Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അവർ ഞങ്ങളെ പിച്ചിച്ചീന്തി!
WhatsApp
"ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ജപ്പാൻ സർക്കാർ തയാറായില്ല. നഷ്ടപരിഹാരവും ക്ഷമാപണവുമാണ് ഞങ്ങൾ അവരിൽനിന്നു പ്രതീക്ഷിക്കുന്നത്. അത് എന്റെ, എന്നെപ്പോലെ പട്ടാള ബാരക്കുകളിൽ ജീവിതം പിച്ചിച്ചീന്തപ്പെട്ട സ്ത്രീകളുടെ അവകാശമാണ്.' ദക്ഷിണ കൊറിയയിലെ ഹൗസ് ഓഫ് ഷെയറിംഗ് എന്ന അഭയ കേന്ദ്രത്തിലിരുന്നു ലോകത്തിലെ അവസാന കംഫർട്ട് സ്ത്രീകളിൽ ഒരാളായ ലീ ഓക്കെ സിയോൺ പറഞ്ഞു. ലീക്ക് ഇപ്പോൾ വയസ് 93. വാർധക്യത്തിന്റെ അവശതകൾ മറന്ന് ലീ ഇന്നും പോരാട്ടം തുടരുന്നത് അവരെപ്പോലുള്ള അനേകം കംഫർട്ട് സ്ത്രീകൾക്കു നീതി ലഭിക്കാനാണ്.
അഞ്ചു പതിറ്റാണ്ടത്തെ ഇടവേളയ്ക്കു ശേഷം ജന്മനാടായ ദക്ഷിണ കൊറിയയിലേക്ക് മടങ്ങി എത്തിയ ലീക്ക് അഭയം നൽകാൻ ആകെയുണ്ടായിരുന്നതു ഹൗസ് ഓഫ് ഷെയറിംഗ് മാത്രമാണ്. അവിടെ ലീ തനിച്ചായിരുന്നില്ല. ബാല്യവും കൗമാരവും യൗവനവുമെല്ലാം ചിലരുടെ അധമമോഹങ്ങൾക്കു മുന്നിൽ അടിമവയ്ക്കപ്പെട്ട്, ഒടുവിൽ വാർധക്യത്തിന്റെ പടിവാതിൽക്കൽ അനാഥരായി നിൽക്കുന്ന അഞ്ചു പേർ കൂടിയുണ്ടായിരുന്നു, അഞ്ച് കംഫർട്ട് സ്ത്രീകൾ.
ഇവർക്കെല്ലാം പറയാനുള്ളത് ഉൾക്കിടലത്തോടെ മാത്രം കേൾക്കാൻ കഴിയുന്ന ഒരേ അനുഭവങ്ങളാണ്. വർണക്കടലാസുകളും കളിപ്പാട്ടങ്ങളും അക്ഷരങ്ങളും നിറഞ്ഞു നിൽക്കേണ്ട ബാല്യത്തിനു മുകളിലേക്കു ഭീതിയുടെയും വേദനയുടെയും കരിന്പടം വീഴ്ത്തിയ നാളുകളെക്കുറിച്ച്.
കംഫർട്ട് വിമൺ
കംഫർട്ട് വിമൺ എന്നു പറയുന്പോൾ എല്ലാവർക്കും മനസിലാകണമെന്നില്ല. കംഫർട്ട് വിമൺ എന്നതിനേക്കാൾ ലൈംഗിക അടിമ എന്നു പറയുന്നതാവും ഉചിതം. കാരണം രണ്ടാലോക മഹായുദ്ധകാലത്ത് ജപ്പാൻ പട്ടാളക്കാരുടെ സുഖത്തിനു വേണ്ടി നിഷ്കരുണം വലിച്ചെറിയപ്പെട്ട ഈ പെൺകുട്ടികൾ ജീവിച്ചത് ശരിക്കും അടിമകളായിത്തന്നെയാണ്. രണ്ടുലക്ഷത്തോളം പെൺകുട്ടികളെയാണ് ഈ നരകജീവിതത്തിലേക്ക് വിധി വലിച്ചെറിഞ്ഞത്. ജീവിതത്തെ കാർന്നു തിന്ന ആ 55 വർഷങ്ങൾ ഓർത്തെടുക്കുകയാണ് ലീ ഓകെ.
"ജപ്പാൻ അധിനിവേശ കൊറിയയിലായിരുന്നു എന്റെ കുടുംബം. ഞങ്ങൾ ആറു സഹോദരങ്ങളായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു ഞാൻ. പഠിച്ചു വലുതാകുന്പോൾ ശാസ്ത്രജ്ഞയാകണം എന്നായിരുന്നു ആഗ്രഹം. എന്നാൽ, വീട്ടിലെ സാന്പത്തിക ബുദ്ധിമുട്ടുകൾ മൂലം ചെറിയ ക്ലാസിൽത്തന്നെ പഠനം മുടങ്ങി. അങ്ങനെ ശാസ്ത്രജ്ഞ എന്ന സ്വപ്നം മുളയിലേ നുള്ളപ്പെട്ടു.'
മറക്കാനാവത്ത രാത്രി
പതിനഞ്ചാം വയസിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ലീ ജോലിക്കാരിയായി. വീടിനടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു ലീക്ക് ജോലി. 1942 ജൂലൈ 29ലെ ആ രാത്രി താൻ ഒരിക്കലും മറക്കില്ലെന്ന് ലീ പറയുന്നു. "അന്നു ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്പോൾ വളരെ വൈകിയിരുന്നു. ജോലിസ്ഥലം വീട്ടിൽനിന്ന് അധികം ദൂരെ അല്ലാത്തതിനാൽ എനിക്കു ഭയം തോന്നിയില്ല. ഹോട്ടലിനു പുറത്തേക്കിറങ്ങി ആളൊഴിഞ്ഞ തെരുവിലൂടെ ഞാൻ നടന്നു. പതിവായി യാത്ര ചെയ്യുന്ന വഴിയാണെങ്കിലും പെട്ടെന്ന് അകാരണമായൊരു ഭീതി എന്റെയുള്ളിൽ വളർന്നു.
ആരോ പിന്തുടരുന്നു എന്നൊരു തോന്നൽ. തിരിഞ്ഞു നോക്കാനുള്ള ധൈര്യമുണ്ടായില്ല. നടപ്പിന്റെ വേഗം കൂട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തെരുവുവിളക്കിന്റെ അരണ്ട വെളിച്ചം മിന്നിമിന്നി നിന്നു. തൊട്ടുപിന്നിൽ ആളനക്കം തോന്നി. തിരിയാൻ ഒരുങ്ങിയതും ബലിഷ്ഠമായ നാലു കരങ്ങൾ എന്റെമേൽ പതിച്ചു. അവർ എന്റെ കൈകൾ പിന്നിൽനിന്നു കൂട്ടിപ്പിടിച്ചു. കുറച്ചു സമയത്തേക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസിലാകാതെ സ്തംഭിച്ചു നിന്നെങ്കിലും കഴിവിന്റെ പരമാവധി ഞാൻ കുതറിനോക്കി. കഴിയാതെ വന്നതോടെ അലറിക്കരഞ്ഞു. പക്ഷേ, തെരുവിൽ നിറഞ്ഞനിന്ന ഇരുട്ടല്ലാതെ മറ്റാരും എന്റെ നിലവിളി കേട്ടില്ല. തെരുവിലൂടെ എന്നെ വലിച്ചിഴയ്ക്കുന്നതിനിടയിൽ അവർ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല. തെരുവുവിളക്ക് കണ്ണുചിമ്മിയ ഒരു ഞൊടിയിൽ ഞാൻ അവരുടെ മുഖം കണ്ടു. ഒരാൾ കൊറിയക്കാരൻ, മറ്റേയാൾ ജപ്പാൻകാരനും.
ട്രെയിനിലേക്ക്
ഉൾസാൻ റെയിൽവേ സ്റ്റേഷനിലേക്കാണ് അവർ എന്നെ ബലം പ്രയോഗിച്ചു പിടിച്ചുകൊണ്ടു പോയത്. പ്ലാറ്റ്ഫോമിലേക്കു കയറിയ അവർ അവിടെ നിർത്തിയിട്ടിരുന്ന ഒരു ട്രെയിനിലേക്ക് എന്നെ വലിച്ചെറിഞ്ഞു. ഞാൻ മുഖമുയർത്തിയ നിരനിരയായി അടുക്കി ഇരുത്തിയിരുന്ന പെൺകുട്ടികൾ. അവരുടെ ഇടയിലേക്കാണ് ഞാൻ ചെന്നു വീണത്. വീണിടത്തുനിന്നെഴുന്നേറ്റു പുറത്തേക്കോടാൻ ഒരുങ്ങിയപ്പോഴേക്കും എനിക്കു പിന്നിൽ ആ ബോഗിയുടെ വാതിൽ അടഞ്ഞിരുന്നു. കൂട്ടത്തിൽ പരിചിതമായ മുഖമേതെങ്കിലുമുണ്ടോയെന്ന് എന്റെ കണ്ണുകൾ ചുറ്റും പരതി. ഇല്ല... ആരുമില്ല... എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനു മുൻപുതന്നെ തീവണ്ടിയുടെ നീണ്ട ചൂളം വിളി ഞാൻ കേട്ടു.ആ തീവണ്ടി ഒരു തുരങ്കത്തിലൂടെ കടന്നു പോകുംവിധം എന്റെ കണ്ണിൽ ഇരുട്ടു കയറി. ചുറ്റുമുള്ള കാഴ്ചകൾ മറഞ്ഞു. മുന്നോട്ടു പോകുന്തോറും ചൂളം വിളിയുടെ ശബ്ദം ഉയർന്നുയർന്നു വരുന്നതായി എനിക്കു തോന്നി.
ഈ നേരം എന്നെ കാണാതെ എന്റെ കുടുംബം ആശങ്കപ്പെടുന്നുണ്ടാകുമെന്ന ചിന്ത എന്നെ കൂടുതൽ നോവിച്ചു. കാൽമുട്ടിലേക്കു മുഖം കുനിച്ചിരുന്നു ഞാൻ കരഞ്ഞു. അപ്പോഴും എനിക്കറിയില്ലായിരുന്നു ആ തീവണ്ടിയുടെ ലക്ഷ്യസ്ഥാനം ഏതെന്ന്' ലീയുടെ ശബ്ദത്തിൽ ആ പതിനഞ്ചുകാരിയുടെ വിറയൽ പടർന്നു. ലീയുൾപ്പെടെയുള്ള ആയിരക്കണക്കിനു പെൺകുട്ടികളെയും നിറച്ച് ഉൾസാനിൽനിന്നു യാത്ര തിരിച്ച ആ തീവണ്ടി എത്തിനിന്നതെവിടെ? (തുടരും).
തയാറാക്കിയത് - അനാമിക
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
Latest News
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top