സ്കൂളിനു പിന്നിൽ മണ്ണിടിഞ്ഞുവീണ സംഭവം: അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി
Sunday, July 20, 2025 7:02 AM IST
കട്ടപ്പന: ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിനു പിന്നിൽ ഇടിഞ്ഞുവീണ മണ്ണ് പൂർണമായി നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സ്കൂൾ കെട്ടിടത്തിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈൻ മാറ്റിസ്ഥാപിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

2018 മുതൽ ചെറിയ മണ്ണിടിച്ചിലുകൾ സ്കൂളിന്‍റെ പുതിയ കെട്ടിടത്തിനു പിന്നിൽ ഉണ്ടായിരുന്നു. തുടർന്ന് 2024 ജൂണിലെ കനത്ത മഴയിൽ ഭീമൻ കല്ലും മണ്ണും കെട്ടിടത്തിലേക്ക് പതിച്ചു. ക്ലാസ് മുറികളുടെ ജനാലകൾ തകർന്ന് ചെളിയും മണ്ണും മുറിക്കുള്ളിൽ നിറഞ്ഞു.

ക്ലാസ് റൂമിനുള്ളിലെ മണ്ണും കല്ലും നീക്കം ചെയ്തെങ്കിലും ജനലിനൊപ്പം കെട്ടിടത്തിനു പുറത്തുള്ള മണ്ണ് മഴ പെയ്യുന്ന സമയം ക്ലാസ് മുറിയിലേക്ക് ഒലിച്ച് എത്തുന്ന സാഹചര്യമാണ് നിലവിൽ. അതോടൊപ്പം ഈർപ്പമണിഞ്ഞാണ് കെട്ടിടം നിലകൊള്ളുന്നത്. ഒരു നിലയുടെ പൊക്കത്തിൽ ഇപ്പോഴും ഇടിഞ്ഞുവീണ മണ്ണ് നിലകൊള്ളുകയാണ്.

അതോടൊപ്പം കെട്ടിടത്തിന്‍റെ പിന്നിലെ മൺതിട്ട അപകടഭീഷണി ഉയർത്തുന്നുമുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും എം.എം. മണി എംഎൽഎയും സ്കൂളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.