Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
തിരിച്ചുവരവ് അസാധ്യം
WhatsApp
ലൈംഗികത്തൊഴിൽ ഉപജീവന മാർഗമായി സ്വീകരിച്ച സ്ത്രീകൾക്ക് എന്നും സുരക്ഷിതമായ താവളമെന്നാണ് ചുവന്ന തെരുവുകളെക്കുറിച്ചുള്ള പൊതുധാരണ. എന്നാൽ ഇത്തരം ഇടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ അനവധിയാണ്. സ്വന്തം ശരീരം വിറ്റ് കഴിയുന്ന ഇവരുടെ യഥാർഥ അവസ്ഥ നിങ്ങൾക്കറിയാമോ? ഒരിക്കൽ ചെന്നുപെട്ടാൽ പിന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത ഒരിടം. അതാണ് ചുവന്ന തെരുവുകൾ. ഉപജീവനത്തിനായെത്തിയവർ... തട്ടിക്കൊണ്ടും പ്രലോഭിപ്പിച്ചും കൊണ്ടുവന്നു നിർബന്ധിത വേശ്യാവൃത്തിയിലേക്കു തള്ളിവിടപ്പെട്ടവർ... പെൺവാണിഭ സംഘത്തിന്റെ കെണിയിൽ വീണവർ...അങ്ങനെ അങ്ങനെ... അങ്ങനെ...
മലയാളത്തിൽ പുറത്തിറങ്ങിയ അഭിമന്യു, രുദ്രാക്ഷം, സൂത്രധാരൻ, കൽക്കത്താ ന്യൂസ്, കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇവരുടെ ജീവിതത്തിന്റെ നേർക്കാഴ്ച കുറച്ചെങ്കിലും മലയാളികൾ കണ്ടതാണ്. കൽക്കത്താ ന്യൂസ് എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാളികൾ കണ്ട സോനാഗച്ചി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവെന്ന കുപ്രസിദ്ധി നേടിയ സ്ഥലമാണ്. ഓസ്കർ പുരസ്കാരം വരെ നേടിയ ബോണ്‍ ഇൻ ടു ബ്രോത്തൽസ് എന്ന ഡോക്യുമെന്ററിയിലും ഇവിടത്തെ സ്ത്രീകളുടെ നരക ജീവിതമാണ് ചിത്രീകരിച്ചിട്ടുള്ളത്. കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഈ തെരുവിൽ 14,000 ലൈംഗികത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്.
ലോകത്തെ ഏറ്റവും വലിയ ചുവന്ന തെരുവുകളുടെ പട്ടികയെടുത്താൽ ഇന്ത്യയുടെ സ്ഥാനം അതിൽ മുന്നിട്ട് തന്നെ നിൽക്കും. ഇന്ത്യയിലെ പ്രധാന ചുവന്ന തെരുവുകൾ ഏതൊക്കെയാണെന്ന് അറിയാമോ? ഇന്ത്യയിലെ പ്രധാനപ്പെട്ട ഈ ചുവന്ന തെരുവുകളിലൂടെ ഒരു യാത്ര.
സോനാഗച്ചി
ഏഷ്യയിലെ ഏറ്റവും വലിയ വേശ്യാവൃത്തി നടക്കുന്ന സ്ഥലമാണ് സോനാഗച്ചി. കഴിഞ്ഞ 120 കൊല്ലമായി സോനഗച്ചിയിൽ മാംസവ്യാപാരം നടക്കുന്നു. 14,000 ലൈംഗികത്തൊഴിലാളികളുള്ള ഇവിടെ ഒരു ദിവസം 15,000 ആളുകൾ വന്നു പോകുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഒപ്പം പ്രധാനമായും ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ പോലുള്ള അയൽ രാജ്യങ്ങളിൽ നിന്നും പെണ്‍കുട്ടികൾ ഇവിടെ എത്തുന്നു . ഇതിനു വേണ്ടി നൂറുകണക്കിന് ദല്ലാളുകൾ രാജ്യത്തിന്റെ പല ഭാഗത്തായി പ്രവർത്തിക്കുന്നു . വളരെ കുറഞ്ഞ പ്രായത്തിൽ കുട്ടികളെ ഇവിടെ എത്തിക്കുന്നതാണ് ലാഭകരം എന്നാണ് അവരുടെ പക്ഷം. ഏഴും എട്ടും വയസ് മാത്രമുള്ള നൂറുകണക്കിന് കുട്ടികളാണ് ഇങ്ങനെ ഓരോ കൊല്ലവും ഇവിടെ എത്തിച്ചേരുന്നത് . ഇവിടെ നിന്ന് മുംബൈലേക്ക് വീണ്ടും വില്പന നടക്കുന്നു . വീടുകളിൽ നിന്ന് മോഷ്ടിച്ച് കൊണ്ടുവരികയോ മോഹനവാഗ്ദാനങ്ങൾ നൽകി ചതിച്ചു കൊണ്ടുവരികയോ ഒക്കെയാണ് പതിവ് . പണത്തിനു വേണ്ടി സ്വന്തം ബന്ധുക്കളോ മാതാപിതാക്കൾ തന്നെയോ ഇവിടെ കൊണ്ടുവന്നു വിറ്റ കുരുന്നുകളുടെ കഥകളും സാധാരണം .അതുകൊണ്ടു തന്നെ ഇവിടെ ജോലി ചെയ്യുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും നിരക്ഷരരാണ് . ഗുണ്ടകളും പോലീസുകാരും തോളോട് തോൾ ചേർന്ന് ഈ കച്ചവടത്തിന്റെ ലാഭം പറ്റുന്നു.
പൂജ (യഥാർഥ പേരല്ല ) എന്ന പെണ്‍കുട്ടിയുടെ കഥ വളരെ വിചിത്രമാണ് . അവളുടെ അമ്മാവനാണ് അവളെ സോനാഗച്ചിയിൽ കൊണ്ടുവന്നത്. ഈ മേഖലയിലേക്ക് തുടക്കവും അയാൾ തന്നെ അവൾക്കു നൽകി . അന്ന് അവൾക്ക് വയസ് ഒന്‍പത്. എത്തിച്ചേർന്ന വേശ്യാലയത്തിലെ അക്ക അവൾക്ക് നല്ല ഭക്ഷണവും വസ്ത്രവും നൽകിയപ്പോൾ അവൾ നല്ല നാളുകളെ സ്വപ്നം കണ്ടു തുടങ്ങി. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അവളടക്കം 20 പെണ്‍കുട്ടികളെ കുറച്ച് ആളുകളുടെ മുന്നിൽ നിരത്തി നിറുത്തി. അവർ പെണ്‍കുട്ടികൾ ഓരോരുത്തർക്കായി ലേലം വിളിച്ചു. ചിലരെ അപ്പോൾ തന്നെ കൊണ്ടുപോയി . കെണി മനസിലാക്കിയ പൂജ അന്ന് രാത്രി അവിടെ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷെ പിടിക്കപ്പെട്ടു . ഏകദേശം ഒരു മാസത്തോളം ഒരു ഇരുട്ട് മുറിയിൽ അവളെ പൂട്ടിയിട്ടു. പല ദിവസങ്ങളും ബോധം മറയുവോളം തല്ലി. അവൾക്ക് ഈ ജോലി ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു .
പിന്നീട് ഒരിക്കൽ കൂടി രക്ഷപ്പെടാൻ അവൾ ശ്രമിച്ചു . അന്ന് എല്ലാവരുടെയും കണ്ണ് വെട്ടിച്ചു പൂജ പുറത്തു വന്നു. വഴിയിൽ കണ്ട പോലീസുകാരനോട് സഹായം അഭ്യർഥിച്ചു. സഹായിക്കാം എന്ന് ഉറപ്പു നൽകി അയാൾ അവളെ വണ്ടിയിൽ കയറ്റി. ശേഷം
നടന്നത് മറ്റൊന്നാണ്.അയാളും മറ്റു രണ്ടു പോലീസുകാരും ചേർന്ന് അവളെ കൂട്ട മാനഭംഗത്തിന് ഇരയാക്കി. തിരിച്ചു സോനാഗച്ചിയിൽ തന്നെ കൊണ്ടുചെന്നു വിട്ടു.
പൂജയോട് ഇനി ഇവിടെ നിന്ന് രക്ഷപെടാൻ ആഗ്രഹമില്ലേ എന്ന് ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി ഇതാണ്. ഇവിടെ നിന്ന് ഞാൻ എവിടേക്കാണ് രക്ഷപ്പെടുക? ഇവിടെയും പുറത്തും എന്നെ കാത്തിരിക്കുന്നത് മാംസദാഹത്തിന്റെ ചുവന്ന കണ്ണുകളാണ്. ഞാൻ എത്ര നല്ല രീതിയിൽ ജീവിച്ചാലും സമൂഹം ഒരിക്കലും എന്നെ അംഗീകരിക്കില്ല . സദാചാരത്തിന്റെ മുഖംമൂടി അണിഞ്ഞ ചെന്നായ്ക്കൾ എന്നെ എന്നും വേട്ടയാടും. പിന്നെ ഞാനെന്തിനു പുറത്തു പോകണം ? ഇതാണ് എന്റെ വീട്. ഇതാണ് എന്റെ ലോകവും.
സ്വർണ്ണ മരം എന്നാണ് സോനാഗച്ചി എന്ന വാക്കിന്റെ അർഥം . സോനാഗച്ചിയിലെ പ്രഭാതം ശാന്തമായിരിക്കും. തലേന്നത്തെ ഉറക്കക്ഷീണം മൂലം പലരും ഉറക്കത്തിലായിരിക്കും. ഉച്ചകഴിയുന്പോൾ മുതൽ തെരുവുകളും ഇടുങ്ങിയ മുറികളും വീണ്ടും സജീവമാകും. കൊൽക്കത്ത നഗരത്തിന്റെ വടക്ക് ഭാഗത്താണ് ജനനിബിഡമായ ഈ ചേരിപ്രദേശം. ഇടുങ്ങിയ വഴികളും ദുർഗന്ധം വമിക്കുന്ന ഓടകളും തെരുവ് കച്ചവടവും താമസിക്കുവാൻ കുടുസുമുറികളും ഒക്കെയുള്ള സാധാരണ ഒരു സ്ഥലം. എന്നാൽ സോനാഗച്ചി ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത് വേശ്യാവൃത്തി എന്ന പ്രാചീനമായ ഉപജീവന മാർഗത്തിലൂടെയാണ്.
ഇദർ ദേഖോ സാബ്... ദേഖ്നെ കോ പേസാ നഹി ചാഹിയെ...
സോനാഗച്ചിയുടെ തെരുവുകളിൽ രാവിലെ മുതൽ രാത്രി വരെ പെണ്‍കുട്ടികളെ കാണാം. കടുത്ത ചുവന്ന നിറത്തിലുള്ള ചായം ചുണ്ടുകളിൽ തേച്ച് അല്പവസ്ത്രത്തിൽ അഴകളവുകൾ പരമാവധി പ്രദർശിപ്പിച്ചു അവർ കാത്തു നിൽക്കുന്നു . "ഇദർ ദേഖോ സാബ്, ദേഖ്നെ കോ പേസാ നഹി ചാഹിയെ ’ എന്ന് പറഞ്ഞു കൊണ്ട് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ അവർ ശ്രമം നടത്തുന്നു. പല പെണ്‍കുട്ടികളുടെയും ശരീരത്തിൽ ശ്രദ്ധിച്ചാൽ മുറിവുണങ്ങിയ പാടുകൾ കാണാം. അവരുടെ ഭൂതകാലത്തിലെ ചില യാതനകളുടെ അടയാളമാണത് (പൂജയുടേതു പോലെ). അവരിൽ ഒന്‍പതു വയസുകാരി മുതൽ 45 വയസുകാരി വരെ ഉണ്ട് . ചിലരെ കണ്ടാൽ മലയാളികളാണെന്നു തോന്നിപ്പോകും... ചിലർ ഇടപാടുകാരെ കാത്തിരിക്കുന്നു. മറ്റു ചിലർ ഏജന്റുമാരുമായി തർക്കിക്കുന്നു. കാമ ഭ്രാന്തൊന്നുമല്ല അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ഒരു നേരത്തെ ആഹാരം. മകന്റെ അല്ലെങ്കിൽ മകളുടെ സ്കൂൾ ഫീസ്. ഇതൊക്കെയാണ് സ്വന്തം ശരീരം വില്പനയ്ക്ക് വച്ച് വിലപേശാൻ ഇവരിൽ പലരെയും നിർബന്ധിതരാക്കുന്നത്.
തങ്ങളുടെ അമ്മമാർ എന്താണ് ചെയ്യുന്നത് എന്ന് സോനാഗച്ചിയിലെ ഓരോ കുട്ടിക്കും ബോധ്യമുണ്ട് . എന്നാൽ അവർ പഠിക്കുന്നു . പലരും ജോലി നോക്കുന്നു . തങ്ങളുടെ ജീവിതം കണ്ടു വളർന്നതു കൊണ്ട് ഈ ജീവിതരീതി മക്കൾ തെരഞ്ഞെടുക്കില്ല എന്ന് ചില അമ്മമാർക്കെങ്കിലും ഉറപ്പുണ്ട്.
സോനാഗച്ചിയിലെ അഞ്ച് ശതമാനം ലൈംഗികത്തൊഴിലാളികളും എച്ച്ഐവി പോസിറ്റീവ് ആണ്. കുറഞ്ഞ പ്രായത്തിൽ ഇവിടെ എത്തിച്ചേരുന്നത് മൂലം പലർക്കും എച്ച്ഐവി എന്നാൽ എന്താണെന്ന് പോലും അറിയാത്ത ഒരു അവസ്ഥാവിശേഷമാണ് ഉള്ളത് . മാത്രമല്ല വിവിധ സംഘടനകൾ നടത്തുന്ന ഇത്തരം ടെസ്റ്റുകളുടെ ഫലം അവരെ അറിയിക്കാറുമില്ല . സ്വന്തം സമൂഹത്തിൽ തന്നെ അവർ ഒറ്റപ്പെടരുത് എന്നതാണു കാര്യം.
ഇന്ന് ഒരുപാടു സ്വതന്ത്ര സംഘടനകൾ സോനാഗച്ചിയിൽ പ്രവർത്തിക്കുന്നുണ്ട്. എയ്ഡ്സ് തുടങ്ങിയ ലൈംഗിക രോഗങ്ങൾ തടയുവാൻ വേണ്ട നിർദേശങ്ങൾ ഇക്കൂട്ടർ അവർക്ക് നൽകുന്നു.
18 വയസിൽ താഴെയുള്ള പെണ്‍കുട്ടികൾ മാംസവ്യാപാരത്തിലേക്ക് വരുന്നത് വർധിക്കുകയാണ്. ഇടപാടുകാർക്ക് ഏറെ താത്പര്യം ഇത്തരം കുട്ടികളെയാണെന്നതാണ് ഇതിനു പ്രധാനകാരണമെന്ന് ഇവർക്കിടയിൽ പ്രവർത്തിക്കുന്ന ദർബാർ മഹിളാ സമന്വയ കമ്മിറ്റി പറയുന്നു.
വീട്ടിലെ ദാരിദ്ര്യമോ, പെണ്‍വാണിഭസംഘങ്ങളുടെ പിടിയിലകപ്പെട്ടവരോ ഒക്കെയാണ് ചെറുപ്രായത്തിലേ മാസംവ്യാപാരരംഗത്തേക്ക് കടന്നുവരുന്നത്. ചോദിച്ചാൽ ഇവരെല്ലാം 18 വയസ് തികഞ്ഞവരാണെന്നാകും മറുപടി. എന്നാൽ കണങ്കൈ, അരക്കെട്ട് എന്നിവയുടെ എക്സ്റേയിലൂടെ പെണ്‍കുട്ടികളുടെ യഥാർഥ പ്രായം എളുപ്പം കണ്ടെത്താനാകുമെന്ന് ദർബാർ മഹിളാ സമന്വയ കമ്മിറ്റിയുടെ പ്രവർത്തക മഹാശ്വേത പറയുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഈ രീതി ബംഗാളിലെ ചുവന്നതെരുവായ സോനാഗച്ചിയിലാണ് ആദ്യമായി നടപ്പാക്കുന്നത്. തുടർന്ന് പശ്ചിമബംഗാളിൽ ഇത്തരത്തിലുള്ള എല്ലായിടത്തേക്കും വ്യാപിപ്പിക്കാനും ദർബാർ മഹിളാ സമന്വയ കമ്മിറ്റി പ്രവർത്തകർ ലക്ഷ്യമിടുന്നു.
ഇതുവഴി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ ഈ രംഗത്തേക്ക് കടന്നുവരുന്നത് തടയാനാകുമെന്നും സംഘടന കണക്കുകൂട്ടുന്നു.
(തുടരും)
പ്രദീപ് ഗോപി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Latest News
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top