ബേഡഡുക്ക ആട് ഫാം സെപ്റ്റംബര്‍ അവസാനവാരം തുറന്നുപ്രവര്‍ത്തിക്കുമെന്ന് എംഎല്‍എ
Friday, August 8, 2025 2:14 AM IST
ഉദുമ: ബേഡഡുക്ക ആട് ഫാം സെപ്റ്റംബര്‍ അവസാനവാരം തുറന്നുപ്രവര്‍ത്തിക്കുമെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ. ഫാമിനു വേണ്ടി 2016-17 വര്‍ഷത്തില്‍ റവന്യൂ വകുപ്പില്‍ നിന്നും ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരില്‍ 22.74 ഏക്കര്‍ സ്ഥലം അനുവദിച്ച് നല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെയും കാസര്‍ഗോഡ് വികസന പാക്കേജിന്‍റെയും ധനസഹായത്തോടുകൂടി പുരോഗമിക്കുന്ന ഫാമിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.

ആട് ഫാം നിര്‍മാണ പുരോഗതി വിലയിരുത്തണമെന്ന് എംഎല്‍എ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് നിര്‍മാണപുരോഗതി വിലയിരുത്തി.

തുടക്കത്തില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ തസ്തിക പുനര്‍വിന്യസിച്ച് ഫാം പ്രവര്‍ത്തനം ആരംഭിക്കും. താത്ക്കാലികാടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന പരിസരവാസികളായ തൊഴിലാളികളെ നിയമിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ആവശ്യമായ തസ്തികകള്‍ പിന്നീട് സൃഷ്ടിക്കും.

ഇനി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള അവസാനഘട്ട പ്രവൃത്തികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിച്ചതിന് ശേഷം ആടുകളെ എത്തിച്ച് ഫാം പ്രവര്‍ത്തനം ആരംഭിക്കും. തുടക്കത്തില്‍ 200 ആടുകളും പിന്നീട് 1000 ആടുകളും എന്ന ടാര്‍ജറ്റില്‍ എത്താനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

കേരള ലൈവ് സ്റ്റോക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് ബോര്‍ഡ് മുഖേനയാണ് ആടുകളെ വാങ്ങുക. ഇതു കൂടാതെ പ്രാദേശിക ബ്രീഡുകളില്‍പ്പെട്ട ആടിനങ്ങളെയും വാങ്ങുന്ന കാര്യം പരിഗണിക്കുന്നതായി യോഗം വിലയിരുത്തി. നാലു ഘട്ടങ്ങളിലായി 2027 വര്‍ഷത്തോടു കൂടി ഫാം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തിലെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടു കൂടി 200 ആടുകളുമായി ഫാം പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് എംഎല്‍എ അറിയിച്ചു.