Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സുകുമാറിന്റെ ഹാസ്യ ‘കഷായം’
WhatsApp
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാക്കനാടുള്ള ‘സാവിത്രിയിൽ' സുകുമാറിന്റെ (സുകുമാരൻ പോറ്റി) നവതി ആഘോഷം നടക്കുകയാണ്.
ബന്ധുക്കളും രാഷ്ട്രീയ പ്രമുഖരും സുഹൃത്തുക്കളും മാധ്യമപ്രവർത്തകരുമെല്ലാം നവതിയാശംസകൾ നേരാൻ അവിടെയുണ്ടായിരുന്നു. ഇതിനിടയിൽ ഒരു മാധ്യമപ്രവർത്തകൻ പതിവു ശൈലിയിൽ ചോദിച്ചു. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ നിന്നു പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്പോൾ എന്ത് തോന്നുന്നു ? ഉത്തരം നൽകാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല സുകുമാറിന് “പഴയപോലെ ഇപ്പോൾ പിന്നിലേക്ക് തിരിഞ്ഞു നോക്കുവാൻ ഒന്നും വയ്യ. ബാലൻസ് പോയി താഴെ വീഴും. കാലുകൾക്കും പണ്ടത്തെ ബലമില്ല ’’. ഇതാണ് സുകുമാരൻ പോറ്റി എന്ന സുകുമാർ.
പതിറ്റാണ്ടുകളായി മലയാളികളെ ചിരിപ്പിച്ച് കൊണ്ടെയിരിക്കുകയാണ് സുകുമാർ. വരകളിലൂടെയും വാക്കുകളിലൂടെയും നീണ്ട ഹാസ്യത്തിന് ഇന്നും നിറയൗവനം തന്നെയാണ്. തിരുവനന്തപുരത്ത് മരുതൻകുഴിയിലെ വീട്ടിൽ നിന്ന് എറണാകുളത്ത് മകൾ സുമംഗലയ്ക്കൊപ്പം എത്തിയത് മൂന്നരവർഷം മുന്‍പാണ്. കേൾവിക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങി ശാരീരികമായ വിഷമതകളേറെയുണ്ട്. സഹധർമിണി സാവിത്രിയുടെ വിയോഗവും വലിയ വേദനയാണ്.
പഴയതുപോലെ എഴുതുവാനും വരയ്ക്കാനും കഴിയാറില്ല. എങ്കിലും സുകുമാർ ചിരിക്കുന്നു; ജനങ്ങളെ ചിരിപ്പിക്കുന്നു. ക്രൂരമായ ലോകത്തിൽപ്പെട്ടുപോയ മുനുഷ്യരെ ചിരിപ്പിക്കുക,അവരുടെ സമ്മർദങ്ങൾ കുറയ്ക്കുക, രോഗാതുരമായൊരു സമൂഹത്തിനു ചിരി മരുന്ന് നൽകുക. ഇതൊക്കെ തന്റെ ജന്മദൗത്യമായി കാണുന്നു സുകുമാർ.
"കരഞ്ഞുകൊണ്ടാകിലും
ചിരിച്ചുകൊണ്ടാകിലും
ചിരിപ്പിക്കുന്നതേ
വിദൂഷക ധർമം' സഞ്ജയന്റെ ഈ വരികൾ ചൊല്ലി സുകുമാർ ചിലപ്പോൾ ചിരിക്കാറുണ്ട്. പിന്നെ പറയും “ഉത്തമ ഫലിതത്തിന്റെ ആഴങ്ങളിൽ അഗാധദുഃഖത്തിന്റെ സ്ഫുരണങ്ങൾ കാണാമെന്ന് പല നിരൂപകരന്മാരും പറഞ്ഞിട്ടുണ്ട്.”
മുത്തച്ഛൻ കല്ലൂർ രാമകൃഷ്ണൻ പോറ്റിയിൽ നിന്നു ലഭിച്ച നർമവാസന, പിന്നെ സ്വന്തം പ്രതിഭാ വിലാസം അങ്ങനെയുള്ള ഈടുവയ്പ്പുകളുണ്ട് സുകുമാറിന്. പ്രത്യേകമായ സംഭാഷണ ശൈലിയും പൊട്ടിച്ചിരിയും ഈ നർമ സാഹിത്യകാരന്റെ സവിശേഷതകളാണ്.
ഇക്കാലഘട്ടത്തിലെ മനുഷ്യരെ വേട്ടയാടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായ പിരിമുറുക്കത്തിനു പ്രതിവിധിയായി സുകുമാർ നൽകുന്ന ഔഷധമാണ് ‘ജീവകം എച്ച് ' അതായത് ഹ്യൂമർ ജീവകം. സമ്മർദങ്ങളിൽ നിന്നു മോചനവും അഞ്ച് വർഷം എക്സ്ട്രാ ആയുസും അതാണ് ഈ ജീവകത്തിന്റെ സംഭാവന.
എല്ലാം മറന്ന് ചിരിക്കാനും സുകുമാർ കേരളത്തോട് പറയും. ഹാസ്യം സമൂഹത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടിയെന്നും സുകുമാറിന്റെ വാക്കുകൾ.
സുകുമാർ ഫലിതങ്ങൾ മൊബൈലും പിന്നെ ഞാനും
മൊബൈൽ ഫോണിന്റെ അതിപ്രസരം തുടങ്ങിയ കാലം മുതൽ മൊബൈൽ ഫോണിൽ നിന്നു ഞാൻ ഒഴിഞ്ഞു നിൽക്കുന്നു. കൈയിലും പോക്കറ്റിലും മൊബൈൽ കാണാത്തത് കൊണ്ട് തന്നെ പലർക്കും വലിയ സഹതാപം. പാവം സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലും കൈയിലില്ല!. ഒരിക്കൽ ഒരു കലാസംഘടനയുടെ ചടങ്ങിൽ എന്നെ ക്ഷണിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് മടങ്ങാൻ നേരം ഒരു സംഘാടകൻ കൈയ്ക്കുള്ളിൽ ഭദ്രമായി എന്തോ വച്ചു തന്നു. കൈതുറന്ന് നോക്കിയപ്പോൾ ഒരു മൊബൈൽ ഫോൺ. " ദൈവത്തെ ഓർത്ത് ഉപദ്രവിക്കല്ലേ ' സംഘാടകർ നൽകിയ "ബോംബ് ' ഞാൻ സ്നേഹപൂർവം മടക്കി ഏൽപ്പിച്ചു.
പവർക്കട്ട് കാലം
തിരുവനന്തപുരത്തെ മരുതൻകുഴിയിലെ വീട്ടിലെ പവർക്കട്ട് കാലത്ത് മെഴുകുതിരി വെളിച്ചത്തിൽ ഞാനും എന്റെ ശ്രീമതിയും ചേർന്ന് കർണാടക സംഗീത കൃതികൾ ആലപിക്കാറുണ്ട്. സംഗീതത്തിൽ നല്ല ജ്ഞാനമുണ്ട് ശ്രീമതിക്ക്. വീണയും മീട്ടാറുണ്ട്. ഏതെങ്കിലുമൊരു രാഗം തുടങ്ങി കിട്ടിയാൽ പിന്നെ ഞാൻ വിടില്ല. നിർത്താതെ പാടും.പോറ്റി സാറിന്റെ " ശ്രീരാഗവും കാനഡയും ആനന്ദഭൈരവിയുമൊക്കെ കേട്ട് കേട്ട് പാവം അയൽക്കാർ മനംനൊന്ത് പ്രാർഥിച്ചു. " ഈ പവർക്കട്ട് കാലം ഒന്ന് വേഗം കഴിയണേ '.
സുകുമാറിന്റെ കൈയിൽ കിട്ടിയ നായനാർ
അമേരിക്കൻ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി നായനാർ പാരിസിൽ ഇറങ്ങി. ഐഫൽഗോപുരം കാണുകയായിരുന്നു ലക്ഷ്യം. ഐഫൽ ടവർ എങ്ങനെയുണ്ട് എന്ന് അവിടെ എത്തിയ മലയാളികളായ പത്രപ്രവർത്തകർ ചോദിച്ചു. ഉടനെ നായനാർ “ഗംഭീരമെന്ന് പറഞ്ഞു, കേട്ടത് ശരി തന്നെ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ”. ഇതൊക്കെ കേട്ട് നിന്ന ഐഫൽ ഗോപുരവും തിരിച്ച് ഇത് തന്നെ നായനാരെ കുറിച്ചു പറഞ്ഞു. “അതേ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ...” നർമ കൈരളിയുടെ " ചിരിയരങ്ങിൽ സുകുമാർ പറഞ്ഞ ഈ നർമം അടുത്തദിവസം പത്രത്തിൽ അടിച്ചു വന്നപ്പോൾ നായനാർ തന്റെ പിഎയോട് പറഞ്ഞു - "കലക്കി'.
ചലച്ചിത്ര സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ "റോസസ് ഡേ ' യുടെ ഉദ്ഘാടന വേളയിൽ സ്പീക്കർ എം. വിജയകുമാർ ഒരുപാട്ട് പാടി. "ഇല്ലിമുളം കാടുകളിൽ ലല്ലലല്ലം പാടിവരും തെന്നലേ... തെന്നലേ...' സദസിന്റെ മുൻനിരയിൽ ഇരുന്ന നായനാർ തൊട്ടടുത്തിരുന്ന ആഭ്യന്തരമന്ത്രി ടി.കെ. രാമകൃഷ്ണനോട് ഒരു ചോദ്യം.
“ഈ വിജയകുമാറെന്തിനാ ആ തെന്നലയെ ഇങ്ങനെ പുകഴ്ത്തുന്നത് ”. നായനാർക്കു രസിച്ച ഒരു സുകുമാർ ഫലിതമായിരുന്നു ഇതും.
ലീഡറിന്റെ സ്വന്തം സുകുമാർ
തലസ്ഥാനത്ത് വലിയൊരു സമ്മേളനം. മുഖ്യാതിഥി നമ്മുടെ കോൺഗ്രസ് പ്രമുഖൻ തന്നെ. പതിവുപോലെ റോഡിലൂടെ ജനങ്ങളെയൊക്കെ പായിച്ചു കൊണ്ട് പ്രമുഖന്റെ കാർ ചീറി പാഞ്ഞു. സമ്മേളന വേദിയിൽ സാഹസപ്പെട്ട് നേതാവ് എത്തിയപ്പോൾ സദസിൽ നാലും മൂന്നും ഏഴുപേർ! സദസ് കണ്ട് രോഷാകുലനായ നേതാവ് സംഘാടകരോട് ഒരു ചോദ്യം. “ഞാൻ പ്രസംഗിക്കുവാൻ വരുന്ന കാര്യം ജനങ്ങളെ അറിയിച്ചില്ലേ ? സംഘാടകർ ദൈന്യമായി പറഞ്ഞു.
"" ഞങ്ങളാരോടും പറഞ്ഞില്ല.പക്ഷേ ജനം എങ്ങനെയോ നേതാവ് വരുന്നുണ്ടെന്ന് അറിഞ്ഞു...'' ഇങ്ങനെ മുനയുള്ള പ്രയോഗങ്ങൾ കൊണ്ട് എത്രയോ തവണ ലീഡർ കെ.കരുണാകരനെ സുകുമാർ പ്രഹരിച്ചിട്ടുണ്ട്. സുകുമാറിന്റെ നർമ കൂരന്പുകൾ ഏറ്റവും നേരിട്ട രാഷ്ട്രീയ പ്രമുഖനും ലീഡർ തന്നെയായിരുന്നു. ഈ സുകുമാര ഫലിതമെല്ലാം കേട്ട് പൊട്ടി ചിരിച്ചിരുന്ന കരുണാകരൻ സുകുമാറിനെ എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
എസ്.മഞ്ജുളാദേവി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Latest News
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top