Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ക്ലാസ് "ഉണ്ട'
"ഉണ്ട' പേര് കേൾക്കുമ്പോഴേ എന്തായിതെന്ന് പലർക്കും തോന്നിയേക്കാം. പക്ഷേ, പോലീസുകാരുടെ കഥയാണെന്ന് കേട്ടതോടെ ഉണ്ട എന്താണെന്ന് എല്ലാവർക്കും മനസിലാകും. ആ ഉണ്ട എന്താണ് കാട്ടാൻ പോകുന്നതെന്നായിരുന്നു പ്രേക്ഷകന്‍റെ കൗതുകം. ആ കൗതുകം പക്ഷേ കേരളാ പോലീസിന്‍റെ ദയനീയ അവസ്ഥയെ വരച്ചിട്ടപ്പോൾ പലപ്പോഴും പഴി പറഞ്ഞിട്ടുള്ള പോലീസുകാരോട് ബഹുമാനവും സ്നേഹവും താനെ തോന്നിപ്പോകും.

വ്യത്യസ്തത വേണമെന്ന് മുറവിളി കൂട്ടുന്നവരുടെ മനസിലേക്കാണ് മണി സാറും (മമ്മൂട്ടി) പിള്ളേരും ഉണ്ടയുമായി കയറിവന്നത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഛത്തീസ്ഗഡിലെ ബസ്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയ പോലീസുകാരുടെ കഥയാണ് ഉണ്ട പറയുന്നത്. 2014-ൽ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രീകരണം ഗൗരവം കൈവിടാതെ രസകരമായി തന്നെ സംവിധായകൻ ഖാലിദ് റഹ്മാൻ ആവിഷ്കരിച്ചിട്ടുണ്ട്.



മമ്മൂട്ടിയെന്ന ഒറ്റയാന്‍റെ ചുമലിലേറിയല്ല കഥ മുന്നോട്ടു നീങ്ങുന്നത്. പോലീസുകാർ എന്നതിലുപരി അവരിലെ പച്ചയായ മനുഷ്യരെ പുറത്തേക്കിടാനാണ് സംവിധായകൻ ഇവിടെ ശ്രമിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ലുക്മാൻ എന്നിവരടങ്ങിയ സംഘത്തെ നയിക്കുന്നത് എസ്ഐ മണിസാറാണ്. പോലീസ് യൂണിഫോം ഇടുന്പോൾ നുരച്ച് പൊങ്ങുന്ന കടുകട്ടി ഡയലോഗുകളോ, പഞ്ച് ഡയലോഗുകളോ ഒന്നും മമ്മൂട്ടി ഉണ്ടയിൽ പൊട്ടിക്കുന്നില്ല. പകരം പച്ചയായ മനുഷ്യന്‍റെ ഭാവങ്ങൾ മാത്രമാണ് മെഗാസ്റ്റാറിൽ കാണാൻ കഴിയുന്നത്.

ഏതു സമയവും മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാവുന്ന പ്രദേശത്തേക്ക് വേണ്ടത്ര സജ്ജീകരണമില്ലാതെ പോലീസുകാരെ പറഞ്ഞയച്ച കേരള സർക്കാരിനെ ചിത്രത്തിൽ കണക്കിന് പരിഹസിക്കുന്നുണ്ട്. മണിസാറിനൊപ്പമുള്ള ബാക്കി എട്ടുപേർക്കും ചിത്രത്തിൽ തുല്യസ്ഥാനം നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.



ഓരോരുത്തരുടെ രാഷ്ട്രീയവും കാഴ്ചപ്പാടും പിന്നെ പോലീസ് പണിക്ക് വന്നതിന്‍റെ ഉദ്ദേശവുമെല്ലാം സംവിധായകൻ കൃത്യമായി ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. ലുക്മാൻ സ്വാഭാവിക അഭിനയം കൊണ്ട് ചിത്രത്തിൽ ശോഭിക്കുന്പോൾ ഒരു സമൂഹം ഇന്നും നേരിടുന്ന അവഗണനയും പരിഹാസവും താനേ പുറത്തേക്ക് ചാടി.

പോലീസുകാരുടെ സീനിയോരിറ്റിയും ഈഗോയുമെല്ലാം ഓവറാക്കാതെ സിന്പിളായി ചിത്രത്തിൽ വന്നു പോകുന്നുണ്ട്. സ്വന്തം തെറ്റ് തിരുത്താൻ സീനിയറെ ഉപദേശിക്കുന്ന ജൂണിയറേയും ഇവിടെ കാണാനാവും. അടിയന്തരഘട്ടത്തിൽ മുന്നിൽ നിൽക്കണ്ടയാൾക്ക് അടിതെറ്റിയാൽ സംഭവിക്കുന്ന അന്ധാളിപ്പ് മികവോടെ പകർത്താൻ സംവിധായകനായിട്ടുണ്ട്.



ആകാംക്ഷ ഒട്ടും ചോരാതെ ഛത്തീസ്ഗഡിലെ അധിക ആൾവാസമില്ലാത്ത സ്ഥലത്തെ അതിന്‍റെ തീവ്രതയോടെ ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ സജിത്ത് പുരുഷന് സാധിച്ചിട്ടുണ്ട്. ഉള്ളിലെ ഭയവും പിന്നെ മാവോയിസ്റ്റ് ഭീതിയുമെല്ലാം അപ്പാടെ നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിന്‍റെ പ്രയാണം. പശ്ചാത്തല സംഗീതം ഇരന്പി വന്ന് ചെവിയിൽ മൂളുന്നത് "ഇതാ ഇപ്പോൾ ആക്രമണം ഉണ്ടാകാൻ പോകുന്നു’ എന്നാണ്. കേരളാ പോലീസിന് തുടക്കത്തിൽ ഉണ്ടാകാത്ത ഗൗരവക്കുറവ് അതേപടി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

ഒരു മനുഷ്യന് ഉണ്ടാകുന്ന കയറ്റിറക്കങ്ങൾക്കിടയിലും തന്‍റെ ഡ്യൂട്ടി കൃത്യമായി ചെയ്യാൻ വെന്പൽ കൊള്ളുന്ന പോലീസ് ഉദ്യോഗസ്ഥനെ മമ്മൂട്ടിയിൽ കാണാനാവും. അമാനുഷിക പരിവേഷം വിട്ട് മമ്മൂട്ടിയെ പച്ച മനുഷ്യനായി സ്ക്രീനിൽ കാണാൻ സാധിച്ചു എന്നതാണ് ഉണ്ടയുടെ ഹൈലൈറ്റ്.



ഛത്തീസ്ഗഡിലെ ഉൾപ്രദേശങ്ങളിലെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടാൻ സംവിധായകൻ ചിത്രത്തിൽ മറക്കുന്നില്ല. സ്വന്തം മണ്ണ് വിട്ടുകൊടുക്കാൻ തയാറാകാത്ത ജനങ്ങളെ ചിത്രത്തിൽ കാണാനാവും. മനുഷ്യരെ മനസിലാക്കാൻ ഭാഷയുടെ ആവശ്യമില്ലെന്ന് ചിത്രം തെളിയിക്കുന്പോൾ ഒരുപിടി മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് മണി സാറും സംഘവും പ്രേക്ഷകരുടെ മനസിലേക്ക് കയറിപ്പറ്റുകയാണ്.

ഉണ്ട ഏതൊരു പ്രേക്ഷകനും സമ്മാനിക്കുക ഒരു വേറിട്ട അനുഭവമായിരിക്കും. കാര്യമാത്ര പ്രസക്തിയുള്ള വിഷയം ചെറു നർമങ്ങളിൽ പൊതിഞ്ഞാണ് മുന്നിലേക്കെത്തുന്നത്. മാസ് ഡയലോഗുകളും കിടിലൻ സ്റ്റണ്ടും പ്രതീക്ഷിച്ച് ഉണ്ടയ്ക്ക് കയറിയാൽ ആ തോക്കിലെ ഉണ്ട നിങ്ങൾക്ക് കാട്ടിത്തരുക ഇതുവരെ കാണാത്ത മറ്റു ചില കാഴ്ചകളായിരിക്കും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.