തൃശൂർ: മൂല്യങ്ങളിൽ ഉറച്ചുനിന്ന് സാംസ്കാരികപ്രവർത്തനം നടത്തിയ ആളായിരുന്നു ആർ.ഐ. ഷംസുദീനെന്നു മുൻ നിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ. അങ്കണം ഷംസുദീൻ സ്മൃതിയുടെ എട്ടാമത് സ്മൃതിപുരസ്കാരസമർപ്പണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. പി.വി കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. ഡോ. പി. സരസ്വതി അധ്യക്ഷത വഹിച്ചു. സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം അനുസ്മരണപ്രഭാഷണം നടത്തി. കവിയും ബാലസാഹിത്യകാരനുമായ പി.കെ. ഗോപി വിശിഷ്ടസാഹിതീസേവാ പുരസ്കാരം ഏറ്റുവാങ്ങി. ഡോ. കെ. ശ്രീകുമാർ, രഘുനാഥൻ പറളി, അരുണ്‍ എഴുത്തച്ഛൻ, തെന്നൂർ രാമചന്ദ്രൻ എന്നിവർ സ്മൃതിപുരസ്കാരങ്ങളും ഏറ്റുവാങ്ങി.
ജയപ്രകാശ് എറവ്, പി.കെ. ശ്രീവത്സൻ, ഡോ. നിർമല നായർ, പുഷ്പൻ ആശാരിക്കുന്ന്, സലിം കുളത്തിപ്പടി, എ.പി. നാരായണൻകുട്ടി, എം. മാധവൻ കുട്ടിമേനോൻ, സുരേഷ്കുമാർ പാർളിക്കാട്, ആർട്ടിസ്റ്റ് സോമൻ അഥീന എന്നിവർ തൂലികാശ്രീ പുരസ്കാരവും ഏറ്റുവാങ്ങി.
എൻ. ശ്രീകുമാർ, തൃശിവപുരം മോഹനചന്ദ്രൻ, എം.വി. വിനീത, അനിൽ സാമ്രാട്ട്, പി. അപ്പുക്കുട്ടൻ, പി.എൻ. കൃഷ്ണൻകുട്ടി പ്രസംഗിച്ചു.