വാനോളം വളരാന്‍
അമേരിക്കൻ നിർമിത സൗണ്ടിംഗ് റോക്കറ്റിൽ തുടങ്ങി മംഗൾയാനും കടന്ന് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണം കുതിക്കുന്പോൾ കൗമാര മനസുകൾക്കു സ്പേസ് സയൻസിനോടുള്ള ആഭിമുഖ്യം വാനോളം വളരുകയാണ്. തിരുവനന്തപുരത്തു തന്നെ വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയും (ഐഐഎസ്ടി) ബഹിരാകാശ ശാസ്ത്ര ലോകത്തേക്കു വാതായനങ്ങൾ തുറന്നു തരുന്നു. കല്പിത സർവകലാശാലാ പദവിയുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പേസ് സയൻസുമായി ബന്ധപ്പെട്ട ശാസ്ത്ര, സാങ്കേതിക മേഖലകളിൽ ബിടെക് മുതൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിനുവരെയുള്ള അവസരങ്ങളുണ്ട്. ഏഷ്യയിലെ ആദ്യ സ്പേസ് യൂണിവേഴ്സിറ്റി കൂടിയാണ് ഐഐഎസ്ടി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും പ്രാഗത്ഭ്യം നേടിയ അധ്യാപകരുടെയും ഗവേഷകരുടെയും സേവനവും ആധുനിക ഗവേഷണ സംവിധാനങ്ങളുടെ പിൻബലവും ഐഐഎസ്ടിയിലെ സമർഥരായ വിദ്യാർഥികളുടെ സ്വപ്നങ്ങൾക്കു ചിറകു വിരിക്കാൻ കരുത്തേകുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 വിദ്യാർഥികളാണ് ഇവിടെ സ്പേസ് സയൻസിന്‍റെ വിഹായസിൽ വിഹരിക്കുന്നത്. ഏവിയോണിക്സ്, എയ്റോസ്പേസ് എൻജിനിയറിംഗ്, ഫിസിക്കൽ സയൻസ് എന്നീ മേഖലകളിലാണു പഠനം നടത്താവുന്നത്. ഫിസിക്കൽ സയൻസിൽ ബിടെക്കും തുടർന്ന് ഒരു വർഷത്തെ പഠനത്തിനും ശേഷം എംഎസ് അല്ലെങ്കിൽ എംടെക് നേടാൻ കഴിയുന്ന ഇരട്ട ബിരുദ പ്രോഗ്രാം ഒരുക്കിയിരിക്കുന്നു.

എയ്റോ സ്പേസ് എൻജിനിയറിംഗ്

ബഹിരാകാശ പേടകത്തിന്‍റെ രൂപകൽപ്പന, വിക്ഷേപണം തുടങ്ങിയവയിൽ അടിസ്ഥാന അറിവു മുതൽ സങ്കീർണമായ ശാസ്ത്ര സത്യങ്ങൾവരെ പകർന്നു നൽകുന്ന എയ്റോ സ്പേസ് എൻജിനിയറിംഗിനാണു റോക്കറ്റ് സയൻസ് എന്ന പേരിൽ അറിയപ്പെടാനുള്ള യഥാർഥ യോഗ്യത.

ഇതിൽ ബിടെക്ക് നേടുന്ന വിദ്യാർഥിക്ക് പ്രൊപ്പൽഷൻ സിസ്റ്റം, എയ്റോ ഡൈനാമിക് ഡിസൈൻ, സ്ട്രക്ചറൽ സിസ്റ്റംസ്, പ്രെസിഷൻ മാനുഫാക്ചറിംഗ് തുടങ്ങി എയ്റോ സ്പേസ് എൻജിനിയറിംഗ് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും തലയെടുപ്പോടെ പ്രവർത്തിക്കാനാകും. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലും (ഐഎസ്ആർഒ) ഇക്കൂട്ടർക്കു പ്രധാന പ്രൊജക്ടുകളിൽ പ്രമുഖ ശാസ്ത്രജ്ഞർക്കൊപ്പം തോളോടുതോൾ ചേർന്നു നിൽക്കാം.

ഫിസിക്കൽ സയൻസ്

സ്പേസ് സയൻസുമായി അടിസ്ഥാന ശാസ്ത്രത്തെ ബന്ധിപ്പിക്കുന്ന മേഖലയാണ് ഫിസിക്കൽ സയൻസ്. ഓരോ ബഹിരാകാശ ദൗത്യവും നിരവധി ശാസ്ത്ര ശാഖകളുടെ പരീക്ഷണത്തിന്‍റെ കൂടി വേദിയാണ്. ഇത്തരം പരീക്ഷണ, നിരീക്ഷണങ്ങൾക്ക് അനുയോജ്യരായവരെ വാർത്തെടുക്കുകയാണു ഫിസിക്കൽ സയൻസ് പഠനം കൊണ്ടുദ്ദേശിക്കുന്നത്. അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, റിമോട്ട് സെൻസിംഗ്, എർത്ത് സിസ്റ്റം സയൻസ്, കെമിക്കൽ സിസ്റ്റം തുടങ്ങി വൈവിധ്യമാർന്ന മേഖലകൾ തെരഞ്ഞെടുത്തു പഠനം നടത്താൻ അവസരമുണ്ട്.

ബഹിരാകാശ ഗവേഷണ രംഗത്തു മാത്രമല്ല ദേശീയ-അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളിലും ഫിസിക്കൽ സയൻസുകാർക്ക് അവസരങ്ങൾ അനവധിയാണ്.

ഏവിയോണിക്സ്

ഏവിയേഷൻ ഇലക്‌ട്രോണിക്സ് എന്നതിന്‍റെ ചുരുക്കപ്പേരായ ഏവിയോണിക്സ് ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നു.
എയ്റോ സ്പേസ് രംഗത്ത് ഏവിയോണിക്സിന്‍റെ സ്ഥാനം സുപ്രധാനമാണ്. ഈ മേഖലയിൽ അതിനൂതന ഗവേഷണവും കർശന ഗുണനിലവാരവും ഒഴിച്ചു കൂടാനാകാത്തതാണ്. അതുകൊണ്ടു തന്നെ പഠനം വളരെ ആഴത്തിൽ നിർവഹിക്കാൻ കഴിവുള്ളവർക്കു മാത്രം പറ്റിയതാണ് ഏവിയോണിക്സ്.

ഡോ. രാജേഷ് ജോസഫ് ഏബ്രഹാം
(അസോസിയറ്റ് പ്രഫസർ, ഐഐഎസ്ടി, തിരുവനന്തപുരം)