Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
പ്രതീക്ഷകൾക്ക് അപ്പുറമാണ് രണം
ട്രെയിലറിലെ ഇടിവെട്ട് പശ്ചാത്തല സംഗീതവും ആക്ഷനും കണ്ട് ഇടിപ്പടം പ്രതീക്ഷിച്ച് രണത്തിന് കയറിയാൽ ഇതെന്തൊരു പടമെന്ന് ആർക്കും തോന്നാം. പക്ഷേ, സംഭവം കൊള്ളാം ഇമോഷണൽ ഡ്രാമയ്ക്ക് ഇടയിലേക്ക് ആക്ഷൻ കയറിയിറങ്ങി പോവുകയാണ്. അതേ, കഥ ആവശ്യപ്പെടുന്നിടത്ത് മാത്രമേ രണത്തിൽ ആക്ഷൻ രംഗങ്ങളുള്ളു. ഈ ഒരു മുന്നറിയിപ്പ് മനസിലിട്ടോണ്ട് രണത്തിന് കയറിക്കോ, പിന്നെ കാര്യങ്ങളെല്ലാം വെടിപ്പായിരിക്കും.
പൃഥ്വിരാജ്-നന്ദു-റഹ്മാൻ ത്രയത്തിന്റെ അഭിനയ മികവ് തന്നെയാണ് രണത്തിന്റെ പ്ലസ് പോയിന്റ്. അമേരിക്കയെന്നു കേൾക്കുന്പോൾ സന്പന്നതയുടെ ദൃശ്യങ്ങളാവും പലരുടെയും മനസിൽ വരിക. ഇവിടെ പക്ഷേ, നവാഗത സംവിധായകൻ നിർമൽ സഹദേവ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത് മയക്കുമരുന്ന് മാഫിയ പൂണ്ടുവിളയാടുന്ന ഡിട്രോയിറ്റെന്ന നഗരത്തിലേക്കാണ്. പൃഥ്വിയുടെ ശബ്ദത്തിൽ കഥ പതിയെ നീങ്ങിത്തുടങ്ങുന്പോൾ എന്തോ വലിയ ഒരു സംഭവം പറയാൻ പോകുന്നുവെന്നുള്ള തോന്നൽ പ്രേക്ഷകകന് ഉണ്ടാകും. എന്നാൽ സംഭവം ഗ്യാംഗ്സ്റ്റർ പോരാട്ടമാണെന്ന് പ്രേക്ഷകന് പതിയെ മനസിലാകും.
അമേരിക്കൻ പശ്ചാത്തലത്തിന്റെ പിൻബലത്തിൽ ആവിഷ്കരണത്തിൽ വ്യത്യസ്തത കൊണ്ടുവരാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. തുടക്കത്തിൽ ആ ശ്രമത്തിന് കൈയടിയും കിട്ടുന്നുണ്ട്. എന്നാൽ ചിത്രം പതിയെ അമേരിക്കയിലെ മലയാളി കുടുംബത്തിലെ പ്രശ്നങ്ങൾക്കിടയിലേക്ക് കടക്കുന്നതോടെ ചെറുതായി വിഷയത്തിൽ നിന്നും തെന്നിമാറുന്നുണ്ട്.
തിരക്കഥയ്ക്ക് വലിയ മേന്മയൊന്നും പറയാനില്ലെങ്കിലും കിട്ടിയ വേഷം കൈയടക്കത്തോടെ ചെയ്യാൻ പൃഥ്വിക്ക് കഴിഞ്ഞതോടെ രണം പതിയെ താളം കണ്ടെത്തിത്തുടങ്ങി. സാഹചര്യങ്ങൾ കൊണ്ട് ഡ്രഗ് ഡീലറായി മാറേണ്ടി വരുന്ന ആദിയായി പൃഥ്വി ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്.
ഓരോ കഥാപാത്രങ്ങളുടെയും ഉള്ളിലുള്ള വികാരങ്ങളെ പുറത്തേക്ക് എടുത്തിട്ടുകൊണ്ടുള്ള ഒരു ഇമോഷണൽ ഫൈറ്റാണ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുക. പെടുക, പെട്ടുപോകുക എന്നീ രണ്ട് അവസ്ഥകളെ അതിജീവനത്തിന്റെ പാതയിലേക്ക് കൊണ്ടെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
ദാമോദറായി എത്തി റഹ്മാൻ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം കൈയടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. സീരിയസ് മൂഡിലുള്ള ചിത്രത്തിൽ ഇടയ്ക്കിടെ ചിരി വിടർത്താൻ ചില കുഞ്ഞുകുഞ്ഞ് സംഭാഷണങ്ങൾക്ക് കഴിയുന്നുണ്ട്. അത്തരം രംഗങ്ങൾ പ്രേക്ഷകർക്ക് നൽകിയ ആശ്വാസം ചെറുതല്ല. മനസിൽ പതിഞ്ഞും പതിയാതെയും പോകുന്ന നിരവധി കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്.
ഇഷ തൽവാർ സീമയായി എത്തി ചിത്രത്തെ കുടുംബ പ്രേക്ഷകരിലേക്ക് അടുപ്പിക്കുകയായിരുന്നു. നന്ദുവാകട്ടെ പൃഥ്വിയുമൊത്തുള്ള രംഗങ്ങൾ ആസ്വദിച്ച് ചെയ്തതിന്റെ ഫലം സക്രീനിൽ കാണാനും കഴിയും. ആക്ഷൻ രംഗങ്ങൾ എന്നും പൃഥ്വി മിന്നിച്ചിട്ടല്ലേ ഉള്ളൂ. ആ പതിവ് രണത്തിലും തെറ്റിച്ചിട്ടില്ല. മനുഷ്യമനസുകളിലെ വിള്ളലുകളും കപടതകളും കാട്ടി പോകുന്ന ആദ്യ പകുതിയിൽ ഓർത്തിരിക്കാൻ പാകത്തിനുള്ള നിരവധി ഫ്രെയിമുകൾ ഛായാഗ്രാഹകൻ സമ്മാനിച്ചിട്ടുണ്ട്.
അകപ്പെടലിന്റെയും രക്ഷപ്പെടലിന്റെയും കഥയാണ് രണം പറയുന്നത്. അതുകൊണ്ടുതന്നെ രണ്ടാം പകുതി രക്ഷപെടലുകൾക്ക് ഉൗന്നൽ നൽകിയാണ് മുന്നോട്ടുപോകുന്നത്. ഗ്യാംഗ്സ്റ്റർ സിനിമകളിൽ സാധാരണ കണ്ടുവരാറുള്ള മുട്ടിനുമുട്ടിനുള്ള ആക്ഷൻ രംഗങ്ങൾ രണത്തിൽ കാണാനാവില്ല. പകരം റിയലിസ്റ്റിക്കായ അവതരണമാണ് സംവിധായകൻ രണത്തിൽ പരീക്ഷിച്ചിരിക്കുന്നത്.
ജെയ്ക്സ് ബിജോയി ഒരുക്കിയ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ആവോളം തൃപ്തിപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും പശ്ചാത്തല സംഗീതത്തിന്റെ മറപറ്റിയാണ് കഥയുടെ നല്ലൊഴുക്ക് ചിത്രം വീണ്ടെടുത്തതും. പതിവ് രീതികളിൽ നിന്നും മാറി സഞ്ചരിക്കാനുള്ള ശ്രമമെല്ലാം സംവിധായകന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.
രണം മാറ്റത്തിനൊപ്പം നിൽക്കുന്ന നല്ല ചിത്രമാണ്. ആ മാറ്റങ്ങൾ എന്തൊക്കെയെന്നറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചിത്രം ആസ്വാദ്യകരമായിരിക്കും.
വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.