Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്നും തുടരുന്ന പീഡനം
WhatsApp
ലൈംഗികത്തൊഴിൽ ഉപജീവന മാർഗമായി സ്വീകരിച്ച സ്ത്രീകൾക്ക് സുരക്ഷിതമായ താവളമാണ് ചുവന്ന തെരുവുകളെന്നു പറയുമെങ്കിലും ഇത്തരം ഇടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ അനവധിയാണ്. ചെന്നുപെട്ടാൽ പിന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോക്ക് അസാധ്യമെന്നാണ് ആയിരക്കണക്കിന് സ്ത്രീജന്മങ്ങളുടെ അനുഭവസാക്ഷ്യം. സോനാഗച്ചിക്കും കമാഠിപുരയ്ക്കും ജെബി റോഡിനും പുറമേ രാജ്യത്തു പലയിടങ്ങളിലുമുണ്ട് സജീവമായ വേറെയും ചുവന്ന തെരുവുകൾ.
ശിവ്ദാസ്പുർ (വാരാണസി)
പുരാതന കാലത്തിന്റെ ബാക്കിപത്രമാണ് ശിവ്ദാസ്പൂർ. ക്ഷേത്ര നഗരമായ വാരാണസിയിലെ ഈ പ്രദേശം ഏറ്റവും ചെലവു കുറഞ്ഞ വേശ്യാലയങ്ങൾക്ക് പേരുകേട്ടതാണ്. പണ്ട് ദേവദാസികളുടെ സ്വർണത്തിളക്കം തങ്ങിനിന്നിരുന്ന ഈ ഗ്രാമം ഇന്ന് ജീവിക്കുന്നത് വീടുകളെ വിലകുറഞ്ഞ വേശ്യാലയങ്ങളാക്കി മാറ്റിയാണ്.
വാരാണസി ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുണ്യപുരാതന തീർഥാടനകേന്ദ്രമാണ്. എന്നാൽ ഇന്ന് വാരാണസി മറ്റൊരു കാര്യത്തിൽ കുപ്രസിദ്ധമാണ്. നിരവധി ബാലവേശ്യകൾ ചൂഷണത്തിന് ഇരയാകുന്ന ഇടമാണിത്. ഗുഡിയ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ഈ സത്യം ലോകമറിഞ്ഞത്. മാധ്യമങ്ങൾ ഈ ഡോക്യുമെന്ററിക്കു വൻ പ്രാധാന്യമാണ് അന്നു നൽകിയത്. വേശ്യാലയങ്ങളിൽ നിന്ന് രക്ഷിച്ചവരുടെ ജീവിതമാണ് ഡോക്യുമെന്ററിയിൽ അനാവരണം ചെയ്തിരിക്കുന്നത്. വാരാണസിയിലെ ലൈംഗികത്തൊഴിലാളികളുടെ ചിത്രവും ഇതിൽ വരച്ചുകാണിക്കുന്നുണ്ട്.
പതിമൂന്നും പതിനേഴും വയസുള്ള രണ്ടു പെണ്‍കുട്ടികളുടെ കദനകഥയാണ് ഇതിലൂടെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്നത്. ഇത് ഈ രണ്ടു പെണ്കുട്ടികളുടെയല്ല, ഇത്തരത്തിൽ വാരാണസിയിലെ വേശ്യാലയങ്ങളിൽ പെട്ടുപോയി നരകയാതന അനുഭവിക്കുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികളുടെ പ്രതിനിധികളാണവർ. ഇവരെ അവരുടെ ഗ്രാമത്തിൽ നിന്നു തട്ടിക്കൊണ്ടു പോവുകയായിരുന്നു. രണ്ടു പുരുഷന്മാർ തട്ടിയെടുത്ത ഇവരെ പാർപ്പിച്ച പലയിടത്തു വച്ചും ക്രൂരമായി മർദിക്കുകയും മാനഭം ചെയ്യുകയും ചെയ്തു. മുംബൈയിൽ എത്തിച്ച പെണ്‍കുട്ടികളെ വാരാണസിയിലെ ഒരു വേശ്യാലയം നടത്തിപ്പുകാരനു വിറ്റു. എന്നാൽ പെണ്‍കുട്ടികളെ അന്വേഷിച്ചു വീട്ടുകാർ പിന്നാലെയുണ്ട് എന്ന വിവരമറിഞ്ഞ് അവർ കുട്ടികളെ മുംബൈയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഓടുന്ന വണ്ടിയിൽ നിന്നാണു തന്നെ വലിച്ചെറിഞ്ഞതെന്ന് ഇതിൽ ഒരു പെണ്‍കുട്ടി ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തുന്നുണ്ട്. പിന്നീട് ഒരു ട്രെയിനിൽ കയറുകയും ആരുടെയൊക്കെയോ സഹായത്താൽ സ്വന്തം വീട്ടിൽ തിരിച്ചെത്തുകയുമായിരുന്നു. ഒരു എൻജിഒ ആണ് ഇവർക്കു രക്ഷകരായത്.
ചതുർഭുജ്സ്ഥാൻ (മുസാഫർപുർ)
ബിഹാറിലെ മുസാഫർപൂരിലുമുണ്ട് ഒരു ചുവന്ന തെരുവ്. ചതുർഭുജ് സ്ഥാൻ എന്നാണ് ഇവിടം അറിയപ്പെടുന്നത്. മുഗൾ രാജവംശകാലംതൊട്ട് ഇവിടെ വേശ്യാലയങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നിലവിൽ ഇവിടെ 2,500ൽ അധികം ലൈംഗികത്തൊഴിലാളികളുണ്ട്.
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം വന്നതോടെ പട്ടിണിയിലായതിന്റെ കഥയാണ് ഇവിടെയുള്ള ലൈംഗികത്തൊഴിലാളികൾക്ക് പറയാനുള്ളത്. കൂലി നോട്ടു രൂപത്തിൽ മാത്രമെ ഇവിടത്തെ സ്ത്രീകൾ വാങ്ങിയിരുന്നുള്ളു. 500,1000 രൂപ നോട്ടുകൾ നിരോധിച്ചതോടെ ഇവിടെ എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇതോടെ തങ്ങളുടെയും കുഞ്ഞുങ്ങളുടെയും വിശപ്പടക്കാനുള്ള മാർഗവും കുറഞ്ഞു.
ബിഹാറിൽ സന്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിറക്കിയപ്പോൾ അതിനെ പിന്തുണച്ചുകൊണ്ട് ഇവിടത്തെ ലൈംഗികത്തൊഴിലാളികളും രംഗത്തെത്തിയിരുന്നു. മദ്യനിരോധനത്തെ അനുകൂലിച്ച് തീർത്ത മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ 250 ലൈംഗികത്തൊഴിലാളികളാണ് എത്തിയത്. പുരാതന ക്ഷേത്രങ്ങൾക്ക് പേരുകേട്ട മുസാഫർപൂരിലെ ഈ തെരുവ് പ്രാചീന കാലം മുതൽ തന്നെ വേശ്യാവൃത്തി കൊണ്ടു കുപ്രസിദ്ധമാണ്. എന്നാൽ പണ്ടത്തെ ആഡംബരവും സന്പത്തും നിറഞ്ഞ ദേവദാസികളുടെ സ്ഥാനത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സ്ത്രീകളെയാണ് നമുക്ക് ഇന്ന് ഇവിടെ കാണാൻ കഴിയുക.
മീർ ഗുഞ്ജ് (അലാഹാബാദ്)
ഉത്തർപ്രദേശിലെ ഏറ്റവും വലിയ റെഡ് ലൈറ്റ് ഏരിയയാണ് മീർ ഗുഞ്ജ്. മനുഷ്യ കടത്തിനും നിർബന്ധിത വേശ്യാവൃത്തിക്കും പേര് കേട്ട സ്ഥലം കൂടിയാണ് ഇത്. പകൽ വെളിച്ചത്തിൽ പോലും കടന്നു ചെല്ലാൻ പേടി തോന്നുന്നയത്ര അപകടകരമായ ഒരു സ്ഥലം കൂടിയാണ് ഇത്.
ബുധ്വാർ പേട്ട് (പൂന)
പൂനയിലെ ചുവന്ന തെരുവുകളിൽ ഒന്നാണ് ബുധ്വാർ പേട്ട്. പൂന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഇവിടെ നാലായിരത്തിലധികം ലൈംഗികത്തൊഴിലാളികളാണുള്ളത്. ശരിക്കും ബോളിവുഡ് സിനിമകളിലൊക്കെ കാണുന്നതുപോലെയുള്ള ഒരു ചുവന്ന തെരുവാണിത്. ഇപ്പോൾ പൊളിഞ്ഞുവീഴും എന്നു തോന്നും വിധത്തിൽ നിൽക്കുന്ന ഇരുനിലകെട്ടിടങ്ങൾ അടുങ്ങി അടുങ്ങിയിരിക്കുന്നു. അവയ്ക്കു മുന്നിൽ ആളുകളെയും പ്രതീക്ഷിച്ച് ഒരുങ്ങി നിൽക്കുന്ന സ്ത്രീകൾ-ഇതാണ് ഇവിടത്തെ സ്ഥിരം കാഴ്ച. 300 മുതൽ 1000 രൂപ വരെ ഇവിടെ ഒരുമണിക്കൂറിന് ഇവർ ഈടാക്കും. രാജ്യത്തെ പ്രധാന ചുവന്ന തെരുവായ ബുധ്വാർ പേട്ട് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പുസ്തകങ്ങളുടെയും വില്പന കേന്ദ്രം കൂടിയാണ്.
ഇറ്റ്വാരി, നാഗ്പുർ
മഹാരാഷ്ട്രയിലെ വലിയ നഗരങ്ങളിൽ ഒന്നായ നാഗ്പൂരിലുമുണ്ട് ഒരു ചുവന്ന തെരുവ്. ഗംഗ-യമുന എന്നാണ് ഇതിന്റെ പേര്. പണ്ട് പൂനയിൽനിന്ന് ഇവിടെ എത്തിയ രണ്ടു നർത്തകിമാരുടെ പേരിൽനിന്നാണ് ഇവിടത്തെ ചുവന്ന തെരുവിന് ആ പേരുവന്നത്. ഏകദേശം 300 വർഷം പഴക്കമുണ്ട് ഈ തെരുവിന്. പണ്ട് ഇവിടെ താമസിച്ചിരുന്ന സന്പന്നകുടുംബങ്ങൾ തങ്ങളുടെ വീടുകളിലെ ആഘോഷപരിപാടികൾക്ക് നൃത്തം അവതരിപ്പിക്കാനായി മറ്റു നഗരങ്ങളിൽനിന്ന് നർത്തകിമാരെ കൊണ്ടുവരുമായിരുന്നത്രേ. ഇത്തരത്തിൽ നാഗ്പൂരിലെത്തി മടങ്ങാത്തവർ നഗരപ്രാന്തത്തിന്റെ വെളിയിൽ വാസമുറപ്പിച്ചു. പിന്നീട് ഇവിടം ഗംഗ-യമുന എന്നറിയപ്പെടാൻ തുടങ്ങി. കാലക്രമേണ ഇവിടം ഒരു ചുവന്ന തെരുവായി മാറുകയായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് പുറത്താക്കപ്പെട്ടവരായിരുന്നു ഇവിടത്തെ സ്ത്രീകൾ. മുന്‍പ് ഇവിടെ സംഗീത സദസുകളും നൃത്ത സന്ധ്യകളുമൊക്കെ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവയൊന്നുമില്ല. ഏകദേശം 1500 ലൈംഗിക തൊഴിലാളികൾ ഇവിടത്തെ തെരുവിൽ താമസിക്കുന്നു.
ബംഗളൂരുവിലെ കമാഠിപുര
മുംബൈയിലെ റെഡ് സ്ട്രീറ്റിന് സമാനമായി ഇന്ന് ബംഗളൂരു വളർന്നുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ ഞെട്ടണ്ട. സിറ്റിയുടെ മുക്കിലും മൂലയിലും വേശ്യാലയങ്ങളുണ്ട്. ബംഗാളികൾ എന്നു മുദ്രകുത്തപ്പെട്ട വിഭാഗത്തിലെ സ്ത്രീകളാണ് മാംസ ്യാപാരത്തിനായി ബംഗളൂരു സിറ്റിയിൽ പ്രധാനമായും എത്തുന്നത്.
അടുത്തയിടെ ജെപി നഗറിൽ നടന്ന അറസ്റ്റിൽ നിന്നാണ് ഇതരസംസ്ഥാനക്കാരെക്കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ജെപി നഗറിലെ വേശ്യാലയത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റെയ്ഡിൽ മൂന്ന് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഹാർ, ബംഗാൾ സ്വദേശികളാണ് ഇവർ. ജോലിക്കെന്ന് തെറ്റിധരിപ്പിച്ചും പണം വാഗ്ദാനം ചെയ്തുമാണ് ബിഹാറിലെയും ബംഗാളിലെയും ഗ്രാമപ്രദേശങ്ങളിലെ പെണ്‍കുട്ടികളെ സിറ്റിയിൽ എത്തിക്കുന്നത്. കാഷ്മീരിൽ നിന്നു വരെ പെൺകുട്ടികളെ ഇവിടെ എത്തിക്കുന്നുണ്ട്. ജോലി തേടി ബംഗളൂരു സിറ്റിയിൽ മാസങ്ങൾക്കു മുൻപ് എത്തിയ ഈ ഇതരസംസ്ഥാന യുവാക്കളാണ് പിന്നീട് സ്ത്രീകളെ വച്ച് മാംസക്കച്ചവടത്തിലേക്ക് കടന്നത്.
ബംഗളൂരു സിറ്റിയിൽ പഠിക്കാൻ എത്തുന്ന വിദ്യാർഥിനികൾക്ക് പണം ഉണ്ടാക്കാനുള്ള മാർഗമായും മാംസക്കച്ചവടം മാറിയിരിക്കുകയാണ്. ഇതിനായി ഡേറ്റിങ് ആപ്പുകൾ വരെ ഉപയോഗിക്കുന്നുണ്ട്.
സിറ്റിയിൽ പ്രവർത്തിക്കുന്ന ഡാൻസ് ബാറുകൾക്ക് മറവിലും വേശ്യാലയങ്ങൾ തന്നെയാണത്രേ പ്രവർത്തിക്കുന്നത്. കാഷ്മീർ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്ന പെണ്‍കുട്ടികളെ ലക്ഷങ്ങളുടെ ഡീലുകൾക്കാണ് വിറ്റഴിക്കപ്പെടുന്നത്. ഇടനിലക്കാർക്കു ലഭിക്കുന്ന പണത്തിന്റെ പത്തു ശതമാനം മാത്രമാണ് പെണ്‍കുട്ടികൾക്ക് ലഭിക്കുന്നത്.
പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് ഇത്തരം കേസുകളിൽ ബംഗളൂരു സ്വദേശികളുടെ പങ്ക് വളരെ കുറവാണ്. പഠനത്തിനും ജോലിക്കുമായി മറ്റു സ്ഥലങ്ങളിൽ നിന്നും എത്തുന്നവരാണ് പ്രശ്നക്കാർ.
മുംബൈയിലെ കമാഠിപുരപോലെ പേരിടാത്ത അല്ലെങ്കിൽ പേരു വെളിപ്പെടുത്താത്ത നിരവധി കമാഠിപുരകൾ തിങ്ങി നിറഞ്ഞ സ്ഥലമാണ് ബംഗളൂരു സിറ്റി. മുംബൈയിലെ തെരുവുകളിൽ മാംസ വിൽപ്പന നടത്തുന്ന സ്ത്രീകൾക്ക് ജീവിക്കാൻ വഴിയില്ലാത്തതിന്റെയോ അകപ്പെട്ടു പോയതിന്റെയോ കഥകൾ പറയാനുണ്ടാകും. എന്നാൽ മോഡേണ്‍ സിറ്റിയുടെ കഥ ഇത്തിരി മോഡേണ്‍ ആണ്. പഠിക്കാനായി വീട്ടിൽ നിന്നു നൽകുന്ന പണം മദ്യത്തിനും മയക്കുമരുന്നിന്നും തികയാതെ വരുന്പോൾ ഡാൻസ് ബാറുകളിൽ എത്തുന്നു. വേശ്യാവൃത്തി കേസുകളിൽ സിറ്റിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ വളരെ അപൂർവമാണ്. സെക്സ് റാക്കറ്റുകളുടെ വലയിൽപ്പെട്ട് ഇത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടുന്ന പെണ്‍കുട്ടികളെ വളരെ അപൂർവമായി മാത്രമേ പോലീസിനും രക്ഷപ്പെടുത്താൻ കഴിയുന്നുള്ളൂ.
തമിഴ്നാട്ടിലെ കന്പമടക്കമുള്ള സ്ഥലങ്ങളിലും ഇത്തരം വേശ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ മുറികളിലല്ല, ചെറിയ കുഴികളിലേക്കാണ് ആവശ്യക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. അതായത് ഒാലകൾ കൊണ്ടു മൂടിയ കുഴികൾക്കുള്ളിലാണ് മാംസവില്പന നടക്കുന്നത്. ഇവിടങ്ങളിലും സാധാരണ ചുവന്ന തെരുവുകളെപ്പോലെ ഇടനിലക്കാരും പ്രവർത്തിക്കുന്നു.
(അവസാനിച്ചു)
പ്രദീപ് ഗോപി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top