Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിച്ചാൽ
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സന്താപത്തിലും ഒരുപോലെ ദൈവത്തെ നന്ദിപൂർവം സ്തുതിക്കുക എന്നതാണ്. അതിനുള്ള അനുഗ്രഹം ദൈവം നമുക്കു പ്രദാനംചെയ്യട്ടെ
ധനികനായ ഒരു മനുഷ്യൻ രാവിലെ തന്റെ ഓഫീസിലേക്കു പോവുകയായിരുന്നു. യാത്രയ്ക്കിടയിൽ കാറിന്റെ എൻജിന് എന്തോ തകരാറു സംഭവിച്ചു. ഡ്രൈവർ എത്ര ശ്രമിച്ചിട്ടും കാർ വീണ്ടും സ്റ്റാർട്ടാക്കാൻ സാധിച്ചില്ല.
ധനികന് എത്രയും വേഗം ഓഫീസിലെത്തേണ്ടിയിരുന്നതുകൊണ്ട് അതുവഴിവന്ന ഒരു സൈക്കിൾ റിക്ഷയിൽ അയാൾ കയറി. അപ്പോൾ റിക്ഷക്കാരൻ എന്തോ മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു. സ്ഥലത്തേക്കുള്ള ചാർജ് എത്രയെന്നു ചോദിച്ചപ്പോൾ ഒരു ചെറിയ തുക മാത്രമേ റിക്ഷാക്കാരൻ പറഞ്ഞുള്ളൂ.
വളരെ ചെറിയ തുക മാത്രം സന്പാദിക്കുന്ന റിക്ഷക്കാരന് എങ്ങനെ ഇത്ര സന്തോഷത്തിലായിരിക്കാൻ സാധിക്കും? ധനികൻ സ്വയം ചോദിച്ചു. സന്തോഷസൂചകമായുള്ള അയാളുടെ മൂളിപ്പാട്ട് ധനികനെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. തൻമൂലം റിക്ഷക്കാരന്റെ സന്തോഷത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻ ധനികൻ തീരുമാനിച്ചു.
അവർ ലക്ഷ്യസ്ഥലത്തെത്തിയപ്പോൾ ധനികൻ അയാളെ തന്റെ മണിമാളികയിലേക്കു ഡിന്നറിനു ക്ഷണിച്ചു. റിക്ഷക്കാരൻ ആ ക്ഷണം സന്തോഷപൂർവം സ്വീകരിച്ചു. ധനികന്റെ വീടിന്റെ അഡ്രസും വാങ്ങി മൂളിപ്പാട്ടും പാടി അയാൾ തന്റെ റിക്ഷയിൽ അടുത്ത ഓട്ടംതേടി മാർക്കറ്റിലേക്കു പോയി.
അത്താഴത്തിനു സമയമായപ്പോൾ റിക്ഷക്കാരൻ ധനികന്റെ മണിമാളികയിലെത്തി. അപ്പോഴും അയാൾ മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു. ധനികൻ അയാളെ ആലിംഗനം ചെയ്തു സ്വീകരിച്ചു. അയാളെ പരിചരിക്കാൻ സേവർക്കു നിർദേശവും കൊടുത്തു.
റിക്ഷക്കാരൻ അന്ന് ധനികനോടൊപ്പം അത്താഴം കഴിച്ചു. വിശിഷ്ട വിഭവങ്ങൾ അയാളുടെ മുന്പിൽ കൊണ്ടുവയ്ക്കുന്പോഴും അയാളിൽ ഒരു ഭാവഭേദവും കണ്ടില്ല. താൻ എന്നും കഴിക്കുന്ന ഭക്ഷണംപോലെയാണ് അയാൾ കഴിച്ചത്.
ഇതു കണ്ടപ്പോൾ ധനികന് വീണ്ടും അദ്ഭുതമായി. അയാളുടെ സന്തോഷത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻവേണ്ടി കുറേ ദിവസം തന്റെ ഭവനത്തിൽ താമസിക്കാൻ ധനികൻ അയാളെ ക്ഷണിച്ചു. റിക്ഷക്കാരന് അതു സമ്മതമായിരുന്നു. ധനികൻ അയാൾക്കു പുത്തൻ വസ്ത്രങ്ങളും ഷൂസും നൽകി. അയാൾ അവ സന്തോഷപൂർവം സ്വീകരിച്ചു ധനികനോടൊപ്പം അവിടെ താമസിച്ചു.
പക്ഷേ, അപ്പോഴൊക്കെയും ആ റിക്ഷക്കാരൻ നേരത്തെ ചെയ്തിരുന്നതുപോലെ മൂളിപ്പാട്ടു പാടുന്നുണ്ടായിരുന്നു. അയാളുടെ സന്തോഷത്തിന് ഏറ്റക്കുറച്ചിലുകൾ കാണാൻ ധനികനു സാധിച്ചില്ല. നിങ്ങൾക്കിപ്പോൾ സന്തോഷമാണോ? ധനികൻ റിക്ഷക്കാരനോടു ചോദിച്ചു. ദൈവാനുഗ്രഹത്താൽ വലിയ സന്തോഷമാണ്- അയാൾ മറുപടി പറഞ്ഞു.
അങ്ങനെയെങ്കിൽ അയാളെ തിരികെ അയച്ചാൽ എന്തായിരിക്കും സംഭവിക്കുക എന്നറിയാൻ ധനികന് ആകാംക്ഷയായി. അയാൾ അപ്പോഴും സന്തോഷവാനായിരിക്കുമോ എന്നായിരുന്നു ധനികന് അറിയേണ്ടിയിരുന്നത്. ആമുഖമൊന്നും കൂടാതെ ധനികൻ അയാളോടു പറഞ്ഞു. നാളെ നിങ്ങൾക്കു വീട്ടിലേക്കു മടങ്ങാം. അപ്പോൾ അയാളിൽ ഒരു ഭാവഭേദവും കണ്ടില്ല. ഞാൻ നാളെ പൊയ്ക്കൊള്ളാം- അയാൾ പറഞ്ഞു.
പിറ്റെ ദിവസം രാവിലെ റിക്ഷയിൽ സൂക്ഷിച്ചിരുന്ന മുഷിഞ്ഞ വസ്ത്രവും ധരിച്ചു മൂളിപ്പാട്ടും പാടിക്കൊണ്ട് അയാൾ യാത്ര പറഞ്ഞു റിക്ഷയും ഓടിച്ചുപോയി.
കുറെ ദിവസം കഴിഞ്ഞപ്പോൾ ധനികൻ റിക്ഷക്കാരനെ അന്വേഷിച്ചിറങ്ങി. മാർക്കറ്റിൽവച്ച് അയാളെ കണ്ടുമുട്ടി. അപ്പോഴും റിക്ഷക്കാരൻ മൂളിപ്പാട്ടു പാടിക്കൊണ്ടിരുന്നു. ധനികൻ ആദ്യം കണ്ടതുപോലെ റിക്ഷക്കാരൻ അപ്പോഴും ഏറെ സന്തോഷവാനായിരുന്നു.
അയാളുടെ സന്തോഷത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻവേണ്ടി ധനികൻ ചോദിച്ചു: സഹോദരാ, ജീവിതത്തിലെ ദാരിദ്ര്യവും മറ്റു കഷ്ടപ്പാടുകളുമൊന്നും നിങ്ങളെ അലട്ടുന്നില്ലേ? എന്റെകൂടെ ആഡംബരമായി താമസിച്ചതിനുശേഷവും നിങ്ങളുടെ ദാരിദ്ര്യമോർത്തു നിങ്ങൾക്കു ദുഃഖമില്ലേ? നിങ്ങൾ ഇപ്പോഴും മുൻപത്തേതുപോലെ സന്തോഷവാനാണല്ലോ.
അപ്പോൾ റിക്ഷക്കാരൻ പറഞ്ഞു: ജീവിതത്തിലെ ഏതു സാഹചര്യത്തിലായാലും നാം എപ്പോഴും ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. അപ്പോൾ നമ്മളിൽ സന്തോഷമുണ്ടാകും.’
ഉടനെ ധനികൻ ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ എപ്പോഴും മൂളിപ്പാട്ടു പാടിക്കൊണ്ടിരിക്കുന്നത്? അപ്പോൾ അയാൾ പറഞ്ഞു: ’ഞാൻ ദിവസം മുഴുവനും ദൈവത്തെ സ്തുതിക്കുകയാണ്. ദൈവം എനിക്ക് ആവശ്യമായവയെല്ലാം തരുന്നു. തൻമൂലം, അവിടത്തെ നാമം ഞാൻ എപ്പോഴും നന്ദിപൂർവം മന്ത്രിക്കുന്നു. എന്റെ അവസാനശ്വാസം എപ്പോഴായിരിക്കുമെന്ന് എനിക്കറിയില്ലല്ലോ.
ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തെ സ്തുതിക്കാൻ സാധിക്കുക. എത്രയോ വലിയ കാര്യമാണത്! റിക്ഷക്കാരൻ ധനികനോടു പറഞ്ഞതുപോലെ ദൈവമാണ് നമുക്ക് എല്ലാം തരുന്നത്. അതിൽ സന്തോഷവും ദുഃഖവുമൊക്കെയുണ്ടാകും. ദൈവം തരുന്നതു സന്തോഷമോ ദുഃഖമോ ആകട്ടെ. അതു സന്തോഷമായാലും ദുഃഖമായാലും അപ്പോഴൊക്കെ ദൈവത്തെ നന്ദിപൂർവം സ്തുതിക്കാൻ നമുക്കു സാധിച്ചാൽ നമ്മുടെ ജീവിതം എത്രയോ മഹത്തരമായിരിക്കും.
റിക്ഷക്കാരൻ ധനികനോടു പറഞ്ഞതുപോലെ നമ്മുടെ അവസാനശ്വാസം എപ്പോഴാണെന്നു നമുക്കറിയില്ല. എന്നാൽ, നമ്മുടെ അവസാനശ്വാസത്തിന്റെ സമയത്തും നമുക്കു ദൈവത്തെ സ്തുതിക്കാൻ സാധിച്ചാൽ നാം നിത്യതയിൽ അവിടത്തെ സന്തോഷത്തിൽ പങ്കുചേരുമെന്ന് ഉറപ്പാണ്.
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സന്താപത്തിലും ഒരുപോലെ ദൈവത്തെ നന്ദിപൂർവം സ്തുതിക്കുക എന്നതാണ്. അതിനുള്ള അനുഗ്രഹം ദൈവം നമുക്കു പ്രദാനംചെയ്യട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Latest News
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top