Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ശാന്തം സുന്ദരം "ഖരീബ് ഖരീബ് സിംഗിൾ'
തുറന്നിട്ട വാതിൽ പോലെയാണ് തുറന്ന മനസും. ആർക്കും വരാം പോകാം. പക്ഷേ, ചിലർ വന്നാൽ അത്രപെട്ടെന്നൊന്നും പോകൂല. അതിപ്പോൾ അകത്തേക്ക് കയറ്റിയ ആളുടെയോ കയറിയ ആളുടെയോ പ്രശ്നമല്ല. മനസിന്റെ ഒരു ഗുട്ടൻസാണ്.
മനുഷ്യ മനസിനെ അരച്ചു കലക്കി കുടിച്ച സംവിധായികയാണോ തനൂജ ചന്ദ്ര?. അതെയെന്ന് നിസംശയം പറയാം. ഇല്ലായെങ്കിൽ ഒരിക്കലും ഇത്ര സുന്ദരമായി രണ്ടു മനസുകളെ പുറത്തേക്ക് എടുത്തിടാൻ പറ്റില്ല. ഇതിപ്പോൾ രണ്ടു പേരുടെയല്ല ഒരുപാടു പേരുടെ മനസിന്റെ വാതിലാണ് "ഖരീബ് ഖരീബ് സിംഗിൾ' എന്ന ചിത്രത്തിലൂടെ സംവിധായിക തുറന്നു കാട്ടിയിരിക്കുന്നത്. ചിലർ പറയാൻ ആഗ്രഹിക്കുന്നതും ചിലർ ഒളിച്ചുവയ്ക്കുന്നതുമായ ഒരുപാട് കാര്യങ്ങൾ ബിഗ് സ്ക്രീനിൽ കാട്ടിത്തന്നപ്പോൾ അത് പലരുടെയും മനസിലേക്കും തുളഞ്ഞു കയറിയിട്ടുണ്ട്. മനസിനകത്ത് പണിത കൂട്ടിനുള്ളിൽ നിന്നും ഇനി പലരും പുറത്തു ചാടും, പാറി പറക്കും, സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി യാത്ര പോയെന്നും വരും. മനസിനെ അതിന്റെ പാട്ടിന് വിടാൻ ആഗ്രഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ചിത്രമാണ് ഖരീബ് ഖരീബ് സിംഗിൾ.
ഏകാന്തതയോട് ഗുഡ് ബൈ
എത്രയൊക്കെ പറഞ്ഞാലും ഏകാന്തത അത്ര സുഖമുള്ള അവസ്ഥയൊന്നുമല്ല. (ഏകാന്തത ഇഷ്ടപ്പെടുന്നവർ ക്ഷമിക്കുക). പക്ഷേ, ഇവിടെ ഏകാന്തതയുടെ ഉള്ളുകളികളെ പുറത്തുകൊണ്ടുവരാനാണ് സംവിധായിക ശ്രമിച്ചിരിക്കുന്നത്. അതിന് കൂട്ടുപിടിച്ചതാകട്ടെ മലയാളികളുടെ സ്വന്തം പാർവതിയെ. പൂജയായും ടെസയായും കാഞ്ചനയായും സമീറയായും ഒക്കെ മലയാളികളുടെ ഹൃദയം കവർന്ന പാർവതി ജയയായി ബോളിവുഡിൽ അരങ്ങേറിയിരിക്കുകയാണ്. എത്ര നിസാരമായാണ് ജയയുടെ ഭാവ വ്യത്യാസങ്ങളും സ്വാർഥതകളുമെല്ലാം പാർവതി പകർന്നാടിയത്. ആഗ്രഹങ്ങളെ മനസിൽ ഒളിപ്പിച്ചയാളുടെ ഭാവമാറ്റങ്ങൾ ഇതിലും ഭംഗിയായി മറ്റൊരാൾക്ക് പകർന്നാടാൻ പറ്റില്ല.
ജീവിതം ആസ്വദിക്കാതെ ഒതുങ്ങി കൂടുന്ന വിധവയുടെ വേഷത്തിലാണ് പാർവതി ചിത്രത്തിലെത്തുന്നത്. അവൾക്കുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്. അപരിചിതരായ രണ്ടുപേർ ചാറ്റിംഗിലൂടെ പരിചയപ്പെടുകയും പിന്നീട് ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന സൗഹൃദവും പ്രണയവുമെല്ലാമാണ് ചിത്രം കാട്ടിത്തരുന്നത്. പലകുറി ബോളിവുഡിൽ കണ്ടു പരിചയിച്ച പ്രമേയത്തെ ലളിതവും സുന്ദരവുമായി ആവിഷ്കരിച്ചിടത്താണ് ഖരീബ് ഖരീബ് സിംഗിളിന് പുതിയമാനം കൈവരുന്നത്. ഏകാന്തതയോട് ഗുഡ് ബൈ പറയുന്ന രീതികളെ ക്ലീഷേയുടെ അകന്പടിയില്ലാതെ കാട്ടിത്തരാൻ സംവിധായിക പരമാവധി ശ്രമിച്ചട്ടുണ്ട്.
അപരിചിതത്വത്തിന്റെ കെമിസ്ട്രി
പ്രകൃതി ഒരുക്കുന്ന നിറങ്ങളും കാഴ്ചകളും ആസ്വദിക്കണമെങ്കിൽ തുറന്ന ഒരു മനസൂ കൂടി വേണം. അത്തരം മനസിനുടമയാണ് ചിത്രത്തിലെ യോഗി(ഇർഫാൻ ഖാൻ). ഒരാൾ എല്ലാം തുറന്നു പറയുന്പോൾ മറ്റൊരാൾ ആർക്കൊക്കയോ വേണ്ടി പലതും പേടിച്ച് മാറ്റിവയ്ക്കുന്നു. ഇത്തരത്തിൽ രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്നുവർ ഒരേ വഴിയിൽ കണ്ടുമുട്ടിയതിന്റെ അസ്വാരസ്യങ്ങൾ കാട്ടിത്തന്നു കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. പക്ഷേ, അത്തരക്കാർ ഒന്നിക്കുന്പോൾ ഉണ്ടാകുന്ന കാഴ്ചകൾക്ക് അഴക് കൂടുമെന്ന് ആരും ചിന്തിക്കുന്നില്ല. പലരും മറന്നുപോകുന്ന അത്തരം
കാഴ്ചകളിലേക്കാണ് സംവിധായിക ഓരോരുത്തരേയും കൂട്ടിക്കൊണ്ടു പോകുന്നത്.
യാത്രകൾ സുന്ദരം
റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് ഖരീബ് ഖരീബ് സിംഗിൾ. മനസിനെ പാറിപ്പറത്തി വിട്ടുകൊണ്ടുള്ള യാത്രയാണ് ചിത്രത്തിൽ കാണാൻ കഴിയുക. യോഗിയും ജയയും ഡെറാഡൂണിലേക്കും ഡൽഹിയിലേക്കും പിന്നെ ഗാംഗ്ടോക്കിലേക്കും നടത്തുന്ന യാത്രകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. പാർവതിയും ഇർഫാൻ ഖാനും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. വസ്ത്രധാരണ രീതിയിലെ മാറ്റങ്ങളിലൂടെ ജയയുടെ മാറ്റങ്ങളെ കാണിക്കുന്നതിൽ സംവിധായിക വിജയിച്ചു. പലപ്പോഴും സ്വയം പിന്നോട്ട് വലിയാൻ ശ്രമിക്കുന്ന ജയയ്ക്ക് മുന്നോട്ട് കുതിക്കാനുള്ള പാത ഒരുക്കിക്കൊടുക്കുന്നത് യോഗിയാണ്.
ക്ലൈമാക്സിൽ ചില താളം തെറ്റലുകൾ
ഒരേ താളത്തിൽ പോയ ചിത്രത്തിൽ പക്ഷേ, ക്ലൈമാക്സിനോട് അടുക്കുന്പോൾ എവിടെകൊണ്ട് തീർക്കണമെന്നുള്ള അങ്കലാപ്പുണ്ടാകുന്നുണ്ട്. അത്തരം രംഗങ്ങൾ കടന്നുവന്ന വഴിയിൽ ചിത്രം മന്ദഗതിയിലേക്ക് വഴുതി വീഴുന്നുമുണ്ട്. കൂടുതൽ വലിച്ചു നീട്ടലുകൾക്ക് മുതിരാതെ കഥ ശുഭാന്ത്യത്തിലേക്ക് കടത്തിവിട്ട് കടന്നു കൂടിയ കല്ലുകടികളിൽ നിന്നും ചിത്രത്തെ രക്ഷിച്ചെടുക്കുന്നുണ്ട് സംവിധായിക.
(ഇർഫാൻ ഖാൻ-പാർവതി കെമിസ്ട്രിയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.