Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
വീണ്ടും രാജീവ്നാഥ്; ഹൃദയം തൊടാൻ ഹെഡ്മാസ്റ്റർ!
30 വർഷം മുന്പ് വായിച്ച കഥ. ആറു വർഷം മുന്പ് കെ.ബി. വേണുവിനൊപ്പം പൂർത്തിയാക്കിയ സ്ക്രിപ്റ്റ്. ഒടുവിൽ രാജീവ്നാഥിന്‍റെ ആ സ്വപ്നം സഫലമാവുകയാണ്. കാരൂരിന്‍റെ ചെറുകഥ ‘പൊതിച്ചോറ്’ ഹെഡ്മാസ്റ്റർ എന്ന പേരിൽ സ്ക്രീനിലെത്തുന്നു. അതിനു പിന്നിൽ വലിയ തപസ്യയുണ്ടായിരുന്നതായി സംവിധായകൻ രാജീവ്നാഥ് പറയുന്നു.

‘കഥ വായിച്ച കാലത്തുതന്നെ സിനിമാസാധ്യത തോന്നിയിരുന്നു. അതിലൊരു ദൃശ്യഭാഷ കാണാനായി. ശ്രീലാൽ ദേവരാജാണ് ഈ സിനിമയുടെ നിർമാതാവ്; ടെലിഫോണിൽ കഥ കേട്ടയുടൻ ആവേശഭരിതനായി സിനിമ നിർമിക്കാൻ തയാറാവുകയായിരുന്നു.’



വിശപ്പിന്‍റെ അക്ഷരങ്ങൾ!

സ്കൂൾ അധ്യാപകനായി ജീവിതം തുടങ്ങിയ കാരൂർ ഏറെയും പറഞ്ഞതു മധ്യവർഗത്തിന്‍റെ കഥകൾ. പൊതിച്ചോറ് ഒരധ്യാപകന്‍റെ കഥയാണ്. സാന്പത്തിക ഭദ്രതയുള്ള ഇന്നത്തെ സർക്കാർ അധ്യാപകന്‍റെ കഥയല്ല. അധ്യാപകർക്കു തുച്ഛമായ വേതനം മാത്രമുണ്ടായിരുന്ന അറുപതുകളിലെ അധ്യാപകന്‍റെ പ്രതിനിധിയാണു കഥാനായകൻ. വിശപ്പു സഹിക്കാനാകാതെ വിദ്യാർഥിയുടെ പൊതിച്ചോറ് മോഷ്ടിച്ചു കഴിക്കേണ്ട വന്ന നിസഹായ നിമിഷങ്ങളുടെ കഥ.

‘എത്രമേൽ അസഹ്യമായ വിശപ്പുണ്ടെങ്കിലാണ് അന്യന്‍റെ ചോറെടുത്ത് ഉണ്ണുക...! ’ഈ വാചകങ്ങളിലാണ് കാരൂരിന്‍റെ പൊതിച്ചോറ് മനസിൽ തറയ്ക്കുന്നത്. പൊതിച്ചോറ് സിനിമയാക്കണമെന്ന് രാജീവ്നാഥ് മോഹിച്ചതിൽ അതിശയത്തിനു വകയില്ല.



അന്ന്, കടൽത്തീരത്ത്

ഇതാദ്യമായല്ല രാജീവ്നാഥ് സാഹിത്യകൃതികളിൽ സിനിമ കണ്ടെത്തുന്നത്.1988ൽ ഒ.വി. വിജയന്‍റെ കടൽത്തീരത്ത് അതേപേരിൽ സിനിമയാക്കിയിരുന്നു. കടൽത്തീരത്ത് അക്കൊല്ലത്തെ ഇന്ത്യൻ പനോരമയിലെത്തി. ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിച്ചു.

സാഹിത്യകൃതികളോടുള്ള ഇഷ്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ രാജീവ്നാഥിന്‍റെ മറുപടി: - ‘ 46 വർഷം മുന്പ് 1976 ലാണ് ആദ്യപടം ചെയ്തത്. എം.ജി സോമൻ മുഖ്യവേഷത്തിലെത്തിയ തണൽ. ഇതുവരെ 15 സിനിമകൾ മാത്രമാണു ചെയ്തത്. വല്ലപ്പോഴും സിനിമ ചെയ്യുന്നതാണ് ഇഷ്ടം. മനസിൽ തറയ്ക്കുന്ന കഥ കിട്ടുന്പോഴാണ് ഞാൻ സിനിമ ചെയ്യുന്നത്.’



തന്പി ആന്‍റണി, ബാബു ആന്‍റണി

എഴുത്തുകാരനും നടനുമായ തന്പി ആന്‍റണിയും ആക്ഷൻ സ്റ്റാർ ബാബു ആന്‍റണിയുമാണ് ഹെഡ്മാസ്റ്ററിൽ മുഖ്യവേഷങ്ങളിൽ. ഹെഡ്മാസ്റ്ററായി തന്പി ആന്‍റണിയും മകൻ ശ്രീധരനായി ബാബു ആന്‍റണിയും സ്ക്രീനിലെത്തുന്നു.

വൈശാലി, ശയനം പോലെ ചുരുക്കം ചില സിനിമകൾ മാറ്റിനിർത്തിയാൽ ഏറെയും ആക്‌ഷൻ റോളുകളിലാണ് ബാബു ആന്‍റണിയെ കണ്ടിട്ടുള്ളത്. ഈ കാസ്റ്റിംഗ് സംഭവിച്ചു പോയതാണെന്നു രാജീവ്നാഥ് പറയുന്നു.



‘ഈ കഥ മോഹൻലാലിനോടു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനു താത്പര്യവുമായിരുന്നു. അവിചാരിത കാരണങ്ങളാൽ അദ്ദേഹത്തിന് ഈ സിനിമ ചെയ്യാനായില്ല.

ബാബു ആന്‍റണിയുടെ ചുരുക്കം ചില പടങ്ങൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ലോമപാദ രാജാവായി വേഷമിട്ട വൈശാലി അതിലൊന്നാണ്. ഈ കഥ കേട്ടയുടൻ ബാബു ആന്‍റണി സമ്മതിച്ചു.’



ആകാശ് രാജ്

‘ഒരു കഥ പറയുകയാണ്, ഈ സിനിമയിൽ ഒരു ഹീറോ എന്നു പറയാൻ പ്രത്യേകിച്ച് ആരുമില്ല ’- രാജീവ്നാഥ് പറയുന്നു. ജഗദീഷ്, പ്രേംകുമാർ, സേതുലക്ഷ്മി, മഞ്ജുപിള്ള, ജലജയുടെ മകൾ ദേവി, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, പൂജപ്പുര രാധാകൃഷ്ണൻ, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്‍റെ മകൻ ആകാശ് രാജ് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിൽ.

ആകാശാണ് ബാബു ആന്‍റണിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. രമേഷ് പിഷാരടി ഒരു ചാനൽ പരിപാടിയിൽ പറഞ്ഞ നർമകഥയെ ആധാരമാക്കി ചെയ്ത വീഡിയോയിലൂടെ സോഷ്യൽമീഡിയയിൽ താരമായ അതേ ആകാശ് രാജ്; ചേർത്തല കണ്ടമംഗലം സ്കൂളിലെ പത്താക്ലാസുകാരൻ. തിരുവനന്തപുരം വെങ്ങാനൂരിലായിരുന്നു ചിത്രീകരണം. സ്കൂൾ രംഗങ്ങളെടുത്തതു തിരുമല സ്കൂളിൽ.



കാവാലം ശ്രീകുമാർ

കാവാലം ശ്രീകുമാറാണ് ഹെഡ്മാസ്റ്ററിന് സംഗീതമൊരുക്കിയത്. രണ്ടു പാട്ടുകൾ. പി. ജയചന്ദ്രൻ പാടിയ മാനത്തൊരു പൊതിച്ചോറ്, നിത്യ മാമന്‍റെ ശബ്ദത്തിൽ ആയിരത്തിരി. വരികളെഴുതിയതു പ്രഭാവർമ.

രാജീവ്നാഥ് പറയുന്നു: ‘ കാവാലം ശ്രീകുമാർ ചെയ്താൽ നന്നായിരിക്കുമെന്ന ആലോചനയിലാണ് അദ്ദേഹത്തെ പാട്ട് ഏൽപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ പിതാവ് കാവാലം നാരായണപ്പണിക്കർ സാർ എന്‍റെ ഗുരുവാണ്. ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ ഈ പടത്തിന്‍റെ മ്യൂസിക് ചെയ്യേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു.’

1986 ൽ റിലീസായ രാജീവ് നാഥിന്‍റെ കാവേരി സിനിമയ്ക്കു പാട്ടെഴുതിയത് കാവാലം നാരായണപ്പണിക്കരാണ്. അഹത്തിലും നിറം പകർന്ന് കാവാലത്തിന്‍റെ വരികളുണ്ട്.



സ്വർണച്ചാമരം, ഏഴാംമുദ്ര

നിറങ്ങളേ..., നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു എന്നീ പാട്ടുകളിലൂടെയും ഇന്നും പച്ചപ്പുള്ള അഹം, 1998 ൽ ദേശീയ പുരസ്കാരം (മികച്ച സംവിധായകൻ) നേടിയ ജനനി, അനൂപ് മേനോൻ ആദ്യമായി തിരക്കഥയെഴുതിയ പകൽനക്ഷത്രങ്ങൾ, സീനത്ത് അമൻ വേഷമിട്ട മോക്ഷം തുടങ്ങിയ സിനിമകൾക്കൊപ്പമാണ് രാജീവ്നാഥിന്‍റെ പേര് ഏറെയും ചേർത്തുവായിക്കപ്പെട്ടത്.



പക്ഷേ, വാർത്തകളിൽ നിറഞ്ഞിട്ടും പിറക്കാതെ പോയ ചില ‘രാജീവ്നാഥ് സിനിമക’ളുമുണ്ട്. അതിലൊന്നാണ് സ്വർണച്ചാമരം. അതേക്കുറിച്ച് രാജീവ്നാഥ് പറയുന്നു: ‘1996 ൽ മോഹൻലാലിനെയും ശിവാജി ഗണേശനെയും മുഖ്യകഥാപാത്രങ്ങളാക്കി ജോണ്‍പോളിന്‍റെ തിരക്കഥയിൽ സ്വർണച്ചാമരം എന്ന പടം പ്ലാൻ ചെയ്തു. കുറച്ചു ഭാഗങ്ങളുടെ ചിത്രീകരണവും നടന്നു. നല്ല കഥയായിരുന്നു. പക്ഷേ, സ്ക്രിപ്റ്റ് ശരിയാവാത്തതിനാൽ ആ പടം ഇടയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.’

ആ ലിസ്റ്റിലെ മറ്റൊരു സിനിമയാണ് ഏഴാംമുദ്ര. സുരേഷ്ഗോപി, മന്ദിരാബേദി എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. 2007ലാണ് അതു സംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്; ഓസ്കർ നേടിയ അമേരിക്കൻ സിനിമ കാസബ്ലാങ്കയുടെ റീമേക്ക് ആണെന്നും. പക്ഷേ, ആ സിനിമ സംഭവിച്ചില്ല. അത്തരമൊരു സിനിമ ആലോചിച്ചിരുന്നു എന്നതു വാസ്തവമാണെന്ന് രാജീവ്നാഥ് പറയുന്നു.



പാരീസ് ഹിൽട്ടണെപ്പോലെ...

ആ ലിസ്റ്റിലെ മൂന്നാമത്തെ സിനിമയാണ് മദർ തെരേസ. മദർ തെരേസയുടെ ജീവിതം ജോണ്‍പോളിന്‍റെ തിരക്കഥയിൽ രാജീവ്നാഥ് സിനിമയാക്കുന്നു എന്നു വാർത്തകൾ വന്നു. മദറായി അമേരിക്കൻ മോഡലും ഗായികയുമായ പാരീസ് ഹിൽട്ടണ്‍ വേഷമിടുന്നതായും! അതിലെ വാസ്തവം രാജീവ് നാഥ് പറയുന്നു:

‘അങ്ങനെയൊരു സിനിമയുടെ ആലോചനകളുണ്ടായിരുന്നു. ഒരിക്കൽ പത്രക്കാർ ചോദിച്ചപ്പോൾ പാരീസ് ഹിൽട്ടണെപ്പോലെ നിഷ്കളങ്ക മുഖമുള്ള ഒരാളെയാണ് മദറിന്‍റെ വേഷത്തിലേക്കു തേടുന്നതെന്നു ഞാൻ പറഞ്ഞു. അല്ലാതെ പാരീസ് ഹിൽട്ടണെ വച്ച് ആ പടം ചെയ്യും എന്നല്ല. ചില മാധ്യമങ്ങളിൽ മറിച്ചാണു വാർത്ത വന്നത്.

കുറച്ചു മാസങ്ങൾക്കു ശേഷം ഒരു കോൾ വന്നു. പാരീസ് ഹിൽട്ടന്‍റെ സെക്രട്ടറിയാണു വിളിച്ചത്. കേട്ടതു വാസ്തവമാണോ എന്നു ചോദിച്ചു. മനസാവാചാ പോലും അറിയാത്ത കാര്യമാണെന്നു ഞാൻ പറഞ്ഞു. ഞാനും ജോണ്‍പോളും അങ്ങനെയൊരു സിനിമയെക്കുറിച്ച് ആലോചിച്ചിരുന്നു എന്നതു മാത്രമാണ് വാസ്തവം.’ അങ്ങനെയൊരു പടം ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചനകളില്ലെന്നും രാജീവ്നാഥ് കൂട്ടിച്ചേർക്കുന്നു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.