ദൈവത്തെ കണ്ടെത്തണമെങ്കിൽ
ഇസ്രായേലിലെ പ്രമുഖനായ ഒരു പ്രവാചകനായിരുന്നു ഏലിയാ. ആഹാബ് രാജാവിന്‍റെ ഭാര്യ ജസെബെൽ എലിയാ പ്രവാചകനെ വധിക്കമെന്നു ഭീഷണപ്പെടുത്തിയപ്പോൾ പ്രാണരക്ഷയ്ക്കായി ആ ദിവ്യപുരുഷൻ ഓടിയൊളിച്ചതു ഹോറെബ് മലയിലായിരുന്നു. അവിടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീക്ഷ്ണതയാൽ പ്രവാചകൻ ജ്വലിച്ചുകൊണ്ടിരിക്കുന്പോഴാണ് ദൈവം പ്രവാചകനു പ്രത്യക്ഷപ്പെട്ടത്.

രാജമന്ദിരത്തിന്‍റെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു ആ രാജാവ്. അപ്പോഴാണ് ഒരു സന്യാസി കൊട്ടാരമതിലിനു പുറത്ത് നടന്നുപോകുന്നതു കണ്ടത്. രാജാവ് ഉടനെ സേവകനെ വിളിച്ച് അതിവേഗം ആ സന്യാസിയെ തന്‍റെ സമീപമെത്തിക്കാൻ ആജ്ഞാപിച്ചു. രാജാവ് ആജ്ഞാപിച്ചതുപോലെ സേവകൻ ചെയ്തു.

സന്യാസി രാജാവിന്‍റെ സമീപമെത്തിയപ്പോൾ രാജാവ് പറഞ്ഞു: ""അങ്ങയെ കണ്ടപ്പോൾ പെട്ടെന്ന് അങ്ങയോടു സംസാരിക്കണമെന്ന് എനിക്കുതോന്നി. അതുകൊണ്ടാണ് മുന്നറിയിപ്പൊന്നും കൂടാതെ അങ്ങയെ ഇങ്ങോട്ടു വിളിപ്പിച്ചത്.'' അപ്പോൾ സന്യാസി ചോദിച്ചു: ""എന്താണ് അങ്ങേക്ക് എന്നോടു പറയാനുള്ളത്?''

ഉടനെ രാജാവ് പറഞ്ഞു: ""അങ്ങ് ഒരു ദൈവിക മനുഷ്യനാണല്ലോ. എനിക്കൊരു ചോദ്യമുണ്ട്. അങ്ങ് അതിന് ഉത്തരം പറയണം. എന്‍റെ ചോദ്യമിതാണ്: എനിക്കെങ്ങനെ ദൈവത്തെ കണ്ടുമുട്ടാനാകും?''
അപ്പോൾ സന്യാസി പറഞ്ഞു: ""മഹാരാജാവേ, അങ്ങയുടെ ചോദ്യത്തിന്‍റെ ഉത്തരം അങ്ങേക്കറിയാം. അങ്ങ് ശരിക്ക് ആലോചിച്ചുനോക്കൂ. അപ്പോൾ അങ്ങയുടെ ചോദ്യത്തിന്‍റെ ഉത്തരം അങ്ങുതന്നെ കണ്ടെത്തും.''

""എനിക്ക് ഉത്തരം കണ്ടെത്താനാവുമായിരുന്നെങ്കിൽ ഞാൻ അങ്ങയെ ഇവിടെ വിളിപ്പിക്കുകയില്ലായിരുന്നു'' - രാജാവ് പറഞ്ഞു. ""അങ്ങ് ഒരു ദൈവിക മനുഷ്യനല്ലേ? അങ്ങേക്ക് എളുപ്പത്തിൽ എന്‍റെ ചോദ്യത്തിന് ഉത്തരം പറയാൻ സാധിക്കും.''

ഉടനെ സന്യാസി പറഞ്ഞു: ""എനിക്ക് അങ്ങയെ കാണണമെന്നു തോന്നിയാൽ അത്രം എളുപ്പം അത് സാധിക്കുമോ? കൊട്ടാരത്തിന്‍റെ ഗേറ്റ് കാവൽക്കാരൻ മുതൽ എത്രപേർ കനിഞ്ഞാലാണ് എനിക്ക് അങ്ങയെ ഒന്നു കാണാനാവുക. അതിന് ചിലപ്പോൾ മണിക്കൂറുകളല്ല, പല ദിവസങ്ങൾ തന്നെ വേണ്ടിവന്നേക്കും. എന്നാൽ, എന്നെ കാണണമെന്ന് അങ്ങേക്ക് ആഗ്രഹം തോന്നിയപ്പോൾ എത്ര പെട്ടെന്നാണ് എന്നെ അങ്ങയുടെ മുന്പിൽ അങ്ങ് എത്തിച്ചത് !''

സന്യാസി പറയുന്നത് രാജാവ് കേട്ടുനിൽക്കുന്പോൾ സന്യാസി തുടർന്നു: ""ഇതുപോലെ, അങ്ങേക്ക് ദൈവത്തെ കണ്ടുമുട്ടണമെങ്കിൽ അതിന് കുറേ സമയം എടുത്തേക്കാം. എന്നാൽ, ദൈവത്തിന് അങ്ങയെ കണ്ടുമുട്ടണമെങ്കിൽ അതിന് ഒരു നിമിഷം പോലും വേണ്ടിവരില്ല.''

അപ്പോൾ രാജാവ് ചോദിച്ചു: ""എന്നാൽ, നമ്മെ കാണാനുള്ള ചിന്ത എപ്പോഴാണ് ദൈവത്തിന്‍റെ മനസിൽ വരിക‍?'' ഉടനെ സന്യാസി പറഞ്ഞു: ""ദൈവം എപ്പോഴും നമ്മെ കണ്ടുകൊണ്ടാണിരിക്കുന്നത്. എന്നാൽ, നമുക്ക് ദൈവത്തെ കണ്ടുമുട്ടണമെങ്കിൽ നാം അതിന് ആഗ്രഹിച്ച് പ്രവർത്തിക്കണം.''

""അത് എങ്ങനെയാണ് സാധിക്കുക‍?'' രാജാവ് ചോദിച്ചു. ഉടനെ സന്യാസി ഒരു മറുചോദ്യം ചോദിച്ചു: ""എന്നെ കണ്ടുമുട്ടണമെന്ന ചിന്ത എപ്പോഴാണ് അങ്ങയുടെ മനസിൽ ഉണ്ടായത്?'' അപ്പോൾ രാജാവ് പറഞ്ഞു: ""അങ്ങ് സന്തോഷവാനായി നടന്നുപോകുന്നതു കണ്ടപ്പോൾ അങ്ങയെ കാണണമെന്ന് എനിക്ക് തോന്നി.''

ഉടനെ ഒരു പുഞ്ചിരിയോടെ സന്യാസി പറഞ്ഞു: ""ദൈവത്തിന്‍റെ സാന്നിധ്യം നമ്മുടെ ചുറ്റിലുമുണ്ട്. ആ സാന്നിധ്യം തിരിച്ചറിയുവാൻ സാധിക്കണമെങ്കിൽ അതിനായി തീവ്രമായി നാം ആഗ്രഹിക്കണം. അപ്പോൾ അവിടത്തെ നാം കണ്ടുമുട്ടും. കാരണം, നാം അവിടത്തെ അന്വേഷിക്കുന്നതിനു മുന്പുതന്നെ അവിടുന്നു നമ്മെ തേടിയിറങ്ങി എന്നതാണ് വാസ്തവം.''

സന്യാസി രാജാവിനെ അനുസ്മരിപ്പിച്ചതുപോലെ, നാം ദൈവത്തെ അന്വേഷിക്കുന്നതിന് എത്രയോ മുന്പ് അവിടുന്നു നമ്മെ തേടിയിറങ്ങിയിട്ടുള്ളതാണ്. നമ്മെ തേടിയിറങ്ങുന്ന ദൈവം എപ്പോഴും നമ്മെ കാണുന്നുണ്ടെങ്കിലും നാം മനസിലാകാതെ നമുക്ക് അവിടുത്തെ കണ്ടുമുട്ടുവാൻ സാധിക്കുകയില്ല എന്നതു നാം വിസ്മരിക്കരുത്.

""പൂർണ ഹൃദയത്തോടെ അന്വേഷിക്കുന്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഇടയാക്കുമെന്നു കർത്താവ് അരുളിച്ചെടുന്നു'' (ജറമിയ 28:13) എന്നാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. അതായത്, ദൈവത്തെ കണ്ടെത്തണമെങ്കിൽ, അവിടത്തെ സാമീപ്യം അനുഭവിക്കണമെങ്കിൽ മനസില്ലാ മനസോടെ അന്വേഷിച്ചാൽ പോരാ എന്നു സാരം. നമ്മുടെ ദൈവാന്വേഷണം പൂർണമനസോടെയാകണം. എങ്കിൽ മാത്രമേ നമുക്കവിടത്തെ ദർശിക്കാനും അവിടുന്നു നല്കുന്ന ഹൃദയസമാധാനം സ്വീകരിക്കാനും സാധിക്കൂ.

വിശുദ്ധ മദർ തെരേസ പറയുന്നു: ""ബഹളത്തിലും അസ്വസ്ഥതയിലും നമുക്ക് ദൈവത്തെ കണ്ടെത്താനാവില്ല. നിശബ്ദതയിലാണ് നാം അവിടുത്തെ കണ്ടെത്തുക. പ്രകൃതിയെ ദർശിക്കുക - മരങ്ങളും പുഷ്പങ്ങളും പുല്ലുമൊക്കെ വളരുന്നത് നിശബ്ദതയിലാണ്. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുക. അവയുടെ ചലനവും നിശബ്ദതയിലാണ്.

""ശാന്തമാവുക; ഞാൻ ദൈവമാണെന്നറിയുക'' (സങ്കീർത്തനം 46:10) എന്ന ബൈബിൾ വചനം അനുസ്മരിപ്പിക്കുന്ന യാഥാർഥ്യവും ഇതുതന്നെയാണ്. നമ്മുടെ മനസിനെ ഏകാഗ്രമാക്കി ദൃഷ്ടികൾ നാം ദൈവത്തിൽ പതിപ്പിക്കുന്പോഴാണ് അവിടത്തെ നമുക്ക് കാണാനാവുക.

ഇസ്രായേലിലെ പ്രമുഖനായ ഒരു പ്രവാചകനായിരുന്നു ഏലിയാ. ആഹാബ് രാജാവിന്‍റെ ഭാര്യ ജസെബെൽ എലിയാ പ്രവാചകനെ വധിക്കമെന്നു ഭീഷണപ്പെടുത്തിയപ്പോൾ പ്രാണരക്ഷയ്ക്കായി ആ ദിവ്യപുരുഷൻ ഓടിയൊളിച്ചതു ഹോറെബ് മലയിലായിരുന്നു. അവിടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീക്ഷ്ണതയാൽ പ്രവാചകൻ ജ്വലിച്ചുകൊണ്ടിരിക്കുന്പോഴാണ് ദൈവം പ്രവാചകനു പ്രത്യക്ഷപ്പെട്ടത്.

അതേക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ നാം ഇപ്രകാരം വായിക്കുന്നു: ""അവിടുത്തെ മുന്പിൽ മലകൾ പിളർന്നും പാറകൾ തകർത്തുംകൊണ്ട് കൊടുങ്കാറ്റടിച്ചു. കൊടുങ്കാറ്റിൽ കർത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകന്പമുണ്ടായി. ഭൂകന്പത്തിലും കർത്താവില്ലായിരുന്നു. ഭൂകന്പത്തിനുശേഷം അഗ്നിയുണ്ടായി. അഗ്നിയിലും കർത്താവില്ലായിരുന്നു. അഗ്നി അടങ്ങിയപ്പോൾ ഒരു മൃദുസ്വരം കേട്ടു. അപ്പോൾ ഏലിയാ മേലങ്കികൊണ്ട് മുഖം മറച്ചു പുറത്തേക്കു വന്ന് ഗുഹാമുഖത്തു നിന്നു'' (1 രാജാക്കന്മാർ 19:11-13).

ആ മൃദുസ്വരം കർത്താവിന്‍റേതായിരുന്നു. കർത്താവിനെപ്രതിയുള്ള അതീവ തീക്ഷ്ണതയാൽ ഏലിയായുടെ ഹൃദയം എരിഞ്ഞുകൊണ്ടിരിക്കുന്പോഴാണ് പ്രവാചകൻ ദൈവസ്വരം കേൾക്കുകയും അവിടത്തെ കണ്ടെത്തുകയും ചെയ്തത്. നമ്മുടെ ഹൃദയവും ദൈവസ്നേഹത്തിൽ എരിഞ്ഞാൽ നിശബ്ദതയിൽ നാമും അവിടത്തെ കണ്ടെത്തുക തന്നെ ചെയ്യും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ