Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ജനങ്ങളുടെ "സർക്കാർ'
മെർസൽ ഉയർത്തിവിട്ട രാഷ്ട്രീയ വിവാദങ്ങൾക്കു പിന്നാലെ ഇളയദളപതി വീണ്ടും രാഷ്ട്രീയം പറയുന്ന ചിത്രമാണ് സർക്കാർ. ജനാധിപത്യവും തെരഞ്ഞെടുപ്പും രാഷ്ട്രീയക്കളികളും മുഖ്യവിഷയമാകുമ്പോഴും വിജയ്യുടെ "രക്ഷകൻ' പരിവേഷത്തിന് സർക്കാരിലും മാറ്റമില്ല.
ഒരു നാടിന്റെ മാത്രമല്ല, തമിഴ്നാടിന്റെ മുഴുവനും രക്ഷകനായാണ് ഇളയദളപതി ചിത്രത്തിൽ അവതരിച്ചിരിക്കുന്നത്. പക്ഷേ, പതിവ് രക്ഷകൻ ഫോർമാറ്റിൽ കുറച്ച് വ്യത്യസ്തത കൊണ്ടുവരാൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശ്രമിച്ചുവെന്നത് ആശ്വാസകരമാണ്.
അമേരിക്കയിലെ പ്രശസ്തമായ ഐടി കമ്പനിയായ ജിഎല്ലിന്റെ സിഇഒ സുന്ദർ രാമസ്വാമിയായാണ് വിജയ് ചിത്രത്തിലെത്തുന്നത്. കോർപറേറ്റ് മോൺസ്റ്റർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്ന സുന്ദർ മറ്റ് ഐടി കമ്പനികളുടെ പേടിസ്വപ്നമാണ്. അയാൾ ഇന്ത്യയിലെത്തുന്നുവെന്ന വാർത്ത ഇവിടുത്തെ ഐടി കമ്പനികളെ ഭയചകിതരാക്കുന്നു. പതിവ് പോലെ തന്നെ ഇളയ ദളപതിക്ക് സൂപ്പർ ഇൻട്രൊഡക്ഷൻ.
തെരഞ്ഞെടുപ്പ് ദിനത്തിൽ തന്റെ വോട്ട് രേഖപ്പെടുത്താനാണ് സുന്ദർ അമേരിക്കയിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്നത്. എന്നാൽ പോളിംഗ് ബൂത്തിൽ ചെന്ന സുന്ദർ തന്റെ പേരിൽ ആരോ കള്ളവോട്ട് ചെയ്തുവെന്ന് തിരിച്ചറിയുന്നു. തുടർന്ന് നിയമപോരാട്ടം നടത്തി വിജയം കൊയ്യുന്നതോടെയാണ് ചിത്രം രാഷ്ട്രീയ ട്രാക്കിലാകുന്നത്. രാജ്യത്ത് ജനാധിപത്യം പേരിൽ മാത്രമാണെന്നും തിരിച്ചറിഞ്ഞ നായകൻ രാഷ്ട്രീയ വമ്പൻമാർക്കെതിരേ പോർമുഖം തുറക്കുന്നതോടെ ചിത്രത്തിന് വേഗം കൂടും.
വിജയ് ചിത്രങ്ങളുടെ പതിവ് ചേരുവകൾ എല്ലാം ചേർത്ത സിനിമ തന്നെയാണ് സർക്കാരും. അടിയും പാട്ടും പഞ്ച് ഡയലോഗും അങ്ങനെ ഒരു വിജയ് ചിത്രത്തിൽ നിന്ന് ആരാധകർ ആഗ്രഹിക്കുന്നതെല്ലാം സർക്കാരിലും സംവിധായകൻ ഒരുക്കിവച്ചിട്ടുണ്ട്. വിജയ്യെ അതിമാനുഷികനാക്കിയുള്ള വമ്പൻ സംഘട്ടന രംഗങ്ങൾ ആവോളമുണ്ട് ചിത്രത്തിൽ.
സുന്ദറിന്റെ മാസ് എൻട്രിയും വീരപരിവേഷവും നിയമപോരാട്ടവുമെല്ലാമായി ഒന്നാം പകുതി അതിവേഗം കടന്നുപോകും. പക്ഷേ, രണ്ടാം പകുതിയിൽ കല്ലുകടികൾ കടന്നു കൂടിയിട്ടുണ്ട്. ആദ്യപകുതിയിൽ കിട്ടിയ മികച്ച തുടക്കം രണ്ടേമുക്കാൽ മണിക്കൂർ നിലനിർത്തിക്കൊണ്ടുപോകാൻ ചിത്രത്തിനു കഴിയുന്നില്ല.
പെട്ടെന്ന് കഥ പറഞ്ഞ് അവസാനിപ്പിക്കാൻ സംവിധായകൻ അനാവശ്യ വ്യഗ്രത കാട്ടുന്നതായാണ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ തോന്നുക. രണ്ടാം പകുതി തുടങ്ങുമ്പോൾ തന്നെ കഥയുടെ അന്ത്യം ഏകദേശം ഊഹിക്കാനാകും. പക്ഷേ, സുന്ദറിന്റെ ഇന്ത്യയിലെ യഥാർഥ ദൗത്യം എന്താണെന്ന് തിരക്കഥയിൽ മറച്ചുവയ്ക്കാൻ സംവിധായകൻ കാട്ടിയ മിടുക്ക് പരാമർശിക്കാതെ വയ്യ.
രണ്ടു നായികമാരാണ് ചിത്രത്തിൽ. വരലക്ഷ്മി ശരത്കുമാർ നായികയ്ക്കൊത്ത തന്റെ വേഷം അതിഗംഭീരമാക്കിയപ്പോൾ കീർത്തി സുരേഷിന് നായകന്റെയൊപ്പം നടക്കാനല്ലാതെ പ്രത്യേകിച്ച് പണിയൊന്നു ഇല്ലായിരുന്നു. ഏത് സ്വഭാവത്തിലുള്ള വിജയ് ചിത്രത്തിലും പ്രണയം തിരുകി കയറ്റുന്നത് സംവിധായകരുടെ പതിവ് ശീലമാണല്ലോ.
എന്നാൽ സർക്കാരിൽ രാഷ്ട്രീയ പോരാട്ടങ്ങൾക്കിടെ പ്രണയം കാണിച്ച് ബോറടിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നത് ആശ്വാസകരം തന്നെയാണ്. അല്ലെങ്കിലും, ഈ കഥയിൽ പ്രണയത്തിനു വലിയ സ്കോപ്പൊന്നുമില്ല.
വിജയ് ചിത്രമാകുമ്പോൾ നൃത്തരംഗങ്ങൾ കുറയ്ക്കാനാകില്ലല്ലോ. സർക്കാരിലെ എല്ലാ ഗാനങ്ങളും അത്തരത്തിൽ മാത്രം പിറവികൊണ്ടതാണ്. എ.ആർ. റഹ്മാൻ ഒരുക്കിയ പാട്ടുകൾ ചിത്രത്തിന്റെ കഥാഗതിയെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല. അനവസരത്തിലാണ് പാട്ടുകൾ എല്ലാം കടന്നുവരുന്നതെങ്കിലും വിജയ്യുടെ അതിമനോഹരമായ നൃത്തച്ചുവടുകൾ ആ ചിന്തയെ മൂടിക്കളയും.
ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രാഹകനാണ് ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം. അങ്കമാലി ഡയറീസിൽ ഓടിനടന്നു കാമറചലിപ്പിച്ച ഗിരീഷ് സർക്കാരിലും ഒട്ടും മോശമാക്കിയില്ല. വേഗം കൂടിയും കുറഞ്ഞുമുള്ള ചിത്രത്തിന്റെ നല്ലൊഴുക്കിന് ഗിരീഷിന്റെ കാമറക്കണ്ണുകൾ ഏറെ സഹായകമായി.
നെറികേടിന്റെ രാഷ്ട്രീയത്തിനെതിരേ ജനകീയ മുന്നേറ്റമുണ്ടാക്കിയ ശേഷം സുന്ദർ പറയുന്നു- "ഇതാണ് നമ്മുടെ സർക്കാർ. ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ്, അവരുടെ ഓരോ വോട്ടും വിലയേറിയതാണ്'. തെരഞ്ഞെടുക്കപ്പെട്ടവർ കടമകൾ മറക്കുമ്പോൾ ജനങ്ങൾ തങ്ങളുടെ അധികാരം തിരിച്ചറിയണമെന്ന സന്ദേശവും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.
മെർസലിനു പിന്നാലെ സർക്കാർ കൂടി രാഷ്ട്രീയം പറയുമ്പോൾ തമിഴകത്തിന്റെ മനസിൽ വരുന്ന പ്രധാന ചോദ്യം വിജയ്യുടെ രാഷ്ട്രീയ പ്രവേശനം തന്നെയാകും. കമൽഹാസനും രജനീകാന്തിനും പിന്നാലെ വിജയ്യും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്ക് കരുത്തുപകരും സർക്കാർ.
ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.