സ്വച്ഛ് സർവേക്‌ഷനിൽ തൊടുപുഴ നഗരസഭയ്ക്ക് അഭിമാനനേട്ടം
Sunday, July 20, 2025 7:02 AM IST
തൊടുപുഴ: രാജ്യത്തെ ശുചിത്വ സർവേ റാങ്കിംഗിൽ മുന്നേറി തൊടുപുഴ നഗരസഭ. 2023ൽ ലഭിച്ച 2912-ാം റാങ്കിൽനിന്ന് ഈ വർഷം 342-ാം റാങ്കിലേക്കാണ് നഗരസഭ ഉയർന്നത്. രാജ്യത്തെ 4852 നഗരങ്ങൾ പങ്കെടുത്ത ശുചിത്വ സർവേയിൽ 2570 റാങ്കുകളുടെ മുന്നേറ്റം കൈവരിച്ചതിലൂടെ തൊടുപുഴ നഗരസഭ തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചത്.

ചിട്ടയായ പ്രവർത്തനവും കഠിനപ്രയത്നവും കൊണ്ടാണ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ചെയർമാൻ കെ. ദീപക് പറഞ്ഞു. ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്വത്തിൽ നടത്തിയ ഫീൽഡ് പരിശോധനകളിൽ കണ്ടെത്തിയ അപാകതകൾ തീർക്കുന്നതിനായി വിവിധ പദ്ധതികൾ തയാറാക്കി നടപ്പാക്കിയിരുന്നു.

നഗരസൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്കായി സ്കൂളുകളും പൊതുസ്ഥലങ്ങളും ഉൾപ്പെടുത്തി ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുകയും, സ്ഥിരമാലിന്യനിക്ഷേപ ഇടങ്ങൾ ശുചീകരിച്ച് പൂച്ചെടികൾ നട്ടു പിടിപ്പിച്ച് ആകർഷകമാക്കുകയും ചെയ്തു. പൊതു ജലാശയങ്ങൾ ശുചീകരിച്ചതിനുശേഷം സന്ദേശ ബോർഡുകളും മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകളും സ്ഥാപിച്ചു.

അജൈവ പാഴ്വസ്തുക്കൾ ഉപയോഗിച്ച് വേസ്റ്റ് ടു ആർട്ട് നിർമിച്ച് മുനിസിപ്പൽ പാർക്കിൽ സ്ഥാപിച്ചതും ശ്രദ്ധേയമായി. ജൈവ-അജൈവ മാലിന്യ ശേഖരണത്തിനായി വ്യത്യസ്ത ബിന്നുകൾ സ്ഥാപിക്കുകയും സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു.

മാലിന്യ മുക്തം നവകേരളം കാന്പയിൻ, സ്വച്ഛ് ഭാരത് മിഷൻ എന്നിവയുടെ ഭാഗമായി ശുചിത്വ മിഷന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ജനകീയ കാന്പയിനുകളും, ആസ്തികളുടെ പരിപാലനവും ഉയർന്ന റാങ്ക് നേടുന്നതിൽ നിർണായക പങ്കുവഹിച്ചു. തുന്പൂർമുഴി, റിംഗ് കന്പോസ്റ്റ് യൂണിറ്റ്, ബയോഗ്യാസ് പ്ലാന്‍റുകൾ, കമ്യൂണിറ്റി ടോയ്ലറ്റുകൾ തുടങ്ങി അടിസ്ഥാനസൗകര്യങ്ങൾ നന്നായി പരിപാലിച്ച് ശുചിത്വം ഉറപ്പാക്കി.

ആർആർആർ സെന്‍ററിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി. സാധനങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നതിനുള്ള സംവിധാനം കൃത്യമായി നടപ്പാക്കി. ശുചിത്വ മിഷന്‍റെ സഹകരണത്തോടെ കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് 2025-ലെ സ്വച്ഛ് സർവേക്ഷനിൽ 100-ൽ താഴെ റാങ്കിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ പ്രവർത്തനങ്ങളെന്ന് ചെയർമാൻ പറഞ്ഞു.