ശാസ്ത്രലോകത്തേക്കൊരു വാതായനം
ശാസ്ത്ര ലോകത്തെ ഇന്ദ്രജാലം തൊട്ടറിയാനും അനുഭവിക്കാനും അവസരമൊരുക്കി നെസ്റ്റ് അഥവാ നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ്. കേന്ദ്ര അണുശക്തി മന്ത്രാലയത്തിനു കീഴിൽ ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), യൂണിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്ട്മെന്‍റ് ഓഫ് അറ്റോമിക് എനർജി സെന്‍റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യുഎൻഡിഎഇ സിബിഎസ്) എന്നീ സ്ഥാപനങ്ങളിൽ പഞ്ചവത്സര എംഎസ് കോഴ്സ് അഡ്മിഷൻ നടത്തുന്നതിനാണു നെസ്റ്റ്.
ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലാണ് എംഎസ് കോഴ്സ്. വിശ്വഭാരതിയിലെ ഇന്‍റഗ്രേറ്റഡ് സയൻസ് എഡ്യൂക്കേഷൻ റിസർച്ച് സെന്‍ററി(ഐസിഇആർസി)ലെ അഡ്മിഷനും നെസ്റ്റ് മുഖേനയാണ്.

നൈസർ

ഭുവനേശ്വർ ആസ്ഥാനമായി അറ്റമിക് എനർജി ഡിപ്പാർട്ട്മെന്‍റ് സ്ഥാപിച്ച നൈസർ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ അറിവിന്‍റെ കേന്ദ്രമായാണു പരിഗണിക്കപ്പെടുന്നത്. അവിടെയുള്ള ഒന്നാംകിട ശാസ്ത്രജ്ഞരുടെ നിരതന്നെ നൈസറിന്‍റെ മികവിന്‍റെ അടയാളമാണ്. സമർഥരായ വിദ്യാർഥികളെ ശാസ്ത്രത്തിന്‍റെ അപാരതയിലേക്കു നയിക്കുകയാണു സ്ഥാപനത്തിന്‍റെ ലക്ഷ്യം. വിശാലമായ കാന്പസ് സൗകര്യത്തോടു കൂടിയ നൈസറിൽ ബയോളജിക്കൽ, കെമിക്കൽ, ഫിസിക്കൽ, മാത്തമാറ്റിക്കൽ സയൻസസിൽ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി കോഴ്സാണു നടത്തുന്നത്. ബിരുദം നൽകുന്നത് അണുശക്തി വകുപ്പിന്‍റെ തന്നെ കീഴിൽ കൽപിത സർവകലാശാലാ പദവിയുള്ള ഹോമി ഭാഭാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടാണ്.

സിബിഎസ്

യൂണിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്ട്മെന്‍റ് ഓഫ് അറ്റോമിക് എനർജി സെന്‍റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യുഎൻഡിഎഇ സിബിഎസ്) അണുശക്തി വകുപ്പിന്‍റെ കീഴിൽ തന്നെയുള്ള മറ്റൊരു ലോകോത്തര സ്ഥാപനമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭരെന്നു കരുതാവുന്ന ശാസ്ത്രജ്ഞരും അധ്യാപകരുമാണ് ഇവിടുത്തെ മുതൽക്കൂട്ട്. യൂണിവേഴ്സിറ്റി ഓഫ് മുംബൈയുടെ വിദ്യാനഗരി കാന്പസിലാണു സിബിഎസ് പ്രവർത്തിക്കുന്നത്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ബിരുദം സമ്മാനിക്കുന്നത് ഒന്നര നൂറ്റാണ്ടിന്‍റെ പാരന്പര്യമുള്ള മുംബൈ സർവകലാശാലയാണ്.

നൈസറിൽ നൂറും സിബിഎസിൽ നാൽപ്പത്തിയഞ്ചും ഐസിഇആർസിൽ 21 സീറ്റുകളാണുള്ളത്.

പ്രവേശനം ലഭിക്കുന്നവർക്ക് അയ്യായിരം രൂപ വീതം പ്രതിമാസ ഇൻസ്പെയർ സ്കോളർഷിപ് ലഭിക്കും. കൂടാതെ വാർഷിക ഗ്രാന്‍റുമുണ്ട്.

പഠനത്തിൽ മികവു പുലർത്തുന്നവർക്ക് ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിന്‍റെ ട്രെയിനിംഗ് സ്കൂളിന്‍റെ ഇന്‍റർവ്യുവിൽ നേരിട്ടു പങ്കെടുക്കാം.