Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ഭൂമിക്കടിയിൽ 30 അടി താഴ്ചയിൽ ഒരാൾ!
എ.ആർ. റഹ്‌മാന്‍റെ സംഗീതം. നായകനായി ഫഹദ് ഫാസിൽ. മഹേഷ് നാരായണന്‍റെ സ്ക്രിപ്റ്റും സിനിമാട്ടോഗ്രഫിയും. നിർമാണം ഫാസിൽ. ഒരു നവാഗത സംവിധായകന് ഇതൊക്കെ സ്വപ്നതുല്യ ചേരുവകൾ.

ഈ രസക്കൂട്ടിൽ മലയൻകുഞ്ഞ് എന്ന സർവൈവൽ ത്രില്ലറൊരുക്കിയത് വി.കെ. പ്രകാശ്, വേണു, വൈശാഖ്, മഹേഷ് നാരായണൻ എന്നിവരുടെ അസോസിയേറ്റായിരുന്ന സജിമോൻ പ്രഭാകർ.



മഹേഷും ഫഹദും

സിനിമയിൽ ഒരുമിച്ചു ജോലി ചെയ്തു തുടങ്ങിയ പരിചയം വളർന്നുണ്ടായ സൗഹൃദവും അടുപ്പവുമാണ് മഹേഷുമായും ഫഹദുമായും ഉള്ളതെന്ന് സജിമോൻ പറയുന്നു. ‘ഞാനും മഹേഷും ഇരുപതുകൊല്ലമായി സുഹൃത്തുക്കളാണ്. സിയു സൂണ്‍, ടേക്ക് ഓഫ്, മാലിക് എന്നിവയിൽ മഹേഷിന്‍റെ അസോസിയേറ്റുമായിരുന്നു.

‘നത്തോലി ഒരു ചെറിയ മീനല്ല’ ചെയ്യുന്പോഴാണ് ഫഹദിനെ പരിചയപ്പെടുന്നത്. വളരെ കൂൾ ആൻഡ് ഫ്രണ്ട്‌ലി ആയ മനുഷ്യനാണ്. അതുകൊണ്ടുതന്നെ സംസാരിക്കാനും ഹാൻഡിൽ ചെയ്യാനുമൊക്കെ വളരെ കംഫർട്ട് തോന്നി. അങ്ങനെ ‘ടേക്ക് ഓഫ്’ സമയത്താണ് ഒരുമിച്ചൊരു സിനിമ ചെയ്യുന്നതിനെപ്പറ്റി ഫഹദിനോടു സംസാരിക്കുന്നത്.

ഒന്നു രണ്ടു കഥകൾ നോക്കിയെങ്കിലും അന്നതു നടന്നില്ല. പിന്നീട് ലോക്ഡൗണ്‍ സമയത്തു സിയു സൂണ്‍ ചെയ്യുന്പോഴാണ് മഹേഷ് മലയൻകുഞ്ഞിന്‍റെ കഥ പറഞ്ഞത്. ഞാനും മഹേഷും കൂടി ഫാസിൽ സാറിന്‍റെയടുത്തു പോയി. കഥ കേട്ട ശേഷമാണ് അദ്ദേഹം ഇതു നിർമിക്കാമെന്നു സമ്മതിച്ചത്.’



ഉരുൾപൊട്ടലിനു ശേഷം

ഉരുൾപൊട്ടലിൽ പെട്ട് ഭൂമിക്കടിയിൽ 30 അടി താഴ്ചയിൽ അകപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍റെ തിരിച്ചുവരവിന്‍റെ, അതിജീവനത്തിന്‍റെ കഥയാണു മലയൻകുഞ്ഞ്. പക്ഷേ, മെയിൻ കഥ അതല്ലെന്നു സംവിധായകൻ: ‘പ്രകൃതിയെന്ന അമ്മയുടെ മടിത്തട്ടിലെ കുഞ്ഞ് - അതാണ് മലയൻകുഞ്ഞ്. ഒരു മലയോരഗ്രാമത്തിൽ സംഭവിക്കുന്ന കഥയാണിത്.

മലയടിവാരത്തു താമസിക്കുന്ന ചെറുപ്പക്കാരൻ - അയാളുടെ ജീവിതത്തിൽ പ്രകൃതി നന്നായി ഇടപെടുന്നുണ്ട്. ആ കഥാപാത്രത്തിന്‍റെ ഒരവസ്ഥ അയാളിലുണ്ടാക്കുന്ന മാറ്റമാണ് സിനിമ സംസാരിക്കുന്നത്. ഉരുൾപൊട്ടൽ അതിന്‍റെ ഭാഗമായി വരുന്നുവെന്നേയുള്ളൂ’.



ഫഹദിന്‍റെ ആക്സിഡന്‍റ്

മഹേഷുമായുള്ള സൗഹൃദം സിനിമയെ സഹായിച്ചതായി സജിമോൻ പറയുന്നു. ‘സ്ക്രിപ്റ്റിംഗും കാമറയും മഹേഷ് തന്നെ ചെയ്തതിനാൽ മേക്കിംഗ് കുറച്ചുകൂടി അനായാസമായി. സുഹൃത്തുക്കൾ ആയതിനാൽ ഞങ്ങൾ തമ്മിലും ആശയ ക്കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. ആകെക്കൂടി സംഭവിച്ചതു ഫഹദിന്‍റെ ആക്സിഡന്‍റാണ്. അതും കോവിഡും കാരണമാണ് സിനിമ വൈകിയത്.

ഈരാറ്റുപേട്ടയിലെ ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞ് പിന്നീട് എറണാകുളത്ത് ഷൂട്ട് ചെയ്ത ആദ്യദിവസം തന്നെ ഫഹദ് വീണു. കുറച്ചു ക്രിട്ടിക്കലായിരുന്നു. ദൈവാധീനം കൊണ്ട് കാര്യമായി ഒന്നും പറ്റാതെ രക്ഷപ്പെട്ടു.’



കംഫർട്ട് സോൺ

ഫഹദുമായി വർക്ക് ചെയ്യുന്പോൾ എല്ലാം കംഫർട്ട് സോണിലാണെന്ന് സംവിധായകൻ പറയുന്നു. വീട്ടിലിരുന്ന് ഇലക്‌ട്രോണിക് റിപ്പയർ ജോലികൾ ചെയ്യുന്നയാളാണ് മലയൻകുഞ്ഞിൽ ഫഹദിന്‍റെ കഥാപാത്രം അനിൽകുമാർ എന്ന അനിക്കുട്ടൻ.

‘രജിഷ വിജയൻ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. കഥയ്ക്കു യോജിച്ച
ആർട്ടിസ്റ്റിനെ സെലക്ട് ചെയ്യുകയായിരുന്നു.’ - സംവിധായകൻ പറയുന്നു.



ഫാസിൽ

ഫാസിൽ എന്ന നിർമാതാവിന്‍റെ പിന്തുണ സിനിമയുടെ മേക്കിംഗിൽ നിർണായകമായിരുന്നുവെന്ന് സജിമോൻ. ‘എ.ആർ.റഹ്‌മാനുണ്ട്. സെറ്റ് വർക്കുകളുണ്ട്. വിഷ്വൽ ഇഫക്ട്സ്, ആർട്ട് വർക്കുകൾ... അങ്ങനെ വലിയ ബജറ്റായ പടമാണ്.

പിന്നെ, കോവിഡ് കാരണം കുറേ വൈകുകയും ചെയ്തു. അപ്പോഴെല്ലാം നല്ല സപ്പോർട്ടായിരുന്നു ഫാസിൽ സാർ.’



എ.ആർ. റഹ്‌മാൻ എത്തിയത്...

യോദ്ധയ്ക്കു ശേഷം മലയാളത്തിലേക്ക് റഹ്‌മാൻ മ്യൂസിക്ക് തിരിച്ചുവരികയാണ്. മലയൻകുഞ്ഞിൽ റഹ്മാന്‍റെ വരവിനെക്കുറിച്ചു സജിമോൻ പറയുന്നു... ‘റഹ്‌മാൻ സാറിനോടു ചോദിച്ചു നോക്കാം എന്ന ആശയം മുന്നോട്ടുവച്ചത് ഫഹദാണ്. അതുപ്രകാരം ഫഹദ് തന്നെ സാറിനു മെയിൽ അയച്ചു. സാർ പടം കാണാമെന്ന് അറിയിച്ചു.

പടം കണ്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. അദ്ദേഹം ചെയ്യാത്ത ജോണറിലുള്ള പടമാണ്. അങ്ങനെയാണ് റഹ്‌മാൻ സാർ മലയൻകുഞ്ഞിലേക്ക് എത്തിയത്. മൂന്നു പാട്ടുകളാണുള്ളത്. വരികളെഴുതിയതു വിനായക് ശശികുമാർ. വിജയ് യേശുദാസ്, കെ.എസ്. ചിത്ര, ശ്വേതാമോഹൻ എന്നിവരൊക്കെയാണു പാടിയത്.’



ജ്യോതിഷിന്‍റെ ആർട്ട്

പടം കാണുന്പോൾ അവിടെയും ഇവിടെയുമൊക്കെ കുറച്ചു റിയൽ ലൈഫ് സംഭവങ്ങൾ തോന്നാമെന്നും സംവിധായകൻ പറയുന്നു. ‘ഭൂമിക്കടിയിലുള്ള സീക്വൻസുകളുടെ മേക്കിംഗായിരുന്നു വെല്ലുവിളിയായത്. എറണാകുളത്തെ സെറ്റിലും ഈരാറ്റുപേട്ടയിലുമായിട്ടാണ് ഉരുൾപൊട്ടൽ സീനുകൾ ഷൂട്ട് ചെയ്തത്.

വാഗമണ്‍, കുമളി എന്നിവിടങ്ങളിലും സീനുകളെടുത്തിട്ടുണ്ട്. നല്ല വെയിലുള്ള സമയത്തായിരുന്നു ഷൂട്ടിംഗ്. മഴക്കാലവും ഉരുൾപൊട്ടലുമൊക്കെ ക്രിയേറ്റ് ചെയ്തതാണ്. അതിന്‍റെ ക്രെഡിറ്റ് കലാസംവിധായകൻ ജ്യോതിഷ് ശങ്കറിനുള്ളതാണ്. അതിനെ സപ്പോർട്ട് ചെയ്യാൻ മാത്രമാണ് വിഷ്വൽ ഇഫക്ട്സ് ഉപയോഗിച്ചത്.’



അതു സെറ്റാണ്

ഭൂമിക്കടിയിൽ പെട്ടുപോയ ആളിന്‍റെ സീനുകൾ...അയാൾ മണ്ണിനടിയിൽ നിന്നു തിരിച്ചുവരുന്ന ദൈർഘ്യമേറിയ സീനുകൾ സെറ്റിട്ടാണു ക്രിയേറ്റ് ചെയ്തതെന്നു കലാസംവിധായകൻ ജ്യോതിഷ് ശങ്കർ കൂട്ടിച്ചേർക്കുന്നു.



‘ആർട്ട് വർക്ക് ചെയ്തു രൂപപ്പെടുത്തിയ സെറ്റിലാണ് ഭൂമിക്കടിയിലെ സീനുകൾ ചിത്രീകരിച്ചത്. ഭൂമിക്കടിയിലെ പൈപ്പും ആർട്ട് വർക്കാണ്. എറണാകുളത്തു ഫ്‌ളോറിൽ സെറ്റിടുകയായിരുന്നു. 90 ശതമാനവും ആർട്ട് വർക്കാണ്.

ഫഹദിന്‍റെ കഥാപാത്രം വീട്ടിലെ മുറിയിലിരുന്ന് ഇലക്‌ട്രോണിക് വർക്ക് ചെയ്യുന്നതു ട്രെയിലറിൽ കണ്ടില്ലേ..ആ മുറി ഈരാറ്റുപേട്ടയിൽ സെറ്റിട്ടതാണ്. ആ വീട്, വീടിന്‍റെ പരിസരത്തുള്ള കാര്യങ്ങൾ, കോളനി, വീടുകൾ...എന്നിവയും.’



തീയറ്ററിൽ കാണാനുണ്ട്

ഏറെ പഠനങ്ങൾക്കു ശേഷമാണ് ഭൂമിക്കടിയിലെ സീനുകളുടെ സെറ്റ് ചെയ്തെടുത്തതെന്നു ജ്യോതിഷ് ശങ്കർ. ‘ഫഹദ് ഉൾപ്പെടെ എല്ലാവരുടെയും സംഭാവന അതിലുണ്ട്. ഇത്തരം സിനിമകൾ മുന്പു മലയാളത്തിൽ വന്നിട്ടില്ലല്ലോ. മാളൂട്ടി മാത്രമായിരുന്നു നമുക്കുള്ള റഫറൻസ്. ഇതു കുറച്ചുകൂടി വൈഡായി, വലിയ സ്ക്രീനിൽ കാണേണ്ട സിനിമയായിട്ടാണു ചെയ്തിരിക്കുന്നത്.

മലയാളത്തിൽ ഇത് പുതിയൊരു ശ്രമമാണ്. തിയറ്ററിൽ പോയി കണ്ട് ആസ്വദിക്കാനുള്ള വക ഇതിലുണ്ട്. സിനിമാറ്റിക് അനുഭവം തരുന്ന പടം തന്നെയാണ്.’- മലയൻകുഞ്ഞ് മേക്കിംഗിലെ വെല്ലുവിളിയെക്കുറിച്ചു സംവിധായകന്‍റെ വെളിപ്പെടുത്തലുകൾക്ക് അടിവരയിടുകയാണ് കലാ സംവിധായകൻ ജ്യോതിഷ് ശങ്കർ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.