Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഷെയ്ക്സ്പിയർ നൽകുന്ന സന്ദേശം
എന്തു കാരണത്താലാണു നാം കുറ്റം ചെയ്യുന്നതെങ്കിലും നമ്മുടെ കുറ്റത്തെക്കുറിച്ചു നാം പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്താൽ അതിനു ഫലമുണ്ടാകുമെന്നു തീർച്ച. ആ ഫലം ഈ ലോകത്തിൽ നമുക്കു പ്രധാനമായും നൽകുന്നതു പാപമോചനവും മനശാന്തിയുമാണെങ്കിൽ വരാനിരിക്കുന്ന ലോകത്തിൽ അതു നമുക്കു നൽകുന്നതു നിത്യജീവനായിരിക്കും.
സിസിലിയിലെ രാജാവായിരുന്ന ലിയോന്റസും ബൊഹീമിയയിലെ രാജാവായിരുന്ന പോളിക്സിനെസും ആത്മമിത്രങ്ങളായിരുന്നു. അവർ ഒരുമിച്ചാണു പഠിച്ചതും വളർന്നതും. അവർ ഒരേ പ്രായത്തിൽത്തന്നെ അവരവരുടെ രാജ്യത്തു രാജാക്കൻമാരായി സ്ഥാനമേറ്റു. അധികം താമസിയാതെ അവർ ഇരുവരും വിവാഹിതരുമായി.
കുറെനാൾ കഴിഞ്ഞപ്പോൾ പോളിക്സിനെസും ഭാര്യയുംകൂടി ലിയോന്റസിനെ സന്ദർശിക്കാൻ സിസിലിയിലെത്തി. അപ്പോൾ ലിയോന്റസിന്റെ ഭാര്യയായ ഹെർമിയോണ്‍ അവരെ സന്തോഷപൂർവം സ്വീകരിച്ചു സൽക്കരിച്ചു. പോളിക്സനെസിന് ഒരു കുറവും വരരുതെന്നു ഹെർമിയോണ്‍ കരുതി.
പക്ഷേ, അത് ഉപകാരത്തിനു പകരം ഉപദ്രവമാണു വരുത്തിവച്ചത്. ഹെർമിയോണ്‍ തന്നെക്കാൾ അധികമായി പോളിക്സ്നെസിനെ സ്നേഹിക്കുന്നുവോ എന്ന ഒരു സംശയം ലിയോന്റസിന്റെ മനസിൽ ഉടലെടുത്തു. ദിവസം ചെല്ലുംതോറും ആ സംശയം വർധിച്ചു. ഇതുമ·ൂലം, പോളിക്സ്നെസിനെ ഇല്ലായ്മ ചെയ്യാൻ ലിയോന്റസ് തീരുമാനിച്ചു.
അങ്ങനെയാണു പോളിക്സിനെസിനു നൽകുന്ന വീഞ്ഞിൽ വിഷം കലർത്താൻ ലിയോന്റസ് കൊട്ടാരത്തിലെ അംഗമായ കമീല്ലോയോട് ആവശ്യപ്പെട്ടത്. കമീല്ലോ രാജാവിനെ പിന്തിരിപ്പിക്കാൻ നോക്കി. എന്നാൽ, വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ രാജാവിനോടു സമ്മതം മൂളിയിട്ട് കമീല്ലോ വിവരം രഹസ്യമായി പോളിക്സിനെസിനെ അറിയിച്ചു. അന്നു രാത്രി പോളിക്സ്നെസും ഭാര്യയും കൊട്ടാരം വിട്ടു സിസിലിയിലേക്കു തിരികെപ്പോയി. അപ്പോൾ കമീല്ലോയും അവരെ അനുഗമിച്ചു.
വിവരമറിഞ്ഞ രാജാവ് അരിശം തീർക്കാൻ ഹെർമിയോണ്‍ രാജ്ഞിയെ ജയിലിലടച്ചു പീഡിപ്പിച്ചു. ഇതു കണ്ടു സങ്കടം സഹിക്കാതെ രാജാവിന്റെ പിഞ്ചുമകൻ രോഗിയായി മാറി. എങ്കിലും രാജാവിനു മനംമാറ്റമുണ്ടായില്ല. ജയിലിൽവച്ചു രാജ്ഞിയൊരു പെണ്‍കുട്ടിയെ പ്രസവിച്ചു. ആ കുഞ്ഞിനെ കാണാൻപോലും രാജാവ് തയാറായില്ല. എന്നു മാത്രമല്ല, ആ കുഞ്ഞിനെ ദൂരെക്കൊണ്ടുപോയി ഉപേക്ഷിക്കാൻ രാജ്ഞിയുടെ തോഴിയായ പൗളീനായുടെ ഭർത്താവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അയാളാവട്ടെ മറ്റു മാർഗമില്ലാതെ, രാജാവു കല്പിച്ചതുപോലെ കുഞ്ഞിനെ അയൽരാജ്യത്തു കൊണ്ടുപോയി ഉപേക്ഷിച്ചു. അതെത്തുടർന്നു രാജാവ് രാജ്ഞിയെ വിചാരണ ചെയ്തു ശിക്ഷിക്കാൻ തീരുമാനിച്ചു. രാജ്ഞിയുടെ വിചാരണ നടന്നുകൊണ്ടിരിക്കുന്പോൾ രോഗിയായിരുന്ന രാജകുമാരൻ മരിച്ചു എന്ന വാർത്ത രാജസന്നിധിയിലെത്തി. വാർത്ത കേട്ട രാജ്ഞി ബോധംകെട്ടു വീണു. ഉടനെ രാജ്ഞിയെ എടുത്തുകൊണ്ടുപോകാൻ പൗളീനായോടും മറ്റു സ്ത്രീകളോടും രാജാവ് ആവശ്യപ്പെട്ടു.
കുറെ കഴിഞ്ഞപ്പോൾ, രാജ്ഞി മരിച്ചു എന്നു പൗളീന രാജാവിനെ അറിയിച്ചു. ഇതിനിടയിൽ, രാജ്ഞി നിരപരാധിയാണെന്ന് ഒരു വെളിച്ചപ്പാട് രാജാവിനെ അറിയിച്ചു. അപ്പോൾ രാജാവിനു സങ്കടവും പശ്ചാത്താപവുമായി. ഭാര്യയെയും മകനെയും മകളെയും നഷ്ടപ്പെട്ടതിലുള്ള ദുഃഖം. ഭാര്യയോടും മക്കളോടും ചെയ്ത കുറ്റങ്ങൾക്കുള്ള പശ്ചാത്താപം.
രാജാവ് പശ്ചാത്താപവും പ്രായശ്ചിത്തവും തുടർന്നു. വർഷങ്ങൾ പലതു കടന്നുപോയി. അപ്പോഴേക്കും രാജാവിന്റെ ഉപേക്ഷിക്കപ്പെട്ട പുത്രി ഒരു ഇടയദന്പതികളുടെ മകളായി വളർന്നു വലുതായി. അതീവസുന്ദരിയായിരുന്ന പെർഡിറ്റ എന്ന രാജകുമാരിയെ പോളിക്സിനെസിന്റെ പുത്രനായ ഫ്ളോറിസൽ കാണാനിടയായി. അപ്പോൾത്തന്നെ രാജകുമാരൻ അവളിൽ അനുരക്തനായി. എന്നു മാത്രമല്ല, പെർഡിറ്റയെ അതിവേഗം വിവാഹം കഴിക്കാൻ ഫ്ളോറിസൽ തീരുമാനിക്കുകയും ചെയ്തു.
വിവരമറിഞ്ഞ പോളിക്സ്നെസ് ആ വിവാഹം മുടക്കി. എന്നു മാത്രമല്ല, വെറും ഒരു ഇടയ യുവതിയായ പെർഡിറ്റയുമായുള്ള വിവാഹാലോചനയിൽനിന്നു പിൻമാറുന്നില്ലെങ്കിൽ പെർഡിറ്റയെയും അവളുടെ മാതാപിതാക്കളെയും വധിക്കുമെന്നു ഭീഷണിയും മുഴക്കി. വിവരമറിഞ്ഞ കമീല്ലോ രാജകുമാരനോടും പെർഡിറ്റയോടും സിസിലിയിൽപ്പോയി ലിയോന്റസിനടുത്ത് അഭയം പ്രാഋപിക്കാൻ ഉപദേശിച്ചു. ലിയോന്റസിന്റെ മാനസാന്തര കഥ ഇതിനോടകം കമീല്ലോ അറിഞ്ഞിരുന്നു.
ഫ്ളോറിസൽ പെർഡീറ്റയോടും അവളുടെ മാതാപിതാക്കളോടുമൊപ്പം ലിയോന്റസിന്റെ സന്നിധിയിലെത്തി. അപ്പോൾ പെർഡീറ്റയുടെ മാതാപിതാക്കൾ കാണിച്ച രത്നങ്ങളും രേഖകളും കണ്ടപ്പോൾ ആ യുവതി തനിക്കു നഷ്ടപ്പെട്ടുപോയ മകളാണെന്ന് അതിവേഗം മനസിലാക്കി. അപ്പോൾ തന്റെ ഭാര്യയുംകൂടി തന്റെ സന്തോഷം പങ്കിടാൻ ഉണ്ടായിരുന്നെങ്കിലെന്നു രാജാവ് ഉറക്കെ ആത്മഗതം ചെയ്തു.
അപ്പോൾ അവിടെ ഉണ്ടായിരുന്ന പൗളീന രാജാവിനെ തന്റെ വസതിയിലേക്കു ക്ഷണിച്ചു. രാജ്ഞിയുടെ അതിമനോഹരമായ ഒരു പ്രതിമ കാണിക്കാം എന്നു പറഞ്ഞാണ് പൗളീന രാജാവിനെ അവിടേക്കു കൊണ്ടുപോയത്. രാജ്ഞിയുടെ പ്രതിമ കണ്ടപ്പോൾ രാജാവിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. തന്റെ ഭാര്യയുടെ അതേ രൂപത്തിലുള്ള ജീവൻ തുടിക്കുന്ന പ്രതിമ!
അല്പം കഴിഞ്ഞപ്പോൾ പ്രതിമ ചലിക്കാൻ തുടങ്ങി. അപ്പോഴാണു ഹെർമിയോണ്‍ രാജ്ഞി മരിച്ചിട്ടില്ലെന്നും അത്രയും കാലം പൗളീനായുടെ വസതിയിൽ രഹസ്യജീവിതം നയിക്കുകയായിരുന്നെന്നും രാജാവ് അറിഞ്ഞത്. രാജാവ് രാജ്ഞിയോടു മാപ്പിരുന്നു. രാജ്ഞി അദ്ദേഹത്തോടു ക്ഷമിച്ചു. അധികം വൈകാതെ ഫ്ളോറിസൽ- പെർഡിറ്റ വിവാഹവും നടന്നു.
വിശ്വപ്രസിദ്ധ നാടകകൃത്തായ ഷെയ്ക്സ്പിയർ രചിച്ച ’ദ വിന്റേഴ്സ് ടെയ്ൽ’ എന്ന നാടകത്തിലെ കഥയാണിത്. ഒന്നിനു പുറകെ മറ്റൊന്നായി ദുരന്തങ്ങൾ പ്രത്യക്ഷപ്പെടുന്ന ഈ നാടകം സന്തോഷ പര്യവസാനം ആയി മാറുന്പോൾ കാഴ്ചക്കാർ സന്തോഷിച്ചു കൈയടിക്കും. എന്നാൽ, ഇത് എത്രമാത്രം യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്നു എന്ന ചോദ്യം അപ്പോഴും നിലനിൽക്കും.
അടിസ്ഥാനരഹിതമായ അസൂയയും സംശയവുമാണ് ലിയോന്റസ് രാജാവിനെ തിൻമയുടെ വഴിയിലേക്കു നയിച്ചത്. എന്നാൽ, സത്യം തെളിവായപ്പോൾ രാജാവ് അനുതപിച്ചു ദീർഘകാലം പ്രായശ്ചിത്തം ചെയ്തു. അതിന്റെ ഫലമായിട്ടായിരുന്നുവോ രാജാവിനു തന്റെ ഭാര്യയെയും പുത്രിയെയും തിരിച്ചുകിട്ടിയത്?
എന്തു കാരണത്താലാണു നാം കുറ്റം ചെയ്യുന്നതെങ്കിലും നമ്മുടെ കുറ്റത്തെക്കുറിച്ചു നാം പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്താൽ അതിനു ഫലമുണ്ടാകുമെന്നു തീർച്ച. ആ ഫലം ഈ ലോകത്തിൽ നമുക്കു പ്രധാനമായും നൽകുന്നതു പാപമോചനവും മനശാന്തിയുമാണെങ്കിൽ വരാനിരിക്കുന്ന ലോകത്തിൽ അതു നമുക്കു നൽകുന്നതു നിത്യജീവനായിരിക്കും.
നമുക്ക് ഏറെ സന്തോഷം നൽകുന്ന വസ്തുതയാണിത്. തന്മൂലം, നാം ഏതെങ്കിലും കുറ്റം ചെയ്യാനിടവന്നാൽ നമ്മുടെ ശ്രദ്ധ പശ്ചാത്താപത്തിലും പ്രായശ്ചിത്തത്തിലുമായിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top