പഠനം യൂത്ത്ഫുള്‍ ആകാം
ഏതൊരു രാജ്യത്തിന്‍റെയും അഭിവൃദ്ധിയുടെ ചാലകശക്തിയാണ് ആ രാജ്യത്തെ യുവാക്കൾ. ഇക്കാരണത്താൽതന്നെ, രാജ്യത്തിന്‍റെ ഭാവി കുടികൊള്ളുന്നത് ജനസംഖ്യയുടെ 40 ശതമാനം വരുന്ന ആവേശവും ചൈതന്യവുമുള്ള യുവശക്തിയിലാണ്. അമൂല്യമാണ് ആ വിഭവശേഷി. അതു കൊണ്ടുതന്നെ അവർക്കു ലഭിക്കുന്ന വിദ്യാഭ്യാസം യുവത്വത്തിന്‍റെ കർമശേഷിയെ ഉത്തേജിപ്പിക്കുന്നതു കൂടിയാകണം. ഇത്തരത്തിൽ യുവാക്കളെ മുന്നിൽ കണ്ട് രാജ്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചെന്നൈക്കടുത്ത് ശ്രീ പെരുന്പത്തൂരിൽ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്‍റ് (RGNIYD). 1993 ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം അന്താരാഷ്‌ട്ര ദേശീയ തലങ്ങളിൽ നിരവധി അക്കാഡമിക് പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.

കേന്ദ്ര യുവജനകായിക മന്ത്രാലത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്ര സർക്കാർ സ്ഥാപനം ആറു വ്യത്യസ്ത ബിരുദാനന്തര ബിരുദ കോഴ്സുകൾ ആണ് നടത്തുന്നത്. കൗൺസലിംഗ് സൈക്കോളജി, ഡെവലപ്മെന്‍റ് സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, ലോക്കൽ ഗവർണൻസ്, സോഷ്യൽ ഓൺട്രപ്രീണർഷിപ്, സോഷ്യൽ വർക്ക് എന്നിങ്ങനെ ആറു ഡിപ്പാർട്ട്മെന്‍റുകളിലായാണു കോഴ്സുകൾ നടത്തുന്നത്.

തിയറി ക്ലാസുകൾക്കൊപ്പം തന്നെ ഫീൽഡ് വിസിറ്റും ഇന്‍റേൺഷിപ്പും ഡെസർട്ടേഷനും അടങ്ങുന്നതാണു നാലു സെമസ്റ്ററുള്ള പിജി കോഴ്സുകൾ. ഇന്ത്യയിലും വിദേശത്തും നടക്കുന്ന സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുക്കാനുള്ള അവസരം, യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സംഘടനകളിൽ പരിശീലനത്തിനും ജോലിക്കുമുള്ള സാധ്യതകൾ, അന്താരാഷ‌്ട്ര നിലവാരമുള്ള ലൈബ്രറി, സ്മാർട് ക്ലാസ് റൂമുകൾ, അതിമനോഹരമായ കാംപസ് തുടങ്ങിയവ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രത്യേകതയാണ്.

ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും ഇന്‍റേൺഷിപ്പുമെല്ലാം കുട്ടികൾക്ക് അനുഭവ പരിചയം നൽകുന്നു. അതുപോലെ തന്നെ പ്ലേസ്മെന്‍റ് സെൽ കോഴ്സ് തീരാറാവുമ്പോൾ തന്നെ കുട്ടികൾക്ക് ജോലി ഉറപ്പു വരുത്താൻ സഹായകമാകുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ തുടർ പഠനത്തിന്‍റെ ഭാഗമായി ഗവേഷണത്തിനുള്ള സൗകര്യവുമുണ്ട്. അധ്യാപകർ ഏറ്റെടുത്തു നടത്തുന്ന റിസർച്ച് പ്രോജക്ടുകളിൽ ഭാഗമാകാനും ജോലി ചെയ്യാനും അവസരം ലഭിക്കുന്നു.

ഒപ്പം തന്നെ, ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പ്രവർത്തിക്കുന്ന നിരവധി സംഘടനകളിലും നിരവധി ജോലി സാധ്യതകളുണ്ട്.

എംഎസ്‌സി കൗൺസലിംഗ് സൈക്കോളജി

വ്യക്തിയുടെ, പ്രത്യേകിച്ച് യുവജനതയുടെ മാനസിക, വൈകാരിക ആരോഗ്യം രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും വികസനത്തിന് അത്യാവശ്യമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് പരിഹരിക്കാൻ വിദ്യാർഥികൾക്ക് പ്രഫഷണൽ പരിശീലനം നൽകുവാൻ ലഷ്യമാക്കിയാണ് ഈ കോഴ്സ് രൂപീകരിച്ചിരിക്കുന്നത്.

എംഎ ഡെവലപ്മെന്‍റ് പോളിസി ആൻഡ് പ്രാക്ടീസ്

"സുസ്ഥിരവികസനം' ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിഷയവും ലക്ഷ്യവുമാകുമ്പോൾ ദാരിദ്ര്യ നിർമാർജനത്തിൽ തുടങ്ങി ശക്തീകരണത്തിൽ വരെ പല തലത്തിലും തരത്തിലുമുള്ള നയനിർമാണങ്ങൾ അത്യാവശ്യമാകുന്നു. തൊഴിൽ, പലായനം, മാനവവിഭവശേഷി നിർമാണം, പോളിസി ഇന്‍റർവെൻഷൻസ് തുടങ്ങിയവ അക്കാഡമികവും ഫീൽഡ് പ്രാക്ടിക്കലും ചേർന്ന രീതിയിൽ കോഴ്സ് അവതരിപ്പിക്കുന്നു .

എംഎ ജൻഡർ സ്റ്റഡീസ്

സ്ത്രീപുരുഷ സമത്വവും ശക്തീകരണവും എല്ലാ വികസന പദ്ധതികളുടെയും നട്ടെല്ലായി മാറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ലിംഗബോധവും നീതിയും, അതിന്‍റെ ചരിത്രവും വളർച്ചയും ആശയങ്ങളും, മുഖ്യശ്രേണിയിൽ നിന്ന് പുറന്തള്ളപ്പെടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഭിന്നലിംഗക്കാരുടെയും അവശ വിഭാഗങ്ങളുടെയും അവകാശങ്ങളും കാഴ്ചപ്പാടുകളും വികസനാധിഷ്ഠിതമായി അവതരിപ്പിക്കുന്ന കോഴ്സ്. ജൻഡർ ട്രെയിനിംഗ്, ജൻഡർ മെയിൻസ്ട്രീമിംഗ്, ജൻഡർ ആൻഡ് സൊസൈറ്റി തുടങ്ങിയ പേപ്പറുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എംഎ ലോക്കൽ ഗവർണൻസ് ആൻഡ് ഡെവലപ്മെന്‍റ്

പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾ, പദ്ധതികൾ, സാമൂഹിക ക്ഷേമം, സാമ്പത്തിക വികസനം തുടങ്ങിയവ ആഴത്തിൽ മനസിലാക്കുവാനും അധികാര വികേന്ദ്രീകരണത്തിലൂന്നിയ താഴെത്തട്ടിൽ നിന്നുള്ള വികസനം അക്കാഡമിക് തലത്തിൽ അപഗ്രഥിക്കാനും സഹായിക്കുന്ന കോഴ്സ്. റിസോഴ്സ് മാനേജ്മെന്‍റ്, ഡിസാസ്റ്റർ മാനേജ്മെന്‍റ്, പബ്ലിക് പോളിസി തുടങ്ങിയവയാണു പേപ്പറുകൾ.

എംഎ സോഷ്യൽ ഇന്നോവേഷൻസ് ആൻഡ് ഓൺട്രപ്രീണർഷിപ്

തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിനും സാമൂഹിക സംരംഭകത്വത്തിൽ ഊന്നൽ കൊടുത്തുകൊണ്ട് വികസനം ലക്ഷ്യമാക്കുന്ന പാഠ്യപദ്ധതി. പ്രൊജക്ട് മാനേജ്മെന്‍റ്, ഡിസൈൻ തിങ്കിംഗ്, ലീഡർഷിപ് ആൻഡ് സോഷ്യൽ ചേഞ്ച് തുടങ്ങിയ പേപ്പറുകൾ പഠിക്കണം.

എംഎ സോഷ്യൽ വർക്ക്

രാജ്യത്തിന്‍റെ വികസനത്തിനും പുരോഗതിക്കുമുള്ള മികച്ച വിഭവശേഷിയായി യുവജനതയെ വാർത്തെടുക്കാൻ ലക്ഷ്യമിട്ടു തുടങ്ങിയ ഈ കോഴ്സ് പ്രധാനമായും യൂത്ത് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് എന്ന ആശയത്തിന് മുൻതുക്കം കൊടുത്താണ് രൂപീകരിച്ചിരിക്കുന്നത്. സോഷ്യൽ വർക്ക് എന്ന വിഷയത്തിന്‍റെ തുടക്കം, ചരിത്രം, തത്വം തുടങ്ങിയവ പ്രഫഷണൽ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നു.

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 16. വെബ്സൈറ്റ് :http://www.rgniyd.gov.in

ഡോ. നിയതി ആർ.കൃഷ്ണ
(അസിസ്റ്റന്‍റ് പ്രഫസർ, രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത്
ഡെവലപ്മെന്‍റ് , ശ്രീപെരുന്പത്തൂർ)