Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വാളയാർ: സ്വർണവും പണവും കായ്ക്കുന്ന ഇടനാഴി
WhatsApp
വാളയാർ. കേരളത്തിലേക്കുള്ള പ്രധാന കവാടം. പാലക്കാടിന്റെയും തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന ദേശീയപാതയിലെ ഈ പ്രദേശം പണ്ടേ പ്രസിദ്ധം. എന്നാൽ അത് കുപ്രസിദ്ധിയുടെ പേരിലാണെന്നുമാത്രം. എന്തുകൊണ്ട് വാളയാർ കുപ്രസിദ്ധിയാർജിച്ചു എന്നതിന് ഉത്തരം ഇവിടെ നിലനിൽക്കുന്ന വിവിധ വകുപ്പുകളുടെ ചെക്ക്പോസ്റ്റുകളും അവരുടെ കേസ് ഫയലുകളും മാത്രം പരിശോധിച്ചാൽ മതി; വിജനവും വിശാലവുമായ ഈ പാത കള്ളക്കടത്തിന്റെയും സ്പിരിറ്റുകടത്തിന്റെയും അഴിമതിയുടെയും പിടിച്ചുപറിയുടെയും സംഭവബഹുലമായ കഥകൾകൊണ്ട് നിറഞ്ഞിട്ടുള്ളത്.
സ്പിരിറ്റിൽ തുടക്കം
തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്കുള്ള ഇടനാഴിയായ വാളയാർപാത കുപ്രസിദ്ധി കൈവരിച്ചത് ആദ്യം സ്്പിരിറ്റുകടത്തിലൂടെയാണ്. കേരളത്തിന്റെ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ഒരുകാലത്ത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുമെല്ലാം സ്പിരിറ്റൊഴുകിയിരുന്നത് വാളയാർവഴിയാണ്. വാഹനങ്ങളിൽ പ്രത്യേകം അറകൾ നിർമിച്ചും ചരക്ക് ലോഡുകൾക്കിടയിലും ഉൗടുവഴികളിലൂടെയും ഒഴുകിയെത്തിയ സ്പിരിറ്റ് കേരളത്തെ ലഹരിയിലും മരണത്തിലും മുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കോടിക്കണക്കിന് ലിറ്റർ സ്പിരിറ്റ് അധികൃതർ പിടികൂടിയപ്പോൾ അതിന്റെ പത്തിരട്ടിയോളം കണക്കിൽപെടാതെയുമെത്തി. വിവിധ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് സ്്പിരിറ്റുവേട്ട കർശനമാക്കിയതോടെയാണ് വാളയാർവഴിയുള്ള കടത്ത് സ്പിരിറ്റുലോബി നിയന്ത്രിച്ചത്. ചന്ദനക്കടത്തും പണ്ട് യഥേഷ്ടം നടന്നിരുന്നു. വാളയാറിലെ സ്്പിരിറ്റുകടത്തിനെ പ്രമേയമാക്കി ജോഷി സംവിധാനംചെയ്ത റണ്‍വേ എന്ന സിനിമയും ദിലീപിന്റെ വാളയാർ പരമശിവം എന്ന കഥാപാത്രവും വെള്ളിത്തിരയിൽ നിറഞ്ഞോടിയത് ആരും മറന്നിട്ടില്ല,
സ്വർണവും പണവും കായ്ക്കുന്ന ഇടനാഴി
സ്പിരിറ്റുകടത്ത് നിന്നതോടെ കഞ്ചാവിന്റെയും കള്ളക്കടത്തിന്റെയും പ്രധാനപാതയായി വാളയാർ മാറിത്തുടങ്ങി. വർഷങ്ങളുടെ തഴക്കവും പഴക്കവും കൊണ്ട് ഇന്നത് പതിന്മടങ്ങ് വർധിച്ചു.അധികൃതരുടെ പരിശോധനയിൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസമെങ്കിലും കള്ളക്കടത്ത് പിടിക്കപ്പെടുന്നുവെന്നത് ഇതിന്റെ തീവ്രത യുടെ ആഴം ചൂണ്ടിക്കാട്ടുന്നു. കിലോക്കണക്കിന് സ്വർണവും വെള്ളിയും കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണവും ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളും കഞ്ചാവും ഹാഷിഷുമെല്ലാം പിടിക്കപ്പെടുകയും കടത്തപ്പെടുകയും ചെയ്യുന്നു. ഒരർഥത്തിൽ സ്വർണവും പണവും കായ്ക്കുന്ന ലോബികളുടെ ഇടനാഴിയാണ് ഇന്ന് വാളയാർ.
ചെക്ക്പോസ്റ്റുകൾ മൂന്ന്
കുറ്റകൃത്യങ്ങൾ വർധിച്ചതോടെ സംസ്ഥാന സർക്കാരിന്റെ വിവിധവകുപ്പുകളുടെ ചെക്ക്പോസ്റ്റുകൾ വാളയാറിൽ സ്ഥാപിക്കപ്പെട്ടു. വാണിജ്യനികുതി ചെക്ക്പോസ്റ്റ്, ആർടിഒ ചെക്ക്പോസ്റ്റ്,എക് സൈസ് ചെക്ക്പോസ്റ്റ് എന്നിവ ഇടവിട്ട് സ്ഥിതിചെയ്്തു. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതു മുതൽ വാണിജ്യ നികുതി ചെക്ക്പോസ്റ്റ് മാത്രം നീക്കംചെയ്യപ്പെട്ടു. ഇതോടെ നിലവിലുള്ള ആർടി ഒ, എക്സൈസ് ചെക്ക്പോസ്റ്റുകൾക്ക് പിടിപ്പതു പണിയുമായി. വാഹനത്തിന്റെ രേഖകളുമായി ബന്ധപ്പെട്ട പരിശോധന ആർടി ഒ അധികൃതർ നടത്തുന്പോൾ കള്ളക്കടത്ത് പ്രധാനമായും പിടികൂടുന്നത് എക്സൈസ് അധികൃതരും പോലീസുമാണ്. നാഷണൽ ഹൈവേ അഥോറിറ്റിയുടെ നിയന്ത്രണങ്ങൾ ഏറെയുള്ള ദേശീയപാതയിൽ പരിമിതികൾക്കിടയിൽ നിന്നാണ് ഇവരുടെ വേട്ടകൾ.
കള്ളക്കടത്തിന്റെ വഴികൾ
അന്തർസംസ്ഥാന പാതയായതിനാൽതന്നെ കള്ളക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ പലവിധമാർഗങ്ങളാണ് ഇടപാടുകാർ സ്വീകരിച്ചുവരുന്നത്. ഇതിലൊന്ന് ബസുകൾ വഴിയാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും കർണാടകയുടെയും സർക്കാർ ബസ് സർവീസുകൾ നിരന്തരമുള്ള ഈ പാതയിൽ യാത്രക്കാരായാണ് കള്ളക്കടത്ത്. കൈവശമുള്ള ബാഗുകളിലും കോട്ടിനുള്ളിലും പണവും സ്വർണവും കടത്തുന്നവർ നിരവധി. സ്ത്രീയാത്രക്കാരെയും വിദ്യാർഥിനികളേയുംവരെ കള്ളക്കടത്തിന് വിനിയോഗിക്കുന്നു. ബസുകളിൽ കാര്യമായ പരിശോധനകൾ നടത്തില്ലെന്ന ധാരണയിലാണിത്. മറ്റൊരു മാർഗം ആഡംബര വാഹനങ്ങളിലൂടെയാണ്. മണിക്കൂറിൽ 150 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കുന്ന ആഡംബര വാഹനങ്ങൾ തടയുകയും പരിശോധിക്കുകയും പലപ്പോഴും സാധ്യമല്ല. പരിശോധനയ്ക്കിടെ ഗതാഗതതടസങ്ങളും അപകടങ്ങളും സംഭവിക്കാൻ പാടില്ലെന്ന നാഷണൽ അഥോറിറ്റിയുടെ നിർദേശവുമുണ്ട്. ചരക്കുവാഹനങ്ങളിലും കള്ളക്കടത്ത് യഥേഷ്ടം നടക്കുന്നു. കഴിഞ്ഞദിവസം 12 ലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങൾ പിടിച്ചത് പച്ചക്കറിക്കൊപ്പം ചാക്കിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ്. അന്നുതന്നെ മുക്കാൽകിലോ സ്വർണവും കഞ്ചാവും എക്സൈസുകാർ പിടികൂടിയിരുന്നു. കോയന്പത്തൂർ എയർപോർട്ടുവഴി എത്തുന്ന സ്വർണമാണ് കേരളത്തിന്റെ പലഭാഗങ്ങളിലേക്കും ഇത്തരത്തിൽ കടത്തുന്നത്.
പ്രളയത്തിന്റെ മറവിലും തട്ടിപ്പ്
ഓഗസ്റ്റിലെ പ്രളയത്തിന്റെ മറവിലും കള്ളക്കടത്തു നടന്നു. ദുരിതാശ്വാസസഹായമാണെന്ന വ്യാജേന ബാഗിൽനിറച്ച വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച കുഴൽപ്പണം ഓഗസ്റ്റ് 31ന് പിടികൂടിയിരുന്നു. 2016 ൽ രേഖകളില്ലാതെ കണ്ടെയ്നറിൽ കടത്തിയ ആറരക്കോടിയുടെ റോൾസ് റോയ്സ് കാർ പിടികൂടി ഒന്നരകോടി പിഴയടപ്പിച്ചതും വാളയാറിൽതന്നെ.
തട്ടിപ്പ് പോലീസ് വേഷത്തിലും
കള്ളക്കടത്തിന് പിന്നാലെ പിടിച്ചുപറിയും കൊള്ളയടിക്കലും അടുത്തിടെ വാളയാർ ദേശീയപാതയിൽ വർധിച്ചത് യാത്രക്കാരേയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് മറ്റുസംസ്ഥാനങ്ങളിലേക്കും തിരിച്ചുംവരുന്ന ആഡംബര ബസുകളേയും സ്വകാര്യവാഹനങ്ങളേയും കേന്ദ്രീകരിച്ചാണ് കൊള്ളയടി വർധിച്ചിട്ടുള്ളത്. ഇതിൽ പ്രധാനം കുഴൽപ്പണംതട്ടിയെടുക്കൽതന്നെയാണ്. പോലീസിന്റെ വേഷമണിഞ്ഞ് കൊള്ളസംഘം വാഹനം തടഞ്ഞുനിർത്തി യാത്രക്കാരിൽനിന്ന് സ്വർണവും പണവും കൈക്കലാക്കുകയാണ്. അനധികൃത പണവും സ്വർണവുമായി വരുന്നവരെ വലിച്ചിറക്കി വാഹനത്തിൽകയറ്റിക്കൊണ്ടുപോവുകയും കൊള്ളയടിച്ചശേഷം മർദിച്ച് വഴിയരികിൽ തള്ളുകയുമാണ് രീതി. കണക്കിൽപ്പെടാത്ത പണവും സ്വർണവുമായതിനാൽ പരാതിപ്പെടാനും പലരും തുനിയാറില്ല.
പട്ടാളംവിപിൻ പിടിയിലായപ്പോൾ
ദേശീയപാതയിൽ യാത്രക്കാരെ തടഞ്ഞുനിർത്തി കൊള്ളയടിക്കുന്ന സംഘത്തെ അടുത്തിടെയാണ് പാലക്കാട് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. സംഘത്തലവൻ തൃശൂർ സ്വദേശി പട്ടാളം വിപിൻ പിടിയിലായപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പോലീസ് വേഷണത്തിലെത്തി തട്ടിപ്പുനടത്തുന്ന പട്ടാളം വിപിനടക്കം അഞ്ചുപേരാണ് പിടിയിലായത്. മൂന്നുവർഷത്തിനിടെ കോടികളുടെ സ്വർണവും പണവുമാണ് ഇത്തരത്തിൽ ഇവർ തട്ടിയെടുത്തത്. 2015 ൽ വാളയാറിൽ തമിഴ്നാട് ബസ് തടഞ്ഞുനിർത്തി വ്യാപാരിയിൽനിന്ന് മൂന്ന് ലക്ഷംരൂപ തട്ടിയെടുത്തതു മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് ചെന്നൈയിലേക്കു പോവുകയായിരുന്ന ആഡംബര ബസ് വാളയാറിൽ തടഞ്ഞുനിർത്തി തൃശൂർ സ്വദേശിയെ കൊള്ളയടിച്ചതുവരെ അതു തുടർന്നു. ജോണ്സണ് എന്ന വ്യാപാരിയുടെ 1.25 കിലോ സ്വർണമാണ് കവർന്നത്. ഇദ്ദേഹത്തിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. 2016ലു 2017ലും ഇത്തരത്തിൽ ലക്ഷങ്ങളാണ് ഓരോ കവർച്ചകളിൽനിന്നും ഇവർ സന്പാദിച്ചത്. തുടർന്ന് ആഡംബരജീവിതവും നയിച്ചുവരികയായിരുന്നു.
എക്സൈസിന്റെ പരിമിതി
വാളയാർവഴിയുള്ള കള്ളക്കടത്ത് വേട്ട പ്രധാനമായും പിടികൂടുന്നത് എക്സൈസിന്റെ നേതൃത്വത്തിലാണ്. എന്നാൽ പരിമിതികളുടെയും അസൗകര്യങ്ങളുടെയും നടുവിലാണ് വാളയാർ എക്സൈസ് ജീവനക്കാർ. ഓഫീസായിചെറിയൊരു മുറിമാത്രം. പ്രാഥമിക ആവശ്യം നിറവേറ്റാനോ ഭക്ഷണംകഴിക്കാനോ പോലും സൗകര്യമില്ല. മുപ്പതോളം ജീവനക്കാർ പല ഷിഫ്റ്റുകളിലായി ജോലിചെയ്യുന്നുമുണ്ട്. നിലവിൽ പൂട്ടിക്കിടക്കുന്ന വാണിജ്യനികുതിചെക്ക്പോസ്റ്റിന്റെ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടുമില്ല.
ടോൾപ്ലാസയിലും ദേശീയപാതയിലും ജീവൻപണയം വച്ചുമാണ് ഇവരുടെ പരിശോധന. സംശയസാഹചര്യത്തിലുള്ള സ്ത്രീയാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനമില്ലാത്തതിന് ഇപ്പോഴാണ് പരിഹാരമായിട്ടുള്ളത്. എക്സൈസിൽ സ്ത്രീജീവനക്കാരേയും നിയമിച്ചുകഴിഞ്ഞു. ഗ്രീൻ ചാനൽവഴിയുള്ള വാഹനങ്ങളെ പരിശോധിക്കാൻ നിർവാഹമില്ലാത്തതിനാൽ ഇതുവഴിയുള്ള കള്ളക്കടത്ത് തടയാനുമാകുന്നില്ല.
കള്ളക്കടത്ത് തടയാനും യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്താനും ശക്തമായ ഒരു സംവിധാനവും ഇനിയും നമുക്ക് വേണ്ടതുണ്ട്. അതിനുള്ള നടപടികൾ ഭരണകൂടം ഉടനടി എടുക്കണമെന്നതിലേക്കാണ് ഞങ്ങൾ വിരൽചൂണ്ടുന്നത്.
സി.അനിൽകുമാർ
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top