അറിവിന്റെ ഗേറ്റ്‌
എൻജിനിയറിംഗ് വിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലുമുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് പരീക്ഷ (ഗേറ്റ്) ഫെബ്രുവരി 3, 4, 10, 11 തീയതികളിലാണ് നടക്കുക. പരീക്ഷയ്ക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഭാരത സർക്കാരിന്‍റെ മാനവവിഭവ വികാസ വകുപ്പിനു വേണ്ടി ഈ പരീക്ഷ നടത്തുന്നത് ഏഴ് ഐഐടികളും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും കൂടിയാണ്. 2018 ലെ പരീക്ഷയുടെ ചുമതല ഗോഹട്ടി ഐഐടിക്കാണ്. വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ ഓണ്‍ലൈനായാണ് പരീക്ഷ. ഈ പരീക്ഷയാണ് എൻജിനിയറിംഗ് വിഷയങ്ങളിൽ എംടെക് പ്രോഗ്രാമിനും പിഎച്ച്ഡി പ്രോഗ്രാമിനും പ്രവേശനത്തിനു മുള്ള യോഗ്യതാ പരീക്ഷ. ശാസ്ത്ര വിഷയങ്ങളിലെ പിഎച്ച്ഡി പ്രോഗ്രാമിനും ഈ പരീക്ഷഐഐടികൾ പോലെയുള്ള സ്ഥാപനങ്ങളിൽ പ്രവേശനത്തിന് ഒരു യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
കൂടാതെ ഈ പ്രോഗ്രാമുകൾ പൂർത്തിയാക്കാനുള്ള സാന്പത്തിക സഹായവും (ഫെല്ലോഷിപ്പുകൾ) ഗേറ്റ് പാസായവർക്ക് നൽകുന്നുണ്ട്.

ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയമാണിപ്പോൾ. ഗേറ്റ് ഓണ്‍ലൈൻ ആപ്ലിക്കേഷൻ പ്രോസസിംഗ് സിസ്റ്റം വഴി (ഗോ ആപ്സ്) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2017 ഒക്ടോബർ അഞ്ചാണ്. ഗേറ്റ് പരീക്ഷയിൽ 23 വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾക്ക് അവർക്ക് പരീക്ഷയെഴുതാൻ ശേഷിയുള്ള, അവർ പഠിച്ച വിഷയം അനുസരിച്ച് തെരഞ്ഞെടുക്കാം. ഒരു വിഷയത്തിൽ മാത്രമേ ഗേറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കൂ. വിവിധ വിഷയങ്ങളിൽ പരീക്ഷയെഴുതാൻ സാധിക്കില്ല. പരീക്ഷയിൽ ലഘുവായ ഗണിതംവഴി നിർണിയിക്കാവുന്ന സാംഖ്യകിക ഉത്തരങ്ങൾ അടങ്ങിയ ഭാഗം ഉണ്ടാകും. ബാക്കിയുള്ളതിനെല്ലാം തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കേണ്ടതാണ്. ഈ ചോദ്യങ്ങൾക്ക് ഇങ്ങനെ തന്നെ ഉത്തരങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഉത്തരങ്ങൾ തെറ്റിപ്പോയാൽ അതിന് മൈനസ് മാർക്ക് വരും. സാംഖ്യകിക ഉത്തരങ്ങൾക്ക് മൈനസ് മാർക്കില്ല.

പരീക്ഷയെഴുതുന്നതിനുള്ള യോഗ്യത ബി ടെക്/ബി ആർക്ക്/ബിഫാം ഡിഗ്രിയും ശാസ്ത്ര വിഷയങ്ങളിൽ എംഎസ്‌സി/എംസിഎ ഡിഗ്രിയുമാണ്. ഡിഗ്രി എടുത്തിട്ടുള്ളവർ ഡിഗ്രി സർട്ടിഫിക്കറ്റോ പ്രൊവിഷണൽ സർട്ടിഫിക്കറ്റോ കോഴ്സ് പൂർത്തീകരിച്ചു എന്ന സർട്ടിഫിക്കറ്റോ ഓണ്‍ലൈനായി നൽകണം. ഈ പരീക്ഷകൾക്ക് ചേരുന്നവർക്കും കോഴ്സിന്‍റെ അവസാന വർഷത്തിലുള്ളവർക്കും ഗേറ്റ് പരീക്ഷയെഴുതാം. അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മേധാവിയുടെ (പ്രിൻസിപ്പൽ) സർട്ടിഫിക്കറ്റും അപേക്ഷാഫോറം നൽകുന്പോൾ അതിൽ കൊടുക്കണം. ഇതുകൂടാതെ ഇന്‍റഗ്രേറ്റഡ് എംഇ/എംടെക് (നാലുവർഷത്തെ പ്രോഗ്രാം) പഠിക്കുന്നവർക്ക് 2, 3, 4 വർഷങ്ങളിൽ എത്തിയവർക്കും ഇന്‍റഗ്രേറ്റഡ് എംഇ/എംടെക് (അഞ്ചുവർഷത്തെ പ്രോഗ്രാം) പഠിക്കുന്നവർക്ക് 4/5 വർഷത്തിൽ എത്തിയവർക്കും ഇന്‍റഗ്രേറ്റഡ് എംഎസ്‌സി/ബിഎസ് എംഎസ് പഠിക്കുന്നവർക്ക് അവസാനത്തെ വർഷത്തിലും പരീക്ഷയെഴുതാം. ഇതുകൂടാതെ ഭാരതത്തിനു പുറത്തുള്ള രാജ്യങ്ങളിൽ പഠിക്കുന്ന നാലുവർഷ എൻജിനിയറിംഗിലും അഞ്ചുവർഷ എംഎസിലും വിദ്യാർഥികൾക്ക് അവരുടെ പ്രോഗ്രാമിന്‍റെ അവസാന വർഷത്തിലാണെങ്കിൽ ഗേറ്റ് എഴുതാം.

പരീക്ഷയെഴുതാനുള്ള സ്ഥലങ്ങളിൽ കേരളത്തിൽ രണ്ട് സ്ഥാപനങ്ങളുടെ കീഴിലാണ് വരുന്നത്. കാസർഗോഡ്, പയ്യന്നൂർ, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ അങ്കമാലി പരീക്ഷാ കേന്ദ്രങ്ങളുടെ സോണൽ ഓഫീസ് ബംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ്. ആലുവ, എറണാകുളം, മൂവാറ്റുപുഴ, കോതമംഗലം, പാലാ, ഇടുക്കി, കാഞ്ഞിരപ്പള്ളി, കോട്ടയം, ചെങ്ങന്നൂർ, ആലപ്പുഴ, കൊല്ലം, പുനലൂർ, തിരുവനന്തപുരം, നെടുമങ്ങാട് എന്നീ പരീക്ഷാ കേന്ദ്രങ്ങളുടെ സോണൽ ഓഫീസ് ഐഐടി മദ്രാസാണ്.
ഗേറ്റ് പരീക്ഷയെഴുതുന്നതിനുള്ള ഫീസ് പെണ്‍കുട്ടികൾക്കും എസ്‌സി/എസ്ടി/അംഗവൈകല്യമുള്ളവർക്കും 750 രൂപയും മറ്റുള്ളവർക്ക് 1500 രൂപയുമാണ്. ഓണ്‍ലൈനായി പൂരിപ്പിച്ച ഫോറത്തിന്‍റെ കൂടെ ഈ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് സമർപ്പിക്കണം. ഒരു തിരിച്ചറിയൽ രേഖ സ്കാൻ ചെയ്ത് സമർപ്പിക്കണം. അപേക്ഷാഫോറത്തിൽ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടോയെന്ന് പരിശോധിച്ചാണ് അപ്‌ലോഡ് ചെയ്യേണ്ടത്. അത് അപ്‌ലോഡ് ചെയ്യേണ്ട വെബ്സൈറ്റ് w ww.gate.i itg.ac.in ലാണ്. എന്തെങ്കിലും തെറ്റോ പൂരിപ്പിക്കാത്ത ഭാഗമോ ഉണ്ടെങ്കിൽ അപേക്ഷകൾ നിരസിക്കപ്പെടും. അത് പരിശോധിക്കപ്പെടുന്നതും അതിന്‍റെ വിവരങ്ങൾ ഗോ ആപ്സ് വെബ്സൈറ്റിൽ നിന്നും കണ്ടുപിടിക്കാവുന്നതുമാണ്. ചില തെറ്റുകൾ ഉടൻതന്നെ തിരുത്തുകയും ചെയ്യാം.

മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ സമയം. 100 മാർക്കിനുള്ള 65 ചോദ്യങ്ങൾ ഉണ്ടായിരിക്കും. തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും തെരഞ്ഞെടുക്കേണ്ട ചോദ്യങ്ങൾ ഒരു മാർക്കിന്‍റെയും രണ്ടു മാർക്കിന്‍റെയും ഉണ്ട്. ഉത്തരം തെറ്റിയാൽ 1/3 ആയോ 2/3 ആയോ മൈനസ് മാർക്കുണ്ടാകും. സാംഖ്യകിക ഉത്തരങ്ങളും ഒരു മാർക്കിന്‍റെയും രണ്ടു മാർക്കിന്‍റെയും ഉണ്ടായിരിക്കും. ഉത്തരം എത്രയാണെന്ന് കംപ്യൂട്ടറിൽ രേഖപ്പെടുത്തണം. മൂന്ന് ദശാംശം വരെ ഈ ഉത്തരങ്ങൾ നൽകുന്നതായിരിക്കും നല്ലത്. ഈ ചോദ്യങ്ങൾക്ക് മൈനസ് മാർക്കില്ല.

65 ചോദ്യങ്ങളുള്ള പേപ്പറുകളിൽ 15 മാർക്കുവരുന്ന 10 ചോദ്യങ്ങൾ പൊതു അറിവ് പരിശോധിക്കുന്നവയായിരിക്കും. എൻജിനിയറിംഗ് വിഷയങ്ങളിൽ 15 ശതമാനം എൻജിനിയറിംഗ് മാത്തമാറ്റിക്സിലും 15 ശതമാനം പൊതു അറിവ് സംബന്ധിച്ചും ആയിരിക്കും. ബാക്കി 70 ശതമാനം തെരഞ്ഞെടുത്ത വിഷയത്തിലും ഉണ്ടായിരിക്കും. ഒരു വിഷയത്തിൽ നമുക്കുള്ള അറിവും അത് ശരിയായി മനസിലാക്കാനുള്ള കഴിവും ആ തത്വങ്ങൾ പ്രയോഗിക്കാനുള്ള കഴിവും പരിശോധിക്കുന്നവിധത്തിലായിരിക്കും ചോദ്യങ്ങൾ. ലൈഫ്സയൻസ് പോലെയുള്ള വിഷയങ്ങളിൽ കെമിസ്ട്രി 15 ശതമാനം ചോദ്യങ്ങളുള്ള ഒരു സെക്ഷൻ ആണ്. അതുപോലെ എൻജിനിയറിംഗ് സയൻസസ് എന്ന വിഷയത്തിൽ എൻജിനിയറിംഗ് മാത്തമാറ്റിക്സിലും 15 ശതമാനം ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഒക്ടോബർ അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന ദിവസം.

ഡോ. വി. ഉണ്ണികൃഷ്ണൻ നായർ
മുൻ പ്രഫസർ ആൻഡ് ഹെഡ്, ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്റ്റോ ഇലക്ട്രോണിക്സ്
കേരള സർവകലാശാല