ജില്ലയിൽ മഴ ശക്തം; തൊടുപുഴയാർ കരകവിഞ്ഞു
Sunday, July 20, 2025 7:02 AM IST
തൊടുപുഴ: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഓറഞ്ച് അലർട്ട് നിലനിന്നിരുന്ന ഇന്നലെ മിക്കയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. പകൽ സമയത്തെ അപേക്ഷിച്ച് രാത്രിയിലാണ് ശക്തമായ മഴ പെയ്യുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 45.42 മില്ലിമീറ്റർ മഴയാണ് പെയ്തത്. തൊടുപുഴ താലൂക്കിലാണ് കൂടുതൽ മഴ പെയ്തത്. 72.3 മില്ലീമീറ്റർ മഴയാണ് തൊടുപുഴ താലൂക്കിൽ പെയ്തത്. പീരുമേട് - 34.6, ദേവികുളം-58.2, ഇടുക്കി- 43, ഉടുന്പൻചോല - 19 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴയുടെ കണക്ക്. കാര്യമായ കെടുതികൾ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതിനാൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ജലനിരപ്പുയർന്നതിനെത്തുടർന്ന് മലങ്കര ഡാമിലെ ആറു ഷട്ടറുകളും തുറന്നു. 150 സെന്‍റീമീറ്റർ വീതം ഷട്ടറുകൾ ഉയർത്തിയാണ് വെള്ളം പുറത്തേയ്ക്കൊഴുക്കുന്നത്. തൊടുപുഴയാറിന്‍റെയും മൂവാറ്റുപുഴയാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 40.16 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. കനത്ത മഴയെ തുടർന്ന് തൊടുപുഴയാറും കര കവിഞ്ഞൊഴുകുകയാണ്.

കനത്ത മഴയെത്തുടർന്ന് കുളമാവ് പോലീസ് സ്റ്റേഷന് സമീപം മരം വീണ് തൊടുപുഴ - പുളിയ·ല സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെയാണ് വൈദ്യുതി ലൈനിലേയ്ക്ക് മരം വീണത്. രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. രാത്രി മുതൽ തുടർന്ന കനത്ത മഴയിലും, കാറ്റിലുമാണ് മരം വീണത്. മൂലമറ്റത്തു നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.