Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ജോസഫിലേത് ഏതു നടനും മോഹിക്കുന്ന വേഷം: ജോജു ജോർജ്
ഏതൊരു നടനും മോഹിക്കുന്ന തരത്തിലുള്ള വേഷമാണ് ജോസഫ് സമ്മാനിച്ചതെന്ന് നടൻ ജോജു ജോർജ്. “ അത്രമാത്രം ഡീറ്റയിലിംഗുള്ള കഥാപാത്രം. ഓടിപ്പോയി അഭിനയിക്കാൻ പറ്റുന്ന തരത്തിലുള്ള വേഷമായിരുന്നില്ല. കൃത്യമായ തയാറെടുപ്പുകളോടെ ചെയ്ത പടമാണു ജോസഫ്. ഞാൻ ചെയ്തത് എത്രത്തോളം നന്നായിട്ടുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ, ഉഗ്രൻ കഥപാത്രമാണിത്. മലയാളത്തിൽ വളരെ ഫ്രഷായ ഒരു സിനിമയായിരിക്കും ഇത്. ഇതിൽ വർക്ക് ചെയ്യാനായത് ഭാഗ്യമായി കാണുന്നു. അത്രയും നല്ല കഥാപാത്രം, അത്രയും നല്ല ക്രൂവിനൊപ്പം വർക്ക് ചെയ്യാനുള്ള അവസരം, അത്രയും നല്ല സ്ക്രിപ്റ്റ്... ഇതൊക്കെ ഏതൊരു നടന്‍റെയും സ്വപ്നമായിരിക്കും. ഇങ്ങനെ ഒരവസരം കിട്ടിയതിൽ ദൈവത്തോടു നന്ദി പറയുകയാണ്...” ഷാഹി കബീറിന്‍റെ രചനയിൽ എം. പദ്മകുമാർ സംവിധാനം ചെയ്ത ജോസഫിൽ ടൈറ്റിൽ ലീഡ് കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജോജു ജോർജ് സംസാരിക്കുന്നു.



ജോസഫ് എന്ന സിനിമയിലേക്കുള്ള വഴി..?

പപ്പേട്ടനുമായി ഇരുപതു വർഷത്തിലേറെയായി നല്ല ബന്ധമുണ്ട്. ഞാൻ ജൂണിയർ ആർട്ടിസ്റ്റായിരുന്ന കാലം മുതൽ തന്നെ. അദ്ദേഹത്തിന്‍റെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഈ കഥ ഞാൻ രണ്ടു വർഷം മുന്പു കേട്ടതാണ്. അതു നടക്കാതെ വേറെ പലയാളുകളോടും കഥ പറയുകയായിരുന്നു ഇതിന്‍റെ റൈറ്റർ ഷാഹി കബീർ. ഒരു ദിവസം ഡയറക്ടർ പദ്മകുമാർ വിളിച്ച് ഒരു പടമുണ്ട് ചെയ്യാൻ പറ്റുമോ എന്നു ചോദിച്ചശേഷം ഈ കഥ പറഞ്ഞു. പപ്പേട്ടനു ധൈര്യമുണ്ടെങ്കിൽ ചെയ്യാം എന്നു ഞാൻ പറഞ്ഞു. അങ്ങനെയാണ് ഈ പ്രോജക്ട് കമിറ്റ് ചെയ്തത്.

വളരെ രസമുള്ള അവതരണരീതിയാണ് ഈ സിനിമയുടേത്. ഈ വർഷം ക്രിട്ടിക്കലി മികച്ച അഭിപ്രായം നേടാൻ സാധ്യതയുള്ള സിനിമയാണിത്. ജോസഫ് എന്നെ സംബന്ധിച്ചു വളരെ പേഴ്സണലായ സിനിമയാണ്.



ജോസഫ് എന്ന സിനിമ പറയുന്നത്....?

ഇതൊരു പോലീസ് ഇൻവെസ്റ്റിഗേഷനാണ്. റിട്ടയേർഡായ പോലീസുകാരനാണു ജോസഫ്. സർവീസിലിരിക്കുന്പോൾ തന്നെ അയാൾ വളരെ ബ്രില്യന്‍റായിരുന്നു. അയാൾക്കു വളരെ ഇമോഷണലായ ഒരു കാര്യത്തെക്കുറിച്ച് വാർധക്യകാലത്ത് അയാൾ നടത്തുന്ന ഒരന്വേഷണമാണ് ഈ പടം. വളരെ ഡീറ്റയിൽഡ് ആയ, വളരെ പെർഫക്‌ട് ആയ ഒരു ഇൻവെസ്റ്റിഗേഷൻ.

മറ്റ് ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ നിന്നു ജോസഫിനെ വേറിട്ടുനിർത്തുന്നത്.....?

ജോസഫ് എഴുതിയിരിക്കുന്നത് ഷാഹി കബീർ എന്ന ഒറിജിനൽ പോലീസുകാരനാണ്. ആ ഒറിജിനാലിറ്റിയിൽ സത്യസന്ധമായ ഒരന്വേഷണത്തിന്‍റെ യഥാർഥ അനുഭവം ആളുകൾക്കു ഫീൽ ചെയ്യും. തെളിവു കണ്ടുപിടിക്കുന്നതിനു പോലീസിന് അവരുടേതായ ബുദ്ധിയും സാമർഥ്യവുമുണ്ട്. അത് അങ്ങനെ തന്നെയാണ് ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്.


.
കാത്തിരുന്നു കിട്ടിയ നായക വേഷമാണു ജോസഫിലേത് എന്നു കരുതുന്നുണ്ടോ...?

അങ്ങനെ ഞാൻ കാത്തിരുന്നിട്ടില്ല. ഞാൻ ഇനിയും കാരക്ടർ റോളുകൾ ചെയ്യുമെന്നല്ലാതെ ഹീറോ വേഷം മാത്രം എന്ന ലൈനിൽ ചിന്തിക്കുന്ന ആളല്ല. എന്‍റെ കഥാപാത്രം എന്തെന്നു മാത്രമേ ഞാൻ ശ്രദ്ധിക്കാറുള്ളൂ. അതു ചെറുതായാലും വലുതായാലും എനിക്ക് ഓകെയാണ്. സ്ക്രിപ്റ്റിൽ എന്‍റെ കഥാപാത്രത്തിനു പ്രാധാന്യമുണ്ടാവണം.



ഒറ്റയ്ക്കു ലീഡ് വേഷത്തിൽ വരുന്ന ആദ്യ സിനിമയാണല്ലോ. സിനിമയെ മുന്നോട്ടുകൊണ്ടുപോവുക എന്നത് ഉത്തരവാദിത്വമല്ലേ....?

പടത്തെ കൊണ്ടുപോകുക എന്നുള്ളതല്ല. മെയിൻ കഥാപാത്രമായി അഭിനയിക്കുന്പോഴുള്ള ഉത്തരവാദിത്വം ഏറെയാണ്. കാരണം, ഏറ്റവുമധികം സ്ക്രീൻ സ്പേസിൽ വരുന്ന ഒരു കഥാപാത്രം എന്‍റേതാണ്. ആളുകളെ ബോറടിപ്പിക്കാതെ ആ കഥയിലൂടെ ഭംഗിയായി എങ്ങനെ സഞ്ചരിക്കണമെന്നുള്ളതിനെക്കുറിച്ചു മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ. ഒരു പടത്തിൽ അടിപൊളി വേഷം അഭിനയിക്കാൻ പോയാൽ ആ പടം എങ്ങനെ മാർക്കറ്റ് ചെയ്യപ്പെടുമെന്നോ ആ പടം എങ്ങനെ വരുമെന്നോ നമ്മൾ അധികം ടെൻഷനടിക്കാറില്ല. കാരണം, അതിന്‍റെ അതിന്‍റെ ഹീറോയും ഡയറക്ടറും അതു കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ട്.

പക്ഷേ, ഞാൻ മെയിൻ കഥാപാത്രമാകുന്പോൾ എനിക്കതു വളരെ ഫ്രഷാണ്. അത് എങ്ങനെ ചെയ്യണം എന്നുള്ള ആലോചന, അതു വളരെ നന്നായി ചെയ്യാനുള്ള ശ്രമം, പടം നന്നായി വരണമെന്നുള്ള ആഗ്രഹം.... എന്നിവയെല്ലാം തീവ്രമാവും. പപ്പേട്ടൻ അതിമനോഹരമായാണ് ഈ പടം ഷൂട്ട് ചെയ്തിരിക്കുന്നത്. ഈ ജനറേഷനിലുള്ള പിള്ളേർക്കു വേണ്ടി പപ്പേട്ടൻ എടുത്തിട്ടുള്ള ഒരു പടമാണിത്.



സ്വീകരിക്കപ്പെട്ടതും വ്യത്യസ്തവുമായ പോലീസ് വേഷങ്ങൾ മുന്പു ചെയ്തിട്ടുണ്ടല്ലോ. ജോസഫിനെ വ്യത്യസ്തമാക്കാനുള്ള ശ്രമങ്ങൾ...?

സീനിയർ ഡയറക്ടേഴ്സിനോടും എന്‍റെ സുഹൃത്തുക്കളോടും ചർച്ച ചെയ്ത് അവർ പറഞ്ഞ കാര്യങ്ങൾ മനസിലാക്കിയ ശേഷമാണ് ഞാൻ ഈ സിനിമയിൽ അഭിനയിക്കാൻ പോയത്. ഈ സിനിമ എന്താണ്, ഇത് എങ്ങനെ വരണം എന്നുള്ളതിനെക്കുറിച്ചു പപ്പേട്ടനു വളരെ കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ പപ്പേട്ടന്‍റെ സമീപനം നമുക്കു വളരെ സപ്പോർട്ടീവ് ആയിരുന്നു. ഈ പടത്തിന്‍റെ റൈറ്ററുമായും ഏറെചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഈ സിനിമയ്ക്കുവേണ്ടി പ്രായമായ ആളുകളുടെ മാനറിസങ്ങൾ വളരെ ക്ലോസ് ആയി ഞാൻ ശ്രദ്ധിച്ചിരുന്നു.

ജോസഫിന്‍റെ ലുക്കിനു പിന്നിൽ....?

റോഷൻ എന്ന മേക്കപ്പ്മാന്‍റെ സൃഷ്ടിയാണത്. മേക്കപ്പിനെക്കുറിച്ചു ലണ്ടനിൽ പോയി പഠിക്കുകയും യൂണിവേഴ്സിറ്റികളിൽ ക്ലാസെടുക്കുകയും ചെയ്യുന്ന വളരെ ക്രിയേറ്റീവായ വ്യക്തിയാണു റോഷൻ. ഏറെ സ്കിൽ ഉള്ള, മേക്കപ്പിനെക്കുറിച്ചു വളരെ ധാരണയുള്ളയാളാണ്. റോഷൻ മേക്കപ്പിട്ടു തന്നതോടെ ഞാൻ ആ കാരക്ടറായി.



ജോസഫിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച്...?

അറുപതിനുമേൽ കഥാപാത്രങ്ങളുള്ള സിനിമയാണു ജോസഫ്. ദിലീഷ് പോത്തൻ, സുധി കോപ്പ, ഇർഷാദ് എന്നിവരും എന്‍റെപോലെതന്നെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അഞ്ചു പെണ്‍ കഥാപാത്രങ്ങളുണ്ട് ഇതിൽ. ആത്മീയ, മാധുരി, മാളവിക തുടങ്ങിയവരാണ് ആ വേഷങ്ങളിൽ. അവരും ഏറെ ബ്രില്യന്‍റായി അതു ചെയ്തിട്ടുണ്ട്. രണ്ടു നായികമാരാണു ജോസഫിൽ. മാധുരിയും ആത്മീയയും. ഡയറക്ടർ ജോണി ആന്‍റണി, അങ്കമാലി ഡയറീസിൽ അഭിനയിച്ച ടിറ്റോ വിൽസൺ, നെടുമുടി വേണുച്ചേട്ടൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലാണു വരുന്നത്.



ജോസഫിന്‍റെ സാങ്കേതികത്തികവിനെക്കുറിച്ച്....?

കഴിഞ്ഞ വർഷം സ്റ്റേറ്റ് അവാർഡ് കിട്ടിയ മനീഷ് മാധവനാണു കാമറ ചെയ്തത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എഡിറ്റ് ചെയ്ത കിരണ്‍ ദാസാണ് ഇതിന്‍റെ എഡിറ്റർ. മെമ്മറീസ്, ദൃശ്യം എന്നിവയൊക്കെ വർക്ക് ചെയ്തിട്ടുള്ള അനിൽ ജോണ്‍സണാണ് ഇതിൽ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തത്. ആർട്ട് ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂംസ് സ്റ്റെഫി സേവ്യർ...

ക്വാളിറ്റിയുള്ള ക്വാളിഫൈഡായ ടെക്നീഷൻസാണ് ഈ പടത്തിൽ വർക്ക് ചെയ്തത്. ടെക്നിക്കലി, അതുകൊണ്ടു തന്നെ ഇതു ക്വാളിറ്റിയുള്ള പടമാണ്. മറ്റുള്ളവർക്കു മലയാള സിനിമയെന്നു പറഞ്ഞു കാണിച്ചുകൊടുക്കാവുന്ന തരത്തിലുള്ള ഒരു പടമായിരിക്കും ജോസഫ് എന്നാണ് എന്‍റെ വിശ്വാസം.



ജോസഫിലെ പാട്ടുകൾ....?

അഞ്ചു പാട്ടുകളുണ്ട് ജോസഫിൽ. പുതുമുഖം രഞ്ജിൻ രാജാണ് മ്യൂസിക് ഡയറക്ടർ. ഈ പടത്തിലെ എല്ലാ പാട്ടുകളും ഹിറ്റാണ്. ഉയിരിൻ നാഥനേ, ഉലകിൻ ആദിയേ...എന്ന പാട്ടുൾപ്പെടെ നാലു പാട്ടുകളെഴുതിയതു ബി.കെ.ഹരിനാരായണൻ. പൂമുത്തോളേ എന്ന പാട്ടെഴുതിയത് അജീഷ് ദാസൻ. പൂമരത്തിലെ പാട്ടു കേട്ടിട്ടാണ് അജീഷിനെ ഈ പടത്തിലേക്കു വിളിച്ചത്. സിറ്റ്വേഷനു ചേർന്ന വളരെ രസകരമായ എഴുത്തായിരുന്നു.

ജോസഫിൽ താങ്കൾ ഗായകനുമാണല്ലോ....?

പണ്ട് പാടവരന്പത്തൂടെ.... അതൊരു പഴയ നാടൻപാട്ടാണ്. ആക്‌ഷൻ ഹീറോ ബിജുവിന്‍റെ സെറ്റിൽ യൂണിറ്റിലെ ഒരാൾ പാടിക്കേട്ടതാണ്. ആ പാട്ട് ഞാൻ എന്‍റെ മകളെ പഠിപ്പിച്ചു. മകൾ പാടിക്കൊണ്ടിരുന്നു. ഇതിൽ അങ്ങനെയൊരു പാട്ടിന്‍റെ ആവശ്യം വന്നപ്പോൾ ഞാൻ ആ പാട്ടിന്‍റെ കാര്യം പറഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടമായി. അതിന്‍റെ മ്യൂസിക് ഡയറക്ടറെ കണ്ടുപിടിച്ച് ഞാൻ തന്നെ അതു പാടുകയും ചെയ്തു. ഭാഗ്യരാജാണ് അതു മ്യൂസിക് ചെയ്തത്. രഞ്ജിൻ രാജാണ് അതു റീ അറേൻജ് ചെയ്തത്.



ഏതെങ്കിലും സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കണമെന്നു പ്രത്യേക ആഗ്രഹമുണ്ടോ...?

ലിജോ ജോസ് പെല്ലിശേരി, ദിലീഷ് പോത്തൻ, അൻവർ റഷീദ്, ഷൈജു ഖാലിദ്, സക്കറിയ മുഹമ്മദ്, എബ്രിഡ് ഷൈൻ ...തുടങ്ങി ഇൻഡസ്ട്രിയിൽ ഞാൻ ഇഷ്ടപ്പെടുന്ന കുറേപ്പേരുണ്ട്. അവരുടെ പടങ്ങളിൽ അഭിനയിക്കാൻ ഞാൻ വളരെ കൊതിയോടെ കാത്തിരിക്കുന്നു. അതിനായി ഇപ്പോഴും അവരോടു ചാൻസ് ചോദിച്ചു നടക്കുന്നയാളാണു ഞാൻ. ഈ തലമുറയിലെ ഏറ്റവും ബ്രില്യന്‍റായ ഫിലിം മേക്കേഴ്സ് അവരാണ്. ശ്യാം പുഷ്കരന്‍റെ സ്ക്രിപ്റ്റിൽ ഒരു ചെറിയ വേഷം ചെയ്താലും അതു വലിയ കാര്യമായി കാണുന്നു.

സിനിമാജീവിതത്തിൽ വഴിത്തിരിവാകുന്നത്...?

ബെസ്റ്റ് ആക്ടറിലാണു ടേണിംഗ് പോയിന്‍റ്. ബെസ്റ്റ് ആക്ടറിലെയും അനൂപ് മേനോന്‍റെ ചില ചിത്രങ്ങളിലെയും അഭിനയമാണ് എന്നെ 1983 ഉൾപ്പടെയുള്ള പടങ്ങളിൽ എത്തിച്ചത്. നേരം, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ എന്നിവയും കരിയറിൽ പ്രധാന സിനിമകളാണ്.



നടനായി, നിർമാതാവായി...ഇനി എപ്പോഴാണു സംവിധാനം...?

സിനിമ സംവിധായകന്‍റെ കലയാണെന്നു പറയുന്നതിൽ വിശ്വസിക്കുന്നയാളാണു ഞാൻ. ചോല സനലേട്ടന്‍റെ പടമാണ്. ജോസഫ് പപ്പേട്ടന്‍റെ പടമാണ്. അത്രയും വലിയ ഒരു ഉത്തരവാദിത്വം നമുക്ക് എടുക്കാൻ പറ്റിയ സമയത്തു മാത്രമേ അതിനെക്കുറിച്ചു ചിന്തിക്കുകയുള്ളൂ.

അഭിനയം, എഴുത്ത്, സംവിധാനം...സിനിമയിലെ എല്ലാ മേഖലയും ഞാൻ വളരെ പാഷനോടുകൂടി കാണുന്നയാളാണ്. പ്രൊഡ്യൂസ് ചെയ്തതുകൊണ്ട് സംവിധാനം ചെയ്യാം എന്ന ധാരണ ഒരിക്കലുമില്ല. അതിനു പാകത വരണമല്ലോ. അങ്ങനെ സംഭവിച്ചാൽ സംഭവിച്ചു എന്നേയുള്ളൂ. അല്ലാതെ അതിനുവേണ്ടി പ്ലാനിംഗും മറ്റുമില്ല.



എഴുതാനുള്ള ശ്രമങ്ങളുണ്ടോ...?

എന്‍റെ കാഴ്ചപ്പാടേ അങ്ങനെയല്ല. ഇത് എഴുതിയേക്കാം എന്നുള്ള പ്ലാനുകളുമില്ല. ഒന്നുംപറയാനാവില്ല. ജോസഫിൽ അഭിനയിച്ചേക്കാമെന്നോ അല്ലെങ്കിൽ എഴുതില്ല എന്നോ ഒന്നുമല്ല. അതൊക്കെ സംഭവിക്കട്ടെ എന്നുള്ളതാണ്. ഞാൻ സിനിമയെ മൊത്തത്തിൽ എല്ലാ രീതിയിലും ഏറെ ആസ്വദിക്കുന്നുണ്ട്.

ഇനി വരാനുള്ള സിനിമകൾ...?

ഇനി വരാനുള്ള പടങ്ങളിൽ ഏറെ പ്രതീക്ഷയുള്ളത് ‘വലിയ പെരുന്നാൾ’ ആണ്. അതിൽ പ്രാധാന്യമുള്ള വേഷമാണ്. മലയാള സിനിമാചരിത്രത്തിൽ അടയാളപ്പെടുത്താൻ സാധ്യതയുള്ള ഒരു സിനിമയാണത്. ഷെയ്ൻ നിഗം അഭിനയിക്കുന്ന പടമാണ്. ഡിമൽ ഡെന്നീസാണു സംവിധായകൻ. ഏറെ പ്രോമിസിംഗ് ആയ സംവിധായകനാണ്. ഞാൻ അദ്ദേഹത്തെ ഗുരുസ്ഥാനത്താണു കാണുന്നത്. ലോനപ്പന്‍റെ മാമോദീസ, ഒറ്റയ്ക്കൊരു കാമുകൻ, ചോല, താമര തുടങ്ങിയവയാണ് എന്‍റെ ഇനി വരാനുള്ള പടങ്ങൾ. ജയൻ വന്നേരിയുടെ ഒറ്റയ്ക്കൊരു കാമുകനിൽ ഹ്യൂമർ വേഷമാണ്. നല്ല രസമുള്ള എന്‍റർടെയ്നറാണത്. ഷൈൻ ടോം ചാക്കോയാണു ഹീറോ.



സനൽകുമാർ ശശിധരന്‍റെ ചോലയെക്കുറിച്ച്..?

ഒൗട്ട്സ്റ്റാൻഡിംഗ് ഫിലിം ആയിരിക്കും ചോല. ആർട്ട് മൂവിയോ ഏറെ ലാഗ് ഉള്ളതോ ആയ പടമല്ല അത്. അന്തർദേശീയ നിലവാരത്തിൽ പൂർത്തീകരിച്ച പടമാണത്. ജനുവരിയിലാവും റിലീസ്. ടെക്നിക്കലി ഹൈ ഫിലിം ആയിരിക്കും ചോല. ഒരു റഷ്യൻ മ്യുസിഷനാണ് അതിന്‍റെ ബാക്ക്ഗ്രൗണ്ട സ്കോർ ചെയ്തത്. അതിന്‍റെ ഷൂട്ടിംഗിന് ഉപയോഗിച്ച ലെൻസുൾപ്പെടെയുള്ള ഉപകരണങ്ങളൊക്കെ ഏറ്റവും അഡ്വാൻസ്ഡ് ആണ്. നിമിഷയും പുതുമുഖം അഖിലുമാണ് ഒപ്പം അഭിനയിച്ചിരിക്കുന്നത്.

സിനിമ കണ്ട ശേഷം കിടുങ്ങിപ്പോയ ഒരനുഭവമാണ് എനിക്കുണ്ടായത്. ത്രില്ലർ ജോണറിലുള്ള പടമാണു ചോല. അതിന്‍റെ സ്ക്രിപ്റ്റും എഴുത്തും ഡയറക്‌ഷനുമൊക്കെ ഏറെ ബ്രില്യന്‍റാണ്.



സിനിമയിൽ തുടരാൻ പ്രചോദനമാകുന്നത്...?

അഭിനയിക്കുന്നതിലൂടെ കിട്ടുന്ന സന്തോഷം. ഒപ്പം, സിനിമയോടുള്ള പാഷൻ. അതിനെ സത്യസന്ധമായി, സ്വാഭാവികമായി സമീപിക്കുക. മൂർത്തിയായി കണ്ട് ആരാധിക്കുക എന്നൊക്കെ പറയും പോലെ. അതുതന്നെയാണ് നമ്മുടെ ഫയർ. ആളുകൾ നല്ല സിനിമകൾ കാണുന്പോൾ സന്തോഷം. നമ്മൾ അതിന്‍റെ ഭാഗമാകാൻ ശ്രമിക്കുന്നുവെന്നേയുള്ളൂ. ഞാൻ മാത്രമല്ല എല്ലാവരും അങ്ങനെയൊക്കെത്തന്നെയാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.