Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ത്രില്ലടിപ്പിക്കാൻ ‘ലില്ലി’ വരുന്നൂ..!
നവാഗതനായ പ്രശോഭ് വിജയൻ രചനയും സംവിധാനവും നിർവഹിച്ച സർവൈവൽ ത്രില്ലറാണു ലില്ലി. തീവണ്ടിയിലെ നായിക സംയുക്ത മേനോന്‍റെ ആദ്യ ചിത്രമാണിത്. ലില്ലിയിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക അവസ്ഥയിൽ പെട്ടുപോകുന്ന ലില്ലി എന്ന പൂർണ ഗർഭിണിയുടെ രക്ഷപെടൽ ശ്രമങ്ങളാണു സിനിമ പങ്കുവയ്ക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്‍റ് നിർമിച്ച ലില്ലിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ പ്രശോഭ് വിജയൻ...



സിനിമയിലേക്കുള്ള വഴി....?

നന്നായി സിനിമ കാണും. കണ്ട് ഇഷ്ടപ്പെടുന്ന ഒരു മേഖലയാണല്ലോ അത്. സിനിമകളിൽ നിന്നുള്ള ഇൻസ്പിറേഷനാണ് സിനിമയെടുക്കണമെന്ന തീരുമാനത്തിലെത്തിച്ചത്. സിനിമ കണ്ടുകണ്ട് സിനിമയെടുക്കണമെന്നു തോന്നി. അങ്ങനെ സിനിമയിലേക്കു വന്നു. വയലൻസ് ഉള്ള ചില സിനിമകൾ കണ്ടപ്പോൾ അത്തരമൊരു സിനിമ ചെയ്യണമെന്നു തോന്നി. അങ്ങനെ ലില്ലിയിലെത്തി. സിനിമാ പാരഡൈസ് ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും സിനിമ അഫ്ക്‌ഷനാഡോ എന്ന വാട്സാപ്പ് ഗ്രൂപ്പിലും സിനിമയെക്കുറിച്ചു സംസാരിക്കാറുണ്ട്. അവിടെ നിന്നൊക്കെ സിനിമയുടെ പേസ് അറിയാനാവും. പുറത്തുള്ള സിനിമകളെക്കുറിച്ച് അറിയാനാവും.

എന്തുകൊണ്ട് ഞാൻ ഈ സിനിമ കണ്ടു, എന്താണ് ഈ സിനിമയിൽ ഇല്ലാത്തത്... അത്തരം വീക്ഷണങ്ങൾ ആ ഗ്രൂപ്പുകളിൽ വരാറുണ്ട്. ആക്ടീവ് ഡിസ്കഷൻ നടക്കുന്ന ഗ്രൂപ്പുകളിലൊന്നാണത്. 2012 ൽ "സംടൈംസ് ’എന്ന ഷോർട്ട് ഫിലിം ചെയ്തിരുന്നു. ‘തീവ്ര’ത്തിന്‍റെ പ്രീ പ്രൊഡക്‌ഷന്‍റെ ഭാഗമായി നിന്നതൊഴിച്ചാൽ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല.



ലില്ലി എന്ന സിനിമയെക്കുറിച്ച്...?

പൂർണമായും ഫിക്‌ഷനാണു ലില്ലി. സംഭവകഥകളുമായി യാതൊരു ബന്ധവുമില്ല. ഒരു പ്രത്യേക അവസ്ഥയിൽ നമ്മൾ പെട്ടുപോയി എന്നു കരുതുക. അവിടെ നിന്നു രക്ഷപ്പെടാൻ നമ്മൾ നടത്തുന്ന ശ്രമത്തെക്കുറിച്ചാണ് സർവൈവൽ ത്രില്ലർ പറയുന്നത്. ലില്ലി ഒരു സർവൈവൽ ത്രില്ലറാണ്. ഇവിടത്തെ പ്രത്യേകത, രക്ഷപ്പെടാൻ ശ്രമിക്കുന്നയാൾ ഏറെ ദുർബലയാണ് എന്നുള്ളതാണ്.

സ്ത്രീയായതുകൊണ്ടല്ല അവൾ ദുർബലയാണെന്നു പറഞ്ഞത്. അവൾ ഗർഭിണിയാണ്, നാലഞ്ചു ദിവസത്തിനകം അവൾ പ്രസവിക്കും. ഇമോഷണലി, ഫിസിക്കലി അവർ വീക്കാണ്. അവരുടെ രക്ഷപ്പെടൽ ശ്രമങ്ങളാണു ലില്ലി പറയുന്നത്. അവർക്കു രക്ഷപ്പെടണമെങ്കിൽ കുറേ കടന്പകളുണ്ട്. അതിനിടയിൽ പ്രസവിക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ട്. കേരളമാണു കഥാപശ്ചാത്തലം. ഈ ജോണറിൽ മലയാളത്തിൽ മറ്റൊരു പടം ഉണ്ടായിട്ടില്ല.



ലില്ലി എന്ന ടൈറ്റിൽ....‍?

ഒരു പൂവ് എന്ന അർഥത്തിലാണ് ലില്ലി എന്നു പേരിട്ടത്. ഒരു പൂവിന്‍റേതായ നിർമലഭാവമാണല്ലോ ഗർഭിണിക്കും. അത്രയും വളരെ ലോലമായിട്ടുള്ള വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള ഏറെ പോസിറ്റീവായ അവസ്ഥയിലാണ് ഒരു ഗർഭിണി. സ്ത്രീകളെ പൊതുവേ ഒരു പൂവായി കാണാമല്ലോ. ഗർഭിണിയെന്നു പറയുന്പോൾ കുറച്ചുകൂടി മാനസികമായി നമുക്ക് അടുപ്പം തോന്നും.



സ്ത്രീകേന്ദ്രീകൃത ചിത്രമല്ലേ ലില്ലി...?

സ്ത്രീ -പുരുഷ വേർതിരിവുകളിൽ എനിക്കു താത്പര്യമില്ല. ആർട്ടിസ്റ്റ് എന്ന രീതിയിലേ ഞാൻ കാണുന്നുള്ളൂ. ഇവിടത്തെ പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ പറയുകയാണെങ്കിൽ ഇതൊരു സ്ത്രീ കേന്ദ്രീകൃത സിനിമയാണ്. ഈ സിനിമ ലീഡ് ചെയ്യുന്നത് ഒരു സ്ത്രീയാണ്. പോസ്റ്ററുകളിലും ഫ്ളസുകളിലുമെല്ലാം അവരുടെ ചിത്രം മാത്രമാണുള്ളത്. അവരുടെ സിനിമയാണിത്. ആക്‌ട്രസ് എന്ന നിലയിലും സംയുക്ത അത് അർഹിക്കുന്നുണ്ട്.



ലില്ലിയിൽ അഭിനയിക്കുന്പോൾ സംയുക്ത പുതുമുഖമായിരുന്നല്ലോ. പിന്നീടല്ലേ തീവണ്ടിയിൽ അഭിനയിച്ചതും ആ പടം ഹിറ്റായതുമെല്ലാം....?

ഫ്രെയിമിൽ ഫ്രഷ്നെസുള്ള നടി വേണമെന്നുണ്ടായിരുന്നു. ത്രില്ലർ ജോണറിൽ പറയുന്ന പ്രഗ്നൻസി സബ്ജക്ട് എന്ന പുതുമ ഈ ചിത്രത്തിനുമുണ്ടല്ലോ. പലപ്പോഴും പ്രഗ്‌നൻസി അഭിനയിക്കുന്ന ആളുകളുടെ കഥകളാണു സിനിമകൾ പറയാറുള്ളത്. കഹാനിയൊക്കെ അത്തരം സിനിമയാണ്. ഇവിടെ എനിക്കു റിയൽ എന്ന ഫീൽ കൊണ്ടുവരണമായിരുന്നു. ഗർഭകാലത്തു സ്ത്രീകൾ ഭക്ഷണമൊക്കെ കഴിച്ച് തടിവയ്ക്കുമല്ലോ. അത്തരം ഒരു ലുക്ക് വേണമായിരുന്നു.

കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിൽ പെർഫോം ചെയ്യാൻ സംയുക്ത ഒരുക്കമായിരുന്നു. ഒരാഴ്ച കൊണ്ട് തൂക്കം കൂട്ടണമെന്നു പറഞ്ഞാൽ അതിനൊക്കെ അവർ തയാറായിരുന്നു. എല്ലായ്പ്പോഴും സംയുക്ത ഈ സിനിമയുടെ കൂടെ ഉണ്ടായിരുന്നു. എന്‍റെയൊരു സുഹൃത്താണ് സംയുക്തയെ ഈ സിനിമയിലേക്കു നിർദേശിച്ചത്. നേരിൽ കണ്ടപ്പോൾ സ്ക്രിപ്റ്റ് പറഞ്ഞു. പ്രത്യേകിച്ച് ഓഡിഷനൊന്നും നടത്തിയില്ല. സെലക്ട് ചെയ്യുന്നതിനു പ്രൊഡ്യൂസർക്കും സമ്മതമായിരുന്നു.



തീവണ്ടി ഹിറ്റായതു ലില്ലിക്കു സഹായകമായല്ലോ.....?

ലില്ലി സംയുക്ത മേനോന്‍റെ സിനിമ എന്നു പറയുന്പോൾ 100 പേർക്ക് അറിയാമെങ്കിൽ തീവണ്ടി ഹിറ്റായതു കാരണം അതൊരു 500 പേർക്കുകൂടി അറിയാം എന്നായിട്ടുണ്ട്. ഈ വർഷം ഇറങ്ങിയവയിൽ ഏറ്റവുമധികം ആളുകൾ കണ്ട പാട്ടുകളിലൊന്നാണ് തീവണ്ടിയിലെ ജീവാംശമായ്.



ലില്ലിയിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച്....?

ധനേഷ് ആനന്ദ്, സജിൻ ചെറുകയിൽ, കെവിൻ ജോസ്, ആര്യൻ കൃഷ്ണ മേനോൻ, കണ്ണൻ തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ. ധനേഷ്, സജിൻ, കെവിൻ എന്നിവരാണു പുതുമുഖങ്ങൾ. ധനേഷ്, കണ്ണൻ, സജിൻ എന്നിവരാണു വില്ലൻ വേഷങ്ങളിൽ. സംയുക്ത മാത്രമാണ് ഈ സിനിമയിൽ ഇപ്പോൾ അറിയപ്പെടുന്ന താരം. അത്തരമൊരു വെല്ലുവിളി ഏറ്റെടുത്തത് ഈ ചിത്രത്തിന്‍റെ നിർമാതാക്കളായ മുകേഷ് ആർ മേത്ത, സി.വി.സാരഥി എന്നിവരാണ് (ഇ ഫോർ എക്സ്പെരിമെന്‍റ്). സാധാരണ അത്തരം റിസ്ക് പൊതുവേ ആരും ഏറ്റെടുക്കാറില്ല. അവരിൽ നിന്ന് എനിക്കു വലിയ സപ്പോർട്ട് കിട്ടി. അവരെ കാസ്റ്റ് ചെയ്യ്, ഇയാളെ കാസ്റ്റ് ചെയ്യ് എന്ന മട്ടിൽ ബിസിനസ് ലൈനിലേക്ക് അവർ പോയില്ല.



ലില്ലിയുടെ പിന്നണിയിൽ പ്രവർത്തിച്ചവർ....?

സുഷിൻ ശ്യാമാണ് സംഗീതംചെയ്തത്. ഇതിൽ പാട്ടുകളൊന്നുമില്ല. ത്രില്ലറായതിനാൽ പാട്ടു വേണ്ട എന്നു ഞാൻ തീരുമാനിച്ചിരുന്നു. ത്രില്ലിംഗ് എലമെന്‍റ് നിലനിർത്താനാണ് അങ്ങനെ തീരുമാനിച്ചത്. പശ്ചാത്തലസംഗീതമാണു സുഷിൻ ചെയ്തത്. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ. ശ്രീരാജിന്‍റെയും ആദ്യ മലയാള ചിത്രമാണു ലില്ലി. പുതുമുഖം ദുന്തു രഞ്ജീവാണ് കലാസംവിധാനം നിർവഹിച്ചത്. എച്ച്എംടിയിലൊക്കെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ക്വാർട്ടേഴ്സുകളും മറ്റുമുണ്ടായിരുന്നു. നമ്മൾ അതെടുത്ത് ദുന്തുവിന്‍റെ സഹായത്തോടെ സീനിന് അനുയോജ്യമാക്കുകയായിരുന്നു.

എഡിറ്റിംഗ് നിർവഹിച്ചതു സ്റ്റേറ്റ് അവാർഡ് വിന്നർ അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. മേക്കപ്പ് ആർജി വയനാടൻ. ഇബിലീസാണു മുന്പു വർക്ക് ചെയ്ത പടം. സ്റ്റിൽസ് മനു മോഹൻ, അനീഷ് അലോഷ്യസ്. സൗണ്ട് ഡിസൈൻ ജോലികൾ ചെയ്തത് സിങ്ക് സിനിമയിലെ സച്ചിൻ സുധാകരൻ. സൗണ്ട് മിക്സിംഗ് രാജാകൃഷ്ണൻ. അദ്ദേഹത്തെക്കുറിച്ചു പറയുന്പോൾ എനിക്കു വലിയ അഭിമാനമാണ്. അത്രത്തോളം നന്നായി അദ്ദേഹം അതു ചെയ്തിട്ടുണ്ട്. ഏറെ അനുഭവസന്പത്ത് ഉള്ളതിനാൽ അതിന്‍റേതായ ടെക്നിക്കൽ ബ്രില്യൻസ് അദ്ദേഹത്തിന്‍റെ വർക്കിൽ അറിയാനാകും.

ചീഫ് അസോസിയേറ്റ് ബിലഹരി കെ. രാജ്. കംപ്യൂട്ടർ ഗ്രാഫിക്സ് ചെയ്തത് ഡിജിറ്റൽ ടർബോ മീഡിയ. ലില്ലിയുടെ ടൈറ്റിൽ ഗ്രാഫിക്സ് ചെയ്തതു സഞ്ജു ടോം ജോർജ്. പോസ്റ്റർ ഓൾഡ്മോങ്ക്സ്. ടെക്നിക്കൽ സൈഡ് കുറച്ചു ബ്രില്യന്‍റ് ആയിരിക്കണം എന്നതാണ് എന്‍റെ കാഴ്ചപ്പാട്. അവർക്ക് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഒൗട്ട് എടുക്കുന്പോൾ ഏതു ഫോർമാറ്റിൽ എടുക്കണം, തിയറ്ററുകളിൽ എപ്പോൾ കൊടുക്കണം...എന്നിങ്ങനെ പല കാര്യങ്ങളിലും അതു ഗുണകരമാകും.



ഷൂട്ടിംഗ് അനുഭവങ്ങൾ....?

ആദ്യത്തെ സിനിമയല്ലേ. ഷൂട്ടിംഗ് ഘട്ടത്തിൽ അതിന്‍റേതായ കുറച്ചു ടെൻഷനുണ്ടായിരുന്നു. എങ്കിലും കാര്യമായ കോപ്ലിക്കേഷനുകളൊന്നുമുണ്ടായിട്ടില്ല. ഒപ്പമുണ്ടായിരുന്നതു നല്ല ക്രൂ ആണ്. ഒപ്പം വർക്ക് ചെയ്ത എല്ലാവരും കൂട്ടുകാരാണ്. പ്രൊഡ്യൂസേഴ്സ് സെറ്റിൽ വന്നിരുന്ന് അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്ന മട്ടിൽ നിർദേശങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചു സാരഥിച്ചേട്ടനൊന്നും സെറ്റിലേക്കു വന്നിരുന്നില്ല. മേക്കിംഗിൽ പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്തായാലും അതിന്‍റെ സുഖം ഉണ്ടായിരുന്നു. ക്രിയേറ്റീവ് ഫ്രീഡമാണല്ലോ എതു മേക്കറും ആഗ്രഹിക്കുന്നത്. അതു സെറ്റിൽ കാര്യമായി ഉണ്ടായിരുന്നു. അതിനാൽ കുറേ കാര്യങ്ങൾ ചെയ്യാനായി. കൊച്ചിയിലായിരുന്നു ഷൂട്ടിംഗ്. ഒരു ചെറിയ ഷോട്ട് മാത്രം മൈസൂരിലെടുത്തു.



സംയുക്തയുടെ പങ്കാളിത്തം എത്രത്തോളമായിരുന്നു...?

കംപ്ലീറ്റ് സ്ക്രിപ്റ്റ് ഞാൻ പറഞ്ഞതുമുതൽ സംയുക്ത എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഞങ്ങളെല്ലാവരും വാസ്തവത്തിൽ ഒരു ഫാമിലി പോലെയായിരുന്നു സെറ്റിൽ. സംയുക്ത, എന്‍റെ അനിയത്തി...ഞങ്ങളെല്ലാവരും ഒരുമിച്ചു നിന്നവരാണ്. ഞങ്ങൾ സിനിമയെക്കുറിച്ചു സംസാരിക്കും. പക്ഷേ എപ്പോഴും വർക്ക്ഷോപ്പ് നടത്തുകയൊന്നുമില്ല. ഇടയ്ക്കു ചില സീനുകളൊക്കെ ചെറുതായി ചെയ്തുനോക്കും. ഭക്ഷണം കഴിക്കും. പിന്നീടു പുറത്തുപോകും. സിനിമ കാണും. സംയുക്ത ഏറെ കോപ്പറേറ്റീവായിരുന്നു. ആദ്യത്തെ പടമല്ലേ.

വില്ലന്മാരുൾപ്പെടെ ഞങ്ങളെല്ലാവരും വൈകുന്നേരങ്ങളിൽ ചെയ്യാൻ പോകുന്ന സീനുകളെക്കുറിച്ചു സംസാരിച്ചിരുന്നു; സീനുകളിൽ വരുന്ന സൗണ്ട് ഇഫക്ട്സിനെക്കുറിച്ചും. ഗർഭിണിയുടെ വേഷമായതിനാൽ ചെറിയ കാര്യങ്ങൾ പോലും കൃത്യമായി അറിഞ്ഞിരിക്കണം. ഒരു ദിവസം സംയുക്തയെ ജനറൽ ആശുപത്രിയിലേക്ക് ഇറക്കിവിട്ടു. കാര്യങ്ങളൊക്കെ നിരീക്ഷിച്ച ശേഷം തിരിച്ചുവരാൻ പറഞ്ഞു. ഉച്ചയായപ്പോഴേക്കും അവർ തിരിച്ചുവന്നു.



സംയുക്തയിൽ നിന്ന് ഇംപ്രോവൈസേഷനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടോ...?

ആർട്ടിസ്റ്റ് എന്ന നിലയിൽ സംയുക്തയുടെ ഭാഗത്തുനിന്ന് സ്വന്തമായ ഇംപ്രോവൈസേഷനുകൾ ഉണ്ടായിരുന്നു. ആർട്ടിസ്റ്റുകളോടു കാര്യങ്ങൾ പറഞ്ഞ് അവരെക്കൊണ്ടു പെർഫോം ചെയ്യിപ്പിച്ചെടുക്കുന്നതാണ് എന്‍റെ രീതി. ഒന്നും ചെയ്തുകാണിച്ച് എടുപ്പിക്കുന്ന രീതി ആയിരുന്നില്ല. ഇത്ര ദിവസം ഗർഭിണിയായിരിക്കുന്പോൾ നിങ്ങൾ ഇങ്ങനെയൊക്കെയായിരിക്കും എന്ന മട്ടിൽ ഞാൻ അവരോടു കാര്യങ്ങൾ പറയുകമാത്രമേയുണ്ടായിരുന്നുള്ളൂ. പിന്നെ അവരാണ് അതു തരുന്നത്. പൂർണമായും അവരുടെ പെർഫോമൻസ് തന്നെയാണ്. പെർഫോമൻസ് എങ്ങനെ വേണം എന്ന് അവരോടു പറയുക മാത്രമാണ് എന്‍റെ ജോലി.



പോസ്റ്ററുകളിലെല്ലാം ലില്ലിക്ക് എ സർട്ടിഫിക്കറ്റാണല്ലോ...?

വയലൻസ് ഉള്ളതുകൊണ്ടു മാത്രമാണ് എ സർട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത്. അല്ലാതെ ഫാമിലിക്കു കാണാനാവാത്ത ഒരു സീനോ വിഷ്വലോ ഡയലോഗു പോലുമോ പടത്തിൽ ഉപയോഗിച്ചിട്ടില്ല. എല്ലാ പ്രേക്ഷകരെയും ഉദ്ദേശിച്ചു ചെയ്ത പടമാണ്. ഇതിൽ ഫൈറ്റ് സീനുകൾ കുറേയുണ്ട്. കമ്മട്ടിപ്പാടം എ സർട്ടിഫിക്കറ്റ് കിട്ടിയ പടമായിരുന്നു. പക്ഷേ, അതു ഫാമിലി കണ്ട പടമാണ്.



ആദ്യസിനിമയെന്ന രീതിയിൽ ‘ലില്ലി’ നല്കുന്ന അനുഭവം...?

വാസ്തവത്തിൽ ഇപ്പോൾ എനിക്ക് ഒട്ടും ടെൻഷനില്ല. എന്തായാലും ഇതിനു രണ്ടു ഫേസ് അല്ലേയുള്ളൂ. ഏതായാലും നമ്മൾ അതു സ്വീകരിച്ചേ മതിയാവൂ. ഇതിന്‍റെ പ്രോഡ്യൂസർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് - എൻജോയ് ചെയ്ത് ഷൂട്ട് ചെയ്യുക, എൻജോയ് ചെയ്തു സിനിമയുണ്ടാക്കുക, ബാക്കിയെല്ലാം ജനങ്ങളുടെ കൈകളിലാണ്. ഞാനും അത്രയേ പറയുന്നുള്ളൂ. ഞാൻ എറെ എൻജോയ് ചെയ്തിട്ടുണ്ട്. സംയുക്തയും എൻജോയ് ചെയ്തിട്ടുണ്ട്. എന്‍റെ ആക്‌ട്രസും എന്‍റെ നടന്മാരും എൻജോയ് ചെയ്തിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ഞാൻ ഇവരെയാരും സിനിമ കാണിച്ചിട്ടില്ല. കാരണം, അഭിനയിച്ചപ്പോൾ കിട്ടിയ ഒരു ത്രില്ലുണ്ടല്ലോ, അത് അവർക്കു തിയറ്ററിൽ ആദ്യ ദിവസം കിട്ടണം. തിയറ്ററിൽ പോയി ജനങ്ങളുടെ ഇടയിലിരുന്ന്, വീട്ടുകാരുടെ ഇടയിലിരുന്ന് അവരുടെ ആ എഗ്സൈറ്റ്മെന്‍റ് എനിക്കു കാണണം.



തിയറ്ററിൽ നിന്ന് അവർക്കു കിട്ടുന്ന ആ എഗ്സൈറ്റ്മെന്‍റ്...അത് ആദ്യത്തേതായിരിക്കണം. ഇതാണ് അവൻ ഉദ്ദേശിച്ച സിനിമ, നമ്മൾ ചെയ്ത സിനിമ എന്നിങ്ങനെയുള്ള ഫീൽ കിട്ടണം. ഒരു ക്രിയേറ്റർ എന്ന നിലയിൽ എന്‍റെ ആഗ്രഹമാണത്. എഡിറ്ററും മ്യൂസിക് ഡയറക്ടറും ഫൈനൽ സിനിമ കണ്ടിട്ടുണ്ട്. അല്ലാതെ സാരഥിച്ചേട്ടൻ പോലും പടം കണ്ടിട്ടില്ല. തിയറ്ററിൽ നിന്ന് ആ എക്സ്പീരിയൻസ് കിട്ടണമെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്. സിനിമ എങ്ങനേയും എടുക്കാം എന്നാണു ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, നമ്മളല്ല സിനിമയാണു പ്രധാനം.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.