Star Chat |
Back to home |
|
നമ്മുടെ ചുറ്റുവട്ടത്തുണ്ട് ഹരിയേട്ടനെപ്പോലെ ഒരു ചേട്ടൻ: സേതു |
|
|
ചോക്ലേറ്റ് മുതൽ ഞാൻ എഴുതിയിരിക്കുന്ന എല്ലാ സിനിമകളും എല്ലാത്തരം മലയാളി പ്രേക്ഷകർക്കും വേണ്ടിയുള്ളതാണ്. മമ്മൂക്ക, ഹരി എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു കുട്ടനാടൻ ബ്ലോഗും അത്തരത്തിലുള്ള സിനിമയാണ്. വലുപ്പച്ചെറുപ്പമില്ലാതെ, പ്രായഭേദമില്ലാതെ എല്ലാവർക്കും കാണാവുന്ന ഒരു ഫാമിലി എന്റർടെയ്നർ. പ്രതീക്ഷിക്കുന്നതൊന്നുമല്ല സംഭവിക്കുന്നത് എന്ന രീതിയിൽ ഗതിമാറിപ്പോകുന്ന കഥാഖ്യാനരീതിയാണ് ഇതിലുള്ളത്. സസ്പെൻസിനേക്കാൾ കൂടുതൽ സർപ്രൈസാണു പ്രേക്ഷകർക്കായി കാത്തുവച്ചിട്ടുള്ളത്. കൃഷ്ണപുരം എന്ന നാട്ടിൻപ്രദേശത്തെ വളരെ സാധാരണമായ ഒരു കഥ ബ്ലോഗെഴുത്ത് എന്ന പുതിയ ആഖ്യാനരരീതിയിലൂടെ പറയുകയാണ്.... അനന്ത വിഷൻസിന്റെ ബാനറിൽ പി.കെ. മുരളീധരനും ശാന്താ മുരളിയും നിർമിച്ച ഒരു കുട്ടനാടൻ ബ്ലോഗിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച സേതു... ഒരു കുട്ടനാടൻ ബ്ലോഗിലൂടെ സംവിധായകനാവാം എന്നു തീരുമാനിച്ചത്... ഈ സിനിമയുടെ കഥയിലേക്ക് എത്തിയപ്പോൾ അതു മമ്മൂക്കയെ വച്ച് സംവിധാനം ചെയ്താൽ കൊള്ളാമെന്നു തോന്നി. അങ്ങനെ മമ്മൂക്കയുമായി സംസാരിച്ചു. അതിന്റെയൊരു തോട്ട് കേട്ടു കഴിഞ്ഞപ്പോൾ ഇതു നമുക്കു ചെയ്യാം എന്നു മമ്മൂക്ക പറഞ്ഞു. പ്രൊഡ്യൂസർ ആരാണെന്ന് അദ്ദേഹം തിരക്കി. പി.കെ.മുരളീധരൻ, ശാന്താ മുരളി എന്നിവരുമായി സിനിമ ചെയ്തിട്ടില്ലെങ്കിലും ചോക്ലേറ്റ് മുതൽ അവർ ചെയ്ത സിനിമകളെല്ലാം ഹിറ്റാണെന്നും വളരെ ശ്രദ്ധിച്ചു സിനിമയെടുക്കുന്നവരാണെന്നും മമ്മൂക്കയ്ക്കും അറിയാം. അങ്ങനെയാണ് കുട്ടനാടൻ ബ്ലോഗ് എന്ന കഥയിലേക്ക് മമ്മൂക്ക എത്തിച്ചേരുന്നത്. വാസ്തവത്തിൽ മമ്മൂക്കയോടു രണ്ടു കഥകളാണു പറഞ്ഞത്. അതിൽ ഒരെണ്ണം മമ്മൂക്ക സെലക്ട് ചെയ്യുകയായിരുന്നു. അതാണു കുട്ടനാടൻ ബ്ലോഗ്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാവണം നായകൻ എന്ന് ആഗ്രഹിച്ചിരുന്നുവോ...? ആദ്യം ഡയറക്ട് ചെയ്യുന്ന പടം ഇന്നയാളെ വച്ചു ചെയ്യണം എന്നൊന്നുമില്ലായിരുന്നു. അത് ഏതു സമയത്ത് എങ്ങനെ നടക്കുമെന്ന് നമുക്ക് അറിയില്ലല്ലോ. പക്ഷേ, സിനിമ സംവിധാനം ചെയ്യണമെന്നു തോന്നിയപ്പോൾ ആദ്യം എനിക്കു സമീപിക്കാൻ തോന്നിയത് മമ്മൂക്ക എന്ന ആക്ടറിനെയാണ്. കാരണം, ഹരി എന്ന കാരക്ടറിന് ഏറ്റവും അനുയോജ്യനായ നടൻ അദ്ദേഹമാണെന്നു തോന്നി. മമ്മൂക്കയിൽ നിന്നു തുടങ്ങുന്പോൾ, അത്രയും അനുഭവസന്പത്തുള്ള ഒരാളിൽ നിന്നു തുടങ്ങുന്പോൾ അതിന് ഒരു ഗുരുത്വം കൂടിയുണ്ട്. എനിക്ക് അതിനുള്ള അവസരം കിട്ടി. മമ്മൂക്ക കഥ കേട്ടു, ചെയ്യാമെന്നു പറഞ്ഞു. ആ സിനിമ സംഭവിച്ചു. അതിനെ ഒരു ഗുരുത്വമായിട്ടാണു ഞാൻ കാണുന്നത്. ബ്ലോഗെഴുത്തിനെ ഈ സിനിമയിൽ എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത്...? ഇന്റർനെറ്റും ബ്ലോഗെഴുത്തുമെല്ലാം കുട്ടികളുൾപ്പെടെ എല്ലാവർക്കും പരിചിതമാണ്. മലയാളികളിൽ എണ്പതു ശതമാനവും ഇതൊക്കെയുള്ളവരാണ്. കഥകൾ പറയുന്പോൾ, സാധാരണമായ ഒരു കഥ അസാധാരണമായി അവതരിപ്പിക്കാനാണു ശ്രദ്ധിക്കാറുള്ളത്. ഈ കഥ എങ്ങനെ വ്യത്യസ്തമായി പറയാനാവും എന്ന് ആലോചിച്ചപ്പോൾ ബ്ലോഗിലൂടെ ഒരു കഥ വന്നിട്ടില്ലെന്നു കണ്ടു. കൃഷ്ണപുരം എന്ന ഗ്രാമത്തിലെ സഞ്ജു ശിവറാമിന്റെ കഥാപാത്രം എഴുതുന്ന ഒരു ബ്ലോഗിന്റെ പേരാണു കുട്ടനാടൻ ബ്ലോഗ്. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ഗോപനും അനന്യ അവതരിപ്പിക്കുന്ന ശിവാനിയും വിദേശത്തിരുന്ന് അതു വായിക്കുന്നു. ലിവിംഗ് ടുഗദർ പോലെയുള്ള ജീവിതം നയിക്കുന്നവരാണ് ഗോപനും ശിവാനിയും. സഞ്ജുവിന്റെ കഥാപാത്രം എഴുതുന്ന ബ്ലോഗ് സണ്ണി വെയ്നിന്റെയും അനന്യയുടെയും കഥാപാത്രങ്ങൾ വായിക്കുന്നതിലൂടെയാണ് കുട്ടനാടൻ ബ്ലോഗിന്റെ കഥാസഞ്ചാരം. ഒരു കുട്ടനാടൻ ബ്ലോഗിലൂടെ പറയുന്നത്... കൃഷ്ണപുരം എന്ന ഗ്രാമത്തിൽ ഇന്നത്തെ യുവതയ്ക്ക് എല്ലാ കാര്യത്തിലും - നന്മയ്ക്കും തിന്മയ്ക്കും - അവരുടെ കൂടെ നിൽക്കുന്ന ഒരു ചേട്ടനുണ്ട്. അതാണു മമ്മൂക്ക അവതരിപ്പിക്കുന്ന ഹരിയേട്ടൻ എന്ന കഥാപാത്രം. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയതാണ് ഹരി. കൃഷ്ണപുരത്തെ യുവതയ്ക്കൊപ്പം അവരുടെ എല്ലാ കാര്യങ്ങളിലും കൂടെനിൽക്കുന്ന, അവർക്ക് എന്തുകാര്യവും വിശ്വസിച്ചു പറയാവുന്ന ഒരു ചേട്ടനാണ് ഹരി. ഹരിയുമായി ബന്ധപ്പെട്ട ഒാരോ കാര്യങ്ങളിലൂടെയാണു കഥ മുന്നോട്ടുപോകുന്നത്. . മൂന്നു നായികമാർക്കും കഥയിൽ തുല്യപ്രാധാന്യമാണോ....? റായ് ലക്ഷ്മി, അനു സിത്താര, ഷംന എന്നിവരാണു നായികമാർ. സ്ഥലംമാറ്റം കിട്ടിവരുന്ന ഒരു എസ്ഐയുടെ വേഷമാണു ഷംനയ്ക്ക്. ഹരിയുടെ പെരുമാറ്റത്തിലും കാര്യങ്ങളിലും ഒരുപാടു കൗതുകം കണ്ടെത്തുന്ന ഒരു കഥാപാത്രമാണ് ഷംന അവതരിപ്പിക്കുന്ന എസ്ഐ നീന കുറുപ്പ്. വർഷങ്ങൾക്കുശേഷം മുംബൈയിൽ നിന്ന് കൃഷ്ണപുരത്തേക്കു തിരിച്ചുവരുന്ന പെണ്‍കുട്ടിയുടെ വേഷമാണ് റായ്ലക്ഷ്മിയ്ക്ക്. ശ്രീജയ എന്നാണു കഥാപാത്രത്തിന്റെ പേര്. ആ നാട്ടിൽ എല്ലാവർക്കും ബഹുമാനമുള്ള ഒരു മാഷിന്റെ മകളായിട്ടാണ് അനു സിത്താര വേഷമിടുന്നത്. ഹേമ എന്നാണു കഥാപാത്രത്തിന്റെ പേര്. ഈ മൂന്നു നായികമാർക്കും തുല്യപ്രാധാന്യമാണ്. ഈ മൂന്നു നായികമാരും മറ്റു കഥാപാത്രങ്ങളെപ്പോലെ ഹരിയുടെ ജീവിതത്തിലും വന്നുപോവുകയാണ്. കൃഷ്ണപുരത്തിന്റെ കഥ പറയുന്പോൾ ഇവരുടെ കുടുംബങ്ങളും ഹരിയുമായുമുള്ള നിമിഷങ്ങളും മറ്റു കാര്യങ്ങളും വരുന്നു. ഒരു പ്രത്യേക സന്ദർഭത്തിൽ കഥാഗതി മാറുന്നു. ബ്ലോഗിൽ ഹരി ഒരു മുഖ്യവിഷയമായി മാറുന്നതോടെ എല്ലാവരും കാത്തിരിക്കുന്നത് ആ ബ്ലോഗെഴുത്തിനു വേണ്ടിയാണ്, ഇനി എന്താണു സംഭവിക്കുന്നത് എന്നറിയാനുള്ള ആഗ്രഹത്തോടെ. അതിലൂടെയാണു നമ്മൾ കഥ പറഞ്ഞുപോകുന്നത്. ഇതിൽ ഫ്ളാഷ്ബാക്കുകളില്ല. ഈ കഥയിൽ ഇന്നലെയും നാളെയുമില്ല. എല്ലാം പ്രസന്റിൽ പറഞ്ഞുപോവുകയാണ്. കൃഷ്ണപുരത്തെ ഈ കഥയും കഥാപാത്രങ്ങളുമൊക്കെ സാങ്കല്പികമാണ്. ഹരിയെ എവിടെ നിന്നാണു കണ്ടെത്തിയത്....? അങ്ങനെയൊരു ചേട്ടനെ നമ്മൾ ഏതെങ്കിലും പ്രായത്തിൽ നമ്മുടെ ചുറ്റുവട്ടത്തെവിടെയെങ്കിലും കണ്ടിട്ടുണ്ടാവും. ഉത്സവപ്പറന്പുകളിലും നമ്മുടെ വീടുകളിലും കല്യാണത്തലേന്നും നമ്മൾ കാത്തിരുന്നിട്ടുള്ളൊരു ചേട്ടനുണ്ടാവും, ഹരിയെപ്പോലെ. ഇങ്ങനെ ഒരു ചേട്ടൻ എനിക്കുണ്ടായിരുന്നല്ലോ എന്ന് ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തോന്നാവുന്നതാണ്. എന്റെയൊക്കെ ചുറ്റുവട്ടത്തുണ്ട് അങ്ങനെയൊരു ചേട്ടൻ. ഒരു കുട്ടനാടൻ ബ്ലോഗിന്റെ മറ്റു പ്രത്യേകതകൾ...... നമ്മളൊക്കെ ഇഷ്ടപ്പെടുന്ന എന്നാൽ കുറേ നാളായി കാണാത്ത ഒരു മലയാള സിനിമയാണിത്. ഏറെ പ്രാദേശികതയുള്ള ഒരു നാടൻ കഥാപാത്രമാണ് ഇതിൽ മമ്മൂക്ക ചെയ്യുന്ന ഹരി. മറ്റെല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്. ഇതിൽ ലാലു അലക്സ് അവതരിപ്പിക്കുന്ന ജി.പി.നായർ എന്ന പഞ്ചായത്ത് പ്രസിഡന്റുണ്ട്. സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി...എന്നിവരും നമുക്കു തൊട്ടടുത്തു കാണാവുന്ന കഥാപാത്രങ്ങളാണ്. മമ്മൂക്കയുടെ അച്ഛനായി വേഷമിടുന്നതു നെടുമുടി വേണുവാണ്. സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, ബാലാജി ശർമ, ചേർത്തല ജയൻ, പൊന്നമ്മ ബാബു, തെസ്നി ഖാൻ, കൃഷ്ണപ്രസാദ്,നന്ദനുണ്ണി, ഷാഹിൻ സിദ്ധിഖ്, വിവേക് ഗോപൻ ...തുടങ്ങി മുപ്പത്തെട്ട് ആർട്ടിസ്റ്റുകൾ ഈ സിനിമയിലുണ്ട്. അവരെയൊക്കെ നമ്മുടെ ചുറ്റുവട്ടങ്ങളിൽ നമ്മൾ കാണുന്നതാണ്. ഈ സിനിമ സിങ്ക് സൗണ്ടിലാണു ചെയ്തത്. അതായത് ഡയലോഗുകൾ സ്പോട്ടിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. ജയദേവൻ ചക്കടത്താണ് സൗണ്ട് ഡിസൈൻ ചെയ്തത്. ഒരു മെയിൻ സ്ട്രീം സിനിമയിൽ ഇത്രയും ആൾക്കൂട്ടമൊക്കെയുള്ള ഒരു സിനിമയിൽ ആദ്യമായിട്ടാണു സിങ്ക് സൗണ്ട് ഉപയോഗിക്കുന്നത്. മമ്മൂക്കയാണു സിങ്ക് സൗണ്ടിൽ ചെയ്യാം എന്നു പറഞ്ഞത്. നമ്മുടെ കൂടെ നിന്ന് വേണ്ട എല്ലാ നിർദേശങ്ങളും തന്ന് ആദ്യാവസാനം മമ്മൂക്ക ഉണ്ടായിരുന്നു. വളരെ അനായാസമാണ് ഷൂട്ടിംഗ് തീർന്നത്. കുട്ടനാട്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഒരു കുട്ടനാടൻ ബ്ലോഗിലെ പാട്ടുകൾ, സംഗീതം... അഞ്ചു പാട്ടുകളുണ്ട്. ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്ന ശ്രീനാഥ് ശിവശങ്കരൻ എന്ന പുതിയ മ്യൂസിക് ഡയറക്ടറാണു മ്യൂസിക് ചെയ്തിരിക്കുന്നത്. പാട്ടുകളെല്ലാം ഇപ്പോൾത്തന്നെ ഹിറ്റാണ്. മലയാള സിനിമയ്ക്കു നല്ല ഒരു വാഗ്ദാനമാണു ശ്രീനാഥ്. മലയാള സിനിമയിലെ ചലച്ചിത്രഗാനശാഖ മോശം വന്നു പോയിട്ടില്ലെന്ന് ഓർമിപ്പിക്കുന്ന മ്യൂസിക് ഡയറക്ടറാണ് ശ്രീനാഥെന്ന് കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് എഴുതിയിട്ടുണ്ട്. ഷിൻസണ്‍ പൂവത്തിങ്കൽ എഴുതിയ ഏലന്പടി ഏലേലേലോ...താളംപിടി കയ്യാലേലോ...എന്ന ഗാനം അഭിജിത്ത് കൊല്ലം, രഞ്ജിത്ത് ഉണ്ണി, ശ്രീനാഥ് ശിവശങ്കരൻ എന്നിവരാണു പാടിയത്. റഫീക് അഹമ്മദ് എഴുതിയ കാവാലം കായൽ ചിറ്റോളം പോലെ എന്ന ഗാനം പാടിയത് വിനീത് ശ്രീനിവാസൻ. റഫീക് അഹമ്മദ് എഴുതിയ മാനത്തെ മാരിവിൽച്ചിറകിൽ നിന്നുതിർന്നൊരു തൂവലു പോലുള്ള കൂട്ടുകാരി...എന്ന ഗാനം പാടിയത് വിജയ് യേശുദാസും മൃദുല വാര്യരും. ബി. കെ. ഹരിനാരായണൻ എഴുതിയ മംഗലം മംഗലം ദാവണിപ്പെണ്ണിനും...എന്ന ഗാനം റിമി ടോമി, ഹരിചരണ്‍, സിയ ഉൾ ഹക്ക് എന്നിവരാണു പാടിയത്. ശ്രീനാഥ് ശിവശങ്കരൻ തന്നെ രചനയും സംഗീതവും നിർവഹിച്ച ചാരത്തു നീ വന്നതെന്തേ...എന്ന ഗാനമാണ് നടൻ ഉണ്ണി മുകുന്ദൻ പാടിയത്. ഉണ്ണി മുകുന്ദൻ ഈ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാകുന്നു എന്ന് വാർത്തകൾ വന്നിരുന്നു.... ഉണ്ണി മുകുന്ദൻ ഈ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാവും എന്ന തീരുമാനമുണ്ടായിരുന്നു. പക്ഷേ, നമ്മുടെ ഷൂട്ട് തുടങ്ങിയ സമയത്ത് ഉണ്ണിക്കു വേറേ സിനിമയുള്ളതു കാരണം ഇതിൽ അസിസ്റ്റ് ചെയ്യാനായില്ല. പകരം, ഈ സിനിമയിൽ ഉണ്ണി ഒരു പാട്ടുപാടിയിട്ടുണ്ട്. ഡിസ്കഷനുകളിലും കോസ്റ്റ്യൂം തെരഞ്ഞെടുപ്പിലുമൊക്കെ മമ്മൂട്ടിയുടെ പങ്കാളിത്തം ഉണ്ടാകുമല്ലോ.... കുട്ടനാടൻ ബ്ലോഗിൽ മാത്രമല്ല, മുന്‍പു ചെയ്ത 400 സിനിമകളിലും അദ്ദേഹത്തിന്റെ കോണ്ട്രിബ്യൂഷനുകൾ ഉണ്ടായിട്ടുണ്ടാവും. എന്തു വിധമുള്ള വസ്ത്രവിധാനം വേണം, ഏതു രീതിയിലുള്ള ലുക്ക് വേണം എന്നതിനെക്കുറിച്ചു സ്ക്രിപ്റ്റ് വായിച്ചതിനുശേഷം മമ്മൂക്കയ്ക്ക് ഏതു സിനിമയിലും വ്യക്തമായ ധാരണയുണ്ട്. ഇവിടെയും ഹരി എന്ന കഥാപാത്രത്തെക്കുറിച്ചു കേട്ടുകഴിഞ്ഞപ്പോൾ മമ്മൂക്കയാണു കളർ പാറ്റേണുകളെക്കുറിച്ചു റഫറൻസ് കാണിച്ചു പറഞ്ഞത്. കഥാപാത്രത്തിലേക്ക് എത്തുന്പോൾ കോസ്റ്റ്യൂമിനെക്കുറിച്ചൊക്കെ മമ്മൂക്കയ്ക്കു വ്യക്തമായ ധാരണയുണ്ട്. അത് അത്രയും കൃത്യമായിരിക്കും. ദിവസങ്ങളോളം ആലോചിച്ചിട്ടാണ് താൻ ചെയ്യുന്ന ഹരി എന്ന കഥാപാത്രത്തിന് ഏതു കോസ്റ്റ്യൂം വേണം എന്ന തീരുമാനത്തിലെത്തുന്നത്. മമ്മൂക്കയ്ക്ക് ഈ സിനിമയിൽ 42 ഡ്രസ് ചെയ്ഞ്ചുണ്ട് - 42 കളർ പാറ്റേണിലുള്ള ഡ്രസുകൾ അദ്ദേഹം ധരിക്കുന്നുണ്ട്. ഈ സിനിമയുടെ മേക്കിംഗിൽ ചലഞ്ചിംഗ് എന്നു തോന്നിയത് എന്താണ്...? മമ്മൂക്കയുടെ പക്കൽ നിന്നു ഡേറ്റ് കിട്ടിയശേഷം സംവിധാനം ചെയ്യുന്നതിനു മുന്‍പ് ഞാൻ ഈ സിനിമയുടെ തിരക്കഥയെഴുതി പൂർത്തിയാക്കി. ഈ സിനിമയ്ക്കു വേണ്ടിയുള്ള തയാറെടുപ്പ് ഏകദേശം ഒന്നരവർഷക്കാലമായിരുന്നു. വ്യക്തമായ തിരക്കഥ ഉണ്ടായിരുന്നതിനാൽ എനിക്കു സംവിധാനം ചെയ്യുന്നത് എഴുത്തിന്റെയത്രയും ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നില്ല. കാരണം, എഴുതുന്പോൾ ഞാൻ ഒറ്റയ്ക്കും സംവിധാനം ചെയ്യുന്പോൾ വിവിധ മേഖലകളിലെ സാങ്കേതിക പ്രവർത്തകരടക്കം 110 നടുത്ത് ആളുകളുടെ സപ്പോർട്ടിലും ആയിരുന്നു. എഴുത്തു തന്നെയായിരുന്നു സംവിധാനം ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള സമയം. സാങ്കേതികപിന്തുണ.. പ്രദീപ് നായരാണു കാമറ ചെയ്തത്. കുട്ടനാടിനെ വളരെ മനോഹരമായി ഇതിൽ പകർത്തിയിട്ടുണ്ട്. എഡിറ്റിംഗ് ഷെമീർ മുഹമ്മദ്. പശ്ചാത്തലസംഗീതം ബിജിബാൽ. കലാസംവിധാനം സാബു റാം. വസ്ത്രാലങ്കാരം അരുണ്‍ മനോഹർ. ചമയം എസ് ജോർജ്, റഹീം കൊടുങ്ങല്ലൂർ പോസ്റ്റർ ജിസണ് പോൾ. സ്റ്റിൽസ് ശ്രീനാഥ് എൻ. ഉണ്ണികൃഷ്ണൻ. മമ്മൂട്ടി, കോഴി തങ്കച്ചൻ എന്ന ഒരു സിനിമ ചെയ്യുന്നതായി മുന്‍പു വാർത്തകൾ കേട്ടിരുന്നു. അതുതന്നെയാണോ കുട്ടനാടൻ ബ്ലോഗ്...? അല്ല. അതു വേറൊരു ടൈപ്പ് കഥയായിരുന്നു. അതും എന്റെ കഥയായിരുന്നു. അതു തത്കാലത്തേക്കു മാറ്റിവച്ചതാണ്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|