Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കക്ഷി അമ്മിണിപ്പിള്ള ശുദ്ധനാണ്..!
വിവാഹമോചനങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ അതിനുള്ള കാരണങ്ങൾ തിരക്കിയിറങ്ങിയാൽ ചിരിക്കാൻ ഏറെയുള്ള വകയുണ്ടാകും. അത്തരം ചിരിപടർത്തുന്ന കാരണങ്ങളാൽ സന്പന്നമാണ് "കക്ഷി: അമ്മിണിപ്പിള്ള'.

തീർത്തും ബാലിശമായ കാരണങ്ങൾ മുതൽ വളരെ സീരിയസായ കാര്യങ്ങൾ വരെ വിവാഹമോചനമെന്ന തീരുമാനത്തിന് പിന്നിലുണ്ടാവാം. എങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ... ഒന്നിരുന്ന് സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങളെ ഇതിന് പിന്നിലുണ്ടാവൂയെന്ന് അടിവരയിട്ട് പറയുകയാണ് ദിൻജിത്ത് അയ്യത്താനെന്ന സംവിധായകൻ "കക്ഷി: അമ്മിണിപ്പിള്ള'യിലൂടെ.

കാര്യമാത്രപ്രസക്തിയുള്ള ഒരു കുഞ്ഞുസിനിമയാണ് കക്ഷി: അമ്മിണിപ്പിള്ള. ഒരു വിവാഹവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളേയും കോർത്തിണക്കിയാണ് സംവിധായകൻ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.



കുട്ടിക്കളിയല്ല വിവാഹമെന്ന് തെളിയിക്കാൻ ദിൻജിത്ത് നന്നേ പാടുപെട്ടിട്ടുണ്ട്. വീട്ടുകാരുടെ നിർബന്ധപ്രകാരം വിവാഹം കഴിക്കേണ്ടി വന്ന യുവാക്കളുടെ പ്രതിനിധിയാണ് ചിത്രത്തിൽ അമ്മിണി എന്ന് വിളിപ്പേരുള്ള ഷജിത് (അഹമ്മദ് സിദ്ദിഖി). മകന്‍റെയോ മകളുടെയോ അഭിപ്രായം പോലും ആരായാതെ കല്യാണത്തിലേക്ക് തള്ളിയിടുന്ന മാതാപിതാക്കളെ കണക്കിന് പരിഹസിക്കുന്നുണ്ട് ചിത്രത്തിൽ.

ഗൾഫിൽ നിന്നും വരുന്ന അമ്മിണിയെ നിർബന്ധപൂർവം കല്യാണം കഴിപ്പിക്കുന്നതോടെയാണ് ചിത്രത്തിൽ വീർപ്പുമുട്ടൽ ആരംഭിക്കുന്നത്. തന്‍റെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് ഒത്തുവരാത്ത ഭാര്യയുമായി എത്രതന്നെ അഡ്ജസ്റ്റ് ചെയ്യാൻ നോക്കിയിട്ടും അമ്മിണിക്ക് ആവാതെ വരുന്നതോടെ ഒരു പൊട്ടിത്തെറി ആ കുട്ടുകുടുംബത്തിൽ ഉണ്ടാവുകയാണ്. അവിടെ നിന്ന് അങ്ങോട്ടാണ് പ്രദീപൻ (ആസിഫ് അലി) എന്ന വക്കീൽ ചിത്രത്തിൽ രംഗപ്രവേശം ചെയ്യുന്നത്.

നിഷ്കളങ്കനായ അമ്മിണിയായി അഹമ്മദ് സിദ്ദിഖി മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. എങ്ങനെയും വിവാഹമോചനം നേടുകയെന്ന ലക്ഷ്യവുമായി അമ്മിണി ഒരുന്പെട്ട് ഇറങ്ങുന്നതോടെ പ്രദീപൻ വക്കീലിന് പണി അല്പം കൂടി. കല്യാണം കഴിഞ്ഞ് ഒരുവർഷം പോലും കഴിയാത്ത അമ്മിണിയുടെ കേസ് പ്രദീപൻ ഏറ്റെടുക്കുന്നതോടെ കോടതിയും പരിസരവും സിനിമയുടെ ഭാഗമാകാൻ തുടങ്ങും.



ഷിബിലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാന്തിയെന്ന തടിച്ച പെണ്‍കുട്ടിയായി എത്തി ആരെയും ഉപദ്രവിക്കാതെ ഒതുങ്ങി ജീവിക്കുന്നവൾ. ഭർത്താവ് തന്നെ വേണ്ടായെന്ന് പറയുന്നതിന്‍റെ കാരണം അറിയാതെ കുഴങ്ങിയവൾ... തടിച്ചിയെന്ന് പലതവണ കേസിനിടയിൽ പ്രതിപാദിക്കുന്പോളും പരാതിയോ പരിഭവമോ പറയാതെ മിണ്ടാതിരുന്നവൾ.

ഷിബിലയ്ക്ക് ആദ്യപകുതിയേക്കാൾ രണ്ടാം പകുതിയിലാണ് സംവിധായകൻ അവസരം കൂടുതൽ നൽകിയിരിക്കുന്നത്. തന്നെ കളിയാക്കുന്നവരെ പോലും ചിരിയോടെ സ്വീകരിച്ച് കാന്തി ചിത്രത്തിൽ നായകനേക്കാളേറെ മുന്നേറുന്നുണ്ട്.

കണ്ണൂർ ഭാഷയിൽ തകർത്തഭിനയിച്ച് ആസിഫ് തന്‍റെ വക്കീൽപ്പണി വെടിപ്പായി ചെയ്യുന്നുണ്ട്. കേസില്ലാ വക്കീലിൽ നിന്നും സോഷ്യൽ മീഡിയ ഇഫക്ടിലൂടെ കേസുകൾ കണ്ടെത്തുന്ന ന്യൂജൻ വക്കീലായി ചിത്രത്തിൽ ആസിഫ് മുന്നേറുന്നു. കണ്ണൂർ ഭാഷ നാവിൽ തത്തിക്കളിക്കാൻ നന്നേ ആസിഫ് പണിയെടുത്തിട്ടുണ്ടെന്നുള്ള കാര്യം ഉറപ്പ്. അത്രമേൽ തഴക്കത്തോടെയും വഴക്കത്തോടെയുമാണ് ആസിഫ് കണ്ണൂർ ഭാഷ കൈകാര്യം ചെയ്തിരിക്കുന്നത്.



ബേസിൽ ജോസഫും നിർമൽ പാലാഴിയും ചിരിയുണർത്താനായി ചിത്രത്തിൽ നന്നേ പണിയെടുത്തിട്ടുണ്ട്. വിജയരാഘവന്‍റെ വക്കീൽ വേഷവും പ്രകടനവുമെല്ലാം ആസിഫിലെ നടനെ വേണ്ടുവോളം വെല്ലുവിളിക്കുന്നുണ്ടായിരുന്നു.

രണ്ടാം പകുതി മനസിലാക്കലുകളുടെ കാലയളവായിട്ടാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ഇഷ്ടം എന്നു പറയുന്നത് രണ്ടുപേർ ഒരുമിച്ച് താമസിച്ച് വരുന്പോൾ താനേ ഉണ്ടാവുന്നതാണെന്ന് നിസംശയം ചിത്രം സ്ഥാപിച്ചെടുക്കുന്നുണ്ട്. കോടതി പരിസരം കൂടുതലായി കടന്നുവരുന്നത് രണ്ടാം പകുതിയിലാണ്.

കുടുംബ കോടതിയിലെ പല കേസുകളും എത്രമേൽ നിസാര കാര്യങ്ങൾ മൂലം ഉണ്ടാകുന്നതാണെന്ന് കാട്ടിത്തരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അമ്മിണിപിള്ളയ്ക്ക് വിവാഹമോചനം കിട്ടുമോ ഇല്ലയോ എന്നുള്ള ആശങ്കകൾക്ക് ഇടയിലൂടെയാണ് രണ്ടാം പകുതി മുന്നോട്ടുപോകുന്നത്. ഒരു കേസിനെ എങ്ങനെ മാർക്കറ്റ് ചെയ്യാമെന്നും അത് വഴി എങ്ങനെ പ്രശസ്തനാകാമെന്നും പ്രദീപൻ വക്കീൽ ചിത്രത്തിൽ കാട്ടിത്തരുന്നുണ്ട്.



ബാഹുൽ രമേശാണ് തലശേരി കാഴ്ചകളെ ഒപ്പിയെടുത്ത് അമ്മിണിപ്പിള്ളയെ സുന്ദരനാക്കിയിരിക്കുന്നത്. ബിജിബാലും അരുണ്‍ മുരളീധരനും ചേർന്നൊരുക്കിയിരിക്കുന്ന പാട്ടുകളാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.

വിവാഹം പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും വിവാഹം കഴിക്കുന്ന അവസരത്തിലെ ഓരോരുത്തരുടെയും മനസിലിരുപ്പുകളാണ് പലരേയും കുഴപ്പത്തിൽ കൊണ്ടുചാടിക്കുന്നതെന്നും സിനിമ ഓരോനിമിഷവും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ആ തുറന്നു പറച്ചിൽ തന്നെയാണ് അമ്മിണിപ്പിള്ളയെ പ്രേക്ഷകർക്ക് മുന്നിൽ ശുദ്ധഗതിക്കാരനാക്കുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.