Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘ഉദയകൃഷ്ണയുടെ ഒരു സ്ക്രിപ്റ്റ് എനിക്കു ഡയറക്ട് ചെയ്യണം എന്നു മാത്രമാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്’
ഒന്നര വർഷമായി ആറാട്ടിനു പിന്നാലെയായിരുന്നു തിരക്കഥാകൃത്ത് ഉദയകൃഷ്ണ. ഒരു സ്ക്രിപ്റ്റ് തീർത്ത് ഉടൻ അടുത്ത സ്ക്രിപ്റ്റിലേക്കു കടക്കുന്നതല്ല ഉദയകൃഷ്ണയുടെ രീതി. ഷൂട്ടിംഗ് തുടങ്ങി ഫസ്റ്റ് കോപ്പി കാണുന്നതു വരെ സംവിധായകനൊപ്പം തുടരുന്ന പതിവ് ബി. ഉണ്ണികൃഷ്ണന്‍റെ മോഹൻലാൽ സിനിമ ആറാട്ടിലും തെറ്റിച്ചില്ല. തന്‍റെ ജീവിതത്തിലെ എൻജോയിംഗ് മൊമന്‍റ്സ് ഷൂട്ടിംഗ് പീര്യേഡാണെന്ന് ഉദയകൃഷ്ണ പറയുന്നു.

‘ഷൂട്ടിംഗ് ഒരു യാത്രയാണ്. സ്ക്രിപ്റ്റിനൊപ്പമാണ് ആ യാത്ര. അതിനിടെ ഒരുപാടു പ്രതിബന്ധങ്ങളും എതിർപ്പുകളും കടന്നുവരും. ആ ടെൻഷനൊക്കെ എൻജോയ് ചെയ്യുന്നുണ്ട്.’



നരസിംഹത്തിന് ആറാം തന്പുരാനിലുണ്ടായ ഐറ്റം എന്നൊക്കെയാണ് സോഷ്യൽമീഡിയ കമന്‍റുകൾ. നെയ്യാറ്റിൻകര ഗോപനെ രൂപപ്പെടുത്തിയത് അങ്ങനെയാണോ...?

നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാടൻ ഗ്രാമത്തിലേക്കു വരികയാണ് ഗോപൻ. ഒരു നാട്ടിൻപുറത്തുകാരൻ മറ്റൊരു നാട്ടിൻപുറത്തേക്കു വരികയാണ്. നമ്മൾ വിചാരിക്കുന്നതിലുമപ്പുറമാണ് നാട്ടിൻപുറത്തുകാരുടെ ഭാഷാശൈലിയും തന്‍റേടവും മറ്റു പ്രകൃതങ്ങളുമൊക്കെ. നരസിംഹത്തിലെയൊക്കെ കഥാപാത്രത്തിന് അത്തരം ചില ഷെയ്ഡ്സ് ഉണ്ട്. ഗോപനും അത്തരം സ്വഭാവസവിശേഷതകളുള്ള ഒരാളാണ്.

നാട്ടിൻപുറത്തു പല കാര്യങ്ങളിലും സിനിമയുടെ പല റഫറൻസുകളും പറയാറില്ലേ; ആറാം തന്പുരാനിലെ മോഹൻലാലിനെപ്പോലെ എന്നൊക്കെ. നെയ്യാറ്റിൻകര ഗോപനിലും ചില കാരക്ടർ ഷെയ്ഡ്സ് ഒക്കെ അനുഭവപ്പെട്ടേക്കാം. എല്ലാ മാസ് ഹീറോ കഥാപാത്രങ്ങൾക്കും അത്തരം ചില മാനറിസങ്ങളും പൊലിമകളുമൊക്കെയുണ്ടാവും.



നെയ്യാറ്റിൻകര ഗോപൻ ഗാനഭൂഷണമാണ്. പാട്ടാണ് മെയിൻ. ഒരു ഗ്രാമത്തിൽ വന്നിറങ്ങുന്പോൾ അയാളെ തല്ലാൻ ചെന്നാലോ. അവിടെ പാട്ടു പോരല്ലോ. അവിടെ ഗോപൻ മറ്റൊരാളാണ്. ഏതു ലക്ഷ്യത്തിലേക്കാണ് നെയ്യാറ്റിൻകര ഗോപന്‍റെ യാത്ര എന്നതാണു സിനിമ പറയുന്നത്. മാസ് പടങ്ങളുടെ ഫോർമുലയിലെ പല കൂട്ടുകളും അതിൽ ഉണ്ടാവും.

കഥാപാത്രത്തിനു വേണ്ടി ഒരു കഥയല്ല. മറിച്ച്, കഥയിലെ ഒരു കഥാപാത്രമാണ് നെയ്യാറ്റിൻകര ഗോപൻ..?

തീർച്ചയായും. എന്തൊക്കെ പൊലിമകളുണ്ടെങ്കിലും ഒരു സബ്ജക്ടിലൂടെയുള്ള യാത്ര വന്നാൽ മാത്രമേ മാസ് പടങ്ങൾ ക്ലിക്ക് ആവുകയുള്ളൂ. ആ ഫോർമുല കൃത്യമായി ഉപയോഗിച്ചിരിക്കുകയാണ്. പക്ഷേ, പ്രേക്ഷകരാണു വിധിയെഴുതുന്നത്.



എന്തു കൊടുത്താലും തൃപ്തിയാവില്ല എന്ന മട്ടിലാണു പ്രേക്ഷകർ..‍?

എക്കാലവും അത് അങ്ങനെ തന്നെയാണ്. താരപരിവേഷമുള്ളവരെ കച്ചവട മൂല്യമുള്ള ഒരു സിനിമയിലേക്കു കൊണ്ടുവരുന്പോൾ എല്ലാത്തരം പ്രേക്ഷകരെയും മുൻനിർത്തിയാണു സിനിമ ചെയ്യുന്നത്. ബുദ്ധിജീവി പരിവേഷത്തോടെ വിമർശനത്തിനു വരുന്നവർക്കുള്ള പടമല്ല ആറാട്ട്. മാസ് ഓഡിയൻസിനു വേണ്ടിയുള്ള പടമാണെന്നു നേരത്തേ പറഞ്ഞത് അതുകൊണ്ടാണ്. അടിക്ക് അടി. പാട്ടിനു പാട്ട്. ഒപ്പം ഒരു സബ്ജക്ടും. അങ്ങനെയാണു ട്രീറ്റ് ചെയ്തിരിക്കുന്നത്.

മോഹൻലാലും മമ്മൂട്ടിയും താരചക്രവർത്തിമാർ തന്നെയാണ്. മലയാളത്തിലെ എണ്ണപ്പെട്ട ക്ലാസിക് പടങ്ങളൊക്കെ അവരുടേതാണ്. നമ്മൾ വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോർമുലകൾ അതൊക്കെത്തന്നെയാണ്. അവർ എല്ലാ ഫോർമുലകളും വഴങ്ങുന്നവരാണ്. ഞാൻ എന്‍റേതായ സ്പേസിൽ സിനിമ ചെയ്യുന്നു. എനിക്ക് ഇഷ്ടപ്പെട്ട സിനിമ, ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമ പ്രേക്ഷകരോടൊപ്പമിരുന്നു കാണുന്നു.



അണ്‍റിയലിസ്റ്റിക് ജോയ് റൈഡ് എന്നു ട്രെയിലറിൽ തുറന്നുപറഞ്ഞല്ലോ.‍.‍?

ഇതിൽ ചേരുവകളുടെ പ്രളയമാണ്. ചേരുവകൾ ചേരുന്പോൾ ഒരുപാടു വിമർശനങ്ങളുണ്ടാവാം. എന്‍റർടെയ്നർ എന്ന വാക്ക് പലപ്പോഴും ഉപയോഗിച്ചിട്ടുള്ളതുകൊണ്ടാണ് അണ്‍റിയലിസ്റ്റിക് ജോയ് റൈഡ് എന്നു പറഞ്ഞത്. ഒരുപാടു റിയലിസ്റ്റിക് സിനിമകൾ ഇറങ്ങുന്പോഴാണ് ഇങ്ങനെയൊരു സിനിമ വരുന്നത്.

വില്ലൻ എയറിലൂടെ പറക്കുന്നതിൽ എവിടെയാണു റിയലിസമെന്നു ചോദിച്ചാൽ നമുക്ക് ഒന്നും പറയാനാവില്ല. ഇതൊരു എന്‍റർടെയ്നറാണ് എന്നു തുറന്നു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലല്ലോ. ഇപ്പോൾ എല്ലാം കൊണ്ടുപോകുന്നതു സോഷ്യൽ മീഡിയയാണ്. അതിനൊപ്പം സഞ്ചരിച്ചേ മതിയാവു. അവർക്കു വേണ്ടതു പറഞ്ഞു മനസിലാക്കിക്കൊടുക്കണം. അല്ലെങ്കിൽ അവർ വേറെ രീതിയിൽ സിനിമയെ കണക്കിലെടുക്കും.



മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് എന്‍റർടെയ്നർ എഴുതണം. ബി. ഉണ്ണികൃഷ്ണന്‍റെ ഡിമാൻഡ് അതായിരുന്നോ..?

സ്വന്തമായി എഴുതി സംവിധാനം ചെയ്തതാണ് അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പടങ്ങൾ. എന്നെ വിളിക്കുന്പോൾ അദ്ദേഹം ആഗ്രഹിച്ചത് എന്താണോ അതു നല്കാനാണ് ഞാൻ ശ്രമിച്ചത്. നന്നായി ഹ്യൂമർ എൻജോയ് ചെയ്യുന്നയാളാണ് ഉണ്ണികൃഷ്ണൻ. ഉള്ളിന്‍റെയുള്ളിൽ ഇത്തരം സിനിമകളോടുള്ള ഇഷ്ടമുണ്ട്. അല്ലെങ്കിൽ എന്നെ വിളിക്കേണ്ട കാര്യമില്ലല്ലോ.

‘ഉദയകൃഷ്ണയുടെ ഒരു സ്ക്രിപ്റ്റ് എനിക്കു ഡയറക്ട് ചെയ്യണം’ എന്നു മാത്രമാണ് എന്നോടു പറഞ്ഞത്. എനിക്കു തൃപ്തികരമായ രീതിയിൽ അദ്ദേഹം അതു ഭംഗിയായി ചെയ്തു.



ഒരു ഡയറക്ടർ എല്ലാ ടൈപ്പ് പടങ്ങളും ചെയ്യണം. അവർക്കു വഴങ്ങുന്ന, മനസിന് ഇഷ്ടപ്പെട്ട രീതിയിലുള്ള എല്ലാം ചെയ്യണം. അതിനുള്ള ശ്രമമാണ് ഉണ്ണികൃഷ്ണനിൽ നിന്നുണ്ടായത്. അതിനെ ലാലേട്ടൻ ഏറെ സപ്പോർട്ട് ചെയ്തു.

‘ഈ സമയത്ത് ഒരു ഡാർക് മൂവിയല്ല വേണ്ടത്, പ്രേക്ഷകരെ പഴയപോലെ തിയറ്റുകളിലെത്തിക്കുന്ന ഓളം പരത്തുന്ന ഒരു സിനിമ ചെയ്തുകൂടെ’ എന്നു ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു സ്ക്രിപ്റ്റിലേക്കു ഞങ്ങൾ വന്നത്.



ഗ്യാങ്സ്റ്ററല്ല, മോണ്‍സ്റ്ററല്ല, ലൂസിഫറാണ്, സിനിസ്റ്ററാണ്... എന്തിനാണു ഗോപനു ലൂസിഫർ കണക്‌ഷൻ...‍?

അതിലൂടെ കഥാപാത്രത്തിന്‍റെ ഭാവമാറ്റങ്ങളാണ് ഉദ്ദേശിച്ചത്. ഐ ആം ലൂസിഫർ... എന്നു തന്നെയാണു ഗോപൻ പറയുന്നത്. മാസ്ചേരുവയുടെ ഭാഗമായ പഞ്ചിനു വേണ്ടിയാണ് അതുപയോഗിച്ചത്. എന്തിനാണ് ആ പഞ്ചുകൾ ഉപയോഗിച്ചതെന്നു സിനിമ കണ്ടിറങ്ങുന്പോൾ വ്യക്തമാകും.

ഈ കഥാപാത്രത്തിന് ഒരു ദുരൂഹതയുണ്ട്. അതിനെ എക്സ്പ്ലോയിറ്റ് ചെയ്തെന്നു മാത്രമേയുള്ളൂ. ഗോപന്‍റെ യാത്രയാണ് ആറാട്ട്. ഗോപൻ എന്തിനു വന്നു, ഗോപന്‍റെ ലക്ഷ്യം എന്താണ്, ഗോപൻ ആരാണ്... അതിലേക്കു പോകുന്പോൾ ആ പഞ്ചുകളൊക്കെ ഉപകാരപ്പെടും.



എ. ആർ. റഹ്മാൻ ഈ കഥയിൽ മസ്റ്റ് ആയിരുന്നോ...?

ഈ കഥയിലെ അവശ്യ ഘടകമായിരുന്നു എ.ആർ. റഹ്‌മാൻ. ഭാഷയുടെ അതിർവരന്പുകൾ കടന്നു വിജയിച്ച ഒരാളാണ് അദ്ദേഹം. ലോകമെന്പാടും അറിയപ്പെടുന്ന ഒരാൾ വരുന്പോഴാണല്ലോ സിനിമയ്ക്കു ക്യൂരിയോസിറ്റിയും വലുപ്പവുമൊക്കെ വരിക. അദ്ദേഹത്തിനു മുകളിൽ ഒരാളെ നമുക്കു ചിന്തിക്കാനാവില്ല.

നെയ്യാറ്റിൻകര ഗോപന്‍റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എ. ആർ.റഹ്മാൻ ഷോ ആവശ്യമായിരുന്നു. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ പോലും ആ കഥാപാത്രം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പു കിട്ടിയിരുന്നില്ല. കാരണം, അദ്ദേഹത്തെ കൊണ്ടുവരിക എന്നതു വലിയ ടാസ്ക് ആയിരുന്നു.



അദ്ദേഹത്തിനു താത്പര്യമില്ലാത്ത ഒരു വിഷയമാണ് അഭിനയം. അദ്ദേഹത്തിന്‍റെ സമ്മതം വാങ്ങുന്നതിൽ നടൻ റഹ്മാൻ ഒത്തിരി സഹായിച്ചു. ഏറെ ആലോചനകൾക്കൊടുവിലാണ് എ.ആർ. റഹ്മാൻ സമ്മതമറിയിച്ചത്. അതു മുതൽ അദ്ദേഹത്തിന്‍റെ ടീമാണ് കാര്യങ്ങൾ ഓർഗനൈസ് ചെയ്തത്.

അദ്ദേഹം വന്നത് ഒറ്റയ്ക്കല്ല. കൂടെ വലിയൊരു ഗ്രൂപ്പുണ്ട്. വലിയ സന്നാഹങ്ങളുണ്ട്. നമുക്ക് അങ്ങനെയൊരു മൊമന്‍റാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ വന്നത് ആദ്യമായിട്ടാണ്.

എ.ആർ. റഹ്മാന്‍റെ അടുത്തു പോയി അദ്ദേഹത്തിനു സീൻ പറഞ്ഞുകൊടുത്തതും അദ്ദേഹം ഷൂട്ടിംഗിനു വന്നതും അദ്ദേഹം സീനിൽ ഇൻവോൾവ് ചെയ്തതുമെല്ലാം നല്ല നിമിഷങ്ങൾ തന്നെയായിരുന്നു.



കെജിഎഫ് വില്ലൻ ‘ഗരുഡ’ രാമചന്ദ്രരാജു ആറാട്ടിലെത്തിയത്..?

കെജിഎഫിലെ വില്ലനെ തന്നെ തെരഞ്ഞെടുത്തതാണ്. എപ്പോഴും വില്ലന്മാർ സ്ട്രോംഗ് ആവണം. കണ്ടുമടുത്ത മുഖങ്ങൾ ആവരുത് എന്നൊക്കെയുണ്ടായിരുന്നു.

ആറാട്ടിൽ ഒരു മുഴുനീള വില്ലൻ ഇല്ല. തന്‍റെ ജീവിതത്തിലേക്കു കടന്നു വരുന്ന കഥാപാത്രങ്ങളിലൂടെയാണ് ഗോപൻ മുന്നോട്ടു പോകുന്നത്. പക്ഷേ, ഗോപനൊരു ലക്ഷ്യമുണ്ട്. അതിലേക്ക് എത്താൻ പല വില്ലന്മാരുടെയും സപ്പോർട്ട് ആവശ്യമായി വരുന്നു. ഒരുപാടു വില്ലന്മാരിലൂടെയാണ് ഈ സിനിമ മുന്നോട്ടുപോകുന്നത്.



നേരത്തേ സ്ക്രിപ്റ്റ് എഴുതി സൂക്ഷിക്കാറുണ്ടോ..?

മണിക്കൂറിനുള്ളിൽ ട്രെൻഡ് മാറിക്കൊണ്ടിരിക്കുന്നു. രണ്ടും മൂന്നും വർഷമൊക്കെ എടുത്ത് എഴുതിയാൽ ആ മുന്നു വർഷത്തെ പഴക്കമാണ് അതിലേക്കു വരിക. പക്ഷേ, ഇന്നു കമിറ്റ് ചെയ്ത് നാളെ രാവിലെ ഷൂട്ടിംഗ് അല്ല. സിനിമയുടെ കമിറ്റ്മെന്‍റുകളൊക്കെ നേരത്തേനേരത്തേയാണ്.

എഴുതാനൊക്കെ അഞ്ചാറു മാസം വേണം. അല്ലാതെ തലേദിവസം എഴുതി പിറ്റേന്നു ചെയ്യുകയല്ല. അതിനുവേണ്ടി ഒരുപാടു ശ്രമങ്ങളുണ്ട്. ആദ്യം ത്രെഡ് പറയുന്നു. നമുക്കതു ഡെവലപ് ചെയ്യാം എന്നു പറയുന്പോഴാണു സ്ക്രിപ്റ്റുണ്ടാക്കുന്നത്.



ആറാട്ടിനു ശേഷം ചെയ്യുന്ന സിനിമകൾ...?

വൈശാഖിനു വേണ്ടി എഴുതിയ മോഹൻലാൽ സിനിമ മോണ്‍സ്റ്റർ ത്രില്ലറാണ്. പൂർണമായും ആ ജോണറിലുള്ള സിനിമ ആദ്യമായാണു ചെയ്യുന്നത്. ഷൂട്ടിംഗും ഡബ്ബിഗും കഴിഞ്ഞ് റീ റിക്കാർഡിംഗിലേക്കു കടന്നു.

ദീലീപിന്‍റെ അരുണ്‍ ഗോപി സിനിമയാണ് എന്‍റെ അടുത്ത വർക്കുകളിലൊന്ന്. ആ സിനിമയുടെ എഴുത്തു കഴിഞ്ഞതേയുള്ളൂ. മറ്റൊന്ന് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂക്ക സിനിമയാണ്. അതു തുടങ്ങുന്പോഴേക്കും മേയ്- ജൂണ്‍ ആകും.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.