Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"ആദ്യ സീൻ ടോവിനോയ്ക്കൊപ്പം, അതും റൊമാൻസ്.!'
""ഗോദ ഇറങ്ങി ടോവിനോ എന്‍റെയടക്കം യൂത്തിന്‍റെ ഹീറോയായി നിൽക്കുന്ന സമയത്താണ് മറഡോണയിൽ നായകൻ ടോവിനോ ആണെന്ന് അറിഞ്ഞത്. ഗോദയിലെ സിക്സ് പാക്കുള്ള ടോവിനോയാണ് അന്നു മനസിൽ. പ്ലാൻ ചെയ്തു പറ്റിക്കാനുള്ള സുഹൃത്തുക്കളുടെ പരിപാടിയാണെന്നു കരുതി. പക്ഷേ, സംഗതി സീരിയസാണെന്ന് അറിഞ്ഞതോടെ അത് ഉൾക്കൊള്ളാൻ കുറേ സമയമെടുത്തു. നടക്കാത്ത സ്വപ്നമെന്നു കരുതി തള്ളിക്കളഞ്ഞതു പെട്ടെന്നു സാധിച്ചു, മറഡോണയിലൂടെ. അവിചാരിത സമയത്തു ദൈവം ഒരു സർപ്രൈസ് തന്നതായി കരുതുന്നു....'' വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ടോവിനോ ചിത്രം മറഡോണയിൽ നായികയായതിന്‍റെ ത്രില്ലിലാണ് പുതുമുഖം ശരണ്യ ആർ. നായർ.



സിനിമ എന്ന സ്വപ്നം സഫലമായ കഥ...

കുസാറ്റിൽ എംബിഎയ്ക്കു പഠിക്കുന്ന കാലത്തു തന്നെ സിനിമ വലിയ സ്വപ്നമായിരുന്നു. കുറേ ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കിട്ടിയതു പരസ്യചിത്രങ്ങളും സീരിയലുകളും. അതിലൊന്നും തീർത്തും താത്പര്യമില്ലായിരുന്നു. ഇതിലൊന്നും വിധിയുണ്ടാവില്ല എന്നു കരുതി. ഒരിക്കലും നടക്കാത്ത സ്വപ്നമായി തോന്നി. എംബിഎ കഴിഞ്ഞതോടെ ജോലി കിട്ടി. മോഹങ്ങൾ മാറ്റിവച്ച് അതുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. ജോലിക്കുകയറി ഒരു മാസം കഴിഞ്ഞപ്പോഴാണ് ഈ സിനിമയുടെ ഓഡിഷൻ നടക്കുന്നതായി സുഹൃത്ത് മഹേഷേട്ടനിൽ നിന്ന് അറിഞ്ഞത്. ഈ സിനിമയുടെ സംവിധായകൻ വിഷ്ണു നാരായണനൊപ്പം മഹേഷേട്ടൻ മുന്പു വർക്ക് ചെയ്തിരുന്നു.



ഫസ്റ്റ് ഓഡിഷനു പോയപ്പോൾ ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അവർ പറഞ്ഞ സീനുകളൊക്കെ ചെയ്തു. രണ്ടാമത്തെ ഓഡിഷനു വിളി വന്നപ്പോഴാണ് ദൈവമേ ലോട്ടറിയടിച്ചോ എന്നു തോന്നിയത്. ഇത്തവണ കുറച്ചു ടെൻഷനൊക്കെ ഉണ്ടായിരുന്നു. അതേ സീനുകൾ വീണ്ടും ചെയ്യിപ്പിച്ചു. ഗപ്പി സംവിധായകൻ ജോണ്‍പോൾ, ഇതിന്‍റെ സംവിധായകൻ വിഷ്ണു നാരായണൻ, തിരക്കഥാകൃത്ത് കൃഷ്ണമൂർത്തി എന്നിവരൊക്കെ ഉണ്ടായിരുന്നു. കുറച്ചു ടെൻഷനായിട്ടിരിക്കുകയാണെന്ന് എല്ലാവർക്കും മനസിലായി. അവർ എന്നെ കൂളാക്കി. അന്നു നല്ലപോലെ പെർഫോം ചെയ്യാനായി എന്നാണ് എന്‍റെ വിശ്വാസം. അങ്ങനെ സെലക്‌ഷനായി. ആ ടൈമിൽ ടോവിനോ മൂവിയുടെ ഓഡിഷനാണെന്ന് അറിയില്ലായിരുന്നു.

മൂന്നാം തവണ എന്നെ വീണ്ടും വിളിപ്പിച്ചു. തിരക്കഥാകൃത്ത് കൃഷ്ണമൂർത്തി കഥ പറഞ്ഞു. കഥ കേട്ടപ്പോൾ മൂവി കാണുന്ന ഫീൽ. സിംപിൾ ഫീൽ ഗുഡ് കഥ. ആശയെന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേരെന്നും മറഡോണ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതു ടൊവിനോയാണെന്നും അപ്പോഴാണ് അറിഞ്ഞത്.



മറഡോണ എന്ന സിനിമ ഫാമിലി എന്‍റർടെയ്നറാണോ...?

മറഡോണ എന്നു കേൾക്കുന്പോൾത്തന്നെ ഫുട്ബോൾ, കളി, അർജന്‍റീനയുടെ മറഡോണ എന്നിവയൈാക്കെ ഓർമവരും. പക്ഷേ, ആ വക കാര്യങ്ങളൊന്നുമില്ല ഈ സിനിമയിൽ. ഫുട്ബോളുമായി അങ്ങനെ ബന്ധമൊന്നുമില്ല. ആക്‌ഷൻ ത്രില്ലർ ചിത്രമാണിത്. റൊമാൻസും കുറച്ചു ഫ്രണ്ട്ഷിപ്പിന്‍റെ ജോണറും അടങ്ങിയിട്ടുള്ള ഫാമിലി എന്‍റർടെയ്നർ. നമ്മുടെ മറഡോണ കുട്ടിക്കാലത്തു ഫുട്ബോൾ കളിക്കുമായിരുന്നു. അർജന്‍റീനയുടെ മറഡോണയെ ജീവനാണ്. അങ്ങനെ വീണുകിട്ടിയതാണ് ആ പേര്. ടോവിനോയുടെ കഥാപാത്രം മറഡോണയുടെ യാത്രതന്നെയാണ് ഈ സിനിമ. ഫാമിലി ഇഷ്ടപ്പെടുന്ന എല്ലാ ഘടകങ്ങളുമുള്ള ചിത്രമാണിത്.



ശരണ്യ തന്നെയാണോ ആശ..‍?

തിരുവല്ലാക്കാരി ആശ നഴ്സിംഗിനുശേഷം ബംഗളൂരുവിൽ ഹോംനഴ്സായി ജോലിചെയ്തു താമസിക്കുന്നു. നിഷ്കളങ്കയായ, വാ തോരാതെ സംസാരിക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ട പെണ്‍കുട്ടി. ഏറെക്കുറേ ഞാൻ തന്നെയാണ് ആശ. നിഷ്കളങ്കമായ സ്വഭാവം, വാ തോരാതെ സംസാരിക്കുന്ന രീതി, ചുറുചുറുക്കുള്ള പെരുമാറ്റം..ഇതൊക്കെയാണ് എന്നെ ഈ റോളിലേക്കു പരിഗണിച്ചതിനു പിന്നിലെന്നു സംവിധായകൻ വിഷ്ണു നാരായണൻ പിന്നീടു പറഞ്ഞിട്ടുണ്ട്.



ചലഞ്ചിംഗ് വേഷമാണോ മറഡോണയിലെ ആശ..‍?

ആശ വാസ്തവത്തിൽ എനിക്ക് എന്നോടുതന്നെയുള്ള വെല്ലുവിളി ആയിരുന്നു. കാരണം, ജീവിതത്തിൽ ആദ്യമായാണു സെറ്റും ലൊക്കേഷനുകളുമൊക്കെ കാണുന്നത്. എല്ലാവരുടെയും മുന്നിൽവച്ച് അതൊക്കെ മറന്ന് വേറൊരു കാരക്ടറാവുക എന്നത് എന്നോടു തന്നെയുള്ള വലിയ ചലഞ്ചായിരുന്നു. എന്നെക്കൊണ്ട് അത് എത്ര പെട്ടെന്ന് എത്രത്തോളം സാധിക്കും എന്നതും. കാരണം, ഞാൻ തീരെ തയാറെടുപ്പില്ലാത്ത സമയത്താണ് ഈ അവസരം കിട്ടിയത്.

ഷൂട്ടിനു മുന്പ് ഗ്രൂമിംഗ് സെഷൻ ഇല്ലേ എന്നു ചോദിച്ചപ്പോൾ നീ നീയായിത്തന്നെ വന്നാൽ മതി, നല്ല ധൈര്യവും ആത്മവിശ്വാസവുമുള്ള ശരണ്യയെയാണ് ഞങ്ങൾക്കു വേണ്ടത് എന്നാണ് വിഷ്ണുവേട്ടൻ പറഞ്ഞത്. ടോവിനോ ഉൾപ്പെടെയുള്ളവരുടെ മുന്നിൽവച്ച് എങ്ങനെ പെർഫോം ചെയ്യും എന്നൊക്കെ അപ്പോഴും പേടിയുണ്ടായിരുന്നു. സെറ്റിൽ എല്ലാവരോടും ചിരിച്ചു കളിച്ചു നടന്നിട്ട് ആക്‌ഷൻ പറയുന്പോഴേക്കും ദേഷ്യപ്പെടേണ്ട സീനാണെങ്കിൽ ടോവിനോ അപ്പോൾത്തന്നെ ദേഷ്യപ്പെട്ടിട്ടുണ്ടാവും. പക്ഷേ, ഞാനാണെങ്കിൽ ചിരിച്ചുചിരിച്ചു നിന്നിട്ടു കരയേണ്ട സീനിൽ ആക്‌ഷൻ പറയുന്പോൾ ചിരിച്ചു തന്നെ നിൽക്കുമായിരുന്നു. എനിക്ക് അത്ര പെട്ടെന്നു മാറാൻ പറ്റില്ലായിരുന്നു.



ടോവിനോയ്ക്ക് ഒപ്പമുള്ള അനുഭവങ്ങൾ...

ടോവിനോ ഉൾപ്പെടെ വലിയ ആർട്ടിസ്റ്റുകളെയെല്ലാം ജീവിതത്തിൽ ആദ്യമായാണു പരിചയപ്പെടുന്നത്. അതേവരെ അവരെയൊക്കെ ദൂരെ മാറിനിന്നു മാത്രമേ കണ്ടിട്ടുള്ളൂ. ഇവിടെ ടോവിനോ ഇങ്ങോട്ടു വന്ന് ഹായ്, ഹലോ പറയുന്നു. ഏറെ സൗഹൃദപരമായ പെരുമാറ്റം. ജീവിതത്തിൽ ഇത്രപെട്ടെന്ന് തീർത്തും അപ്രതീക്ഷിതമായി നടന്ന കുറേ കാര്യങ്ങൾ എന്നാണു തോന്നിയത്.

"ഹലോ ശരണ്യ എന്താണ് ഇന്നു ലേറ്റായത്..' എന്നൊക്കെ ടോവിനോ കൂളായി ചോദിക്കുന്പോൾ തിരിച്ച് എങ്ങനെ പെരുമാറണമെന്ന് എനിക്കറിയില്ലായിരുന്നു. എന്തു പറയുമെന്നൊക്കെ ഓർത്തിട്ട് ഞാൻ ഓടി റൂമിലേക്കു പോകുമായിരുന്നു. കാരണം, അവരെയൊക്കെ ബിഗ് സ്ക്രീനിലും ടിവിയിലുമൊക്കെയല്ലാ കണ്ടിട്ടുള്ളൂ. അങ്ങനെയുള്ളവർ ഇങ്ങോട്ടുവന്നു സംസാരിക്കുന്പോൾ നമുക്കു വിശ്വസിക്കാൻ പ്രയാസമായിരുന്നു. ടോവിനോ വളരെ സിംപിളാണ്, നമ്മുടെ കൂട്ടത്തിൽ ഒരാൾ. ആ രീതിയിലാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റം. സ്റ്റാർഡം ഫീൽ ഒന്നുമില്ല. സെറ്റിൽ എല്ലാഴും സജീവമായിരുന്നു.



ടോവിനോയുടെ സപ്പോർട്ട്...

ആദ്യ സീൻ തന്നെ ടോവിനോയ്ക്ക് ഒപ്പമായിരുന്നു. അതും റൊമാൻസ് സീൻ. പക്ഷേ, എന്‍റെ മുഖം കണ്ടാൽ കരച്ചിൽ സീൻ പോലെയും! ഏറെ നെർവസായിരുന്നു ഞാൻ. ടോവിനോയ്ക്കൊപ്പം ആദ്യംതന്നെ റൊമാൻസ് ചെയ്താൽ എങ്ങനെ ശരിയാവും എന്നൊക്കെ ചിന്തയായി. എന്‍റെ കണ്ണിൽ ടോവിനോ അപ്പോഴും സെലിബ്രിറ്റി തന്നെയാണ്. അദ്ദേഹം എന്നെ ഏറെ ഫ്രണ്ട്‌ലിയാക്കി. അവിടെയുള്ള ടെക്നീഷൻമാരുൾപ്പെടെ എല്ലാവരും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ തന്നെയായിരുന്നു. അങ്ങനെ സെറ്റിൽ എപ്പോഴും സൗഹൃദം നിറയ്ക്കും. എനിക്കു ടെൻഷൻ വരുന്പോൾ ഒന്നുമില്ല, അതൊക്കെ കൂളായി എടുക്കൂ...എന്നു പറയും. ഡയലോഗു മറന്നുപോയാൽ മാറിയിരുന്നു പതുക്കെ പറഞ്ഞുതന്നിട്ടുമുണ്ട്.



ആദ്യമായിട്ടല്ലേ ഒരു സെറ്റിന്‍റെ ഭാഗമായത്. അത്തരം ടെൻഷനുകൾ എങ്ങനെ നേരിട്ടു...‍?

ഓരോ സീനും ഷൂട്ട് ചെയ്യുന്നതിനു മുന്പ് വിഷ്ണുവേട്ടൻ സീനിനെ സംബന്ധിച്ച കാര്യങ്ങൾ വിശദമാക്കിയിരുന്നു. ഡയലോഗുകളൊക്കെ പറഞ്ഞു തന്നിരുന്നു. ചെറിയ പ്രാക്ടീസിംഗ് പോലെ നടത്തും. അതിൽ എഴുതിയതുപോലെ പറയണമെന്നില്ലായിരുന്നു. ആ സന്ദർഭത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ പറയാം. സ്ക്രിപ്റ്റിലെ അതേ വാക്കുകൾ ഉപയോഗിക്കണമെന്നില്ലായിരുന്നു. ദൈവാനുഗ്രഹം കൊണ്ടു കിട്ടിയ അവസരമാണിത്. അതു ഭംഗിയായി ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ. അതിന് എന്നെ സഹായിച്ചതും ധൈര്യം പകർന്നതും വിഷ്ണുവേട്ടനും കണ്ണേട്ടനുമാണ്.

എന്‍റെ സീനുകൾ ഷൂട്ട് ചെയ്തതു കുറച്ചു വൈകിയാണ്. ടോവിനോയുടെയും ലിയോണയുടെയുമൊക്കെ സീനുകൾ എടുക്കുന്നതു വന്നുകാണാനും അങ്ങനെ സിനിമാഭാഷ, സെറ്റ് രീതികൾ എന്നിവയൊക്കെ പഠിക്കാമെന്നും അവർ പറഞ്ഞിരുന്നു. അങ്ങനെ നേരത്തേ സെറ്റിലെത്തി, എല്ലാവരുമായും പരിചയത്തിലായി. എത്രയൊക്കെ തിരക്കിലാണെങ്കിലും വിഷ്ണുവേട്ടനും കണ്ണേട്ടനും (കൃഷ്ണമൂർത്തി) ഇടയ്ക്ക് എന്നോട് ആശയെക്കുറിച്ചുതന്നെ ധാരാളം കാര്യങ്ങൾ പറഞ്ഞുതരുമായിരുന്നു.



ഡബ്ബിംഗ് എളുപ്പമായിരുന്നോ...

ഡബ്ബിംഗാണ് കുറച്ചു പ്രയാസമുള്ള കാര്യം. കാരണം, അഭിനയിക്കുന്പോൾ സ്വാഭാവികമായും അതേ വോയ്സിൽ ഡയലോഗു വരും. പക്ഷേ, സീനിൽ ചെയ്ത അതേ രീതിയിൽ അതേ ടോണിൽ ഡബ്ബിംഗ് തിയറ്ററിൽ വച്ച് ഡയലോഗു പറയുക എന്നതു ശ്രമകരമായിരുന്നു. അവിടെയൊക്കെ വിഷ്ണുവേട്ടനും കണ്ണേട്ടനും ക്ഷമയോടെ എന്നെ ഒരുപാടു സഹായിച്ചു.



വീട്ടിൽ നിന്നുള്ള പിന്തുണ എത്രത്തോളം..

അച്ഛൻ സി. രാമചന്ദ്രനു ബിസിനസാണ്. അമ്മ ശശികല വീട്ടമ്മ. സഹോദരൻ ശരത് ഐടിയിൽ ജോലി ചെയ്യുന്നു. എല്ലാവരും നല്ല സപ്പോർട്ടാണ്. പണ്ടു തൊട്ടു തന്നെ എന്‍റെ കാര്യങ്ങൾ കഴിയുന്നത്ര ഞാൻ തന്നെയാണു നോക്കുന്നത്. ഞാൻ കോണ്‍ഫിഡന്‍റാണെങ്കിൽ വീട്ടിൽ നിന്ന് എന്‍റെ ഇഷ്ടങ്ങൾക്കു സമ്മതം കിട്ടിയിരുന്നു. സിനിമാ അന്വേഷണമൊക്കെ ഞാൻ തന്നെയാണ് നോക്കുന്നത്. ഇതിൽത്തന്നെ സെലക്ഷനായി എന്ന് അറിഞ്ഞതിനു ശേഷമാണ് വീട്ടിൽ അറിയിച്ചത്.



ജോലിയും സിനിമയും...

ബ്യുട്ടീക് ഹോട്ടൽ ശൃംഖലകളുള്ള സിജിഎച്ച് എർത്ത് എന്ന കോർപറേറ്റ് ഫേമിലാണ് എനിക്കു ജോലി. അവരുടെ പ്രോജക്ടുകളാണ് കൈകാര്യം ചെയ്യുന്നത്. സിനിമയിൽ നിന്ന് ഓഫറുകളുണ്ട്. പ്രേക്ഷക പ്രതികരണം അറിഞ്ഞതിനുശേഷം പുതിയ ചിത്രങ്ങൾ കമിറ്റ് ചെയ്യാമെന്നു വിചാരിക്കുന്നു. ഓവർ എഗ്സൈറ്റഡാണ്. ഓവർ സാറ്റിസ്ഫാക്‌ഷനിലാണ്. മനസു നിറഞ്ഞു നിൽക്കുകയാണ് മറഡോണ എന്ന ചിത്രം.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.