Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"വക്കീലും ഗുമസ്തനും ചില കോടതിക്കഥകളുമാണ് വികടകുമാരൻ.'
കട്ടപ്പനയിലെ ഹൃത്വിക് റോഷനുശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ ടൈറ്റിൽ റോളിലെത്തുന്ന ചിത്രമാണ് വൈ.വി. രാജേഷിന്‍റെ രചനയിൽ ബോബൻ സാമുവൽ സംവിധാനം ചെയ്ത വികടകുമാരൻ. വിഷ്ണു ആദ്യമായി വക്കീൽവേഷത്തിലെത്തുന്ന ചിത്രത്തിൽ മാനസ രാധാകൃഷ്ണനാണു നായിക. വിഷ്ണു - ധർമജൻ കോംബിനേഷനാണു ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്. റോമൻസിന്‍റെ അതേ ടീം ഒന്നിക്കുന്നു എന്നതാണ് വികടകുമാരന്‍റെ മറ്റൊരാകർഷണം. വിഷ്ണു ഉണ്ണികൃഷ്ണന്‍റെ പുതിയ സിനിമാ വിശേഷങ്ങളിലേക്ക്...

എന്താണ് വികടകുമാരൻ....?

നാവിൽ വികടസരസ്വതി വിളയാടുക എന്നൊക്കെ പറയാറില്ലേ. വാക്കുകളിലെ ചില കൊനഷ്ട് ഒക്കെയെടുത്തു കേസു വാദിക്കുന്ന ഒരു അഡ്വക്കേറ്റാണ് ഇതിൽ എന്‍റെ കാരക്ടർ. ബിനു സെബാസ്റ്റ്യൻ ചൂരേഴൻ എന്നാണു കഥാപാത്രത്തിന്‍റെ പേര്. ടൈറ്റിൽ കാരക്ടറാണ്. ഫാമിലി സെറ്റപ്പും കോടതിയുമൊക്കെ ചേർന്നുള്ള പശ്ചാത്തലത്തിലാണു കഥ പറയുന്നത്. ബൈജു ചേട്ടനും ഒരു പ്രധാന വേഷം ചെയ്യുന്നു. റാഫി സാറാണ് മജിസ്ട്രേറ്റായി അഭിനയിക്കുന്നത്.



കഥാപശ്ചാത്തലം...?

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു മജിസ്ട്രേറ്റ് കോർട്ടാണു മുഖ്യ കഥാപശ്ചാത്തലം. തേങ്ങാമോഷണം പോലെ ചെറിയ ചെറിയ കേസുകൾ മാത്രമുള്ള ഒരു മജിസ്ട്രേട്ട് കോർട്ട്. ആ കോടതിയുടെ പരിധിയിൽപ്പെട്ട പ്രദേശത്ത് ഒരു വലിയ കേസ് ഉണ്ടാവുകയും അത് ഇവരുടെ ഈ ചെറിയ കോടതിക്കും അവിടത്തെ ചെറിയ വക്കീലന്മാർക്കും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ സിനിമയിൽ പറയുന്നത്. കോമഡിയുണ്ട്. നല്ലൊരു സസ്പെൻസ് എലമെന്‍റുണ്ട്. ത്രില്ലിംഗ് സ്വഭാവമുണ്ട്. ചാന്ദ്നി ക്രിയേഷൻസിന്‍റെ ബാനറിൽ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണു ചിത്രം നിർമിച്ചത്.(അതിൽ ബിജോയ്ചേട്ടനാണു കഴിഞ്ഞമാസം മരിച്ചത്.)



വികടകുമാരന്‍റെ രചന...?

വൈ.വി. രാജേഷാണു സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. പഴുതുകളടച്ച ഒരു ത്രില്ലർ എന്ന ജോണറിൽ രാജേഷ് ചെയ്ത ഒരുപാടു ഹ്യൂമർ സിനിമകളുണ്ടല്ലോ. റോമൻസിന്‍റെ അതേ ടീം... പ്രോഡ്യൂസർ, ഡയറക്ടർ, റൈറ്റർ...ഒന്നിക്കുന്നു എന്നുള്ളതാണ് ഈ പടത്തിന്‍റെ ഒരു ഹൈലൈറ്റ്. റോമൻസ് ഗംഭീര ഹിറ്റ് പടം ആയിരുന്നല്ലോ.

ധർമജന്‍റെ കഥാപാത്രം...?

ധർമജൻ ചേട്ടനാണു ഗുമസ്തന്‍റെ കാരക്ടർ ചെയ്യുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍റെ ചുവടുപിടിച്ചു കുറേ കഥകൾ വന്നിരുന്നു. ഒരേപോലത്തെതന്നെ ചെയ്യേണ്ടെന്നും ഞാനും ധർമേട്ടനും തീരുമാനിച്ചിരുന്നു. വികടകുമാരിൽ വേറൊരു പശ്ചാത്തലമാണ്. അഡ്വക്കേറ്റും ഗുമസ്തനും തമ്മിലുള്ള ബന്ധവും അവർ തമ്മിലുള്ള സൗഹൃദവുമൊക്കെയാണ് ഇതിൽ വരുന്നത്. ഇവർ ഒരുമിച്ചുള്ള ഹ്യൂമർ സീക്വൻസുകളൊക്കെ സിനിമയിലുണ്ട്. മജിസ്ട്രേറ്റിനെ ചാക്കിടാൻ വേണ്ടി ഇവർ പോകുന്നതുൾപ്പെടെ കുറേ നല്ല എലമെന്‍റ്സ് ഒക്കെയുണ്ട്. മണികണ്ഠൻ എന്നാണ് ധർമജന്‍റെ കാരക്ടറിന്‍റെ പേര്. ചെറിയ കോടതിയായതിനാൽ അവിടത്തെ എല്ലാ വക്കീലന്മാർക്കും കൂടി ആകെയൊരു ഗുമസ്തനേയുള്ളൂ...അതാണ് ഈ മണികണ്ഠൻ.



ബിനു സെബാസ്റ്റ്യൻ ചൂരേഴൻ...?

സുപ്രീകോടതിയിലൊക്കെ പോയി വാദിക്കണം എന്നതാണ് എന്‍റെ കഥാപാത്രം ബിനു സെബാസ്റ്റ്യൻ ചൂരേഴന്‍റെ ലക്ഷ്യം. അത്രയും തീവ്രമായ മോഹങ്ങളുള്ള ഒരു അഡ്വക്കേറ്റാണ്. അതിനുവേണ്ടി ഏറെ കുറുക്കുവഴികൾ തേടുന്നതുകൊണ്ടും ലൊട്ടുലൊടുക്കു സംഭവങ്ങളിലൊക്കെ കേസ് മാറ്റിമറിച്ചു തന്‍റെ വശത്താക്കി വാദിക്കാനുള്ള അയാളുടെ ബുദ്ധികൂർമത കൊണ്ടുമാണ് സിനിമയ്ക്കു വികടകുമാരൻ എന്നു ടൈറ്റിൽ വന്നത്. വൈ.വി. രാജേഷാണ് വികടകുമാരൻ എന്ന ടൈറ്റിൽ നല്കിയത്. ചൂരേഴനൊരു ഇഷ്ടമുണ്ട്. ആ പെണ്ണിന്‍റെയടുത്തുപോലും അതു തുറന്നു സംസാരിക്കാൻ പേടിയാണ്. ‘എട്ടാം ക്ലാസ് മുതൽ പ്രേമിക്കുന്ന പെണ്ണിനോട് ആ ഇഷ്ടം തുറന്നുപറയാൻ ധൈര്യമില്ലാത്ത നീ എങ്ങനെയാണ് സുപ്രീംകോടതിയിൽപോയി വാദിക്കുന്ന’തെന്ന് അയാളുടെ പെങ്ങൾ പോലും പറയുന്നുണ്ട്. അയാൾക്ക് അമ്മയും ഒരു ചേച്ചിയുമാണുള്ളത്. അമ്മയായി സീമ ജി.നായരും ചേച്ചിയായി ദേവിക നന്പ്യാരും വേഷമിട്ടിരിക്കുന്നു.



നായിക മാനസ രാധാകൃഷ്ണൻ...?

കാറ്റിനുശേഷം മാനസ അഭിനയിച്ച ചിത്രമാണിത്. ബാലതാരമായിട്ടാണ് മാനസ സിനിമയിലെത്തിയത്. ഇപ്പോൾ എൻജിനിയറിംഗ് ഒന്നാം വർഷ വിദ്യാർഥിനി. കോടതിയിൽ കാന്‍റീൻ നടത്തുന്ന പെണ്‍കുട്ടിയുടെ വേഷമാണ് മാനസയ്ക്ക്. ഒരു വീടിന്‍റെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുത്തു നടത്തുന്ന വളരെ ബോൾഡായ കാരക്ടർ. സിന്ധു എന്നാണു കഥാപാത്രത്തിന്‍റെ പേര്.



ബോബൻ സാമുവലുമായുള്ള അനുഭവങ്ങൾ..?

അദ്ദേഹവുമായി എനിക്ക് വലിയ പരിചയമില്ലായിരുന്നു. പക്ഷേ, കട്ടപ്പനയിലെ ഹൃത്വിക് റോഷനിൽ ഒരു സീനിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്‍റെ കഥാപാത്രത്തെ ഡയറക്ട് ചെയ്യുന്ന ഒരു ഡയറക്ടറായി. ദൈവം അനുഗ്രഹിച്ചാൽ ഞാനൊരു കഥയുമായ് വിഷ്ണുവിന്‍റെ അടുത്തുവരും, വിഷ്ണുവിനെ വച്ച് ഒരു പടം ചെയ്യാൻ സാധിക്കട്ടെ എന്നൊക്കെ പറഞ്ഞിട്ടാണ് ആ സീൻ ഷൂട്ട് ചെയ്തു മടങ്ങുന്പോൾ ബോബൻ ചേട്ടൻ പോയത്. എന്തായാലും അന്നു പറഞ്ഞതുപോലെതന്നെ അദ്ദേഹത്തിന്‍റെ പടത്തിൽ ഇപ്പോൾ അഭിനയിക്കാനായി.



വികടകുമാരനിൽ ഇന്ദ്രൻസ്....?

ഇന്ദ്രൻസ് ചേട്ടനാണു വികടകുമാരനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ഹൃദയസ്പർശിയായ ഒരു കഥാപാത്രമാണത്. ഇതിൽ അദ്ദേഹത്തിനു ഹോംഗാർഡിന്‍റെ വേഷമാണ്. അദ്ദേഹത്തിനുണ്ടാകുന്ന ഒരപകടവും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു കേസുമാണ് ഇതിന്‍റെ പ്രധാന ഇതിവൃത്തം.

വികടകുമാരനിലെ പാട്ടുകൾ...?

ഇതിൽ ഒരു പാട്ടാണുള്ളത്. "കണ്ണും കണ്ണും കാത്തിരുന്നതെന്തേ...' എന്നു തുടങ്ങുന്ന ഗാനം. സംഗീതം രാഹുൽരാജ്. വരികൾ ബി.കെ. ഹരിനാരായണൻ. വിനീത് ശ്രീനിവാസനും അഖിലാ ആനന്ദും ചേർന്നു പാടിയിരിക്കുന്നു.



അഡ്വക്കേറ്റ് വേഷം ആദ്യമായിട്ടല്ലേ...?

അഡ്വക്കേറ്റ് എന്നു പറഞ്ഞപ്പോൾത്തന്നെ പേടിച്ചു. അഡ്വക്കേറ്റൊന്നും ആകാനുള്ള മാനസികാവസ്ഥയിലേക്കു ഞാൻ വളർന്നിട്ടില്ല എന്നു പറഞ്ഞു. ഇതിലെ വേഷം സാധാരണ കണ്ടുവരുന്നതുപോലെയല്ലെന്നും മജിസ്ട്രേറ്റ് കോർട്ടിലെ അഡ്വക്കേറ്റ് ആണെന്നും ബോബൻ ചേട്ടൻ പറഞ്ഞു. സിനിമയിൽ നമ്മൾ കണ്ടു പരിചയിച്ചതുപോലെ ഒത്തിരി ഡയലോഗുകളും മറ്റുമുള്ള അഡ്വക്കേറ്റ് അല്ലെന്നും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്നതുപോലെയാണു മജിസ്ട്രേറ്റ് കോടതിയിൽ കാര്യങ്ങളെന്നും ഏറെ ലിബറലാണെന്നും മജിസ്ട്രേറ്റും വലിയ ഒഫീഷ്യലൊന്നും അല്ലെന്നും പറഞ്ഞു. ഇതിലെ വക്കീലിന്‍റെ വേഷത്തിന് "അയ്യേ ഇവനാണോ വക്കീൽ' എന്നു ചോദിക്കുന്ന തരത്തിൽ ലുക്കുള്ള ഒരാൾ വേണം. അപ്പോൾ എനിക്കതു കറക്ടാണെന്നു പറഞ്ഞിട്ടാണ് ഈ റോൾ തന്നത്.



കോടതി അകലെനിന്നു കണ്ട പരിചയമെങ്കിലും ഉണ്ടായിട്ടുണ്ടോ...?

കോടതി അനുഭവങ്ങൾ ഇല്ല. മഹാരാജാസ് കോളജിൽ പഠിക്കുന്പോൾ തൊട്ടപ്പുറത്തുള്ള ജില്ലാകോടതിയിൽ ഒരുദിവസം വെറുതേ ചെന്നു നോക്കിയെന്നല്ലാതെ മറ്റു പരിചയങ്ങളൊന്നുമില്ല. ഇപ്പോൾ കോടതികളിൽ പോയി കണ്ടുമനസിലാക്കാനുള്ള സമയം കിട്ടിയില്ല. പിന്നെ, ഞാൻ ചെന്നുകഴിഞ്ഞാലും വേറേ എന്തെങ്കിലുമൊക്കെ കഥകൾ വരും. എന്തെങ്കിലും കേസിനു ചെന്നതാണെന്നു പറയും.

കിച്ചുവിൽ നിന്ന് ബിനു സെബാസ്റ്റ്യൻ ചൂരേഴനിലേക്ക് എത്തുമ്പോൾ..?

രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. പടം മൊത്തത്തിൽ വന്നപ്പോഴേക്കും ബോബൻ ചേട്ടനുൾപ്പടെ എല്ലാവരും ഹാപ്പയായി. മുൻപു വന്നിട്ടുള്ള കോടതി, വക്കീൽ പടങ്ങളിൽ നിന്നു വ്യത്യസ്തയുള്ള പടമാണിത്. ഇങ്ങനത്തെ ഒരു കോടതി നമ്മൾ അധികം കണ്ടിട്ടുണ്ടാവില്ല. ഇതൊരു മജിസ്ട്രേട്ട് കോടതിയായതിന്‍റെ വ്യത്യാസവുമൊക്കെയുണ്ട്. ബാക്കിയെല്ലാം പ്രേക്ഷകരാണു പറയേണ്ടത്.



ആദ്യത്തെ വക്കീൽവേഷം എന്നതിനപ്പുറം മറ്റു വെല്ലുവിളികൾ...?

അങ്ങനെയൊന്നുമില്ല. നമ്മൾ എന്തും ചെയ്യും സുധാകരൻ എന്നു പറയുംപോലെ നിൽക്കുകയായിരുന്നു. സിദ്ധിക് ലാൽ പടങ്ങളിൽ മുതൽ വർക്ക് ചെയ്തിരുന്ന ആളായതിനാൽ മജിസ്ട്രേട്ടായി അഭിനയിക്കുന്ന റാഫി സാറുമായി സംസാരിച്ചിരിക്കാൻ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. ധാരാളം കഥകൾ ഉണ്ടാകുമല്ലോ അദ്ദേഹത്തിനു പറയാൻ.

വികടകുമാരന്‍റെ മറ്റു വിശേഷങ്ങൾ...?

ഡേവിഡ് കാച്ചപ്പള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പള്ളിയാണു കാമറ ചെയ്തിരിക്കുന്നത്. മരുഭുമിയിലെ ആന, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ പടങ്ങളുടെ കാമറാമാൻ. പുനലൂരും പരിസരപ്രദേശങ്ങളിലുമായിരുന്നു ഇതിന്‍റെ ചിത്രീകരണം. നല്ല നാടും നല്ല നാട്ടുകാരും. ഷൂട്ടിംഗിന്‍റെ കാര്യങ്ങളിലൊക്കെ നല്ല സപ്പോർട്ടായിരുന്നു. അവിടത്തെ ഒരു വീട് സിനിമയിലെ എന്‍റെ വീടായി ഷൂട്ട് ചെയ്യുകയായിരുന്നു. കോടതിരംഗങ്ങൾ തെങ്കാശിയിൽ സെറ്റിട്ടു ചെയ്തു.



സുഹൃത്ത് ബിബിൻ ജോർജും നായകനാവുകയാണല്ലോ...?

ഷാഫിസാർ സംവിധാനം ചെയ്യുന്ന ഒരു പഴയ ബോബ് കഥയുടെ ഷൂട്ടിംഗ് പൂർത്തിയായി. അതിൽ ബിബിനാണു നായകൻ. അതിൽ ഞാനും ഒരു ഗസ്റ്റ് റോൾ ചെയ്തിട്ടുണ്ട്. ബിഞ്ചു ജോസഫ്, സുനിൽ കർമ എന്നിവരാണ് അതിന്‍റെ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. നല്ല രസമുള്ള സ്ക്രിപ്റ്റാണ്. അവർ വന്നു പറഞ്ഞപ്പോൾത്തന്നെ ഞങ്ങൾക്ക് ഇഷ്ടമായി. ഷാഫി സാറിനെപ്പോലെ ഒരു സംവിധായകന്‍റെ പടം എന്ന നിലയിൽ ബിബിനു കിട്ടാവുന്നതിൽ ഏറ്റവും നല്ല ലോഞ്ചും കൂടിയാണിത്. നല്ല പാട്ടുകളുള്ള പടം. പ്രയാഗയാണു നായിക. ഹ്യൂമറും ഇമോഷനുമൊക്കെ വരുന്ന ഒരു സബ്ജക്ടാണ്. ജൂലൈ റിലീസാണ്.



കട്ടപ്പനയിലെ ഹൃത്വിക്റോഷൻ തമിഴിലേക്ക്...?

നാദിർഷിക്ക കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തമിഴിൽ ചെയ്തുകൊണ്ടിരിക്കുകയാണ്. അതേ സ്ക്രിപ്റ്റ് തന്നെയാണ്. തമിഴിലേക്കു മൊഴിമാറ്റം ചെയ്തുവെന്നേയുള്ളൂ. കട്ടപ്പനയിൽ ഞാൻ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അവിടത്തെ ഒരാർട്ടിസ്റ്റാണ്. ധർമജൻ ചേട്ടന്‍റെ റോൾ അദ്ദേഹം തന്നെയാണു ചെയ്യുന്നത്. അതിന്‍റെ സെറ്റിൽ ഞാൻ പോയിരുന്നു. കുറച്ചുദിവസം അവിടെയുണ്ടായിരുന്നു. അപ്പോൾ ഷാഫിസാറിന്‍റെ പടം തുടങ്ങിയതിനാൽ ഞാൻ തിരിച്ചുവന്നു. കാരണം അതിൽ അഭിനയിക്കുന്ന ബിബിനു മാനസികപിന്തുണ നല്കാനായി ഞാൻ അവനൊടൊപ്പം നിൽക്കുകയായിരുന്നു.



ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന പടം..?

ദുൽഖർ സൽമാനുവേണ്ടി എഴുതുന്ന പടമാണ് അടുത്തത്. ദുൽഖർ കഥ കേട്ടു. മിക്കവാറും ജൂലൈയിൽ പടം തുടങ്ങും.

ധർമജൻ ആദ്യമായി നിർമിക്കുന്ന പടത്തിലും നായകൻ..?

കട്ടപ്പന കഴിഞ്ഞ സമയം മുതൽ ഞങ്ങളെ രണ്ടുപേരെയും വച്ച് ധാരാളം കഥകൾ വരാറുണ്ടായിരുന്നു. അതിൽ ഒരു കഥ ധർമേട്ടനു വളരെ ഇഷ്ടമായി. നീ കേട്ടു നോക്ക് നിനക്കും ഇഷ്ടമാവും, നമുക്ക് ഉപയോഗിക്കാൻ പറ്റിയ കഥയാണ്, ഞാൻ ഇതു പ്രോഡ്യൂസ് ചെയ്യാൻ വരെ ആലോചിക്കുന്നുണ്ട് എന്നൊക്കെ ധർമേട്ടൻ എന്നെ വിളിച്ചുപറഞ്ഞു. കേട്ടപ്പോൾ എനിക്കും ഇഷ്ടമായി. അതാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ. ഇതിൽ ഇന്ദ്രൻസ് ചേട്ടനാണ് അച്ഛനായി അഭിനയിക്കുന്നത്. പടത്തിന്‍റെ പേര് പ്രേംനസീറിന്‍റെ ജന്മദിനമായ ഏപ്രിൽ ഏഴിന് അനൗണ്‍സ് ചെയ്യും. ഹ്യൂമർ, ഫാമിലി മൂഡിൽ പോകുന്ന പടമാണത്. ഇതിൽ നാലു നായികമാരാണ്, എല്ലാവരും പുതുമുഖങ്ങൾ.



നാദിർഷയ്ക്കൊപ്പമുള്ള അടുത്ത പടം...?

നാദിർഷയ്ക്കൊപ്പം പുതിയ പടം ആലോചനയിലുണ്ട്. പക്ഷേ, അതുറപ്പിച്ചു പറയാറായിട്ടില്ല. എപ്പോഴാണു തുടങ്ങുന്നത് എന്നൊന്നും അറിയില്ല. ദുൽഖർചിത്രത്തിന്‍റെ മാത്രം സ്ക്രിപ്റ്റാണു പൂർത്തിയാക്കിവച്ചിരിക്കുന്നത്. അതു കഴിഞ്ഞിട്ടുള്ളത് ഏതാണെന്ന് അപ്പോഴേ അറിയാനാവുകയുള്ളൂ. അല്ലാതെ സ്ക്രിപ്റ്റുകൾ എഴുതിവയ്ക്കുന്ന രീതിയില്ല. ഒരു സമയം ഒരു കഥയെഴുതാനുള്ള ടാലന്േ‍റയുള്ളൂ. പലതും പറഞ്ഞുവച്ചിട്ടുണ്ടെങ്കിലും കഥയൊന്നുമായിട്ടില്ല.



മമ്മൂട്ടിക്കു വേണ്ടി സിനിമ ആലോചനയിലുണ്ടോ..?

മമ്മൂക്കയെ വച്ചു ചെയ്യാം, ലാലേട്ടനെ വച്ചു ചെയ്യാം എന്നൊക്കെ പലരും വിളിച്ചു പല പ്രോജക്ടുകളെക്കുറിച്ചും പറയുന്നുണ്ട്. പക്ഷേ, ഞങ്ങൾക്ക് എഴുതാൻ ഒരുപാടു സമയം വേണം. ഞാനും ബിബിനും കൂടി ഒരുപാടു ചർച്ചകൾക്കുശേഷം, ഒരുപാടു തർക്കങ്ങൾക്കു ശേഷം, പഞ്ച് പിടിത്തങ്ങൾക്കുശേഷമാണ് ഒരു സീൻ പോലും ഫിക്സ് ചെയ്യുന്നത്. ഞങ്ങൾ ഡിസ്കസ് ചെയ്താണ് എഴുതുന്നത്. അതിനാൽ അത്രയും സമയവുമെടുക്കും. ആ രീതി നല്ലതാണെന്നാണു ഞങ്ങൾക്കു തോന്നുന്നത്. അങ്ങനെ വരുന്പോൾ ഞങ്ങൾക്കു കണ്‍വിൻസ്ഡ് ആയിട്ടുള്ള സീനാക്കി എഴുതാമല്ലോ. ഞങ്ങൾക്ക് ഒരുമിച്ചിരിക്കാനുള്ള സാവകാശവും വേണം. സാധാരണ എഴുത്തുകാർ ചെയ്യുന്നതുപോലെ പടപടേന്ന് ഒരുപാടു കഥകൾ പ്ലാൻ ചെയ്യാനുള്ള സ്കിൽ ഞങ്ങൾക്കില്ല. അതുകൊണ്ടാണ് ഒരുപാടു പടങ്ങൾ ചെയ്യാത്തത്. അങ്ങനെ ചെയ്യുന്പോഴേ നമുക്കും ഒരു സംതൃപ്തി വരികയുള്ളൂ.



ഇനി അഭിനയിക്കുന്ന സിനിമകൾ...?

ഫ്രൈഡേയുടെ സംവിധായകൻ ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന പടം, ബോബി - സഞ്ജയ് എഴുതുന്ന പടം എന്നിവയൊക്കെയാണ് അഭിനയിക്കാനായി കമിറ്റ് ചെയ്തത്. അവയുടെ പേരുകൾ ആയിട്ടില്ല.

മലയാളത്തിൽ വൻ സിനിമകൾ വരുന്ന കാലമാണല്ലോ. അത്തരം സിനിമകളുടെ ഭാഗമാകാനുള്ള സാധ്യത...?

അത്തരം പടങ്ങളിൽ നിന്നൊന്നും ഓഫർ വന്നിട്ടില്ല. ഹോളിവുഡ് സ്റ്റൈലിൽ...നമ്മളെ അത്രയും ഞെട്ടിക്കുന്ന കഥയൊക്കെ ചിലർ വന്നു പറഞ്ഞിട്ടുപോയി. അങ്ങനെയൊന്നും ആലോചിക്കാനായിട്ടില്ല എന്നു പറഞ്ഞ് ഞാൻ അവരെ പറഞ്ഞുവിട്ടു.



ഇതുവരെ ചെയ്ത പടങ്ങളുടെ പാറ്റേണിൽ നിന്നു വേറിട്ടുനിൽക്കുന്ന പടങ്ങൾ ആലോചനയിലുണ്ടോ...?

അതൊക്കെ വരുന്നതുപോലെ സംഭവിക്കട്ടെ. അല്ലാതെ ഞാൻ ഇങ്ങനെ ചെയ്തേക്കാം എന്നു പ്ലാൻ ചെയ്തു ചെയ്യുന്ന പരിപാടിയൊന്നുമില്ല. നമ്മുടെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചതെല്ലാം അങ്ങനെതന്നെയാണ്. നമ്മുടെ പ്ലാനിലല്ല ഒന്നും സംഭവിച്ചിട്ടുള്ളത്. ഇനി സംഭവിക്കുന്ന കാര്യങ്ങളുടെ കൂടെയങ്ങു നിന്നുകൊടുക്കുക എന്നതാണ് എന്‍റെ നിലപാട്. അല്ലാതെ അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ പ്ലാൻ ചെയ്തു നടപ്പാക്കാനുള്ള സ്കിൽ എനിക്കില്ല.

അമർ അക്ബർ അന്തോണി ടീമിന്‍റെ റീയൂണിയനോ അതിന്‍റെ രണ്ടാം ഭാഗമോ ആലോചനയിലുണ്ടോ...?

നിലവിൽ അങ്ങനെയുള്ള ആലോചനകളൊന്നുമില്ല. അത്രയും ഇന്‍ററസ്റ്റിംഗ് ആയ ഒരു പ്ലോട്ടിലേക്ക് എത്തിയാൽ മാത്രമേ അതേക്കുറിച്ച് ആലോചിക്കുകയുള്ളൂ. അല്ലാതെ എന്നാൽ ചെയ്തേക്കാം എന്ന മട്ടിൽ ചെയ്യുന്നില്ല. നമുക്ക് അതിന്‍റെയൊരു സെക്കൻഡ് പാർട്ട് പിടിച്ചൂടെ എന്ന് ഇന്ദ്രജിത്ത് ഒരിക്കൽ കണ്ടപ്പോൾ ചോദിച്ചിരുന്നു. അമർ അക്ബർ അന്തോണി എന്ന സിനിമ ആളുകളുടെ മനസിൽ അത്രയുമിഷ്ടത്തോടെ ഇപ്പോഴും നിൽക്കുന്നുണ്ടല്ലോ. അതിന്‍റെ അടുത്തഭാഗം പിടിക്കാതെ പുതിയ ഒരു കഥ പറയാൻ പറ്റുമെങ്കിൽ അതാണു നല്ലത് എന്നതാണു ഞങ്ങളുടെ നിലപാട്.



ശിക്കാരിശംഭുവിൽ ചാക്കോച്ചനുമായി കോംബിനേഷൻ. അതു തുടരാൻ ആഗ്രഹമുണ്ടോ...?

തീർച്ചയായും. നമുക്ക് അത്രമേൽ സ്നേഹം തോന്നുന്ന ഒരാളാണു ചാക്കോച്ചൻ. പടം കഴിഞ്ഞുപോയിട്ടും ഞങ്ങൾ ഇടയ്ക്കിടയ്ക്കു വിളിക്കാറുണ്ട്. 29നു കുട്ടനാടൻ മാർപാപ്പയും വികടകുമാരനും ഇറങ്ങും. വേട്ടക്കാരു വീണ്ടും കൂട്ടിമുട്ടുകയാണല്ലോ എന്നു ചാക്കോച്ചൻ മെസേജ് അയച്ചിരുന്നു. ആശംസകളും പറഞ്ഞിരുന്നു. ഒറിജിനൽ മാർപാപ്പയെ കാണാൻ റോമിലൊക്കെ പോയിരിക്കുകയായിരുന്നു ചാക്കോച്ചൻ. ചാക്കോച്ചനുമായി വർക്ക് ചെയ്യാൻ നല്ല രസമാണ്. ഇനിയും അങ്ങനെയുള്ള വർക്ക് വന്നാൽ ചെയ്യാൻ രണ്ടുപേർക്കും ഏറെ താത്പര്യമാണ്.

സംവിധാനം ചെയ്യുന്ന പടം...‍?

സംവിധാനത്തെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. അതൊക്കെ സംഭവിക്കുന്പോൾ സംഭവിക്കട്ടെ എന്നു മാത്രമാണ് പറയാനുള്ളത്. തത്കാലം എഴുത്തും അഭിനയവുമായി പോകട്ടെ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.