Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ചതിക്കുഴിയുടെ കമാഠിപുര
WhatsApp
കടുത്ത ചായങ്ങളും പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധവും നിറഞ്ഞതാണ് കമാഠിപുരയിലെ തെരുവുകൾ. മുംബൈയിൽ ലൈംഗികത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് കമാഠിപുര. പതിനായിരത്തോളം വരുന്ന ലൈംഗിക തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഇവിടെയുള്ളത്.
കമാഠിപുരയെപ്പറ്റി കേൾക്കാത്തവർ കുറവായിരിക്കും. കേട്ടറിഞ്ഞതിൽ കൂടുതലും നല്ല കാര്യങ്ങളായിരിക്കില്ല. ഗുണ്ടകളും വേശ്യകളും നിറഞ്ഞ ഒരു ചേരി. പിടിച്ചുപറിയും തമ്മിൽത്തല്ലും. പുറത്തു നിന്ന് വരുന്നവർ അവിടെ കാശ് കൊടുത്തിട്ടു തിരികെ പോകുന്നു. അധികാരികൾക്കോ പോലീസുകാർക്കോ അവിടെ വലിയ റോൾ ഇല്ല, ഒരു വിയറ്റ്നാംകോളനി സ്റ്റൈൽ.
മുംബൈയുടെ കറുത്ത പൊട്ടായ കമാഠിപുരയിലേക്ക് ആരും സ്വന്തം ഇഷ്ടപ്രകാരം എത്തിയതല്ല. തട്ടിക്കൊണ്ടുവന്നും ജോലിക്കെന്ന് പറഞ്ഞ് പറ്റിച്ചുമാണ് പലരെയും കമാഠിപുരയിൽ എത്തിക്കുന്നത്. ഒന്നര നൂറ്റാണ്ട് കാലമായി കമാഠിപുരയിൽ വേശ്യാവൃത്തി നടക്കുന്നുണ്ട്. ഇന്ത്യക്കകത്തു നിന്നും നേപ്പാൾ, ശ്രീലങ്ക പോലുള്ള അയൽ രാജ്യങ്ങളിൽനിന്നും ഒരോ മാസവും പുതിയ പുതിയ ആളുകൾ ഇവിടേക്ക് എത്തിപ്പെടുന്നു. നേരത്തെ ഇവിടെ അൻപതിനായിരത്തിലധികം പേരുണ്ടായിരുന്നു. എയ്ഡ്സ് പോലുള്ള രോഗങ്ങൾ വ്യാപകമായതോടെ ഇവിടേക്ക് ആളുകളെത്തുന്നത് കുറഞ്ഞു.
കമാഠിപുരയിൽ എത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും ചതിക്കുഴികളുടെ ഇരകളാണ്. സിനിമയിൽ അഭിനയിക്കാനുള്ള തീവ്രമോഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു യുവതികളെ മഹാനഗരത്തിലെത്തിച്ചു. ഇവർ അവസരം ലഭിക്കാതെ കറങ്ങിക്കറങ്ങി ഒടുവിൽ ചുവന്നതെരുവിൽ വന്നുപെട്ട കഥകൾ അനവധിയുണ്ട്. മൈമുന എന്ന കോഴിക്കോടുകാരിയെ പതിനഞ്ചുവയസുള്ളപ്പോൾ അധ്യാപകൻ പീഡിപ്പിച്ചു സ്നേഹിതർക്കു കൈമാറി. അവസാനം വേശ്യാത്തെരുവിലേക്കു വലിച്ചെറിഞ്ഞു. സോനം എന്ന യു.പിക്കാരിയെ ഇളയച്ഛൻ മഹാനഗരത്തിൽ കൊണ്ടുവന്നു കമാഠിപുരയിലെ ഘർവാലിക്കു വിറ്റതാണ്. രണ്ടാനമ്മയുടെ കഠിനമർദനം സഹിക്കാനാകാതെ ഹൈദരാബാദിൽനിന്ന് ഒളിച്ചോടിയ സരസ്വതി എന്ന യുവതി ദാദർ സ്റ്റേഷനിലെ ബഞ്ചിൽ കിടന്നുറങ്ങവെ പൊലീസുകാർ കൈക്കലാക്കി മാനഭംഗം ചെയ്ത് കമാഠിപുരയിൽ വിറ്റ വേറൊരു സംഭവവും ഈയടുത്ത കാലത്ത് വാർത്തയായിരുന്നു.കാമുകനാൽ വഞ്ചിതരായവർ, ഭർത്താവ് ഉപേക്ഷിച്ചവർ, വഴിതെറ്റി വന്നവർ, തൊഴിലന്വേഷകർ തുടങ്ങി വിവിധ ഭാഷകൾ സംസാരിക്കുന്ന കമാഠിപുരയിലെ സ്ത്രീകളിൽ ഇന്ത്യൻ സ്ത്രീ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ കാണാനാകും.
രാത്രി ഉണരുന്ന കമാഠിപുര
രാത്രിയാണ് കമാഠിപുര ഉണരുന്നത്. 39 ഏക്കറോളം വരുന്ന സ്ഥലത്ത് എഴുന്നൂറോളം കെട്ടിടങ്ങൾ. അഞ്ഞൂറിലധികം വേശ്യാലയങ്ങൾ. ഓരോയിടത്തും പത്തും മുപ്പതും സ്ത്രീകൾ വരുന്ന സംഘങ്ങളുണ്ടാകും. പല വിലയ്ക്കു ശരീരങ്ങൾ പ്രദർശനത്തിനു വച്ചിരിക്കുന്ന വലിയ കന്പോളം. മാംസക്കച്ചവടത്തിന്റെ ഇടനിലക്കാർ. ഇത്തിൾ കണ്ണികളായ രാഷ്ട്രീയനേതാക്കൾ, മാസപ്പടി പറ്റുന്ന പൊലീസുകാർ. ഇങ്ങനെ കമാഠിപുരകൊണ്ട് പോക്കറ്റ് നിറയ്ക്കുന്നവർ നിരവധിയാണ്. സമൂഹത്തോട് വെറുപ്പ് കാട്ടിയും ആളുകളെ ശകാരിച്ചും തങ്ങളുടെ ദുർവിധിയെ പഴിച്ചും ഇവിടത്തെ ലൈംഗികത്തൊഴിലാളികൾ ഇടുങ്ങിയ, ഇരുട്ടുനിറഞ്ഞ മുറിക്കുള്ളിൽ കഴിച്ചുകൂട്ടുന്നു.
ദിവസവും വികസിക്കുകയാണ് മുംബൈ. സൗത്ത് മുംബൈയിലെ കണ്ണായ സ്ഥലമായ ഗ്രാന്റ് റോഡിനടുത്തായാണ് കമാഠിപുര. റിയൽ എസ്റ്റേറ്റിന്റെ കഴുകൻ കണ്ണുകൾ ഇപ്പോൾ കമാഠിപുരയെ വട്ടമിട്ടു പറക്കുകയാണ്. വേശ്യാലയങ്ങൾ നടത്തുന്ന സ്ഥലം ഉടമകളിൽ നിന്നു പൊന്നുംവിലയ്ക്ക് വാങ്ങി വന്പൻ കെട്ടിടങ്ങൾ പണിത് ലാഭമുണ്ടാക്കാനുള്ള പദ്ധതികളാണവർ മുന്നോട്ടുനീക്കുന്നത്. രേഖകൾ തിരുത്തിയും മറ്റും ചില കെട്ടിടങ്ങൾ റിയൽഎസ്റ്റേറ്റുകാർ കൈവശമാക്കിക്കഴിഞ്ഞു. അവിടെ ബഹുനില കെട്ടിടങ്ങൾ ഉയർന്നും തുടങ്ങി. ലൈംഗിക തൊഴിലാളികളുടെ പുനരധിവാസമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ചുവന്ന തെരുവുകൾ എന്നറിയപ്പെടുന്ന ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങൾ ചെറുതാവുന്നതായാണ് റിപ്പോർട്ട്. മുംബൈയിലെ കമാഠിപുരയിലും ഡൽഹിയിലെ ചുവന്ന തെരുവായ ജിബി റോഡിലും വേശ്യാലയങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പണം കൊടുത്ത് നേടുന്ന സെക്സിനായി ഓണ്‍ലൈൻ സൈറ്റുകളും ഹോട്ടൽ മുറികളും അപ്പാർട്ട്മെന്റുകളും മസാജ് പാർലറുകളും സജീവമാണ്. ഫോണ്‍കോൾ, വാട്സ് ആപ്പ് വഴി ആശയവിനിമയവും സുഗമമായതിനാൽ ചുവന്ന തെരുവ് തേടി പോകുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. എന്നാൽ ഇതിന് പുറമെ മറ്റ് ചില പ്രധാന കാരണങ്ങൾ കൂടിയുണ്ട് ചുവന്ന തെരുവുകളുടെ ശോഷണത്തിന് പിന്നിൽ.
രണ്ടു ലെയ്നിലേക്കു ചുരുങ്ങി
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവുകളിൽ ഒന്നായ കമാഠിപുരയിൽ നേരത്തെ 14 ലെയ്നുകളിലായി ഉണ്ടായിരുന്ന വേശ്യാലയങ്ങൾ രണ്ട് ലെയ്നിലേക്ക് ചുരുങ്ങി. റിയൽ എസ്റ്റേറ്റ് വികസനമാണ് ചുവന്ന തെരുവുകളെ വിഴുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കമാഠിപുരയെ അപേക്ഷിച്ച് കൊൽക്കത്തയിലെ സോനാഗച്ചിയിൽ ലൈംഗിക വ്യാപാരം ശക്തമാണെങ്കിലും ലൈംഗികത്തൊഴിൽ ഇവിടെ കേന്ദ്രീകരിക്കുന്നില്ല. അഞ്ച് ഇടങ്ങളിലായിരുന്നു ബിട്ടീഷ് ഇന്ത്യയിൽ ഡൽഹിയിലെ വേശ്യാത്തെരുവുകൾ. ഇത് ജിബി റോഡിലേക്ക് ഒന്നിച്ച് കൊണ്ടുവരാൻ ശ്രമിച്ചത് ബ്രിട്ടീഷുകാരാണ്. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷമാണ് ഇതൊരു ചുവന്ന തെരുവായി വളർന്നത്. താഴത്തെ നിലയിൽ കടകളും മുകളിൽ വേശ്യാലയവും എന്നതാണ് ജിബി റോഡിന്റെ അവസ്ഥ. ഡൽഹി വനിതാ കമ്മീഷന്റെ കണക്ക് പ്രകാരം ജിബി റോഡിൽ നിലവിൽ 90 വേശ്യാലയങ്ങളും അയ്യായിരത്തോളം ലൈംഗികത്തൊഴിലാളികളുമാണ് ഉള്ളത്. 2001ൽ ഉണ്ടായിരുന്നതിന്റെ 25 ശതമാനം വേശ്യാലയങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
റോഡുകൾ വികസിക്കുന്നു, ഷോപ്പിംഗ് മാളുകളും മറ്റ് സ്ഥാപനങ്ങളും വരുന്നു. ഇങ്ങനെ കാമാത്തിപുര മറ്റൊരു തലത്തിലേക്ക് പോവുകയാണ്. വേശ്യാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥർക്കും സ്ഥലം ഉടമകൾക്കും ഇവിടെ ഫ്ലാറ്റുകൾ ലഭിക്കും. എന്നാൽ ഇവിടെ യാതൊരു ഉടമസ്ഥാവകാശമോ കുടികിടപ്പവകാശമോ ഇല്ലാത്ത ലൈംഗിക തൊഴിലാളികൾ പുതിയ തെരുവുകളിലേക്ക് വലിച്ചെറിയപ്പെടും. അവർക്ക് യാതൊരു നഷ്ടപരിഹാരവും കിട്ടില്ല. ഇവരിൽ പലരും മേഖലയിലെ താമസക്കാരിൽ നിന്നുള്ള കടുത്ത സമ്മർദം മൂലം ഇവിടം വിട്ടുകഴിഞ്ഞിരിക്കുന്നതായി പെഹ്ചാൻ എന്ന എൻജിഒയുടെ പ്രവർത്തകനായ ബ്രിജേഷ് ആര്യ പറഞ്ഞു. ഒരു കാലത്ത് പ്രധാനമായും കമാഠിപുരയിൽ കേന്ദ്രീകരിച്ചിരുന്ന മുംബൈയിലെ ലൈംഗികത്തൊഴിലും ലൈംഗിക വ്യാപാരവും നഗരത്തിന്റെ പല ഭാഗങ്ങളിലേക്കായും പ്രാന്ത പ്രദേശങ്ങളിലേക്കായും ചിതറിയിട്ടുണ്ട്. സ്മാർട്ട് ഫോണും വാട്സ് ആപ്പുമെല്ലാം ഉപഭോക്താക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുന്നു.
ഒാൺലൈൻ വ്യാപാരം
അതേസമയം സമാന്തരമായി ഓണ്‍ലൈൻ സെക്സ് വ്യാപാരം ശക്തി പ്രാപിച്ചിരിക്കുകയാണ്. 5,000 മുതൽ 15,000 വരെ പണം മുടക്കാനും ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും ഉപയോഗിക്കാനും ഉപഭോക്താക്കൾ തയാറാണ്. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവരെ ലൈംഗികത്തൊഴിലിന്റെ ഭാഗമാക്കുന്നു. ഹോട്ടലുകളിലേക്കും അപ്പാർട്ട്മെന്റുകളിലേക്കും ലൈംഗികത്തൊഴിലാളികളെ ക്ഷണിക്കുകയാണ് ആവശ്യക്കാർ. അത് വനിതാ ലൈംഗിത്തൊഴിലാളികൾ ആയാലും പുരുഷ ലൈംഗികത്തൊഴിലാളികൾ ആയാലും. എന്നാൽ കമാഠിപുരയേയും ജിബി റോഡിനേയും അപേക്ഷിച്ച് നോക്കുന്പോൾ സോനാഗച്ചി ഇന്നും വളരെ പഴയ കാലത്താണ്. ഇവിടെ ലൈംഗികത്തൊഴിലാളികളുടെ എണ്ണം 7000ൽ നിന്ന് 14,000 ആയി ഉയരുകയാണ് ചെയ്തിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ബിസിനസ് ഇടിയാത്തതിനാൽ റിയൽ എസ്റ്റേറ്റുകാർക്ക് സോനാ ഗച്ചിയിൽ കൈ വയ്ക്കാൻ കഴിയുന്നില്ല. 150ലേറെ വീടുകൾ ലൈംഗികത്തൊഴിലിന് ഉപയോഗിക്കുന്നുണ്ട്.
കുറ്റവാളികളുടെയും കമാഠിപുര
വലിപ്പത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാമതാണെങ്കിലും കൊടും കുറ്റവാളികളുടെ സാന്നിധ്യം മൂലം ഏറ്റവും കുപ്രസിദ്ധി നേടിയ ചുവന്ന തെരുവാണ് മുംബൈയിലെ കാമാത്തിപുര. സ്ത്രീകൾ നടത്തുന്ന ചെറുകിട ബീഡി വ്യവസായ യൂണിറ്റും ഇവിടെയുണ്ട്. എണ്‍പതുകളിൽ മുംബൈയിലെ അധോലോക രാജാക്കന്മാരുടെ സന്ദർശനങ്ങളാണ് കമാഠിപുരയെ ശ്രദ്ധേയമാക്കിയത്.
ചുവന്നതെരുവിൽ അകപ്പെട്ടാൽ ഒരിക്കലും പുറംലോകം കാണാൻ ഘർവാലികളും (വേശ്യാലയം നടത്തിപ്പുകാർ) ഗുണ്ടകളും അനുവദിക്കണമെന്നില്ല. ഒരു സംഭവം ഇങ്ങനെ, ചിറകുവിടർത്തി പാറിനടന്ന ബാല്യകാലമായിരുന്നു തുൾസി താപ്പയുടേത്. ഗൃഹജോലി വാഗ്ദാനം ചെയ്ത് ഒരു കങ്കാണി അവളെ മഹാനഗരത്തിലെത്തിച്ചു. അവസാനം വന്നുപെട്ടത് കമാഠിപുരയിൽ. ഘർവാലി മധുരപലഹാരങ്ങളും പുതുവസ്ത്രങ്ങളും നൽകി തുൾസിയെ മയക്കാൻ ശ്രമിച്ചു. കൂട്ടാക്കാതായപ്പോൾ ജനലുകളില്ലാത്ത ഒറ്റമുറിയിൽ അടച്ചുപൂട്ടി. ഭക്ഷണമോ പച്ചവെള്ളം പോലുമോ അവൾക്കു നൽകിയില്ല. എന്നിട്ടും കാര്യം സാധിക്കാതായപ്പോൾ നാലാംമുറയായി. ഘർവാലികൾ വൻതുക വാങ്ങി പർദ്ദതോട്ന (ചർമ്മം പൊട്ടിക്കൽ) പരിപാടിക്കായി ഒരു സേഠിനെ വിളിച്ചുവരുത്തി. മദ്യപിച്ച് ലക്കുകെട്ട സേഠിനേയും ഉച്ചമയക്കത്തിലായിരുന്ന ഘർവാലിയടക്കമുള്ള അന്തേവാസികളേയും വെട്ടിച്ച് തുൾസി ഓടിയോടി ബൈക്കുളയിലെത്തിയെങ്കിലും തേടിവന്ന ഗുണ്ടകൾ അവളെ പൊക്കിയെടുത്തു കമാഠിപുരയിൽത്തന്നെ എത്തിച്ചു.ഒരു നേപ്പാളി പെണ്‍കുട്ടിയെ കൈകാലുകൾ ഛേദിച്ച നിലിൽ നെറൂൾ റെയിൽവേ സ്റ്റേഷനടുത്തുള്ള ട്രാക്കിൽ ബോധമറ്റു കിടക്കുന്നതു കണ്ടെത്തി എന്നു പത്രങ്ങൾ പിറ്റേന്ന് റിപ്പോർട്ട് ചെയ്തു. ആ സംഭവം തന്നെ പിന്നീട് ആരോ പണം കൊടുത്തു മൂടി.
(തുടരും)
പ്രദീപ് ഗോപി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top