Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
WhatsApp
ശ്രീജിത് കൃഷ്ണന്
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായ മലയാളി. ബംഗളൂരുവിലെ രാജീവ്ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, സര് എം. വിശ്വേശ്വരയ്യ എഡ്യുക്കേഷന്‍ ട്രസ്റ്റ്, കൊല്ലത്തെ ടാഗോര്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്മാന്. കൊല്ലം ഏഴുകോണ് സ്വദേശി. നിരവധി പുസ്തകങ്ങളുടെ രചയിതാവ്. കഴിഞ്ഞ ഏപ്രില്‍ 19 ന് തന്റെ 87-ാം വയസില്‍ കൊല്ലത്തുവച്ച് അന്തരിച്ചു.
ആര്.എല്‍. ജാലപ്പ. ജനതാദളിലും കോണ്‍ഗ്രസിലുമായി ഉന്നത സ്ഥാനങ്ങളിലെത്തിയ നേതാവ്. 1996-98 കാലയളവില്‍ ദേവഗൗഡ, ഗുജ്റാള്‍ മന്ത്രിസഭകളില്‍ കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി. അതിനുമുമ്പ് 1983-87 കാലത്ത് കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ ജനതാ മന്ത്രിസഭയിലെ ശക്തനായ ആഭ്യന്തരമന്ത്രി. ഇപ്പോള്‍ കെജിഎഫിലൂടെ പ്രശസ്തമായ കോലാറിലെ ദേവരാജ് അരശ് സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ സ്ഥാപകന്‍. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17 ന് തന്റെ 96-ാം വയസില്‍ അന്തരിച്ചു.
കേവലം നാലു മാസത്തിന്റെ ഇടവേളയില്‍ ഇവര്‍ രണ്ടുപേരും ചരിത്രത്തിലേക്ക് മറയുമ്പോള്‍ കാലത്തിന് ഓര്‍ത്തെടുക്കാന്‍ മറ്റൊരു പേര് കൂടിയുണ്ട്. പത്തനംതിട്ടക്കാരനായ അഡ്വ. എം.എ. റഷീദ്. 1987 ഓഗസ്റ്റ് 18 ന് ഇനിയും കൃത്യമായി തെളിയിക്കപ്പെടാത്ത സാഹചര്യങ്ങളില്‍ സേലത്തിന് സമീപം ധനുഷ്പേട്ടയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി അഭിഭാഷകന്.
1980 കളുടെ അവസാന പകുതിയില്‍ കര്‍ണാടകയില്‍നിന്നും കേരളത്തിലേക്കും ദേശീയതലത്തിലേക്കും വരെ കത്തിപ്പടര്‍ന്ന വിവാദമായിരുന്നു അഡ്വ. റഷീദിന്റെ മരണം. ആഭ്യന്തര മന്ത്രിയായ ജാലപ്പയുടെ നിര്‍ദേശപ്രകാരം പോലീസ് കസ്റ്റഡിയില്‍ വച്ചാണ് റഷീദ് കൊലചെയ്യപ്പെട്ടതെന്ന ആരോപണം കര്‍ണാടകയിലെ ജനതാ സര്‍ക്കാരിനെവരെ പിടിച്ചുലച്ചു. കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിനു പിന്നാലെ ജാലപ്പയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു.
ആരോപണവിധേയരായ ഏഴ് കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇന്നും തെളിയിക്കപ്പെടാത്ത ദുരൂഹതകളിലൊന്നായി റഷീദിന്റെ കൊലപാതകം അവശേഷിക്കുന്നു.
ഏജന്റായി ബംഗളൂരുവിലേക്ക്
1970 കളില്‍ കേരളത്തിലെ സമാന്തര വിദ്യാഭ്യാസമേഖലയില്‍ പയറ്റിത്തെളിഞ്ഞ പി. സദാശിവന് അക്കാലത്ത് ഇവിടെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയിലെത്തിയത്. 1980 ല്‍ ബംഗളൂരുവില്‍ സഞ്ജയ്ഗാന്ധി കോളജ് ഓഫ് എഡ്യുക്കേഷന്‍ എന്ന പേരിലുള്ള ബിഎഡ് കോളജാണ് ആദ്യം തുടങ്ങിയത്. രണ്ടുമൂന്നു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ഈ സ്ഥാപനം നല്ല നിലയില്‍ വളര്‍ച്ച നേടിയതോടെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് എന്നതായി അടുത്ത സ്വപ്നം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ നിന്നും സീറ്റുകിട്ടാതെ വരുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കര്‍ണാടകയിലും തമിഴ്നാട്ടിലുമൊക്കെ അന്നാട്ടുകാര്‍ തന്നെ സ്വകാര്യ മെഡിക്കല്‍, എന്‍ജിനിയറിംഗ്, ബിഎഡ് കോളജുകള്‍ തുടങ്ങുന്ന കാലമായിരുന്നു.
ഇവിടങ്ങളിലേക്ക് കേരളത്തില്‍നിന്നും വിദ്യാര്‍ഥികളെ എത്തിക്കാന്‍ ഏജന്റുമാരും ഉണ്ടായിരുന്നു. ഈ രീതിയില്‍ സദാശിവന്റെ ബിഎഡ് കോളജിലേക്ക് കേരളത്തില്‍ നിന്നും വിദ്യാര്‍ഥികളെ എത്തിച്ചിരുന്ന ഏജന്റുമാരിലൊരാളായിരുന്നു റഷീദ്. അഭിഭാഷകനെന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നതിനാല്‍ കോളജുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളും നോക്കി നടത്തിയിരുന്നു.
കര്‍ണാടകയില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ആദ്യകാല സിവില്‍ എന്‍ജിനിയറിംഗ് വിദഗ്ധനും കൃഷ്ണരാജസാഗര്‍ അണക്കെട്ടിന്റെ മുഖ്യശിൽപിയും മൈസൂര്‍ ദിവാനുമായിരുന്ന സര് എം. വിശ്വേശ്വരയ്യയുടെ പേരില്‍ രൂപം നല്കിയ ട്രസ്റ്റിനു കീഴില്‍ കോലാറില്‍ ഒരു മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനായി സദാശിവന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. സ്ഥാപനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന നല്ല ബന്ധവും ഇക്കാര്യത്തില്‍ സദാശിവന് തുണയായിരുന്നു.
അതേസമയം കേരളത്തില്‍നിന്ന് വന്ന ഒരാള്‍ കര്‍ണാടകയുടെ മണ്ണില്‍ പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി വളര്‍ച്ച നേടുന്നതില്‍ അസഹിഷ്ണുതയുള്ള ഒരു വിഭാഗവും മെല്ലെ ശക്തിപ്രാപിക്കുകയായിരുന്നു. മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി സദാശിവന്റെ സ്ഥാപനങ്ങളെ തളര്‍ത്തുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നു. കര്‍ണാടകയിലെ അന്നത്തെ ജനതാ സര്‍ക്കാരില്‍ ഉയര്‍ന്ന സ്വാധീനമുള്ള ആളുകള്‍തന്നെ അതിന് ചൂട്ടുപിടിച്ചുകൊടുത്തു. ഒരുപക്ഷേ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും അതിന് കാരണമായിരുന്നു.
പൊടുന്നനേ 1984 ല്‍ ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടതോടെ മെഡിക്കല്‍ കോളജ് നേടിയെടുക്കുന്നതിനായുള്ള സദാശിവന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. ഇതേസമയം കോലാര്‍ തന്നെ കേന്ദ്രീകരിച്ച് മുന്‍ മുഖ്യമന്ത്രി ദേവരാജ് അരശിന്റെ പേരില്‍ ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് ആഭ്യന്തരമന്ത്രി ജാലപ്പ ചെയര്‍മാനായി മറ്റൊരു ട്രസ്റ്റും ശ്രമം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ലോഭമായ പിന്തുണയുള്ളതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. മെഡിക്കല്‍ കോളജിനുള്ള അനുമതി ഈ ട്രസ്റ്റ് നേടിയെടുത്തതോടെ സദാശിവന് തത്കാലത്തേക്കെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയി.
എന്നാല്‍, ഈ വിജയംകൊണ്ടും ജാലപ്പ തൃപ്തനായില്ല. സഞ്ജയ്ഗാന്ധി ബിഎഡ് കോളജിന്റെ തലപ്പത്തുനിന്നുകൂടി സദാശിവനെ പുകച്ചുപുറത്താക്കാനായി അടുത്ത ശ്രമം. അതിനായി കോളജിന്റെ മാനേജിംഗ് ട്രസ്റ്റിലെ കര്‍ണാടകക്കാരായ ഒരുവിഭാഗം അംഗങ്ങളെ ചാക്കിട്ടുപിടിച്ചു. ഇതോടെ കോളജിന്റെ നിയന്ത്രണം ഇവരുടെ കൈയിലായി. സദാശിവന്റെ ഏജന്റുമാര്‍ കൊണ്ടുവന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ പ്രവേശനം പോലും ലഭിക്കാത്ത സ്ഥിതിയായി.
ഇന്റർനെറ്റില്ലാത്ത കാലം
താന്‍ മുഖേന ബംഗളൂരുവിലെത്തി ഫീസടച്ച വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് ശരിയാകാത്ത കാര്യം അന്വേഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാരുമായും കോളജ് ട്രസ്റ്റുമായും ബന്ധപ്പെട്ട നിയമപ്രശ്നങ്ങളില്‍ സദാശിവനെ സഹായിക്കുന്നതിനുമായാണ് റഷീദ് ബംഗളൂരുവിലെത്തിയതെന്ന് പറയപ്പെടുന്നു. ഇന്നത്തെപ്പോലെ മൊബൈലോ ഇന്റര്‍നെറ്റോ ഒന്നുമില്ലാത്ത കാലമാണെന്ന് ഓര്‍ക്കണം.
വിവരമറിയാന്‍ ആകെ ചെയ്യാവുന്നത് എസ്ടിഡി ബൂത്തില്‍ കയറി ലാന്ഡ്ഫോണില് വിളിക്കുക മാത്രമാണ്. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും സ്വകാര്യ കോളജ് ലോബികള്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നതിനും ഫീസ് പിഴിഞ്ഞുവാങ്ങുന്നതിനും എതിരാളികളെ ചെറുത്തുനിൽക്കാനുമായി ഗുണ്ടാസംഘങ്ങളെ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നതും പതിവായിരുന്നു.
കേരളത്തില്‍ നിന്നും താന്‍ പറഞ്ഞയച്ച വിദ്യാര്‍ഥികളോട് അന്നത്തെ നിരക്കില്‍ ഭീമമായ ഫീസ് വാങ്ങിയിട്ടും അവര്‍ക്ക് അഡ്മിഷന് ശരിയാകാത്ത കാര്യം അന്വേഷിക്കുന്നതിനായി സദാശിവനെ കാണാന്‍ ബിഎഡ് കോളജിലെത്തിയ റഷീദിന് നേരിടേണ്ടിവന്നത് ഇത്തരത്തിലുള്ള ഗുണ്ടാസംഘങ്ങളെയാണ്. കോളജിന്റെ നിയന്ത്രണം സദാശിവനില്‍നിന്നും ഏറെക്കുറെ നഷ്ടമായ നിലയായിരുന്നല്ലോ. റഷീദിന് ക്രൂരമായ മര്‍ദനമേൽക്കുകയും കോളജില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയെന്ന കുറ്റം ചുമത്തി പോലീസിലേൽപിക്കുകയും ചെയ്തു.
1987 ഓഗസ്റ്റ് 14 നായിരുന്നു ഈ സംഭവം. പിന്നീട് റഷീദിനെ നേരത്തേ പരിചയമുണ്ടായിരുന്ന ബംഗളൂരുവിലെ ചില അഭിഭാഷകര്‍ പോലീസ് സ്റ്റേഷനിലെത്തി അദ്ദേഹത്തെ ജാമ്യത്തിലിറക്കുകയായിരുന്നു.
സദാശിവനോടുള്ള വിരോധം തീര്‍ക്കാന്‍വേണ്ടി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ആഭ്യന്തരമന്ത്രി ജാലപ്പയുടെ ഒത്താശയോടെ പോലീസ് ശ്രമിക്കുകയാണെന്നു കാണിച്ച് റഷീദ് തൊട്ടടുത്ത ദിവസം, ഓഗസ്റ്റ് 15 ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് എ.ജെ. സദാശിവയ്ക്ക് പരാതി നല്കി.
ഈ സംഭവത്തിന് ദിവസങ്ങള്‍ക്കുമുമ്പു തന്നെ റഷീദ് ബംഗളൂരുവില്‍ എത്തിയതായിരുന്നു. സദാശിവന് സ്ഥിരമായി താമസിക്കാറുള്ള സന്ധ്യ ലോഡ്ജില്‍ തന്നെയാണ് റഷീദും മുറിയെടുത്തിരുന്നത്. അതേസമയം ഓഗസ്റ്റ് 11 ന് അക്ഷയ എന്ന മറ്റൊരു ലോഡ്ജിലെത്തി ഏഴു മണിക്കൂര്‍ താമസിക്കുകയും ഈ സമയത്തിനുള്ളില്‍ അവിടുത്തെ എസ്ടിഡി ബൂത്തില്‍ നിന്നും 35 ഫോണ്‍കോളുകള്‍ വിളിക്കുകയും ചെയ്തിരുന്നതായും പിന്നീട് കണ്ടെത്തിയിരുന്നു. സന്ധ്യ ലോഡ്ജില്‍ തന്നെ എസ്ടിഡി സംവിധാനം ഉണ്ടെന്നിരിക്കേ മറ്റൊരിടത്തെത്തി ഇത്രയും കോളുകള്‍ വിളിച്ചത് സദാശിവനും റഷീദിനുമിടയിലും അവിശ്വാസം രൂപപ്പെട്ടിരുന്നതിന്റെ സൂചനയാണ്.
പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ അടച്ച ഫീസ് തിരികെ കിട്ടുന്നതിനായാണ് റഷീദ് ശ്രമങ്ങള്‍ നടത്തിയതെന്നും പറയപ്പെടുന്നു. ഇതിനായി മറ്റെല്ലാ വഴികളും നോക്കി പരാജയപ്പെട്ടപ്പോഴാണ് 14 ന് ബിഎഡ് കോളജിലേക്ക് നേരിട്ട് കയറിച്ചെല്ലാന്‍ തീരുമാനിച്ചത്. അവിടെ നേരിടേണ്ടിവന്നതാകട്ടെ ഗുണ്ടാസംഘങ്ങളെയായിരുന്നു. കോളജിലേക്ക് കയറിച്ചെല്ലുന്നതിന് തൊട്ടുമുമ്പ് റഷീദ് തന്റെ ബ്രീഫ്കേസ് പരിചയക്കാരനും ടിവിഎസ് ഇലക്ട്രോണിക്സിലെ വാച്ച്മാനുമായ പ്രസാദ് ബാബുവിന്റെ പക്കല്‍ ഏൽപിച്ചിരുന്നു.
ഇത് തനിക്കുനേരെ ആക്രമണമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടിരുന്നതിന്റെ സൂചനയാണ്. ബ്രീഫ്കേസിലെ രേഖകള്‍ പിടിച്ചെടുക്കാന്‍ കോളജ് അധികൃതര്‍ ശ്രമിച്ചേക്കുമെന്ന സംശയം മൂലമാകാം അത് മറ്റൊരിടത്ത് സുരക്ഷിതമായി ഏൽപിച്ചത്.
ബാര്‍ അസോസിയേഷന് പരാതി നൽകിയതിനു പിന്നാലെ ജാലപ്പയ്ക്കും പോലീസിനുമെതിരായ ആരോപണങ്ങളുമായി റഷീദ് കേന്ദ്രമന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ടെലിഗ്രാമുകള്‍ അയച്ചു. ഇതും ഓഗസ്റ്റ് 15 നായിരുന്നു. ഇവയിലെല്ലാം തന്റെ ബ്രീഫ്കേസ് പോലീസ് പിടിച്ചെടുത്തതായാണ് ആരോപണം ഉന്നയിക്കുന്നത്.
റഷീദ് തന്റെ ബ്രീഫ്കേസ് ടിവിഎസില്‍ ഏൽപിച്ചിരുന്നതിന്റേയും പിന്നീട് 16 ന് അത് അവിടെനിന്നും തിരികെ വാങ്ങിയതിന്റേയും തെളിവുകള്‍ പിന്നീട് സിബിഐ അന്വേഷണത്തില്‍ ലഭിച്ചിരുന്നു. ഈ തെളിവുകള്‍ ബന്ധപ്പെട്ടവര്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നതും വ്യക്തമല്ല. റഷീദിന്റെ മരണത്തിനുശേഷം ഈ ബ്രീഫ്കേസ് എവിടെ പോയെന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചതുമില്ല.
(തുടരും)
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top