Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒരു സ്വരഗംഗാപ്രവാഹത്തിന്റെ ഉറവയുണർന്നത്- 107 വർഷം മുന്‍പ്.. ഉസ്താദ് ബിസ്മില്ലാ ഖാൻ. പേരിൽത്തന്നെയുണ്ട് മഹാ സംഗീതം. അനശ്വരനായ ആ ഷെഹനായി വാദകന്റെ ജന്മദിനമായിരുന്നു പോയ ചൊവ്വാഴ്ച...
"ദൈവനാമത്തിൽ' എന്നാണ് ബിസ്മില്ലാ എന്ന അറബിക് പദത്തിന് അർഥം. എല്ലാ നല്ല തുടക്കങ്ങൾക്കുമുള്ള പ്രാർഥന. ഏറ്റവും ഹൃദ്യമായ പ്രാർഥനകളിലൊന്നാണ് സംഗീതം. അപ്പോൾ, ബിസ്മില്ലാ എന്നുപേരുള്ളയാൾ സൃഷ്ടിക്കുന്ന സംഗീതമാകുന്പോൾ അതെത്രമാത്രം ദൈവികമായിരിക്കണം! ഉസ്താദ് ബിസ്മില്ലാ ഖാൻ.. ഷെഹ്നായി ശരീരത്തിന്റെയും ആത്മാവിന്റെയും തുടർച്ചയായിരുന്നയാൾ.
ഖമറുദ്ദീൻ എന്നു പേരുവിളിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ ഷെഹ്നായി വാദകൻകൂടിയായ മുത്തച്ഛൻ റസൂൽ ബക്ഷ് ഖാൻ ആശ്ചര്യത്തോടെ പറയുകയായിരുന്നു "ബിസ്മില്ലാ' എന്ന്. അതിനുശേഷം അവൻ ആ പേരിൽ അറിയപ്പെട്ടു. ഉസ്താദ് എന്നു കേട്ടാൽ ആദ്യം മനസിൽ തെളിയുന്ന മഹാരഥന്മാരിൽ മുൻനിരയിലിരുന്നു.
1916 മാർച്ച് 21ന് അന്നത്തെ ബിഹാർ ഒറീസ പ്രോവിൻസിൽ പരന്പരാഗത മുസ്ലിം സംഗീത കുടുംബത്തിൽ ജനിച്ച ബിസ്മില്ലാ ഖാൻ ആറാം വയസിൽ വാരണാസിയിലേക്കു പറിച്ചുനടപ്പെട്ടു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഷെഹ്നായി വാദകനായിരുന്നു അമ്മാവൻ അലി ബക്ഷ് വിലായത്ത് ഖാൻ. അദ്ദേഹത്തിന്റെ സംഗീതയാത്രകളിൽ ഒപ്പംചേരുകയായിരുന്നു ബിസ്മില്ലാ.
ഇരുപത്തൊന്നാം വയസിൽ കൊൽക്കത്തയിൽ അഖിലേന്ത്യാ സംഗീത സമ്മേളനത്തിൽ കച്ചേരി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ബിസ്മില്ലാ ഖാന് വഴിത്തിരിവായത്. സംഗീതപ്രേമികൾ അദ്ദേഹത്തിന്റെ ഷെഹ്നായിയെ ഹൃദയംകൊണ്ടു സ്വീകരിച്ചു. പിന്നെ ആ സംഗീതം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തി. ഇന്ത്യയുടെ എക്കാലത്തെയും സംഗീത മഹാപ്രതിഭകളിലൊരാളായി.
ഷെഹ്നായി വികാരസാഗരം
ഉത്തരേന്ത്യയിൽ വിവാഹംപോലുള്ള ആഘോഷച്ചടങ്ങുകളിൽ വായിക്കപ്പെട്ടിരുന്ന ഷെഹ്നായിക്ക് വിശാലമായ വികാരലോകമാണ് ഉസ്താദ് ബിസ്മില്ലാ ഖാൻ തന്റെ സംഗീതത്തിലൂടെ നൽകിയത്. മെലഡിയുടെ ആത്മഹർഷവും സങ്കീർണതകളുടെ സൗന്ദര്യവും അദ്ദേഹത്തിന്റെ ഇംപ്രൊവൈസേഷനുകളിലൂടെ ഒഴുകിവന്നു.
കാപ്പിയും യമനും ഭൈരവിയും ആ ഇരട്ട റീഡുള്ള ഉപകരണത്തോടു കൂട്ടുകൂടി. ഇതാഹസതുല്യരായ ഉസ്താദ് അമീർ ഖാൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവർക്കൊപ്പമുള്ള സംഗീതവേദികൾക്കുമുന്നിൽ ശ്രോതാക്കൾ തരിച്ചിരുന്നു. ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ മുഖ്യധാരയിൽ അങ്ങനെ ഷെഹ്നായി സ്വന്തം സ്ഥാനം ഉറപ്പിച്ചു.
രാഷ്ട്രം ബിസ്മില്ലാ ഖാന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചിട്ടുണ്ട്.
സംഗീതനദി
തലമുറകളിൽനിന്ന് തലമുറകളിലേക്ക് നദിപോലെ ഒഴുകുന്നതാണ് സംഗീതമെന്ന് ഉസ്താദ് ബിസ്മില്ലാ ഖാൻ വിശ്വസിച്ചിരുന്നു. അതിനെ തെളിമയും ഒഴുക്കുമുള്ളതുമാക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
""സംഗീതത്തിനു ജാതിയും മതവുമില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്, എല്ലാവർക്കുമുള്ളതാണ്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ അതിനു ശക്തിയുണ്ട്. ആത്മാവിനോടു സംസാരിക്കുന്നതും ഹൃദയത്തിൽ തൊടുന്നതുമായ സവിശേഷ ഭാഷയാണത്. എന്റെ ജീവനും ശ്വാസവും സംഗീതമാണ്. അതില്ലാതെ ഒരു ജീവിതം എനിക്കു സങ്കല്പിക്കാനാവില്ല''- ബിസ്മില്ലാ ഖാന്റെ വാക്കുകൾ.
""മഹത്തായ ഒരു സംഗീത പാരന്പര്യത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ഞാൻ. ഈ പാരന്പര്യത്തെ സംരക്ഷിക്കാനും അടുത്ത തലമുറയ്ക്കു കൈമാറാനുമാണ് ഞാൻ ശ്രമിക്കുന്നത്''- അദ്ദേഹം തുടർന്നു പറഞ്ഞു.
2003 ഓഗസ്റ്റിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയം: ""എന്റെ പേര് ബിസ്മില്ല. ഞാനൊരു പാവം ഷെഹ്നായി വാദകനാണ്. എനിക്കു മറ്റു പ്രത്യയശാസ്ത്രങ്ങളില്ല. സംഗീതമാണ് എന്റെ പ്രത്യയ ശാസ്ത്രം. ഞാൻ അമേരിക്ക ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ പോയിട്ടുണ്ട്. പക്ഷേ ഇവിടം, ഈ ഇന്ത്യയാണ് വലുത്''!
പ്രായാധിക്യത്തിന്റെ അവശതകളോടെ, വീൽ ചെയറിൽ കൈകൂപ്പിയിരുന്നാണ് അന്നദ്ദേഹം വേദിയിൽ എത്തിയത്. "ഞാൻ തളർന്നിരിക്കുന്നു, നിർത്താൻ എന്നെ അനുവദിക്കണം' എന്ന അപേക്ഷയോടെയാണ് ഏതാണ്ട് ഒരുമണിക്കൂർ നീണ്ട സംഗീതപരിപാടി അദ്ദേഹം അവസാനിപ്പിച്ചത്. രാഷ്ട്രനേതാക്കൾ അടക്കമുള്ള സദസ് ഏകമനസോടെ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ പ്രണമിച്ചതായി ചടങ്ങിനു സാക്ഷിയായ മാധ്യമപ്രവർത്തകൻ മനോജ് മേനോൻ എഴുതുന്നു.
നടക്കാതെപോയ ആഗ്രഹം
കാശിവിശ്വനാഥനെയും ഗംഗാനദിയേയും തന്റെ സംഗീതത്തിനൊപ്പം കണ്ടിരുന്ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ അന്ത്യാഭിലാഷം ഇന്ത്യാ ഗേറ്റിൽ സംഗീതപരിപാടി അവതരിപ്പിക്കുക എന്നതായിരുന്നു. അതു നടക്കാതെപോയി. 2006 ഓഗസ്റ്റ് 21ന് അദ്ദേഹം ഈ ലോകംവിട്ടു. അധികം ശിഷ്യരെ സ്വീകരിക്കാതിരുന്ന അദ്ദേഹം തന്റെ വഴിയിലൂടെ ഏതാനും പ്രതിഭകളെ കൈപിടിച്ചു നടത്തിയിട്ടുണ്ട്. എസ്. ബല്ലേഷ്, കൃഷ്ണ ബല്ലേഷ്, പുത്രന്മാരായ നാസിം ഹുസൈൻ, നയ്യാർ ഹുസൈൻ തുടങ്ങിയവർ അവരിൽപ്പെടും.
വിഖ്യാതനായ എറിക്
ക്ലാപ്ടണ് പറഞ്ഞുവച്ചതുകൂടി
ഓർക്കാം: ഉസ്താദ് വലിയ പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ ഷെഹ്നായി പുറപ്പെടുവിച്ച സ്വരങ്ങൾ അനുകരിക്കാൻ ഞാൻ എന്റെ ഗിറ്റാറിലൂടെ ശ്രമിച്ചിട്ടുണ്ട്!
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top