Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പിൻകാഴ്ചകൾക്ക് ചെറിയ കണ്ണാടി
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ നമ്മുടെ മരണാനന്തര ജീവിതവും ധന്യമാകും; സ്വർഗസൗഭാഗ്യം കൊണ്ടു നാം അനുഗ്രഹിക്കപ്പെടും.
ലോകവ്യാപകമായി ദിവസവും ആയിരത്തോളം പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന കാർട്ടൂണ്‍ പരന്പരയാണ് ’പിക്കിൾസ്’. 1990 ഏപ്രിൽ രണ്ടിന് ആരംഭിച്ച ഈ കാർട്ടൂണ്‍ പരന്പര 2001-ലെ ഏറ്റവും നല്ല കോമിക് സ്ട്രിപ്പിനുള്ള അമേരിക്കൻ നാഷണൽ കാർട്ടൂണിസ്റ്റ് സൊസൈറ്റിയുടെ അവാർഡിന് അർഹമായി. ബ്രയൻ ക്രെയ്ൻ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് ജന്മം നൽകിയ ഈ പരന്പര പുസ്തകരൂപത്തിലും ഇപ്പോൾ ലഭ്യമാണ്.
വൃദ്ധദന്പതികളായ ഏൾ പിക്കിൾസും ഓവ്പലുമാണ് കാർട്ടൂണിലെ പ്രധാന കഥാപാത്രങ്ങൾ. റോസ്കോ എന്ന നായക്കുട്ടിയും മഫിൻ എന്ന പൂച്ചയും ആറുവയസുകാരനായ നെൽസണ്‍ എന്ന കൊച്ചുമകനുമാണ് മറ്റു കഥാപാത്രങ്ങൾ. നെൽസന്റെ മാതാപിതാക്കളായ ഡാനും സിൽവിയയും വല്ലപ്പോഴും ഈ പരന്പരയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ജോലിയിൽനിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ഏളിന്റെയും ഓവ്പലിന്റെയും അനുദിന ജീവിതത്തിലെ രസകരമായ ഏടുകളാണു പരന്പരയിലൂടെ കാർട്ടൂണിസ്റ്റ് അവതരിപ്പിക്കുന്നത്. അവയിൽ ചിരിക്കുവാനും ചിന്തിക്കുവാനും ഏറെ വകയുണ്ട്. ഈ പരന്പരയിൽ അടുത്തയിടെ പ്രത്യക്ഷപ്പെട്ട ഒരെണ്ണം ഇവിടെ അവതരിപ്പിക്കട്ടെ.
ഏഴ് ചിത്രങ്ങളാണ് ഈ കാർട്ടൂണിലുള്ളത്. അതിൽ ഒന്നാമത്തേതിൽ ഏൾ പാട്ടുംപാടി കാർ ഓടിച്ചുകൊണ്ടു പോകുന്നതാണു കാണുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ഏൾ കാറിലിരുന്ന് ഇപ്രകാരം പറയുന്നു: ’നിങ്ങൾക്കറിയാമോ. എന്റെ കഴിഞ്ഞകാല ജീവിതത്തിലേക്കു ഞാൻ നോക്കുന്പോൾ അവിടേക്കു മടങ്ങിച്ചെന്നു ചില കാര്യങ്ങൾ മാറ്റി വയ്ക്കുവാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു’.
മൂന്നാമത്തെ ചിത്രത്തിൽ ഏൾ പറയുന്നു: ’എന്നാൽ, ഞാൻ പറയട്ടേ? ഞാൻ ഇപ്രകാരമാണ് അവയെ കാണുക.’ നാലാം ചിത്രത്തിൽ ഏൾ തുടരുന്നു: ’കാറിൽ, പിറകിലുള്ള കാഴ്ചകൾ കാണാനുള്ള കണ്ണാടി വളരെ ചെറുതും...’ അഞ്ചാം ചിത്രത്തിൽ: ’മുൻപിൽ കാണാനുള്ള വിൻഡ്ഷീൽഡ് വളരെ വലുതുമായിരിക്കുന്നതിന്റെ കാരണം...’
ആറാം ചിത്രത്തിൽ: ’നിങ്ങൾ എവിടെയായിരുന്നു എന്നതിലും പ്രധാനപ്പെട്ടതാണു നിങ്ങൾ എവിടേക്കു പോകുന്നു എന്നുള്ളത്!’ ഏഴാം ചിത്രത്തിൽ കാർട്ടൂണ്‍ ഇങ്ങനെ അവസാനിക്കുന്നു: ’ഓവ്പൽ? ഓ, കഷ്ടം! ഞാൻ നിന്നെ സ്റ്റോറിൽ നിർത്തിയിട്ടു പോന്നു!’
വളരെ മനോഹരമായ ഒരു വീക്ഷണമാണ് ഏൾ എന്ന കഥാപാത്രത്തിലൂടെ കാർട്ടൂണിസ്റ്റ് ക്രെയ്ൻ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ, അതിൽ നർമരസം കലർത്തുന്നതിനായിരിക്കണം ഭാര്യയെ മറന്നു ഗ്രോസറി സ്റ്റോറിൽനിന്ന് ഏൾ യാത്രതിരിച്ച രീതിയിൽ കഥ അവതരിപ്പിച്ചിരിക്കുന്നത്. അതോ, പിന്നിലേക്കു പോയി ചില തെറ്റുകൾ തിരുത്താൻ സാധിക്കും എന്നതിന്റെ സൂചനയായിരിക്കുമോ ഈ അവതരണത്തിലൂടെ ലക്ഷ്യമിടുന്നത്.
കാർട്ടൂണിന്റെ ആദ്യഭാഗത്ത് ഏൾ പറയുന്നതും കാർട്ടൂണിന്റെ അവസാനഭാഗത്തു ഏൾ ചെയ്യുന്നതും തമ്മിൽ വലിയ ബന്ധമുണ്ട്. കഴിഞ്ഞ കാലത്തേക്കു തിരിച്ചുപോയി അന്നു ചെയ്ത കാര്യങ്ങളിൽ ചിലതു മാറ്റിച്ചെയ്യുവാൻ സാധിച്ചിരുന്നെങ്കിൽ എന്നാണ് ആദ്യം ഏൾ പറയുന്നത്. പ്രായോഗികമായി നമുക്കു ചെയ്യാവുന്ന കാര്യമല്ലിത്. എന്നാൽ, കഴിഞ്ഞ കാലത്തു ചെയ്ത ചില തെറ്റുകളെങ്കിലും നമുക്കു തിരുത്തുവാൻ സാധിക്കുമെന്നാണ് ഈ കാർട്ടൂണ്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്.
ഏൾ ചെയ്ത ഒരു തെറ്റ് തന്റെ ഭാര്യയെ കൂടാതെ ഗ്രോസറി സ്റ്റോറിൽനിന്നു തിരികെപ്പോയി എന്നതാണ്. അറിഞ്ഞുകൊണ്ടു ചെയ്ത കാര്യമല്ലിത്. പ്രായം വർധിച്ചതുമൂലമുണ്ടായ ഓർമക്കുറവിന്റെ പ്രശ്നമായിരുന്നു അത്. എന്നാൽ, തന്റെ തെറ്റ് ഓർമിച്ചപ്പോൾ ആ നിമിഷം തന്നെ ഏൾ സ്റ്റോറിലേക്കു കാർ തിരികെ ഓടിക്കുന്നതായിട്ടാണു കാർട്ടൂണിൽ കാണുന്നത്.
നാം അനുകരിക്കേണ്ട വലിയൊരു മാതൃകയാണിത്. കഴിഞ്ഞ കാലങ്ങളിൽ നാം അറിഞ്ഞും അറിയാതെയും നിരവധി തെറ്റുകൾ ചെയ്തിട്ടുണ്ടാവാം. അവയിൽ പലതും തിരുത്തുവാൻ സാധിക്കും എന്നതാണു വാസ്തവം.
എല്ലാ തെറ്റുകളും നമുക്കു തിരുത്തുവാൻ സാധിച്ചെന്നു വരില്ല. എന്നാൽ, തിരുത്താൻ സാധിക്കുന്നവ നാം തിരുത്തുകതന്നെ വേണം. നാം എത്ര ശ്രമിച്ചാലും നമുക്കു തിരുത്താൻ സാധിക്കാത്തവയെ ദൈവത്തിന്റെ അനന്തപരിപാലനയ്ക്കു വിട്ടുകൊടുക്കുകയും വേണം. അപ്പോൾ ദൈവം അവ നേരെയാക്കിക്കൊള്ളും.
കഴിഞ്ഞകാലത്തിലെ തെറ്റുകൾ തിരുത്തുവാൻ ശ്രമിക്കുന്പോൾ അതു ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ടായിരിക്കണം നാം ചെയ്യുന്നത്. എങ്കിൽ മാത്രമേ, അതു ശരിക്കും വിജയിക്കുകയുള്ളൂ. മുൻകാലങ്ങളിൽ ചെയ്ത പല തെറ്റുകളും നമുക്കു തിരുത്താവുന്നവ മാത്രമാണ്. അങ്ങനെ ചെയ്യുവാൻ ദൈവം പലപ്പോഴും നമുക്ക് അവസരവും തരുന്നുണ്ട്. നാം അതു ഉപയോഗിക്കണമെന്നു മാത്രം.
പിൻകാഴ്ചകൾ കാണാനുള്ള കണ്ണാടി ചെറുതും മുൻകാഴ്ചകൾ കാണാനുള്ള വിൻഡ്ഷീൽഡ് വലുതുമായിരിക്കുന്നതിന്റെ കാരണമായി ഏൾ പറയുന്നതു നാം ശ്രദ്ധിക്കുകതന്നെ വേണം. നമ്മൾ എവിടെ ആയിരുന്നു എന്നതിനെക്കാൾ അധികമായി നാം എങ്ങോട്ടു പോകുന്നു എന്നതാണു പ്രധാനം എന്ന് ഏൾ പറയുന്നത് എത്രയോ ശരിയാണ്!
നാം കഴിഞ്ഞ കാലങ്ങളിൽ നടന്നതു ശരിയായ വഴികളിലൂടെയാവാം. അല്ലെങ്കിൽ, തെറ്റായ വഴികളിലൂടെയാകാം. ശരിയായ വഴികളിലൂടെയാണു നമുക്ക് നടക്കാൻ സാധിച്ചതെങ്കിൽ നമുക്കതിനു ദൈവത്തോടു നന്ദി പറയാം. തെറ്റായ വഴികളിലൂടെ നാം നടക്കാനിടയായിട്ടുണ്ടെങ്കിൽ അതെക്കുറിച്ചു ദൈവത്തോടു മാപ്പപേക്ഷിക്കാം.
എന്നാൽ, ഇനിയുള്ള കാലം എപ്പോഴും ശരിയായ വഴികളിലൂടെയാണു നടക്കുന്നതെന്നു നാം ഉറപ്പുവരുത്തുകതന്നെ വേണം. അതാണ് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം. കാരണം, കഴിഞ്ഞുപോയ ഇന്നലെകളേക്കാൾ പ്രധാനപ്പെട്ടതാണു ദൈവം നമുക്കു നൽകുന്ന നാളെകൾ.
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ നമ്മുടെ മരണാനന്തര ജീവിതവും ധന്യമാകും; സ്വർഗസൗഭാഗ്യം കൊണ്ടു നാം അനുഗ്രഹിക്കപ്പെടും.
കഴിഞ്ഞ കാലത്തേക്കാൾ പ്രധാനപ്പെട്ടതു വരുംകാലം തന്നെ എന്നതു നമുക്കു മറക്കാതിരിക്കാം. വരുംകാലത്തു കഴിഞ്ഞകാലത്തെ തെറ്റുകൾക്കു പരിഹാരം ചെയ്യുവാൻ നമുക്കു ശ്രദ്ധിക്കാം. അപ്പോൾ നമ്മുടെ ഭാവികാലം ഭൂതകാലത്തെക്കാൾ ശ്രേഷ്ഠവും ധന്യവുമാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top