മടങ്ങിവരുന്നു കാണിക്കാരുടെ പഴയ ആചാരം
കാണിക്കാരുടെ ഈ ആചാരം പടിയിറങ്ങിയാൽ ഗോത്രസംസ്കാരം വേരറ്റുപോകുമെന്ന ആശങ്കയിൽ നിന്നാണ് ഇതിനെ പുനരുജീവിപ്പിക്കാൻ കർമ്മപദ്ധതി തയ്യാറാക്കിയിരിക്കുന്നത്

കൈമോശം വന്നുപോയ ആദിവാസി ആചാരത്തിന്‍റെ വേരുകൾക്ക് പുനർജനി. അഗസ്ത്യവനമലനിരകളിലെ കാണി വിഭാഗക്കാരാണ് സന്ദേശങ്ങൾ കൈമാറാൻ ഉപയോഗപ്പെടുത്തിയിരുന്ന മൂക്കന്പറക്കെട്ടും പത്തായക്കെട്ടും വീണ്ടെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലും തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലും വിസ്തൃതമാണ് അഗസ്ത്യവന മലനിരകൾ. സഹസ്രാബ്ദങ്ങളുടെ പാരന്പര്യമുള്ള കാണി സമുദായമാണ് ഈ വനമേഖലയിൽ പ്രധാനമായി അധിവസിക്കുന്നത്.

പൗരാണിക സന്ദേശവിനിമയരീതിയാണ് പത്തായക്കെട്ടും മൂക്കന്പറക്കെട്ടും. കാണിക്കാർക്ക് വരമൊഴി പാടില്ലെന്നും വാമൊഴിയേ ആകാവൂ എന്നുമായിരുന്നു പഴയ ആചാരം. അഗസ്ത്യമുനി നൽകിയ വരമാണ് വാമൊഴിയെന്നാണ് കാണിക്കാരുടെ ചാറ്റുപാട്ടിൽ പറയുന്നത്. മുരിത്തൻമരത്തിന്‍റെ തോലുപയോഗിച്ചാണ് ചുമതലപ്പെട്ട കാണി സന്ദേശക്കെട്ടുകൾ ഒരുക്കുന്നത്.

ശുഭകാര്യങ്ങൾ വനത്തിൽ പലയിടങ്ങളിലായി കഴിയുന്ന ബന്ധുക്കളെ അറിയിക്കാൻ പത്തായക്കെട്ട്. മരണം പോലെ അശുഭം അറിയിക്കാൻ മൂക്കന്പറക്കെട്ട്. എഴുത്ത് വശമില്ലാത്ത കാണിക്കാർ എല്ലാ സന്ദേശങ്ങളും വാമൊഴിയിലാണ് അറിയിച്ചുപോന്നത്. ഓരോ ഉൗരിലേയും വിവരങ്ങൾ അടുത്ത ഉൗരിൽ അറിയിക്കാൻ വിളിക്കാണിയെ മൂപ്പൻ ചുമതലപ്പെടുത്തും.

വിവാഹം വിളിക്കാനെത്തുന്ന വിളികാണി മൂട്ടുകാണിക്ക് വെറ്റിലയും അടയ്ക്കയും നൽകിയശേഷമാണ് പത്തായക്കെട്ട് നൽകി വിവാഹം അറിയിക്കുക. മൂട്ടുകാണി പത്തായക്കെട്ട് വാങ്ങി തൊഴുത് ഓലപ്പുരയിലെ ഭസ്മ ഉറിയിൽ കൊളുത്തിയിട്ടാൽ വിളിക്കാണിയ്ക്ക് മടങ്ങാം. അശുഭകാര്യം അറിയിക്കാനുള്ള സൂചനയായി മൂക്കന്പറക്കെട്ട് ഉൗരിൽ തലകീഴായി തൂക്കിയിടും.

ഒളിപ്പാർപ്പു സമയത്ത് തിരുവിതാകൂറിലെ മാർത്താണ്ഡവർമ മഹാരാജാവിന്‍റെ ജീവൻ രക്ഷിച്ചവരാണ് കാണിക്കാർ. ശത്രുക്കളായ എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് അഗസ്ത്യമലനിരകളിലെ ഒരു ഗുഹയിൽ ഒളിച്ചുകഴിയുകയായിരുന്നു മാർത്താണ്ഡവർമ. കാണിക്കാരായിരുന്നു സംരക്ഷകർ.

രാജാവ് ഒളിവിലുണ്ടെന്നറിഞ്ഞ് എട്ടുവീട്ടിൽപിള്ളമാർ കാടുവളഞ്ഞു. ഇക്കാര്യമറിഞ്ഞ് മൂട്ടുകാണി, രാജാവ് ഒളിച്ചു പാർത്തിരുന്ന ഗുഹയുടെ കാവൽക്കാരനായ കാണിയോദ്ധാവിന് ഒരു സന്ദേശം കൊടുത്തയച്ചു.

മരത്തോലുകൊണ്ടുള്ള മൂക്കന്പറക്കെട്ട്. ഉള്ളടക്കം മനസിലാക്കിയ കാവൽക്കാരൻ രാജാവിനെ വനത്തിൽ നിന്നും കടത്തി വേഷംമാറ്റി രക്ഷപ്പെടുത്തിയത്രെ. തന്നെ സാഹസികമായി രക്ഷിച്ച കാണിക്കാർക്ക് രാജാവ് പ്രതിഫലമായി നൽകിയത് കരം ഒഴിവാക്കിയ 36,000 ഹെക്ടർ ഭൂമി. രാജാവിനെ രക്ഷപ്പെടുത്താൻ കാണിക്കാർ ഉപയോഗിച്ച സന്ദേശവിദ്യ ശത്രുക്കൾക്കുപോലും മനസിലാകുമായിരുന്നില്ല.

ഇത്തരത്തിൽ കെട്ടുകളിൽ സന്ദേശം കൈമാറുന്ന പഴയ രീതി കാണികൾ വീണ്ടെടുത്തിരിക്കുന്നു. സർക്കാർ കാര്യങ്ങൾ അറിയിക്കാൻ 20 വർഷം മുൻപുവരെയും മൂട്ടുകാണിയ്ക്ക് പത്തായക്കെട്ട് നൽകിയിരുന്നു. പിന്നീട് മൂട്ടുകാണിയും പ്ളാത്തിയും (മന്ത്രവാദി) വിളിക്കാണിയും അടങ്ങുന്നവർ മാത്രമാണ് ആചാരങ്ങൾ പാലിച്ചുകൊണ്ടിരുന്നത്.

മൊബൈൽ ഫോണും ടെലിവിഷനും സാധാരണമായിരിക്കുന്ന ഇക്കാലത്ത് പുതിയ തലമുറയെ പഴയ ആശയകൈമാറ്റരീതി മൂപ്പൻമാർ പഠിപ്പിച്ചുവരികയാണ്. വിശേഷദിവസങ്ങളും മരണവും അടിയന്തിരങ്ങളും കാടിന്‍റെ വിവിധയിടങ്ങളിൽ പാർക്കുന്നരെ അറിയിക്കാൻ പഴയ കെട്ട് അടയാളങ്ങൾ ഉപയോഗിക്കുകയാണ്.

മുരിത്തൻമരത്തിന്‍റെ പുറംതോടു പൊളിച്ച് കയറുപോലെ പിരിച്ചെടുത്താണ് അടയാളം കെട്ടുക. പത്തായക്കെട്ടിനും മൂക്കന്പറക്കെട്ടിനും ഇത്രയിത്ര കെട്ടുകളും ഇത്രയിത്ര ചുഴികളും വേണമെന്നാണ് പാരന്പര്യം. പത്തായക്കെട്ടിൽ ഏഴു കെട്ടുകൾ കാണും. അത് കാണുന്നതോടെ ശുഭ കാര്യത്തിനാണെന്നു വ്യക്തമാകും.

അശുഭകാര്യങ്ങൾക്കും അത്യാവശ്യങ്ങൾക്കും ഒൻപതു കെട്ടുകളാണ് തയാറാക്കുക. ഇതിൽ വാലുപോലെ ഒരു അടയാളമുണ്ടാകും. അതാണ് ഓരോ കുടുംബത്തെയും സൂചിപ്പിക്കുന്നത്. ഇതൊക്കെ നിർമ്മിക്കാനും ഉപയോഗിക്കാനുമുള്ള വിദ്യ പഴയ മൂട്ടുകാണിമാർക്ക് മാത്രമേ ഇക്കാലത്ത് അറിയൂ.

കാണിക്കാരുടെ ഈ ആചാരം പടിയിറങ്ങിയാൽ ഗോത്രസംസ്കാരം വേരറ്റുപോകുമെന്ന ആശങ്കയിൽ നിന്നാണ് ഇതിനെ പുനരുജീവിപ്പിക്കാൻ കർമ്മപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.