നെ ടെലിവിഷൻ, ഫ്രിഡ്ജ് മുതലായവ വൈദ്യുതിയിൽ നിന്നും മറ്റു കേബിളുകളിൽ നിന്നും ഉൗരിയിടണം. (സ്വിച്ച് ഓഫ് ചെയ്തതുകൊണ്ടു മാത്രം സുരക്ഷ ഉറപ്പാക്കാനാകില്ല) ഇടിമിന്നലുണ്ടാകുന്ന സമയത്ത് വീടുകളിൽ പ്ലംബിംഗ് ചെയ്തിരിക്കുന്ന പൈപ്പിൽക്കൂടി വൈദ്യുതി കടന്നു വരാൻ സാധ്യതയുള്ളതിനാൽ പൈപ്പ് ഉപയോഗിക്കാൻ ശ്രമിക്കരുത്. മിന്നലുണ്ടാകുന്ന സമയത്ത് വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുള്ള വസ്തുക്കളിൽ നിന്നും ദൂരെമാറി നിൽക്കുകയാണ് സുരക്ഷയ്ക്കുള്ള ഏറ്റവും നല്ല മാർഗം. പുറത്തു നിന്നു വയറോ കേബിളോ വഴി ബന്ധപ്പെടുത്തിയിട്ടുള്ള ലാൻഡ് ഫോണ്‍, കേബിൾ ടെലിവിഷൻ, വയർ ഘടിപ്പിച്ചിട്ടുള്ള ഇന്‍റർനെറ്റ് മോഡം, വൈദ്യുതിയുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റുപകരണങ്ങൾ എന്നിവയിൽ നിന്നെല്ലാം അകലം പാലിക്കണം.

ഇടിമിന്നലിൽ ഒറ്റപ്പെട്ടാൽ

ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് തുറസായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു പോയാൽ കാലുകൾ അടുപ്പിച്ചുവെച്ച് കുത്തിയിരുന്ന് തലകുനിച്ചു പിടിക്കുക. ചെവി പൊത്തിപ്പിടിക്കണം. കാലിന്‍റെ അഗ്രഭാഗം മാത്രമേ നിലത്ത് തൊടാൻ പാടുള്ളൂ. എത്രത്തോളം കുറച്ച് തൊടുന്നുവോ അത്രത്തോളം മിന്നലേൽക്കാനുള്ള സാധ്യത കുറയും. കാലുകളുടെ ഉപ്പൂറ്റികൾ പരസ്പരം തൊടുന്ന രീതിയിലായിരിക്കണം ഇരിക്കേണ്ടത്. ഒരു കാലിലൂടെ വൈദ്യുത പ്രവാഹമുണ്ടായാലും മറുകാലിലൂടെ ഭൂമിയിലേക്കു തിരികെ വിടുന്നതിനാണിത്. ശരീരത്തിലേക്കു വൈദ്യുത പ്രവാഹമുണ്ടാകാനുള്ള സാധ്യത ഇതു ലഘൂകരിക്കുന്നു. ഇടിമിന്നലവസാനിച്ച് അരമണിക്കൂറെങ്കിലും സുരക്ഷാ നടപടികൾ പാലിക്കണം. ഉയർന്ന മലനിരകളിലെ തുറസായ സ്ഥലങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. തുറസായ സ്ഥലത്ത് കുടപിടിക്കുന്നതും ഒഴിവാക്കണം. മിന്നലുണ്ടാകുന്ന സമയത്ത് വീടിന്‍റെ മേൽക്കൂരയുടേയോ ടെറസിന്‍റെയോ മുകളിലും ബാൽക്കണിയിലും നിൽക്കുന്നത് അപകടമുണ്ടാക്കും. ഇടിമിന്നലുണ്ടാകുന്ന സമയത്ത് ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നതും ലോഹനിർമിതമായ വലിയ വാഹനങ്ങളുടെ സമീപത്തോ അവയിൽ തൊട്ടുകൊണ്ടോ നിൽക്കുന്നതും അപകടമാണ്. കൂട്ടമായി നിൽക്കുന്നവർ അകന്നുമാറണം. ജലാശയങ്ങളിൽ നീന്തുക, മീൻപിടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വലിയ അപകടമായിരിക്കും വിളിച്ചു വരുത്തുക.

രക്ഷാ സംവിധാനങ്ങൾ

കെട്ടിടങ്ങളെ ഇടിമിന്നലിൽ നിന്ന് പരമാവധി രക്ഷിക്കുന്നതിനായി സാധ്യമായ ഇടിമിന്നൽ രക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാവുന്നതാണ്. മിന്നൽ ചാലകം, കെട്ടിടത്തിനു ചുറ്റുമായി സ്ഥാപിക്കാവുന്ന റിംഗ് കണ്ടക്ടർ എന്നിവ ഇതിൽപ്പെടും. വീടുകളിലും ഓഫീസുകളിലും ഉപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ഷൻ ഡിവൈസുകളും സ്ഥാപിക്കാം. എന്നാൽ വീടിനു മുകളിൽ സ്ഥാപിക്കുന്ന മിന്നൽരക്ഷാ ചാലകം കേരളത്തിൽ അത്ര ഫലപ്രദമല്ലെന്നു നാഷണൽ സെന്‍റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ സീനിയർ സയന്‍റിസ്റ്റ് ആയിരുന്ന ഡോ.മുരളീദാസ് പറയുന്നു. വീടിനു മുകളിലായി മിന്നൽ രക്ഷാകവചം സ്ഥാപിച്ചാലും അതിനു മുകളിൽ ഉയർന്നു നിൽക്കുന്ന മരങ്ങളാണ് തടസമാകുന്നത്. രക്ഷാകവചത്തേക്കാൾ ഉയർന്നു നിൽക്കുന്ന മരത്തിൽ ഇടിമിന്നലേൽക്കുകയും മരത്തിൽ നിന്നും ഭൂമിയിലെത്തുന്ന ഇടിമിന്നലിന്‍റെ പ്രവാഹം വീടിനുള്ളിലേക്ക് ഉണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ കെട്ടിടത്തിനു ചുറ്റും സ്ഥാപിക്കാവുന്ന റിംഗ് കണ്ടക്ടറുകൾ സുരക്ഷ നൽകുന്നതാണ്.
(കടപ്പാട്: സെന്‍റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ), തിരുവനന്തപുരം)

- റിച്ചാർഡ് ജോസഫ്