Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പീടികത്തിണ്ണയിലെ മരബെഞ്ചുകൾ!
കെട്ട കാലമെന്നാണ് വർത്തമാനകാലത്തെ പഴയതലമുറ വിളിക്കുന്നത്. അവർ കടന്നുവന്ന കാലങ്ങളെ വിലയിരുത്തിയാണ് ഈ ചീത്തവിളി. അന്പരപ്പിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും ആധുനികകാലം എന്തുകൊണ്ടാണ് ആക്ഷേപിക്കപ്പെടുന്നത്?
കഴിഞ്ഞ നൂറ്റാണ്ടിൽ എണ്‍പതുകളുടെ ആരംഭത്തിലെ ഒരു നാട്ടുകവല. തെങ്ങും കമുകുമൊക്കെ തണൽ വിരിച്ച, മെറ്റൽ ഇളകിക്കിടക്കുന്ന മണ്പാതകൾ കവലയിൽ വന്നുചേരുന്നു. പാതവക്കത്ത് പഴക്കം തോന്നിക്കുന്ന പീടികമുറികൾ. ഓട് മേഞ്ഞ്, നിരപ്പലകകളിട്ട കടകൾക്ക് ഒരേ രൂപം. ഒരു ചായക്കടയും ഒന്നുരണ്ടു പലചരക്കുകടകളും. തയ്യൽക്കടയും മുടിവെട്ടുകടയും റേഷൻകടയും ചേർന്നാൽ കവല പൂർണം.
ചായക്കടയിലെ ചില്ലലമാര
കടകളുടെ വരാന്തയിൽ കാലുകൾ ഉറയ്ക്കാത്ത, ദ്രവിച്ചു തുടങ്ങിയ മരബെഞ്ചുകൾ. ഒരറ്റത്ത് ഉപ്പുപെട്ടി. റേഷൻകടയ്ക്കൊപ്പം ഒന്നുരണ്ടു മണ്ണെണ്ണവീപ്പകൾ. തൂണിൽ തൂങ്ങി തപാൽപ്പെട്ടി. ചായക്കടയിലെ ചില്ലലമാരയിൽ നെയ്യപ്പവും പരിപ്പുവടയും ബോണ്ടയും. കടയ്ക്കുള്ളിലും പുറത്തും തലപ്പൊക്കത്തിൽ വലിയ വാഴപ്പഴക്കുലകൾ. പാളയംകോടനും ചുണ്ടില്ലാക്കണ്ണനും പിന്നെ നേന്ത്രനും. പലചരക്കുകടയിൽനിന്ന് ഉണക്കമീനിന്റെ മണം. ചില്ലുഭരണിയിൽ നാരങ്ങാമിഠായിയും അഞ്ചുപൈസ വലിപ്പത്തിലുള്ള ബിസ്ക്കറ്റും. വലിയ മണ്‍ഭരണിയിൽ ശർക്കര. അരിയും പഞ്ചസാരയും മറ്റുസാധനങ്ങളും ചാക്കുകളിലും കൂടുകളിലുമായിരിക്കുന്നു. മൊട്ടുസൂചി മുതൽ വിൽപനയ്ക്കുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കം കടകളിൽ വന്നുംപോയുമിരിക്കുന്നു. ഒരു തീപ്പെട്ടിയും ഒരു തുടം എണ്ണയുമൊക്കെയാണ് പലരും പലചരക്കുകടകളിൽനിന്നു വാങ്ങുന്നത്. ബീഡി പോലും കെട്ടായി വാങ്ങാതെ ഒന്നോ രണ്ടോ എണ്ണി വാങ്ങുന്നു. ചായക്കടയിലും മറ്റു കടകളിലും ആളനക്കം ഉണ്ടെന്നേ പറയാൻ പറ്റൂ. ആർക്കും ഒരു തിരക്കുമില്ല. കടകളുടെ ഒരറ്റത്ത് ചീട്ടുകളിസംഘം. സപ്പോർട്ട് ആണ് കളി. കളി കാണാനുമുണ്ട് ആളുകൾ.
കടകൾക്കുമുന്നിലെ മരബെഞ്ചുകളിൽ കുറച്ചുപേർ ഇരിക്കുന്നുണ്ട്. അവർ വർത്തമാനത്തിലാണ്. പതിഞ്ഞ സ്വരത്തിലുള്ള സംസാരം ചിലപ്പോൾ ഉച്ചത്തിലാകുന്നു. നാട്ടിലെ സകലകാര്യങ്ങളും ചർച്ചയിലുണ്ട്. വിമർശനവും വിലയിരുത്തലും വിധിപറച്ചിലുമുണ്ട്. രാഷ്ട്രീയം വരുന്പോൾ വാക്കുതർക്കവുമുണ്ട്. തർക്കം മൂത്താൽ കടക്കാർ ഇടപെടും. ചാനലുകളിലെ ഇന്നത്തെ അന്തിച്ചർച്ചയുടെ പ്രാകൃതരൂപം! ’രാഷ്ട്രീയം പറയരുത്’ എന്ന ബോർഡുകൾ ചായക്കടയിലും ബാർബർഷോപ്പുകളിലും അന്ന് തൂക്കിയിരുന്നു.
വരവും തുച്ഛം, ചെലവും തുച്ഛം
ചായക്കടയിൽ രാവിലെ മാത്രമാണ് കാര്യമായ കച്ചവടം. പുട്ടും അപ്പവുമാണ് വിഭവങ്ങൾ. കൂടെ കടലക്കറിയോ പഴമോ പയറ് പുഴുങ്ങിയതോ. കഴിക്കാൻ വരുന്നവരിൽ ഏറെയും പതിവുകാർ. കൂലിപ്പണിക്കാരാണ് ഇവരിൽ മിക്കവരും. ആഴ്ചയിലൊരിക്കലാണ് പറ്റ് തീർക്കൽ. ചായ 40 പൈസ, കാപ്പി 50, അപ്പം 40, കടലക്കറി 50. പരിപ്പുവട, ബോണ്ട തുടങ്ങിയ എണ്ണപ്പലഹാരങ്ങൾക്ക് 50 പൈസ മാത്രം. ഉൗണ് വേണേൽ മുൻകൂട്ടി പറയണം. രണ്ടു രൂപയ്ക്ക് ഉൗണ് നൽകും.
അപ്പൻമാർക്കൊപ്പം ചായക്കടയിൽ പോകാൻ കുട്ടികൾ കൊതിച്ചിരുന്ന കാലം. പലഹാരങ്ങളോടാണ് കുട്ടികൾക്ക് കന്പം. വീടുകളിൽ അക്കാലത്ത് അരിപ്പലഹാരങ്ങൾ ഉണ്ടാക്കുന്നത് ചുരുക്കം. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ചോറായിരുന്നു ഭക്ഷണം. വൈകുന്നേരം കപ്പയോ ചക്കയോ പുഴുക്കാക്കും. പശുക്കളില്ലാത്ത വീടില്ലാത്തതിനാൽ ഇഷ്ടംപോലെ പാൽ.
സാധനങ്ങൾക്കുള്ള വിലക്കുറവിനൊപ്പം ആളുകളുടെ വരുമാനവും തുച്ഛമായിരുന്നു. അഞ്ചോ ആറോ രൂപയായിരുന്നു ഉച്ചക്കൂലി. സ്ത്രീകളാണേൽ അതിലും കുറയും. കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു ബഹുഭൂരിഭാഗവും. മാസശന്പളം കിട്ടുന്ന ജോലിയുള്ളവർ അപൂർവം. കൃഷിയുമായി ബന്ധപ്പെട്ടായിരുന്നു നാടിന്റെയും നാട്ടാരുടെയും ചലനങ്ങൾ. കൃഷിയിറക്കലിലും പരിപാലനത്തിലും വിളവെടുക്കലിലും ആളുകൾ സദാസമയം മുഴുകി.
തിന്നാനുള്ളതെല്ലാം മണ്ണിൽനിന്നു വിളയിച്ചെടുത്തു. കിഴങ്ങുവർഗങ്ങളും പച്ചക്കറികളും പുരയിടങ്ങളിൽ സമൃദ്ധമായുണ്ടായി. മാവും പ്ലാവും ഉൾപ്പെടെ പഴമരങ്ങൾക്കും പഞ്ഞമില്ലായിരുന്നു. നെൽപ്പാടങ്ങൾ നോക്കാദൂരത്തോളം എവിടെയും കാണാമായിരുന്നു. നെൽക്കൃഷിയില്ലാത്തവർ കൊയ്ത്തിനുകൂടി ഒരാണ്ടത്തേക്കുള്ള നെല്ല് സന്പാദിച്ചിരുന്നു. ഇറച്ചിയും മീനുമൊക്കെ വിശേഷദിവസങ്ങളിൽ മാത്രം. ഭക്ഷണത്തിന് പണം മുടക്കുന്നതിലെ ഈ പിശുക്കാണ് കടകളും കച്ചവടവും കവലകളും പുഷ്ടിപ്പെടാതിരുന്നതിന്റെ പ്രധാന കാരണം.
മയക്കം വിട്ടു കവലകൾ
ഈ മാറ്റങ്ങൾ കവലകളെയും ഉണർത്തി. ഉറക്കം തൂങ്ങിയ കവലകൾ മയക്കം വിട്ടുണർന്നു. പഴയ കടകൾ പുതുക്കി. പുതിയ കടകൾ പണിതു. കടകളിൽ പലവിധ സാധനങ്ങൾ നിരന്നു. ചായക്കടയിലും മറ്റും എല്ലാസമയവും തിരക്കായി. മസാലദോശയും പൊറോട്ടയും ചപ്പാത്തിയുമൊക്കെ ആളുകൾ മാറിമാറി കഴിച്ചു. കൂടെ ബീഫും ചിക്കനും പോർക്കും. പലചരക്കുകടകളിൽനിന്ന് ആളുകൾ സഞ്ചി നിറയെ സാധനങ്ങൾ വാങ്ങി. അളന്നും എണ്ണിയും കൊടുത്തിരുന്നത് തൂക്കി നൽകാൻ തുടങ്ങി. ബാർബർ ഷോപ്പിൽ മരക്കസേരയ്ക്കു പകരം കുഷ്യനുള്ള കസേര എത്തി. തോർത്ത് തോളിലിട്ട് കവലയിൽ വന്നിരുന്നവർ ഷർട്ടിട്ടു വരാൻ തുടങ്ങി. മണ്ണ് റോഡുകൾ ടാർ റോഡുകളായി.
രണ്ടായിരാമാണ്ടിനുശേഷം റബർവില ഉയരാൻ തുടങ്ങി. കിലോഗ്രാമിന് 270 രൂപയ്ക്കു മേൽവരെ വിലയെത്തി. റബർ അപ്പോഴേക്കും കേരളം നിറഞ്ഞിരുന്നു. വിദേശത്ത് ജോലിയുള്ളവരുടെ എണ്ണം പതിൻമടങ്ങ് വർധിച്ചു. നാട്ടിൽ ശന്പളജോലിക്കാർ പെരുകി. കൂലിപ്പണിക്കാരുടെ ദിവസക്കൂലി ഒറ്റയക്കത്തിൽനിന്ന് മൂന്നക്കത്തിലേക്ക് കുതിച്ചുകയറി. ആളുകളുടെ കൈയിൽ പണം ഒഴിയാതായി. കാളവണ്ടികളും ജീപ്പുകളുംമാത്രം ഓടിയ റോഡുകളിൽ പളപള തിളങ്ങുന്ന കാറുകൾ നിറഞ്ഞു.
കവലകളിൽ പിന്നേയും മാറ്റങ്ങൾ വന്നു. പഴയ പീടികമുറികളുടെ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങൾ ഉയർന്നു. കടയുടെ രൂപവും ഭാവവും മാറി. ഓരോ കടകൾക്കു മുന്നിലും ബോർഡുകൾ. ചായക്കട ഹോട്ടലായി. വിഭവങ്ങളുടെ എണ്ണം കൂടി. വിലകൾ പൈസയിൽനിന്ന് രൂപയിലേക്കു കയറി. ഓർഡർ ലഭിച്ചാൽ അപ്പോൾ ഉണ്ടാക്കുംവിധം ഭക്ഷണം ഫാസ്റ്റായി. പലചരക്കുകടയിൽ അരിയടക്കം സർവതും പായ്ക്കറ്റുകളിലായി. നഗരത്തിൽ മാത്രമുണ്ടായിരുന്ന തുണിക്കടയും സ്റ്റുഡിയോയും ചെരിപ്പുകടയുമെല്ലാം നാട്ടുകവലകളിലുമെത്തി. പച്ചക്കറിക്കും മത്സ്യത്തിനും ഇറച്ചിക്കുമെല്ലാം പ്രത്യേകം കടകളായി. മലഞ്ചരക്ക് വ്യാപാരശാലകൾ മുക്കിനുമുക്കിന് ആയതോടെ ആളുകളുടെ ചന്തയിൽ പോക്കിന് വിരാമമായി.
റബറിന്റെ അതിപ്രസരത്തിൽ നെൽപ്പാടങ്ങൾ ശോഷിച്ചു. അത് പിന്നീട് കാണാനില്ലാതായി. വയലുകൾ ഉണ്ടായിരുന്ന കാലത്തെ നാടിന്റെ ഗ്രാമീണഭംഗി എന്നന്നേക്കുമായി നഷ്ടപ്പെട്ടു. നെൽപ്പത്തായങ്ങൾ മാറാല പിടിച്ചു. ഓലയും ഓടും മേഞ്ഞ വീടുകൾ കോണ്‍ക്രീറ്റ് സൗധങ്ങളായി. വീടിനുചുറ്റും വലിയ മതിലുകൾ ഉയർന്നു. പാടവരന്പുകളായിരുന്നു പണ്ട് ഗ്രാമങ്ങളിലെ വഴികൾ. വയലുകൾ മറഞ്ഞതോടെ ആ വഴികൾ അടഞ്ഞു. പകരം ടാർ റോഡുകളായി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവിൽ നാട്ടിലെ പള്ളിക്കൂടങ്ങളിൽ കുട്ടികൾ കുറഞ്ഞു. തോടും പുഴയും തൊണ്ടും വയലും താണ്ടി സ്കൂളിൽ പോയിരുന്ന കുട്ടികളുടെ യാത്ര വാഹനങ്ങളിലായി.
എല്ലാം വിരൽതുന്പിൽ
മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും യുഗത്തിൽ കവലകളിൽ മാറ്റം അവസാനിച്ചിട്ടില്ല. പലചരക്കുകടകളും ഹോട്ടലുകളും പച്ചക്കറിക്കടകളും മാംസ-മത്സ്യസ്റ്റാളുകളും കുറഞ്ഞുവരുന്നു. പകരം വരുന്നതു സൂപ്പർമാർക്കറ്റുകൾ. എല്ലാം ഒരു കുടക്കീഴിൽ. പാചകം ചെയ്തും പാചകം ചെയ്യാൻ പാകപ്പെടുത്തിയും എല്ലാം പായ്ക്കറ്റുകളിൽ. റെഡിമെയ്ഡ് വസ്ത്രങ്ങൾ തയ്യൽക്കടകളുടെ ആപ്പീസ് പൂട്ടിച്ചു. മൊബൈൽ ഫോണ്‍ കാമറകൾ ചെറുകിട സ്റ്റുഡിയോകൾക്ക് താഴിട്ടു.
ബാർബർ ഷോപ്പുകൾ ബ്യൂട്ടി പാർലറുകൾക്ക് മുന്നിൽ തലകുനിച്ചു. കൂണ് മുളച്ചപോലെ നാടുനീളെ മൊബൈൽ ഫോണ്‍ ഷോപ്പുകൾ തുറന്നു. റേഷൻകടകൾ മാത്രമാണ് ഈ കുത്തൊഴുക്കിൽ ഒലിച്ചുപോകാതെ പിടിച്ചുനിൽക്കുന്നത്.
കോവിഡ് മഹാമാരിക്കുശേഷം കവലകളും നഗരങ്ങളും ഇനിയും മാറുന്നതിന്റെ സൂചനകളാണ് കാണുന്നത്. സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റുകളിൽ പോകാൻപോലും ആളുകൾ ഇപ്പോൾ മടികാട്ടുന്നു. ഓണ്‍ലൈനിൽ ബുക്ക് ചെയ്താൽ ഉൗണോ മറ്റ് വിഭവങ്ങളോ നിമിഷങ്ങൾക്കകം വീട്ടിലെത്തും. വസ്ത്രങ്ങളടക്കം വീട്ടിലേക്കാവശ്യമായ എന്തും ഈവിധം വാങ്ങാം.
സിനിമ കാണാൻ ഇപ്പോൾ തിയറ്ററിൽ പോകേണ്ട. ഒടിടിയിൽ വീട്ടിലിരുന്നു കാണാം. സർക്കാർ സേവനങ്ങൾ മാത്രമല്ല ആശുപത്രി സേവനങ്ങൾപോലും ഓണ്ലൈനായിക്കൊണ്ടിരിക്കുന്നു. ജോലികൾ വീട്ടിലിരുന്നു ചെയ്യാം. കാഷ് ലെസിലേക്ക് കാര്യങ്ങൾ അതിവേഗം മാറുകയാണ്. എല്ലാം വിരൽതുന്പിലാകുന്നു.
അലട്ടുന്ന യാഥാർഥ്യങ്ങൾ
പുറമേയ്ക്ക് ടെൻഷൻ ഫ്രീയായി ആളുകളുടെ ജീവിതം തോന്നാം. എന്നാൽ, അതല്ല യാഥാർഥ്യം. എല്ലാവരും വലിയ ടെൻഷനിലാണ്. പാചകവാതകവും വൈദ്യുതിയും ഇന്റർനെറ്റും നിലച്ചാൽ എല്ലാ സുഖസൗകര്യങ്ങളും അവിടെ തീരുമെന്ന ചിന്ത മനുഷ്യരെ വല്ലാതെ അസ്വസ്ഥരാക്കുന്നു. അൽപനേരം ഇവ മുടങ്ങിയാൽ ആളുകൾ മരണവെപ്രാളം കാട്ടുന്നു. ജീവിതശൈലീരോഗങ്ങൾ ആളുകളെ വല്ലാതെ അലട്ടുന്നു. സന്പത്തിന്റെ വലിയൊരു ഭാഗം ചികിത്സയ്ക്കു മാറ്റിവയ്ക്കേണ്ടി വരുന്നു. ആയുസിന്റെ ദൈർഘ്യം കുറയുന്നു.
പുതുതലമുറയും പഴയതലമുറയും തമ്മിലുള്ള വ്യത്യാസം അജഗജാന്തരമാണ്. രണ്ടുകൂട്ടർക്കും യോജിക്കാവുന്ന മേഖലകൾ വളരെ കുറവ്. പുതുതലമുറ വേറെ ലെവലാണ്. പഴമക്കാരെ അന്പരിപ്പിക്കുന്നതാണ് അവരുടെ ചിന്തകളും അറിവുകളുടെ ആഴവും. വീടുകളിൽ ഇതിന്റെ സംഘർഷങ്ങൾ ഏറിവരുന്നു. കാഴ്ചപ്പാടുകൾ മാറിയതോടെ ദാന്പത്യബന്ധങ്ങളിൽ ഉലച്ചിൽ തട്ടി. വിവാഹമോചനങ്ങൾക്ക് പുതുമ നഷ്ടപ്പെട്ടു.
ദേശവ്യത്യാസങ്ങളും രാഷ്ട്രീയവിശ്വാസങ്ങളുമാണ് പണ്ട് ആളുകളെ തരംതിരിച്ചിരുന്നതെങ്കിൽ ഇപ്പോഴത് വർഗീയ വേർതിരിവിൽ എത്തിനിൽക്കുന്നു. ആധുനിക കാലഘട്ടത്തിൽ അതൊരു ദഹിക്കാത്ത സംഗതിയാണ്. പക്ഷേ, അതാണ് സത്യം. ലോകമാകെ ശ്രദ്ധിക്കുന്ന ചാനൽ ചർച്ചകളിൽപോലും പച്ചയായ വർഗീയത ഒരുളുപ്പുമില്ലാതെ വിളന്പുന്നു. മതത്തിന്റെ പേരിൽ ലോകരാഷ്ട്രങ്ങൾ വരെ പോരടിക്കുന്നു.
പിടിവിട്ടു പായുകയാണ് പുതുലോകവും പുതുതലമുറയും. പഴയതെല്ലാം തട്ടിനിരത്തിയാണ് പരക്കം പാച്ചിൽ. പുതിയവയ്ക്ക് പറയാൻ നന്മകൾ ഒരുപാടുണ്ട്. പക്ഷേ ഭാവി എങ്ങനെയാകുമെന്ന പ്രവചനം അസാധ്യം. ഈ അനിശ്ചിതത്വം വല്ലാത്ത വേവലാധിയാകുന്നു. പഴമക്കാർക്കു മാത്രമല്ല, പുതുതലമുറയ്ക്കുമുണ്ട് ഭാവിയെക്കുറിച്ചുള്ള വലിയ ആധി. പഴയ നാട്ടുകവലകളും പീടികത്തിണ്ണകളിലെ മരബെഞ്ചുകളിൽ അലസരായിരിക്കുന്ന ആളുകളും ഗ്രാമഭംഗിയും ഓർമകളുടെ ആഴങ്ങളിൽ മറഞ്ഞുപോയിരിക്കുന്നു. അതൊന്നും ഇനി പുനഃസൃഷ്ടിക്കപ്പെടില്ല. അതൊരു നീറ്റലാകുന്നു!
പണം വന്നു, ഗതി മാറി
എണ്‍പതുകളുടെ പകുതിയോടെ കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. റബറിന്റെ ആഗമനവും ഗൾഫ് പണത്തിന്റെ ഒഴുക്കും ആളുകളുടെ അതുവരെയുണ്ടായിരുന്ന ചിന്താഗതികളുടെ ഗതി തിരിച്ചുവിട്ടു. തേങ്ങയുടെ വിൽപനയായിരുന്നു അതുവരെ വീട്ടിലെ പണപ്പെട്ടിയിൽ കുറച്ചെങ്കിലും പണം എത്തിച്ചിരുന്നത്. വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമാണ് തേങ്ങയിടീൽ. വരുമാനം അവിടെകൊണ്ടു തീരും. റബറിന്റെ കാര്യം അങ്ങനെയല്ലായിരുന്നു. ദിവസവും ടാപ്പിംഗ്. ഷീറ്റിന് തരക്കേടില്ലാത്ത വില.
പണപ്പെട്ടിയുടെ ദാരിദ്ര്യം മാറുകയായിരുന്നു. അതിനിടയിലായിരുന്നു അത്തറ് മണക്കുന്ന ഗൾഫ് പണം നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗൾഫുകാർ എല്ലാ വീട്ടിലും ഇല്ലായിരുന്നെങ്കിലും നാട്ടിൽ പലയിടത്തുമുണ്ടായിരുന്നു. പണമൊഴുക്കിന്റെ ധാരാളിത്തത്തിൽ നാട് പച്ചപിടിച്ചു. ആളുകളുടെ ജീവിതരീതി അവരറിയാതെ മാറുകയായിരുന്നു. ഭക്ഷണകാര്യങ്ങളിലായിരുന്നു പ്രകടമായ മാറ്റം.
മീനും ഇറച്ചിയുമൊക്കെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഇടംപിടിച്ചു. ചുണ്ടയിട്ടോ തോട്ടയിട്ടോ വല്ലപ്പോഴും കിട്ടിയിരുന്ന പുഴമീനുകളുടെ സ്ഥാനത്ത് വിലകൂടിയ കടൽമത്സ്യങ്ങളെത്തി. അയ്ക്കൂറയും നെയ്മീനും വലിയ അയലയുമൊക്കെയായി മീൻകച്ചവടക്കാർ സൈക്കിളിൽ നാടുചുറ്റി. ഇറച്ചിക്കടകളിൽ തിരക്ക് കൂടി. ഞായറാഴ്ച മാത്രം ഇറച്ചി വെട്ടിയിരുന്നത് ആഴ്ചയിൽ പലവട്ടമായി വർധിച്ചു.
രാവിലെ വീട്ടിലെ പഴങ്കഞ്ഞികുടി പുട്ടും അപ്പവും ദോശയുമൊക്കെയായി ബ്രേക്ക് ഫാസ്റ്റിന് വഴിമാറി. വൈകുന്നേരത്തെ പുഴുക്ക് തീറ്റ പതുക്കെ നിലച്ചു. പകരം പലഹാരങ്ങളായി. ദിവസം മൂന്നുതവണയുണ്ടായിരുന്ന ചോറൂണ് രണ്ടായി ചുരുങ്ങി. പക്ഷേ, കറികളുടെ എണ്ണവും രുചിയും കൂടി.
എം. റോയ്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top