Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
WhatsApp
ശ്രീജിത് കൃഷ്ണന്
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്ചിതമായി നീളുന്ന കേസ് നടപടികള്‍ക്കിടയില്‍ ഇരകള്‍ക്കു മാത്രം നീതി നിഷേധിക്കപ്പെടുന്നത് നിത്യസംഭവമാണ്. പത്തുവര്‍ഷം മുമ്പ് കേരളത്തെ ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു കാസര്‍ഗോഡ് നീലേശ്വരത്തെ ജിഷ എന്ന യുവതിയുടെ കൊലപാതകം.
കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ വധക്കേസിന് നാലുവര്‍ഷം മുമ്പായിരുന്നു ഈ സംഭവം. ഒരേ പേരിനൊപ്പം രണ്ടു കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടവര്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്ന സാദൃശ്യവും ഈ കേസുകള്‍ തമ്മിലുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ മുന്‍നിര്‍ത്തി മറ്റാളുകളാണ് കൊലപാതകം നടത്തിയതെന്ന ആരോപണവും രണ്ടു കേസുകളിലും ഉയര്‍ന്നുവന്നിരുന്നു.
2012 ഫെബ്രുവരി 19ന് രാത്രി എട്ടോടെയാണ് നീലേശ്വരം അടുക്കത്തുപറമ്പിലുള്ള ഭര്‍ത്താവ് രാജേന്ദ്രന്റെ വീട്ടില്‍വച്ച് ഇരുപത്താറുകാരിയായ ജിഷ കൊലചെയ്യപ്പെടുന്നത്. അടുക്കളയില്‍ പപ്പടം കാച്ചുകയായിരുന്ന ജിഷയെ വീട്ടുജോലിക്കാരനായിരുന്ന ഒഡിഷ സ്വദേശി മദന്‍ മാലിക് പ്രകോപനമൊന്നുമില്ലാതെ കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് കേസ്.
രാജേന്ദ്രന്റെ പിതാവും നീലേശ്വരത്തെ ആദ്യകാല കോണ്‍ട്രാക്ടറും ബസുടമയുമൊക്കെയായിരുന്ന കുഞ്ഞിക്കണ്ണന് നായര്‍ പ്രായാധിക്യം മൂലം കിടപ്പിലായിരുന്നു. ഇദ്ദേഹത്തെ പരിചരിക്കുന്നതിനായാണ് മദന്‍ മാലിക്കിനെ നിയോഗിച്ചിരുന്നത്.
ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്ന രാജേന്ദ്രനും ജിഷയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്നുവര്‍ഷമേ ആയിരുന്നുള്ളൂ. രാജേന്ദ്രന്റെ ജ്യേഷ്ഠന് ചന്ദ്രനും ഭാര്യ ശ്രീലേഖയും അവരുടെ രണ്ട് ചെറിയ കുട്ടികളുമാണ് ആ വീട്ടില്‍ താമസിച്ചിരുന്ന മറ്റുള്ളവര്‍. അച്ഛന്റെ ബിസിനസ് കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത് ചന്ദ്രനായിരുന്നു.
കൊലപ്പെടുത്തിയത് ആളു മാറിയോ...?
എന്തോ കാര്യത്തില്‍ അന്ന് ശ്രീലേഖ മദന്‍ മാലിക്കിനെ വഴക്കു പറഞ്ഞിരുന്നതായും അതിന്റെ ദേഷ്യത്തില്‍ ചന്ദ്രനില്ലാത്ത സമയത്ത് ശ്രീലേഖയെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരുന്ന മദന്‍ രാത്രിയില്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം ആളുമാറി ജിഷയെ കുത്തിവീഴ്ത്തി ഓടിമറയുകയായിരുന്നുവെന്നുമാണ് ആദ്യം പറഞ്ഞുകേട്ട കഥ. ആളുകള്‍ ഓടിക്കൂടി ജിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മദന്‍ നടത്തിയ മോഷണശ്രമം ജിഷ കണ്ടതാണ് ആക്രമിക്കാന്‍ കാരണമായതെന്നും വീട്ടിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ കവര്‍ച്ച ചെയ്ത് നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു മദനന്റെ പദ്ധതിയെന്നും പിന്നീട് പറഞ്ഞുകേട്ടു.
ഓടിമറഞ്ഞ മദനുവേണ്ടി അന്നു രാത്രിയും പിന്നീടുള്ള രണ്ടു ദിവസവും പോലീസ് ചുറ്റുമുള്ള പ്രദേശങ്ങളും റെയില്‍വേ സ്റ്റേഷനുമുള്‍പ്പെടെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാംദിവസം രാത്രി കൊല നടന്ന വീടിന്റെ രണ്ടാംനിലയില്‍ ഒളിച്ചിരുന്ന അവസ്ഥയില്‍ ഇയാളെ കണ്ടെത്തിയതാണ് കേസിലെ ആദ്യത്തെ ട്വിസ്റ്റ്.
പോലീസും നാട്ടുകാരും തെരയുന്പോഴും ഒളിച്ചിരുന്നത് വീട്ടിൽതന്നെ
പോലീസും നാട്ടുകാരുമെല്ലാം നാടുമുഴുവന്‍ അരിച്ചുപെറുക്കുമ്പോള്‍ സംഭവം നടന്ന വീട്ടില്‍തന്നെ രണ്ടുദിവസം ഒളിച്ചിരിക്കാന്‍ ഇയാള്‍ക്കെങ്ങനെ കഴിഞ്ഞുവെന്ന ചോദ്യമുയര്‍ന്നു. ചന്ദ്രന്റെ വിശ്വസ്ത ജോലിക്കാരനായിരുന്ന മദന്‍ ഒളിച്ചിരിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത് ചന്ദ്രന് തന്നെയാകാമെന്ന സംശയം പലര്‍ക്കുമുണ്ടായി. എന്നാല്‍, പഴയ പകവെച്ച് ശ്രീലേഖയെ അപായപ്പെടുത്താനായി മദന്‍ തിരിച്ചുവന്നതാകാമെന്ന വാദമാണ് മറുവിഭാഗം ഉയര്‍ത്തിയത്.
മദന്‍ മാത്രമാണ് ഏക പ്രതിയെന്ന നിലയില്‍ പോലീസ് കേസന്വേഷണം അവസാനിപ്പിച്ചെങ്കിലും മറ്റു സംശയങ്ങള്‍ കൂടി അന്വേഷിക്കണമെന്ന് ജിഷയുടെ മാതാപിതാക്കളായ വെസ്റ്റ് എളേരി നര്‍ക്കിലക്കാട്ടെ പി.കെ. കുഞ്ഞികൃഷ്ണനും ശോഭനയും ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് ജിഷയുടെ നാട്ടില്‍ കര്‍മസമിതിയും രൂപീകരിച്ചു. എന്നാല്‍,ലോക്കല്‍ പോലീസ് വീണ്ടും ഒരുവട്ടവും അതുകഴിഞ്ഞ് ക്രൈംബ്രാഞ്ച് മൂന്നുവട്ടവും അന്വേഷണം നടത്തിയെങ്കിലും ആദ്യ നിഗമനങ്ങളില്‍ നിന്നും മുന്നോട്ടുപോയില്ല.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണനും ശോഭനയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ജയിലിൽ വച്ച് പ്രതിയുടെ വെളിപ്പെടുത്തൽ
കിടപ്പിലായിരുന്ന കുഞ്ഞിക്കണ്ണന് നായരും ജിഷയുടെ മരണം സംഭവിച്ച് ഒരു മാസത്തിനകം മരണത്തിന് കീഴടങ്ങിയിരുന്നു. ഒഡിഷ കേന്ദ്രപ്പാറ മര്‍സഹായി സ്വദേശിയായ മദന്‍ മാലിക്കിനെ മാത്രം പ്രതിയാക്കിയും ചന്ദ്രനും ശ്രീലേഖയുമുള്പ്പെടെയുള്ളവരെ സാക്ഷികളാക്കിയുമാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍, കേസിന്റെ വിചാരണാവേളയില്‍ കഥ പിന്നെയും മാറി. ചന്ദ്രന്റെയും ശ്രീലേഖയുടെയും സാക്ഷിമൊഴികളില്‍ ഏറെ വൈരുധ്യങ്ങളുണ്ടെന്ന് വിചാരണക്കോടതി തന്നെ കണ്ടെത്തി. ഇതോടൊപ്പം 50,000 രൂപ തരാമെന്ന് ബോസ് പറഞ്ഞതിനാലാണ് ജിഷയെ താന്‍ കുത്തിയതെന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍വച്ച് മദന്‍ പറഞ്ഞതായി അന്നത്തെ ജയില്‍ വാര്‍ഡനും സഹതടവുകാരനും വിചാരണക്കോടതിയില്‍ സാക്ഷിമൊഴി നല്കി.
ഇതോടെ ചന്ദ്രനേയും ശ്രീലേഖയേയും പ്രതിചേര്ക്കാവുന്നതാണെന്ന് ഗവണ്മെന്റ് പ്ലീഡര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് വിചാരണക്കോടതി അംഗീകരിച്ചതോടെ ഇരുവരും പ്രതികളായി.
ഈ നടപടി ചോദ്യം ചെയ്ത് ചന്ദ്രനും ശ്രീലേഖയും സംസ്ഥാനത്തെ തന്നെ മികച്ച ക്രിമിനല്‍ അഭിഭാഷകരിലൊരാളായ സി.കെ. ശ്രീധരന് മുഖേന ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണക്കോടതിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.
ഇതിനെതിരെ ജിഷയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ തന്നെ റിവിഷന്‍ ഹര്‍ജി നല്കി. ഈ ഹര്‍ജിയില്‍ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. ഹൈക്കോടതി കേസുകളില്‍ തട്ടി വിചാരണ നടപടികള്‍ അനിശ്ചിതമായി നീണ്ടുപോയതോടെ ആദ്യപ്രതിയായ മദന്‍ മാലിക്കിന് ജാമ്യവും കിട്ടി.
കൊല്ലപ്പെട്ട ദിവസം ജിഷ വിളിച്ചിരുന്നു...
കൊല്ലപ്പെട്ട ദിവസം വൈകുന്നേരം ആറോടെ താന്‍ ജിഷയെ വിളിച്ചിരുന്നതായി അമ്മ ശോഭന പറയുന്നു. കുറച്ചു കാര്യങ്ങള്‍ വിശദമായി പറയാനുണ്ടെന്നും രാത്രി വിളിക്കാമെന്നും ജിഷ പറഞ്ഞിരുന്നു. എന്നാല്‍, അന്ന് രാത്രി പതിനൊന്നോടെ ജിഷയുടെ മരണവാര്‍ത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്.
ജിഷയുടെ ഭര്‍തൃസഹോദരനായ ചന്ദ്രന് സംശയാസ്പദമായ പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. എംഎസ്സി ബിരുദധാരിയായിരുന്ന ജിഷയും അത്ര വലിയ വിദ്യാഭ്യാസയോഗ്യതയില്ലാത്ത ശ്രീലേഖയും തമ്മില്‍ ഈഗോ പ്രശ്നങ്ങളുണ്ടായിരുന്നു.
അച്ഛന്റെ പേരിലുള്ള സ്വത്തുക്കളും ഒരു ക്രഷറിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രനും ചന്ദ്രനും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. അച്ഛന്റെ രോഗാവസ്ഥ പരിഗണിച്ച് രാജേന്ദ്രന് സ്ഥിരമായി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.
ഇതോടെ സ്വത്തുക്കളുടെ നിയന്ത്രണവും വീട്ടിലും നാട്ടിലും ലഭിക്കുന്ന പ്രാധാന്യവും ഇല്ലാതാകുമെന്നും തങ്ങളേക്കാള്‍ സ്മാര്‍ട്ടായ ജിഷയും രാജേന്ദ്രനും എല്ലാം കൈയടക്കുമെന്നുമുള്ള ആശങ്കയും കേവലമായ അസൂയയും മൂലം മദനെ ഉപയോഗിച്ച് ജിഷയെ ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്നാണ് ജിഷയുടെ മാതാപിതാക്കളുടെ ആരോപണം.
ഡയറി താളുകൾ മുറിച്ചു മാറ്റി
ജിഷ എഴുതിയിരുന്ന പഴയ ഡയറിയില്‍നിന്നും 31 പേജുകള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയതും അതിനു ശേഷമുള്ള ഡയറി തന്നെ കാണാതായതും വാദിഭാഗം വിചാരണക്കോടതിയില്‍ എടുത്തുപറഞ്ഞിരുന്നു. എന്നാല്‍, പണം വാരിയെറിഞ്ഞ് വലിയ അഭിഭാഷകരെവച്ച് വാദിച്ച് ഇതെല്ലാം ഹൈക്കോടതിയില്‍ അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് ജിഷയുടെ കുടുംബം പറയുന്നു.
ഇതിനെതിരായി തങ്ങള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി അനിശ്ചിതമായി നീണ്ടുപോവുകയുമാണ്. ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന് ഇതിനിടെ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. വിദ്യാസമ്പന്നയും സാധാരണക്കാരിയുമായ ഒരു പെണ്‍കുട്ടിയുടെ ജീവിതം മാത്രമാണ് അകാലത്തില്‍ തല്ലിക്കെടുത്തപ്പെട്ടത്. നീതി പിന്നെയും പിന്നെയും അകലുമ്പോഴും പ്രതീക്ഷ കൈവിടാതെ നിയമപോരാട്ടം തുടരുകയാണ് ജിഷയുടെ മാതാപിതാക്കള്‍.
ശ്രീജിത് കൃഷ്ണന്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
നന്ദകുമാര്‍ തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
Latest News
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
നന്ദകുമാര്‍ തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top