Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
മാസ് ലുക്കിൽ ‘ഉടുമ്പ്’ സെന്തിൽ!
ഏറെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെ ആവേശഭരിതമാണു നടൻ സെന്തിൽകൃഷ്ണയുടെ സ്ക്രീൻ ജീവിതം. നെത്തോലി നെൽസനായും മഞ്ജുളനായുമൊക്കെ മിനിസ്ക്രീനിൽ ചിരിവിതറി കുടുംബങ്ങളോട് ഇഷ്ടംകൂടി മുന്നോട്ടുപോകുന്പോഴാണ് ട്വിസ്റ്റുകളുടെ തുടക്കം. തുടക്കമിട്ടതു സംവിധായകൻ വിനയൻ.

ചാലക്കുടിക്കാരൻ ചങ്ങാതിയിൽ സെന്തിലിനെ വിനയൻ നായകനാക്കി. ചാലക്കുടിയുടെ ചങ്കിന്‍റെ വേഷം സെന്തിലിനു പേരും പെരുമയും നല്കി. ഇപ്പോൾ, കരിയറിലെ മറ്റൊരു നിർണായക ട്വിസ്റ്റ് സെന്തിലിനു സമ്മാനിച്ചതു സംവിധായകൻ കണ്ണൻ താമരക്കുളം.

ഇമോഷണൽ ത്രില്ലർ ഉടുന്പിൽ തീപ്പൊരി ഡയലോഗുകൾ വിതറി, മാസ് ലുക്കിൽ സെന്തിൽ വരുന്പോൾ ആരും പറഞ്ഞുപോകും.. ഇതെന്തൊരുമാറ്റം! അപ്പോഴും സെന്തിലിന് പറയാനുള്ളത് ഇത്രമാത്രം... ‘ നമ്മൾ ഒന്നുമല്ല. ഈശ്വരാധീനം കൊണ്ട് ഇതിലേക്കൊക്കെ എത്തിച്ചേരുകയാണ്!’



ആന്‍റിഹീറോ

ചാലക്കുടിക്കാരനിൽ നിന്നു വേറിട്ടു നിൽക്കുന്ന കാരക്ടറാണ് ഉടുന്പിലെ അനിയെന്നു സെന്തിൽ പറയുന്നു. ‘മണിച്ചേട്ടന്‍റെ കഥ പറയുന്നതുകൊണ്ടു തന്നെ സെന്‍റിമെന്‍റ്സാണ് അതിൽ മെയിൻ. പിന്നെ, സ്നേഹം, കോമഡി എന്നിവ ചേർന്നൊരു സംഭവം. എന്നാൽ, ഉടുന്പിലെ അനി കൂലിത്തല്ലുമായി നടക്കുന്ന ഗുണ്ടയാണ്. ആന്‍റിഹീറോ വേഷം.

ആളു പരുക്കനാണ്, വില്ലനാണ്. എങ്കിലും അയാൾ ഒരു മനുഷ്യനാണ്. അയാൾ പല മാനസികാവസ്ഥകളിലൂടെ, സംഘർഷങ്ങളിലൂടെ കടന്നുപോവുകയാണ്. ഒരുപാടു പെർഫോം ചെയ്യാനുള്ള ഏരിയയുണ്ട്’.



റിയലാണ് ഉടുന്പ്

സെന്തിലിന്‍റെ നാട്ടിലുള്ള രണ്ടു സുഹൃത്തുക്കൾ - അനീഷും ശ്രീജിത്തും - എഴുതിയ ക്വാറി എന്ന സ്ക്രിപ്റ്റ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യാനിരുന്നപ്പോഴാണ് ലോക്ഡൗണായത്. അവരുടെ ഒരു സുഹൃത്തിന്‍റെ ജീവിതത്തിൽ നടന്ന ഒരു സംഭവം അവർ സംവിധായകനുമായി പങ്കുവച്ചു.

നമുക്കു ചുറ്റുമുള്ള പലരുടെയും ലൈഫിൽ അത്തരം സംഭവങ്ങൾ നടക്കാറുണ്ട്. ആ സംഭവത്തിനു സിനിമാറ്റിക് സ്പർശം നല്കിയപ്പോൾ ‘ഉടുന്പ്’ പിറന്നു.



കണ്ണൻ താമരക്കുളത്തിന്‍റെ തന്നെ ‘വിധി’യിൽ നിന്നാണ് ഉടുന്പിലേക്ക് എത്തിയതെന്ന് സെന്തിൽ പറയുന്നു. ‘ഫ്ളാറ്റിലെ പണക്കാരുടെ ഇടയിൽ താമസിക്കുന്ന സാധാരണക്കാരനായ ഒരു മിമിക്രി കലാകാരന്‍റെ വേഷമാണു വിധിയിൽ ചെയ്തത്. ഭാര്യയുടെ വാക്കുകേട്ട് നാട്ടിലെ വീടുവിട്ടു ഫ്ളാറ്റിൽ വന്നു താമസിക്കുന്ന ഒരാൾ.

ഏറെ സെന്‍റിമെന്‍റ്സ് കിട്ടുന്ന, ഇമോഷണലി പ്രാധാന്യമേറിയ കഥാപാത്രം. ആ വേഷം ഇഷ്ടമായിട്ടാണ് ഉടുന്പിലേക്കു വിളിച്ചത്. ഉടുന്പ് അനിയെ എനിക്കു നന്നായി ചെയ്യാനാകുമെന്നു കണ്ണൻ ചേട്ടനു തോന്നിയിട്ടുണ്ടാവണം.’



അനി ഇടപെട്ടാൽ

ഉടുന്പ്, അനിയുടെ ജീവിതത്തിലൂടെ, അയാളുടെ കുടുംബത്തിലൂടെ പറയുന്ന കഥയാണ്. ‘അനി ഒരു സംഭവത്തിൽ ഇടപെട്ടുപോയാൽ ഉടുന്പു പോലെയാണ്, പിന്നെ വിടില്ല. അതിന്‍റെ അങ്ങേയറ്റം കാണും വരെ പൊയ്ക്കൊണ്ടേയിരിക്കും. അനിയുടെ കുടുംബത്തിൽ സംഭവിക്കുന്ന ഒരു പ്രശ്നം അയാൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു പറയുകയാണു സിനിമ.’

പുതുമുഖം ആഞ്ജലീനയാണ് ഉടുന്പിൽ സെന്തിലിന്‍റെ നായിക. യാമി സോനയാണ് ചിത്രത്തിലെ മറ്റൊരു നായിക. അലൻസിയർ, ഹരീഷ് പേരടി, ഷാജിൽ, മനുരാജ് തുടങ്ങിയവരാണു മറ്റുവേഷങ്ങളിൽ. റിലീസിനുമുന്നേ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലേക്കു ഉടുന്പിന്‍റെ റീമേക്ക് അവകാശം വിറ്റുപോയിരുന്നു.



കെട്ടിലും മട്ടിലും ഗുണ്ട!

‘ഗുണ്ടാവേഷം ചെയ്യുന്പോൾ ആളുകൾക്കു ഗുണ്ടയായി ഫീൽ ചെയ്യണം. കെട്ടിലും മട്ടിലും അതുണ്ടാവണം’. അതുണ്ടാക്കിയെടുക്കാൻ നന്നായി പരിശ്രമിച്ചുവെന്ന് സെന്തിൽ. ‘ചാലക്കുടിക്കാരനിൽ ഞാൻ 10-12 കിലോ കൂട്ടിയിരുന്നു. അതിൽ നിന്നു നാലഞ്ചു കിലോ കുറച്ചു. കുറച്ചു മസിൽസ് വരുത്തി. ബോഡി ലാംഗ്വേജ് മാറ്റി.

ലോക്ഡൗണ്‍ ആയിരുന്നതിനാൽ താടി നന്നായി നീട്ടിവളർത്തി. ഇതിൽ താടിയിലും താടിയില്ലാതെയും രണ്ടു ഗെറ്റപ്പുണ്ട്. നന്നായി വർക്കൗട്ട് ചെയ്തു. ഉടുന്പ് അനിയുടെ മൂഡിൽ എത്താൻ സംവിധായകന്‍റെയും എഴുത്തുകാരുടെയും സപ്പോർട്ടുണ്ടായി. അവരുടെ മനസിലുള്ള ഉടുന്പ് അനി എന്താണെന്ന് ഔട്ട്‌ലൈൻ തന്നിരുന്നു. നമുക്കു ചുറ്റുമുള്ള പലരുടെയും ആറ്റിറ്റ്യൂഡ് നിരീക്ഷിച്ചു; സിനിമകളിലെ അത്തരം കഥാപാത്രങ്ങളെയും. ഇതെല്ലാം മനസിലിട്ടു വർക്കൗട്ട് ചെയ്ത് എന്‍റേതായ ഒരു വേർഷൻ കൊടുക്കുകയായിരുന്നു.’



ആ ധൈര്യത്തിൽ

പക്കാ സീരിയസ് കഥാപാത്രമാണ് ഉടുന്പ് അനി. ഹ്യൂമർ ടച്ച് വരാതെ ഈ കാരക്ടറിനെ ചെയ്തു ഫലിപ്പിക്കുക എന്നതായിരുന്നു വെല്ലുവിളിയെന്ന് സെന്തിൽ പറയുന്നു. ‘ചാലക്കുടിക്കാരൻ ചങ്ങാതിയിൽ എല്ലാവരുമറിയുന്ന മണിച്ചേട്ടനെ തെറ്റുകുറ്റങ്ങളില്ലാതെ ചെയ്തു ഫലിപ്പിക്കുക എന്നതു വലിയ ചലഞ്ചായിരുന്നു. അന്നു രണ്ടും കല്പിച്ചിറങ്ങി. വിനയൻ സാറിന്‍റെ ഫുൾ സപ്പോർട്ടിൽ അതു സക്സസായി.

ഉടുന്പ് അനി കിട്ടിയപ്പോൾ ആ ധൈര്യം എനിക്കുണ്ടായിരുന്നു. നമ്മൾ ആത്മാർഥമായി പണിയെടുത്താൻ ഈ വേഷം വിജയിപ്പിക്കാമെന്ന വിശ്വാസമുണ്ടായിരുന്നു. പിന്നെ, എല്ലാവരുടെയും സപ്പോർട്ടുമുണ്ടായി.’



സെന്തിൽ - പേരടി

സെന്തിൽ - ഹരീഷ് പേരടി കോംബിനേഷനാണ് ഉടുന്പിന്‍റെ പ്ലസുകളിലൊന്ന്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനു ശേഷം ഹരീഷ് പേരടിയുടെ ഡയലോഗ് ഡെലിവറിയിലെ മാന്ത്രികത ഫീൽ ചെയ്യുന്ന വേഷങ്ങളിലൊന്നാവുകയാണ് ഉടുന്പിലെ ഭരതൻ.

ഓൻ ആളു വെടക്കാ, ആ അനിയെ...നിനക്കു മാനം വേണ്ടാന്നു ഞാൻ പറഞ്ഞാ അത്, ജീവൻ വേണ്ടാന്നു പറഞ്ഞാലോ അവൻ അതും എടുക്കും എന്നു പറയുന്ന ഭരതൻ. ‘കിടിലൻ വേഷമാണത്. ഹരീഷേട്ടൻ മനോഹരമായി അതു ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ഇതിലെ കള്ളുപാട്ടിലുമുണ്ട്. ഭരതന്‍റെ പ്രിയപ്പെട്ടവരിൽ ഒരാളാണ് അനി. ഭരതന്‍റെ വലംകൈ. ഭരതനു വേണ്ടി ജീവൻ പോലും കൊടുക്കാൻ തയാറായി നിൽക്കുന്നയാൾ.’ - സെന്തിൽ പറയുന്നു.



സ്രാങ്കും സൈബർ പോലീസും

രാജീവ് രവിയുമായുള്ള സെന്തിലിന്‍റെ ബന്ധം വൈറസിൽ തുടങ്ങുന്നു. മിനിസ്റ്റർ സി.പി. ഭാസ്‌കരനെ ഒപ്പിയെടുത്ത കാമറാമാൻ. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കുറ്റവും ശിക്ഷയും എന്നിവയിലും സെന്തിലിനു വേഷമുണ്ട്.

‘തുറമുഖത്തിൽ മൂന്നു കാലഘട്ടങ്ങൾ. അതിലൊന്നിൽ ജോജു ചേട്ടന്‍റെ കൂടെയുള്ള സ്രാങ്ക് എന്ന വേഷം. ഇടുക്കിയിൽ നടന്ന ഒരു മോഷണത്തിന്‍റെ അന്വേഷണത്തിനായി രാജസ്ഥാനിലെത്തുന്ന അഞ്ചു പോലീസുകാരുടെ കഥയാണു കുറ്റവും ശിക്ഷയും. സൈബർ കാര്യങ്ങളിൽ അഗ്രഗണ്യനായ പോലീസ് ഓഫീസറാണ് എന്‍റെ കഥാപാത്രം രാജീവ്. ആസിഫ് അലി യാണു നായകൻ.’



ചിരുകണ്ടനും പുള്ളിയും

ആകാശഗംഗ 2 ലെ എസ്ഐ ബാലരാമനു ശേഷം സെന്തിൽ വിനയന്‍റെ പടത്തിലെത്തുകയാണ് ചിരുകണ്ടൻ എന്ന വേഷത്തിൽ; പത്തൊന്പതാം നൂറ്റാണ്ടിൽ.

കണ്ണൻ താമരക്കുളത്തിന്‍റെ അടുത്ത സിനിമ അനൂപ് മേനോൻ എഴുതിയ പൊളിറ്റിക്കൽ ത്രില്ലർ വരാലിലും സെന്തിലിനു വേഷമുണ്ട്.



മൊഹ്സീൻ എന്ന വില്ലൻ വേഷം. ജിജു അശോകന്‍റെ പുള്ളിയിൽ ഇന്ദ്രൻസിനൊപ്പമുള്ള വേഷം. ‘ത്രില്ലർ സ്വഭാവമുള്ള പടമാണ്. സൂഫിയും സുജാതയും ഫെയിം ദേവാണ് അതിൽ നായകൻ. നായകന്‍റെ സുഹൃത്തിന്‍റെ വേഷമാണു ഞാൻ ചെയ്യുന്നത്.’ - സെന്തിൽ പറയുന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.