Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
വീണ്ടും ചില വീട്ടുകാര്യങ്ങളുമായി സൗമ്യ സദാനന്ദൻ
സിനിമ ചെയ്യുന്നതിനു പ്രായം ഒരു ഘടകമേയല്ലെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ചാക്കോച്ചനും നിമിഷയും മുഖ്യവേഷങ്ങളിലെത്തുന്ന മാംഗല്യം തന്തുനാനേനയുടെ സംവിധായിക സൗമ്യ സദാനന്ദൻ. “ഇതെന്‍റെ എട്ടാമത്തെ വർഷമാണ് ഇൻഡസ്ട്രിയിൽ. നാലു വർഷമായി ഞാനും തിരക്കഥാകൃത്ത് ടോണിയും ഈ സ്ക്രിപ്റ്റുമായി നടക്കുകയാണ്. എന്‍റെ പ്രായത്തിനൊപ്പമല്ല എന്‍റെ ലുക്ക്. ഞാൻ വളരെ യംഗ് ആണെന്നാണ് ആളുകൾ വിചാരിക്കുന്നത്. എനിക്ക് ഇനിയും സമയമുണ്ടല്ലോ എന്നാണ് പലരുടെയും ചിന്ത. പക്ഷേ, ഞാൻ മാനസികമായി തയാറെടുത്തിരുന്നു.

ഇരുപതു വയസിലും അന്പതു വയസിലും ഒരാൾക്കു സിനിമ ചെയ്യാം. നമ്മുടെ തയാറെടുപ്പും സ്ഥിരോത്സാഹവുമാണു പ്രധാനം. ചാക്കോച്ചനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അതുപോലെതന്നെ ആൽവിൻ ആന്‍റണിച്ചേട്ടനോടും. ഇരുവരും എന്നിൽ വിശ്വാസമർപ്പിച്ചു...” യുജിഎം നിർമിച്ച ഫണ്‍ ഫാമിലി എന്‍റർടെയ്നർ മാംഗല്യം തന്തുനാനേനയുടെ മേക്കിംഗ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായിക സൗമ്യ സദാനന്ദൻ.



ഡോക്യുമെന്‍ററിക്കും ഷോർട്ട് ഫിലിമിനും ശേഷമാണല്ലോ ഫീച്ചർ ഫിലിമിലേക്ക് എത്തുന്നത്...?

ഓരോരുത്തരെയും ഓരോ കഥയാണല്ലോ പ്രചോദിപ്പിക്കുന്നത്. എനിക്ക് പ്രചോദിതമായി, ആവേശഭരിതമായി തോന്നുന്ന കഥ നിങ്ങൾക്ക് അങ്ങനെയാവണം എന്നില്ല. പക്ഷേ, എന്നെ പ്രചോദിപ്പിക്കുന്ന കഥകളാണു ഞാൻ പറയുന്നത് അല്ലെങ്കിൽ പറയാൻ ആഗ്രഹിക്കുന്നത്. ഓരോ കഥയും അർഹിക്കുന്ന ഒരു കഥപറച്ചിൽ രീതിയുണ്ട്. ചെന്പൈയെക്കുറിച്ചു ഡോക്യുമെന്‍ററി ചെയ്യണമെന്നു തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിയ ആളല്ല ഞാൻ. ചെന്പൈ ഭാഗവതർ തുടങ്ങിവച്ച ഒരു സംഗീതോത്സവത്തിനു 100 വർഷം തികയുന്ന ദിവസമാണു ഞാൻ ചെന്പൈ ഗ്രാമത്തിൽ എത്തിയത്. ഞാൻ അവിടെ കാണുന്ന കാഴ്ച പിന്നെ ചരിത്രത്തിൽ ആവർത്തിക്കപ്പെടാൻ പോകുന്നില്ല. മറ്റൊരു മാധ്യമ പ്രതിനിധിയെയും അന്ന് അവിടെ കാണാനും കിട്ടിയില്ല.



ഞാൻ വെറൊരു കാരണം കൊണ്ട് അവിടെ എത്തിയതു യാദൃച്ഛികമായി സംഗീതോത്സവത്തിന്‍റെ നൂറാം വാർഷികത്തിലാണ്. എന്‍റെ മുന്നിൽ ചരിത്രം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന് പുറത്തുനിന്ന് ഒരേയൊരു ദൃക്സാക്ഷി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആ ഗ്രാമവാസികളല്ലാതെ. അതു ഷൂട്ട് ചെയ്യാൻ അന്നേരം പ്രകൃതി എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഞാനതു ചെയ്തു. ഷൂട്ട് ചെയ്ത കാര്യങ്ങൾ വച്ച് ഒരു ഡോക്യുമെന്‍ററി എന്ന നിലയിലേ അവിടെ നടന്ന സംഭവങ്ങൾ പറയാൻ പറ്റുകയുള്ളായിരുന്നു. അങ്ങനെയാണു "ചെന്പൈ - മൈ ഡിസ്കവറി ഓഫ് എ ലെജൻഡ്' വരുന്നത്.



പിന്നീടു ചെയ്തതു റാബിറ്റ് ഹോൾ എന്ന ഷോർട്ട് ഫിലിം. അതൊരു ചെറിയ ത്രെഡാണ്. വിഷയം ഡിപ്രഷൻ എന്ന മെന്‍റൽ ഹെൽത് ഡിസീസ്. അതുമാത്രമാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. അതു വലിച്ചുനീട്ടി ഒരു ഫീച്ചർ ഫിലിം ആക്കാനുള്ള ഉള്ളടക്കം അതിലില്ല. എന്നാൽ ഒരു ഫീച്ചർ ഫിലിം പോലെ പറയുകയും വേണം. അതു ഡോക്യുമെന്‍ററിയാക്കിയാൽ ബോറാവും. കാരണം അതു ഗൗരവതരമായ വിഷയമാണ്. മറ്റുള്ളവർ കൂടി എന്‍റെ കലാസൃഷ്ടി കാണണമെന്ന് ആഗ്രഹിക്കുന്നതിനാൽ അവരുടെ ഇഷ്ടങ്ങൾ കൂടി വിലയിരുത്താവും എന്‍റെ ക്രിയേറ്റിവിറ്റി പുറത്തുകൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. അങ്ങനെയാണ് റാബിറ്റ് ഹോൾ ഒരു ഷോർട്ട് ഫിലിം ഫോർമാറ്റിലേക്കു കൊണ്ടുവന്നത്.



നാലു വർഷം മുന്പ് ഈ സിനിമയുടെ തിരക്കഥാകൃത്ത് ടോണി മഠത്തിൽ എന്‍റെയടുത്തുകൊണ്ടുവന്ന സ്ക്രീൻപ്ലേ വായിച്ചുനോക്കിയപ്പോൾ അതിലെ കഥപറച്ചിൽ, സംഭാഷണം...എല്ലാം ഒരു ഫീച്ചർ ഫിലിമിനുള്ള ഫോർമാറ്റിലാണെന്നു മനസിലായി. ഡോക്യുമെന്‍ററിയുടെയോ ഷോർട് ഫിലിമിന്‍റെയോ ഫോർമാറ്റിൽ അത് ഫിറ്റാവില്ല. അങ്ങനെയാണ് മാംഗല്യം തന്തുനാനേന ഫീച്ചർഫിലിം ആയി ചെയ്യാൻ തീരുമാനിച്ചത്.



മാംഗല്യം തന്തുനാനേന എന്ന സിനിമ പറയുന്നത്....?

ഫണ്‍ ഫാമിലി എന്‍റർടെയ്നറാണ് മാംഗല്യം തന്തുനാനേന. ചിരിക്കാൻ ഒരുപാടുണ്ട്. എല്ലാവർക്കു തിരിച്ചറിയാനാകുന്ന ഒരുപാടു നൊന്പരങ്ങൾ ഞാൻ ഈ സിനിമയിൽ ലെയർ ചെയ്തിട്ടുണ്ട്. സ്ക്രിപ്റ്റിൽ അതിനുള്ള സ്കോപ് ഉണ്ടായിരുന്നു. ലോഹി സാറിന്‍റെയും ഭരതൻ സാറിന്‍റെയും പദ്മരാജൻ സാറിന്‍റെയും ഫാസിൽ സാറിന്‍റെയും സിനിമകൾ കണ്ടുവളർന്നതിനാൽ നല്ല സിനിമാറ്റിക് ലിറ്ററേച്ചറാണ് അടുത്തറിഞ്ഞത്. അടുത്തിടെയാണ് മലയാളസിനിമ സ്ലാപ്റ്റിക്കിനെ പ്രോത്സാഹിപ്പിച്ചതും നമ്മുടെ പ്രേക്ഷകർ അതിലേക്കു ട്യൂണ്‍ഡ് ആയതും. പക്ഷേ, വളരെ ചെറുതിലേ മുതൽ ഞാൻ കണ്ടുവളർന്നതു നേരത്തേ പറഞ്ഞ മഹാന്മാരുടെ സിനിമകളാണ്. ഇമോഷണലി റിച്ചായുള്ള കഥപറച്ചിലാണു ഞാൻ ആഗ്രഹിക്കുന്നതും. ടോണിയുടെ സ്ക്രിപ്റ്റ് ഫാമിലി ഫണ്‍ മൂവിയുടേതാണെങ്കിൽകൂടി തമാശകൾ ഉള്ളതുപോലെതന്നെ എന്‍റെ ഇഷ്ടങ്ങളിലൂടെ സഞ്ചരിക്കാനുള്ള സാധ്യതകൾ അതിൽ ഞാൻ കണ്ടു.



ചാക്കോച്ചനിലേക്ക് എത്തിയത്...?

ചാക്കോച്ചൻ റോയി എന്ന കാരക്ടർ ചെയ്യുന്നു. നമുക്കെല്ലാവർക്കും ഒരു റോയിയെ അറിയാം. എന്‍റെയൊരു കസിൻ ബ്രദറാവാം. എന്‍റെ അയൽപക്കത്തു താമസിക്കുന്ന ഒരു ചേട്ടനാവാം. ഒരു സുഹൃത്താവാം. സിനിമ കണ്ടുവരുന്പോൾ ഇതുപോലെ ഒരുത്തൻ നമ്മുടെയുള്ളിലുണ്ടല്ലോ എന്ന് എല്ലാവരും പറയും. നമ്മുടെ ഏതെങ്കിലുമൊരു ചിറ്റപ്പനെയോ അമ്മാവനെയോ ഓക്കെ ഓർമവരും. അടുത്ത വീട്ടിലെ പയ്യൻ എന്നു പറയാവുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു ആർട്ടിസ്റ്റ് വേണമായിരുന്നു ആ കാരക്ടറിന്. അങ്ങനെ ചാക്കോച്ചനെ സമീപിച്ചു.



അന്നു ചാക്കോച്ചൻ കഥ വായിച്ചു കേട്ടില്ല, പറഞ്ഞു കേൾക്കുകയായിരുന്നു. താത്പര്യമില്ല എന്നു പറഞ്ഞ് ഞങ്ങളെ പറഞ്ഞുവിട്ടു. പിന്നീടു പ്രൊഡ്യൂസർ ആൽവിൻ ആന്‍റണി ചേട്ടനെ കഥ വായിച്ചു കേൾപ്പിച്ചു. വളരെ സിംപിളായ കഥയാണ്. രണ്ടു വരിക്കു പറഞ്ഞുതീർക്കാം. സ്ക്രീൻപ്ലേ വായിച്ചു കേൾക്കുന്പോഴാണ് അതിലെ ഡിറ്റയിലിംഗ് വ്യക്തമാവുകയുള്ളൂ. എല്ലാം നമ്മുടെ വീടുകളിൽ നടക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ. ടോണി അതിനെ രസകരമായി നർമത്തിൽ പൊതിഞ്ഞിട്ടുണ്ട്. അങ്ങനെ ആന്‍റണിചേട്ടൻ ചാക്കോച്ചനെ വിളിച്ചു കാര്യംപറഞ്ഞു. സ്ക്രിപ്റ്റ് വായിച്ചുകേൾക്കാമെന്നു ചാക്കോച്ചൻ. സ്ക്രിപ്റ്റ് വായിച്ചു കേട്ടപ്പോൾ ചാക്കോച്ചനു സംഭവം പിടികിട്ടി. അങ്ങനെ ചാക്കോച്ചൻ റെഡിയായി. 2018 ഏപ്രിൽ 20 നു ഞങ്ങൾ ഷൂട്ട് തുടങ്ങി.



നിമിഷയിലേക്ക് എത്തിയത്....?

തൊണ്ടിമുതലിലെ പാട്ടിൽ ശ്രീജയെ കണ്ടപ്പോൾ എനിക്ക് എന്‍റെ അക്കച്ചിയെയാണ് ഓർമവന്നത്. അത്രയും നമുക്ക് അറിയാവുന്ന, നമ്മുടെ കൊച്ച് എന്നു തോന്നുന്ന ഒരാൾ വേണമായിരുന്നു ക്ലാര എന്ന കഥാപാത്രത്തിന്. മാത്രമല്ല അസാധ്യ ആർട്ടിസ്റ്റാണ് നിമിഷ. അങ്ങനെ നിമിഷയെ സമീപിച്ചു. നിമിഷ എന്നെ ആദ്യം കണ്ടപ്പോൾ ഞെട്ടിപ്പോയി. ഫോണിലൂടെ സംസാരിച്ചപ്പോൾ ലേഡി ഡയറക്ടർ എന്നറിഞ്ഞിരുന്നു. കഥ കേൾക്കാൻ വന്നപ്പോൾ നിമിഷ ഭയന്നുപോയി, ഒരു ചെറിയ കുട്ടിയാണല്ലോ ഇത്! പിന്നെ, വന്ന സ്ഥിതിക്കു കേട്ടുകളയാം. ടോണി കഥ പറഞ്ഞുതുടങ്ങി. ക്ലൈമാക്സ് ഞാനാണു പറഞ്ഞുകൊടുത്തത്. ഡീറ്റയിലിംഗ് കഴിഞ്ഞപ്പോൾ നിമിഷ ഈ പ്രോജക്ട് ചെയ്യാമെന്നു സമ്മതിച്ചു.



കുടുംബചിത്രങ്ങൾ മുന്പും വന്നിട്ടുണ്ടല്ലോ. ഈ സിനിമയുടെ പുതുമയെന്താണ്...?

എന്‍റെ സിനിമയുടെ പുതുമ എന്നു പറയുന്നത് ഈ സിനിമയ്ക്ക് ഒരു പുതുമ ഇല്ല എന്നുള്ളതാണ്. എന്‍റെ സിനിമ മറ്റുള്ള സിനിമകളിൽ നിന്നു വളരെ വ്യത്യസ്തമാണ് എന്നൊന്നും പറയാനില്ല. ഞങ്ങൾ ഈ സിനിമയിലൂടെ പറയാൻ ഉദ്ദേശിക്കുന്ന കഥ ലോഹി സാറും ശ്രീനി സാറും സത്യൻ സാറുമൊക്കെ ഇതിനു മുന്പു പറഞ്ഞിട്ടുണ്ട്.



ഇതു പഴയ നല്ല വീര്യമുള്ള വീഞ്ഞാണ്. ഞങ്ങൾ അതിനെ 2018ൽ നല്ല ഭംഗിയുള്ള ഒരു കുപ്പിക്കകത്ത് ആക്കി ആ കുപ്പി വളരെ ഭംഗിയുളള ഒരു അലങ്കാര കടലാസിൽ പൊതിഞ്ഞ് നല്ല രസമായിട്ട് ആളുകളുടെ മുന്നിലേക്കു വയ്ക്കുകയാണ്. അതിന്‍റെ ഭംഗിയും രസവുമൊക്കെ കണ്ട് ആളുകൾ അതു തുറക്കണം. കുപ്പിയുടെ ഭംഗി കണ്ട് ആളുകൾക്ക് അതു പൊട്ടിക്കാൻ തോന്നണം. പൊട്ടിച്ചു ഗ്ലാസിലൊഴിച്ചു കുടിക്കാൻ തുടങ്ങുന്പോൾ ..ശ്ശെടാ! ഇത് എത്രനാളായി ഇതു കുടിച്ചിട്ട്, എവിടായിരുന്നു ഇത് എന്നു തോന്നണം.



പാട്ടുകൾക്ക് എത്രത്തോളം പ്രാധാന്യമുള്ള സിനിമയാണ് മാംഗല്യം തന്തു നാനേന...?

ആദ്യത്തെ ഡ്രാഫ്റ്റ് അതുപോലെ സിനിമയാക്കുകയായിരുന്നുവെങ്കിൽ നാലു നാലര മണിക്കൂർ വന്നേനെ. ഞങ്ങൾ അതിനെ 12 ഡ്രാഫ്റ്റ് വർക്ക് ചെയ്തു. കുറേ സംഭവവികാസങ്ങൾ ഞങ്ങൾ പാട്ടുകളിൽ ചുരുക്കി. സിനിമയ്ക്കുള്ളിൽ അഞ്ചു പാട്ടുകളുണ്ടായി. അഞ്ചു പാട്ടും കഥ പറയുന്ന പാട്ടുകളാണ്. സിനിമയുടെ ലൈഫിന് വളരെ ഒഴിവാക്കാനാവാത്ത ഭാഗമാണ് ഈ പാട്ടുകൾ. ഓഡിയോ ട്രാക്കിൽ ആറും പാട്ടും സിനിമയിൽ അഞ്ചും പാട്ടാണുള്ളത്. എന്‍റെ സിനിമകളിലെ പാട്ടുകൾ കണ്ടിട്ട് സിനിമ കാണാൻ കൊതിച്ച് ആളുകൾ തിയറ്ററിൽ വരണം എന്നാണ് ഞാൻ ആഗ്രഹിച്ചത്.



പ്രീപ്രൊഡക്‌ഷൻ സമയത്തു നല്കിയ കോൾ ഫോർ ട്രാക്സിനു നല്ല പ്രതികരണമുണ്ടായി. ആയിരത്തിലധികം ട്രാക്സ് കിട്ടി. സിനിമയുടെ കഥ, കഥാപശ്ചാത്തലം, കഥാപാത്രങ്ങൾ, സന്ദർഭം എന്നിവയ്ക്ക് അനുയോജ്യമായ ട്യൂണുകൾ ഞങ്ങൾ തന്നെ ഷോർട്ട്ലിസ്റ്റ് ചെയ്തു. രണ്ടു പ്രാവശ്യം കേൾക്കുന്പോൾ കൊള്ളാമല്ലോ എന്നു തോന്നുന്ന ട്യൂണുകൾ നൂറാമതു കേൾക്കുന്പോഴും അടിപൊളി പാട്ട് എന്നു പറയാനാവണം. ഞങ്ങൾക്കൊപ്പം ആന്‍റണി ചേട്ടനും ആഞ്ജലീന ചേച്ചിയും ഫൈനൽ സെലക്‌ഷനു വേണ്ടി ചേർന്നു. അങ്ങനെ മൂന്നു പേരിലെത്തി. ചെന്നൈയിൽ നിന്നുള്ള രേവാ എന്ന പെണ്‍കുട്ടി, എറണാകുളം വൈറ്റിലയിലുള്ള അസിൻ റോഷൻ എന്ന പയ്യൻ, തൃശൂരിൽ നിന്നുള്ള സഹോദരങ്ങളായ ഷിംനാദ് ശങ്കറും സുജേഷ് ശങ്കറും.

രേവാ രണ്ടു പാട്ടും മറ്റു രണ്ടു ഗ്രൂപ്പുകൾ ഓരോ പാട്ടും ചെയ്തു. ഈ സിനിമയുടെ പ്രീപ്രൊഡക്‌ഷൻ സമയത്താണ് എന്‍റെ സുഹൃത്തായ സയനോര ഫിലിപ്പ് സംഗീതം ചെയ്ത കുട്ടൻപിള്ളയുടെ ശിവരാത്രിയില ട്രാക്കുകൾ കേൾപ്പിച്ചത്. അതിന്‍റെ ഓർക്കസ്ട്രേഷനും ലെയറിംഗും എനിക്കിഷ്ടമായി. അങ്ങനെ സയനോരയെക്കൊണ്ട് രണ്ടു പാട്ടുകൾ ചെയ്യിപ്പിച്ചു. രേവ ചെയ്ത പാട്ടിൽ അലൻസിയർ ചേട്ടൻ, വിജയരാഘവൻ ചേട്ടൻ, ശാന്തികൃഷ്ണചേച്ചി എന്നിവർ പാടി അഭിനയിച്ചിട്ടുണ്ട്.



പ്രഹസനത്തിനുവേണ്ടി ഇതിൽ പാട്ടുകളില്ല. എല്ലാം സിറ്റ്വേഷണൽ സോംഗ്സാണ്. തൃശൂരിലെ രണ്ടു സഹോദരൻമാർ ചെയ്ത പാട്ട് എഴുതിയതു മിർഷാദ്. മറ്റു പാട്ടുകളെഴുതിയതു ഗിരീഷ് സാറിന്‍റെ മകൻ ദിൻനാഥ് പുത്തഞ്ചേരി. ഇവരൊക്കെ ചെറുപ്രായത്തിലുള്ളവരാണെങ്കിലും ഇവരുടെ പൊയട്രിയും ലിറ്ററേച്ചറും അത്രമേൽ ഭംഗിയുള്ളതാണ്.

ഈ സിനിമയുടെ മറ്റ് വിശേഷങ്ങൾ....?

ഹരീഷ് കണാരൻ, അലൻസിയർ, വിജയരാഘവൻ, ശാന്തികൃഷ്ണ, സലിംകുമാർ, കൊച്ചുപ്രേമൻ, അശോകൻ, ചെന്പിൽ അശോകൻ, ഡോ.റോണി, എസ്.കെ.മിനി, മോളി കണ്ണമാലി, മാമുക്കോയ, ലിയോണ ലിഷോയ്, പോളി വൽസൻ തുടങ്ങിയരാണു മറ്റു വേഷങ്ങളിൽ. സിനിമയുടെ കഥ ആംഗർ ചെയ്യുന്നതു ചാക്കോച്ചന്‍റെ കഥാപാത്രം റോയ് ആണ്. റോയ് എന്ന കഥാപാത്രത്തിന്‍റെ ഇമോഷണൽ ഗ്രാഫാണ് സിനിമയുടെ ഗ്രാഫ്. തൊടുപുഴ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 40 ദിവസം ചാർട്ട് ചെയ്തിരുന്നുവെങ്കിലും 37 ദിവസം കൊണ്ടു ഷൂട്ടിംഗ് തീർത്തു.



ആദ്യത്തെ ഫീച്ചർ ഫിലിം എന്ന രീതിയിൽ മേക്കിംഗിലെ വെല്ലുവിളികൾ.? ചെന്പൈ ഡോക്യുമെന്‍ററിക്കു കിട്ടിയ ദേശീയപുരസ്കാരം വലിയ സപ്പോർട്ടല്ലേ...?

എല്ലാ പുതുമുഖ സംവിധായകരും നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് ഞാനും നേരിട്ടത്. മുൻപരിചയമില്ല. എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇതു ചെയ്യുന്നതെന്ന് എല്ലാവർക്കും ആശങ്കയുണ്ടാവും. അതു പ്രൂവ് ചെയ്യുന്നതുവരെ നമ്മൾ പ്രതിക്കൂട്ടിലാണല്ലോ. ഞാൻ ഇപ്പോൾ ചെയ്തിരിക്കുന്നത് പോപ്പുലറായിട്ടുള്ള സിനിമാപാറ്റേണാണ്.



ഫെസ്റ്റിവൽ മൂവീസ്, പോപ്പുലർ മൂവീസ് എന്നിങ്ങനെ സിനിമകളെ തരംതിരിക്കാനാണ് എനിക്കിഷ്ടം. പോപ്പുലർ മൂവി പാറ്റേണിൽ മാത്രമേ ഈ കഥ പറയാനാവൂ. വേറൊരു സബ്ജക്ട് വന്നാൽ ഞാൻ ചിലപ്പോൾ ഫെസ്റ്റിവൽ മൂവി പാറ്റേണിൽ പറഞ്ഞേക്കാം. നാഷണൽ അവാർഡ് കിട്ടിയാൽ നമ്മുടെ സൊസൈറ്റിയും ചലച്ചിത്ര സമൂഹവും ആള് അവാർഡാണെന്നു നമ്മളെ എഴുതിത്തള്ളും. വ്യക്തിയല്ല, പറയുന്ന സബ്ജക്ട് അർഹിക്കുന്ന ട്രീറ്റ്മെന്‍റാണു പ്രധാനമെന്ന് ഓരോ ദിവസം ഞാൻ തെളിയിച്ചുകൊണ്ടേയിരുന്നു.



ചാക്കോച്ചന്‍റെ സപ്പോർട്ട് എത്രത്തോളമായിരുന്നു...?

ചാക്കോച്ചനെ മുന്നേ പരിചയമുണ്ടായിരുന്നു. എന്‍റെ ഷോർട്ട് ഫിലിം റാബിറ്റ് ഹോൾ റിലീസായപ്പോൾ വളരെ നന്നായിട്ടുണ്ടെന്ന് ചാക്കോച്ചൻ എന്നെ വിളിച്ചുപറഞ്ഞു. ഇപ്പോഴത്തെ സൊസൈറ്റിക്ക് ആവശ്യമുണ്ടായിരുന്ന ഒരു സബ്ജക്ടാണെന്നും അതു നന്നായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ചാക്കോച്ചനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അദ്ദേഹം മെയിൻ സ്ട്രീം ആർട്ടിസ്റ്റാണല്ലോ. എത്രയോ ടോപ്പ് ഡയറക്ടേഴ്സിന്‍റെ അടുത്തു നിന്ന് അദ്ദേഹത്തിനു മുന്നിൽ സബ്ജക്ടുകൾ വരുന്നതാണ്. നമ്മുടെ ഇൻഡസ്ട്രിയിൽ അത്രത്തോളം സ്ഥാനംനേടിയ ഒരാൾക്കു റിസ്കെടുക്കേണ്ട ഒരാവശ്യവുമില്ല.



ഇതിന്‍റെ സ്ക്രിപ്റ്റ് വായിച്ചുകേട്ടപ്പോൾ അതിലുണ്ടായ വിശ്വാസത്തിലാണ് ചാക്കോച്ചൻ സമ്മതിച്ചത്. പക്ഷേ, ഏതെങ്കിലും സീനിയർ ഡയറക്ടർ ചെയ്താൽ ഞാൻ ചെയ്യാം എന്ന് അപ്പോഴും ചാക്കോച്ചനോ പ്രൊഡ്യൂസർക്കോ പറയാമായിരുന്നു. പക്ഷേ, മേക്കിംഗിന്‍റെ കാര്യത്തിൽ അദ്ദേഹം എന്നിൽ വിശ്വാസമർപ്പിച്ചു. അതുപോലെ തന്നെ പ്രൊഡ്യൂസർ ആന്‍റണിചേട്ടനും. എന്നോടു നോ പറഞ്ഞ പലരെയുംപോലെ എനിക്കിനിയും സമയമുണ്ടെന്ന് ആന്‍റണിച്ചേട്ടനും വിചാരിക്കാമായിരുന്നു. പക്ഷേ, ഞാനിതു വർക്കൗട്ട് ചെയ്തെടുക്കുമെന്ന വിശ്വാസം അദ്ദേഹത്തിനുമുണ്ടായിരുന്നു.



നിമിഷയുമൊത്തുള്ള അനുഭവങ്ങൾ...?

നിമിഷ വളരെ ചെറിയ കുട്ടിയാണ്. ചെറിയ പ്രായത്തിന്‍റേതായ കുരുത്തക്കേടുകളെല്ലാം അതിനുണ്ട്. 26 വയസുള്ള ക്ലാരയുടെ ജീവിതം അവൾ ജീവിച്ചിട്ടില്ലാത്തതുകൊണ്ട് ചില സീനുകൾ ചെയ്യുന്പോൾ എന്ത് ഇമോഷനിലാണു താൻ എത്തിപ്പെടേണ്ടത് എന്നതു പോലെയുള്ള ചോദ്യങ്ങൾ നിമിഷയിൽ നിന്നുണ്ടാകുമായിരുന്നു. ഏത് ആർട്ടിസ്റ്റും ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയാണ് അവളും ചോദിച്ചത്. കഥാപാത്രത്തിന്‍റെ പ്രായം ഉള്ള ആർട്ടിസ്റ്റ് ആയിരുന്നുവെങ്കിൽ അത്തരം ചോദ്യങ്ങളൊന്നും വരില്ലായിരുന്നു. ആ സാഹചര്യം, സന്ദർഭം, അതിന്‍റെ മൂലകാരണം, പുറത്തു കാണിക്കേണ്ട ഇമോഷൻ എന്നിവ കൃത്യമായി സ്പോട്ട് ചെയ്തു കാണിച്ചാൽ പിന്നെ സ്ക്രീനിൽ കാണാനാവുക അവളുടെ ബ്രില്യൻസ് ആയിരിക്കും.



സാങ്കേതികപിന്തുണയെക്കുറിച്ച്...?

റാബിറ്റ് ഹോൾ എന്ന എന്‍റെ ഷോർട്ട്ഫിലിം എഡിറ്റ് ചെയ്ത ക്രിസ്റ്റി സെബാസ്റ്റ്യനാണ് ഈ സിനിമയുടെ എഡിറ്റർ. കഴിഞ്ഞ തവണ സംസ്ഥാനപുരസ്കാരം നേടിയ അപ്പു ഭട്ടതിരിയുടെ അസോസിയേറ്റ് എഡിറ്ററായി വർക്ക് ചെയ്യുന്പോഴാണ് റാബിറ്റ് ഹോൾ എഡിറ്റ് ചെയ്യാനായി ഞാൻ ക്രിസ്റ്റിയെ സമീപിച്ചത്. സിനിമയോട് ഏറെ പാഷനും കമിറ്റ്മെന്‍റും അവനിൽ കണ്ടു. അങ്ങനെയുള്ള ഒരു എഡിറ്ററാണ് എന്‍റെ കൂടെ വേണ്ടിയിരുന്നത്.



റൈറ്ററും ഡയറക്ടറും എഡിറ്ററുമൊക്കെ ഓരോ സ്റ്റോറി ടെല്ലേഴ്സാണ്. റൈറ്ററും ഡയറക്ടറും കണ്ട സിനിമ തന്നെയാണ് എഡിറ്ററും എഡിറ്റ് ചെയ്യേണ്ടത്. അതല്ലാതെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ആ റൈറ്റർ എഴുതിയതിനെയോ ആ ഡയറക്ടർ വിഭാവന ചെയ്തതിനെയോ മെച്ചപ്പെടുത്തുന്ന മാറ്റങ്ങളോടെയാവണം ചെയ്യാൻ. റാബിറ്റ് ഹോളിന്‍റെ സമയത്തുതന്നെ അവനിൽ അത്തരത്തിലുള്ള സ്കിൽ ഉള്ളതായി തോന്നി. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ചമയം റോണക്സ് സേവ്യർ. റീ - റിക്കോർഡിംഗ് ബിജിബാൽ. കലാസംവിധാനം സഹസ് ബാല. വസ്ത്രാലങ്കാരം സമീറ സനീഷ്. സ്റ്റിൽസ് ഫിറോഷ് കെ. ജയേഷ്. പോസ്റ്റർ ജിസണ്‍ പോൾ.



വീട്ടുവിശേഷങ്ങൾ....?

അച്ഛൻ സദാനന്ദൻ കെഎസ്ആർടിസിയിൽ ആയിരുന്നു. അമ്മ കെ.കെ.ഉൗർമ്മിളാദേവി ടീച്ചറായിരുന്നു. രണ്ടുപേരും റിട്ടയേർഡായി. അവർ തിരുവനന്തപുരത്താണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.