Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ഭയാനകം ഞെട്ടിച്ചു..!
സ്നേഹം നിറഞ്ഞ പോസ്റ്റുമാൻ...
ചില കാര്യങ്ങൾ അറിയിക്കാനാണ് ഈ കത്തെഴുതുന്നത്. "ഭയാനകം' കണ്ടശേഷമാണ് നിങ്ങളോട് ബഹുമാനം തോന്നിയത് എന്നതാണ് അതിൽ പ്രധാനം. ഇതുവരെ "പോസ്റ്റുമാൻ' എന്നു പറഞ്ഞാൽ കത്തു കൊണ്ടുവരുന്നയാൾ മാത്രമായിരുന്നു. അതിവിടെ തീരുകയാണ്. ഇനി താങ്കളെ അങ്ങനെ കാണാൻ ആർക്കും കഴിയില്ല...
ന്യൂജനറേഷൻ കാലത്ത് ഇങ്ങനെയൊരു കഥ പറഞ്ഞാൽ എത്രപേർ ഉൾക്കൊള്ളുമെന്ന് അറിയില്ല. രണ്ടാം ലോകമഹായുദ്ധ കാലത്തെ പോസ്റ്റുമാന്റെ അവസ്ഥ മാലോകർ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്. ജയരാജ്, താങ്കൾ ആ ദൗത്യം വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.
ഭയം മനസിൽ ഇപ്പോഴും തളംകെട്ടി നിൽക്കുകയാണ്. ഭയാനകം എന്നു പേരുകേട്ടപ്പോൾ ഇത്രത്തോളം ഭയപ്പാട് ചിത്രത്തിൽ കാണുമെന്ന് കരുതിയില്ല. തകഴിയുടെ "കയറി'ലെ രണ്ട് അധ്യായങ്ങൾക്ക് ജയരാജ് ചലച്ചിത്രഭാഷ്യം രചിച്ചപ്പോൾ അതിന്റെ അന്തഃസത്ത ഒരിറ്റു പോലും ചോർന്നുപോയില്ല എന്നത് അഭിനന്ദനാർഹമാണ്.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമുള്ള കുട്ടനാടും രണ്ടാം ലോകമഹായുദ്ധ കാലത്തെ കുട്ടനാടുമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. രണ്‍ജി പണിക്കർ പോസ്റ്റുമാനായി വേഷമിട്ട് ഭയാനകത്തിന്റെ നെടുംതൂണായി നിന്നപ്പോൾ ഒഴുകിയെത്തിയ ഫ്രെയിമുകളത്രയും പ്രേക്ഷകരോട് കഥ പറഞ്ഞുകൊണ്ടേയിരുന്നു.
ഭയാനകം എന്നാൽ ശബ്ദവിന്യാസം കൊണ്ടുള്ള മായാജാലം മാത്രമല്ല, മനുഷ്യന്റെ അവസ്ഥകളുടെ ഇടയിൽ പെട്ടുകിടക്കുന്ന ഒരുതരം മരവിപ്പ് കൂടിയാണ്. അത് തിരിച്ചറിഞ്ഞ കഥാകാരനായിരുന്നു തകഴി. ആ മനസ് തിരിച്ചറിഞ്ഞാവും സംവിധായകൻ ചിത്രത്തിന് ഭയാനകം എന്ന പേര് നൽകിയതും.
രണ്‍ജി പണിക്കർ, താങ്കളുടെ സിനിമാ ജീവിതം എന്നെന്നും ഓർത്തിരിക്കാൻ ഈ കഥാപാത്രം ധാരാളം. ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നു കഷ്ടിച്ച് രക്ഷപെട്ട താങ്കളുടെ പേരില്ലാ കഥാപാത്രത്തിന്റെ മുഖത്ത് ഭയം തളംകെട്ടി നിന്നിരുന്നു. പട്ടാളത്തിലേക്ക് പോകുകയെന്നാൽ മരണത്തിലേക്കുള്ള യാത്രയെന്ന് താങ്കളുടെ കഥാപാത്രം കണ്ണുകൾകൊണ്ട് പറഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ ആ കണ്ണുകളിൽ തെളിഞ്ഞ ഭയം ഉറച്ച ശബ്ദമായി പുറത്തുവരികയും ചെയ്തു. പക്ഷേ ആരു കേൾക്കാൻ... വിശപ്പിന്റെ വിളിക്കു മുന്നിൽ ഗ്രാമങ്ങളിലെ ചെറുപ്പക്കാരെല്ലാം പട്ടാളത്തിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു.
ഒരു പോസ്റ്റുമാന്റെ കണ്ണുകളിലൂടെ യുദ്ധത്തിന്റെ ഭീകരതയെ വിളിച്ചറിയിക്കുകയായിരുന്നു സംവിധായകൻ ജയരാജ്. പട്ടാളത്തിൽ പോയ മക്കളുടെ മണി ഓർഡറിനും കത്തിനുമായി കാത്തിരിക്കുന്ന നിരവധി അനവധി കുടുംബങ്ങളെ ചിത്രത്തിൽ കാണിച്ചുതന്നു. സന്തോഷത്തിന്റെ നിഴലാട്ടം ഒന്നാം പകുതിയിൽ നിറയുന്പോഴും വരാൻ പോകുന്ന നാളുകളിലെ ഭയം പോസ്റ്റുമാന്റെ കണ്ണിൽ നിറഞ്ഞിരുന്നു. പട്ടാളത്തിൽ പോയ രണ്ടു മക്കളെ കാത്തിരിക്കുന്ന അമ്മമാരുടെ കൂട്ടത്തിൽ ആശാ ശരത്തുമുണ്ടായിരുന്നു. മക്കൾ വീരന്മാരാണെന്നും യുദ്ധം ജയിച്ച് അവർ തിരിച്ചെത്തുമെന്നും അവർ പറയുന്പോൾ മുഖത്ത് വിരിഞ്ഞ "വീരഭാവം' കാണേണ്ടത് തന്നെയാണ്.
യുദ്ധത്തെ തൊട്ടറിഞ്ഞ പോസ്റ്റുമാന്റെ രണ്ടു അവസ്ഥകളാണ് ചിത്രത്തിൽ നിഴലിക്കുന്നത്. യുദ്ധമില്ലാത്ത കാലത്ത് മണി ഓർഡറിനായി കാത്തിരിക്കുന്ന കുടുംബങ്ങളിലേക്ക് പോസ്റ്റുമാൻ കയറിച്ചെന്നപ്പോൾ അയാൾ ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു. ഇതേ പോസ്റ്റുമാൻ യുദ്ധകാലത്ത് വീട്ടിലെത്തുമ്പോൾ ദുശകുനമായി മാറുകയാണ്. ഈ രണ്ട് അവസ്ഥകളെയും രൺജി പണിക്കരിലെ നടൻ ഭാവവ്യത്യാസങ്ങളോടെ ഉൾക്കൊള്ളുകയായിരുന്നു.
ഗ്രാമത്തിന്റെ ഭംഗി ആവോളം ഒപ്പിയെടുത്ത് ഫ്രെയിമുകളിൽ നിറയ്ക്കാൻ ഛായാഗ്രാഹകൻ നിഖിൽ എസ്. പ്രവീണ്‍ ശ്രമിച്ചിട്ടുണ്ട്. ഇടയ്ക്കിടെ എത്തിയ ഗാനങ്ങൾ കഥയുടെ ഗതിക്കൊപ്പം തന്നെയാണ് നീങ്ങിയത്.
രണ്‍ജി പണിക്കർ, നിങ്ങൾ പോസ്റ്റുമാനായി ജീവിക്കുകയായിരുന്നു... നിങ്ങളുടെ മുഖത്തെ ചിരിയും ഭയപ്പാടും ഉത്കണ്ഠയുമെല്ലാം പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. രണ്ടാം പകുതി തുടങ്ങുന്പോൾ മുതൽ ആ മനസിൽ ആളത്തുടങ്ങിയ ഭയം കത്തുകളെ കളിവഞ്ചിയാക്കി കായലിൽ ഒഴുക്കും വരെ മനസിൽ നിന്നു.
എത്ര ഇടങ്ങളിലാണ് നിങ്ങൾ മരണം അറിയിക്കാൻ ചെന്നത്. ആട്ടും തുപ്പും ആവോളം കിട്ടി. എത്രയോ പേർ നിങ്ങളെ കണ്ട് ഓടിയൊളിച്ചു. എന്നിട്ടും അനിഷ്ടമൊന്നും കാട്ടാതെ നിങ്ങൾ കത്തുകൾ നൽകിക്കൊണ്ടേയിരുന്നു. അതാണല്ലോ നിങ്ങളുടെ തൊഴിൽ...
ഒടുവിൽ മരണവാർത്തകൾ ആരെയും അറിയിക്കാതെ, പല കുടുംബങ്ങളുടെയും പ്രതീക്ഷാനാളം അണയ്ക്കാതെ നിങ്ങൾ വഞ്ചി തുഴഞ്ഞുപോയപ്പോൾ പ്രേക്ഷക മനസിലും ആശ്വാസം നിഴലിച്ചു. ആ ആശ്വാസമാണ് ഭയാനകത്തിന്റെ വിജയം.
(രണ്‍ജി പണിക്കരും പ്രകൃതിയുമാണ് ഭയാനകത്തിന്റെ പ്ലസ് പോയിന്റുകൾ.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.