അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്ന് പിടികൂടി
Sunday, July 20, 2025 7:02 AM IST
തൊടുപുഴ: വാടകവീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന കുത്തിവയ്പിനുള്ള അലോപ്പതി മരുന്നുകൾ തൊടുപുഴ പോലീസ് പിടികൂടി. മുതലിയാർമഠത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തോട്ടക്കാട്ട് സുനീഷ് എസ്. നായരുടെ വീട്ടിൽനിന്നാണ് ലഹരിക്കായി കുത്തിവയ്ക്കുന്ന ടെർമിൻ (മെഫന്‍റർമൈൻ സൾഫേറ്റ്) പിടിച്ചെടുത്തത്.

34 പായ്ക്കറ്റുകളാണ് പിടികൂടിയത്. മരുന്നെത്തിച്ച് കൂടിയവിലയ്ക്ക് വിൽപന നടത്തുകയായിരുന്നെന്നാണ് സൂചന. ഇത്തരത്തിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മരുന്നുകളാണ് പിടികൂടിയത്. വീട്ടിൽ അനധികൃതമായി അലോപ്പതി മരുന്നുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

രക്തസമ്മർദ്ദം കുറഞ്ഞുനിൽക്കുന്ന ഘട്ടത്തിൽ ഇതു കൂടാനായി ഡോക്ടർമാർ നൽകുന്ന മരുന്നാണിത്. ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിച്ചാൽ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്ന മരുന്നാണിതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇടുക്കി ഡ്രഗ്സ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.