മുള്ളരിങ്ങാട്ട് വീണ്ടും കാട്ടാനയിറങ്ങി
Sunday, July 20, 2025 7:02 AM IST
വണ്ണപ്പുറം: മുള്ളരിങ്ങാട് പാതയോരത്ത് വീണ്ടും കാട്ടാനയിറങ്ങി. മുള്ളരിങ്ങാട് - തലക്കോട് റോഡരികിൽ പനങ്കുഴി ഭാഗത്താണ് രാത്രിയും പകലും കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി ബ്ലാവടി ഭാഗത്തെത്തിയ ആന പുത്തൻപുരയ്ക്കൽ വർഗീസ്, പുതുശേരിൽ ബേബി, പെരുങ്കുഴിയിൽ ജോമോൻ എന്നിവരുടെ പുരയിടത്തിലെ കൃഷി നശിപ്പിച്ചു. പിന്നീടാണ് പാതയോരത്ത് തുടരുന്നത്. കാട്ടാന പതിവായി എത്തുന്നതു മൂലം രാത്രികാലത്ത് പുറത്തിറങ്ങാൻ പോലും പ്രദേശവാസികൾക്ക് ഭയന്നാണ്.

കനത്ത മഴ തുടരുന്നതിനാൽ ആന മുന്നിൽ എത്തിയാൽ പോലും കാണാൻ കഴിയില്ല. കഴിഞ്ഞ ദിവസം ബൈക്കിൽ വരുന്നതിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ട വ്യാപാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. .