സിവില്‍ സര്‍വീസസ്: അഭിരുചി അറിയണം
സിവിൽ സർവീസസ് പരീക്ഷയ്ക്ക് ഐച്ഛിക വിഷയം തെരഞ്ഞെടുക്കുന്പോൾ ഏറ്റവും അധികം പ്രാധാന്യം കൊടുക്കേണ്ടത് സ്വന്തം അഭിരുചിക്കും താത്പര്യത്തിനുമാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മാർക്കു ലഭിച്ച വിഷയമെന്നതോ (മാത്തമാറ്റിക്സ് ആണ് 2017ൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിഷയം) അല്ലെങ്കിൽ ഒന്നും രണ്ടും റാങ്കുജേതാക്കൾ തെരഞ്ഞെടുത്ത വിഷയമെന്നതോ ആയിരിക്കരുത് മാനദണ്ഡം. അഭിരുചിയുള്ള വിഷയമെടുത്തു പഠിച്ചെങ്കിൽ മാത്രമേ സിവിൽ സർവീസസ് പരീക്ഷയ്ക്കു മികച്ച വിജയം നേടാനാവൂ.

അഭിരുചിക്കുതകുന്നവിധം നിരവധി വിഷയങ്ങൾ യുപിഎസ്‌സി ലിസ്റ്റ് ചെയ്തിട്ടുണ്ട്. സാഹിത്യവും എൻജിനിയറിംഗും സയൻസും സാമൂഹിക ശാസ്ത്രവിഷയങ്ങളുമൊക്കെ അതിലുൾപ്പെടും. ചോദ്യങ്ങളുടെ നിലവാരം മനസിലാക്കാൻ മുൻകാല ചോദ്യപേപ്പർ നോക്കുന്നതും നല്ലതാണ്. അത് ആത്മവിശ്വാസം വർധിപ്പിക്കാൻ ഉപകരിച്ചേക്കും. അതുപോലെ തന്നെ സിലബസും വ്യക്തമായി മനസിലാ ക്കിയിരിക്കണം.

രണ്ടാമതായി നോക്കേണ്ടത് വിവരങ്ങൾ ലഭിക്കാനുള്ള സാധ്യതയാണ്. സിവിൽ സർവീസസ് പരീക്ഷയുടെ സിലബസിൽ പറഞ്ഞിരിക്കുന്ന ഭാഗങ്ങൾ കൃത്യമായി ഉണ്ടെങ്കിൽ മാത്രമേ പരിക്ഷയ്ക്ക് പൂർണമായി തയാറാകാൻ സാധിക്കുകയുള്ളൂ.

ഇന്ന് മിക്ക വിഷയങ്ങളേയും സംബന്ധിച്ച വിവരങ്ങൾ ഇന്‍റർനെറ്റിൽ ലഭ്യമാണ്. അങ്ങനെ ലഭിക്കാത്ത വിഷയങ്ങൾ ഉദാഹരണമായി മലയാളം പോലെയുള്ളവയെക്കുറിച്ചു വിവരങ്ങൾ ലഭിക്കുന്ന ഉറവിടങ്ങൾ കൃത്യമായി കണ്ടെത്തി പഠിക്കാൻ ശ്രമിക്കണം. ഇത് അധ്യാപകരാകാം, കൂട്ടുകാരാകാം. സിലബസ് പൂർണമായും പഠിക്കുക എന്നത് നിർബന്ധമാണ്.

മൂന്നാമതായി ശ്രദ്ധിക്കേണ്ടത് വിഷയത്തിൽ അവഗാഹമുള്ള അധ്യാപകരെ പരിചയപ്പെടുക എന്നതാണ്. എല്ലാ കാര്യങ്ങളും പൂർണമായി സ്വയം മനസിലാക്കുക എന്നത് ഐശ്ചിക വിഷയത്തെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ നല്ല അധ്യാപകരുടെ സഹായം ആവശ്യമായി വരും.

സിവിൽ സർവീസുമായും അതിന്‍റെ പരിക്ഷാരീതികളുമായും പരിചയമുള്ളവരാണ് കൂടുതൽ അഭികാമ്യം. അവർക്കു കൃത്യമായി ഈ പരീക്ഷയ്ക്കാവശ്യമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞുതരാൻ സാധിക്കും.

ഈ മൂന്നുകാര്യങ്ങൾ - അഭിരുചി, വിവരങ്ങൾ ലഭിക്കാനുള്ള സാധ്യത, വിഷയത്തിൽ അറിവുള്ള അധ്യാപകർ എന്നിവ വച്ചായിരിക്കണം ഐശ്ചികവിഷയം തെരഞ്ഞെടുക്കേണ്ടത്.

മലയാളം ഉത്തരം എഴുതി പഠിക്കണം

മലയാളം മീഡിയത്തിൽ പഠിച്ചവർക്കും വായന ശീലമാക്കിയവർക്കും നന്നായി ഇണങ്ങുന്നതാണ് മലയാളം. അതായത് തന്‍റെ അഭിരുചി അല്ലെങ്കിൽ താത്പര്യം എന്തിലാണെന്ന് കൃത്യമായ ബോധ്യമുണ്ടായിരിക്കണം. പഠനത്തിനാവശ്യമായ നോട്ടുകളും റഫറൻസ് ഗ്രന്ഥങ്ങളുടെ പേജുകളുമൊക്കെ സംഘടിപ്പിക്കുക. മറ്റു വിഷയങ്ങളിലുള്ള പഠിത്തം മുടങ്ങുന്പോഴോ മടുക്കുന്പോഴോ നോവൽ വായിക്കുക, അല്ലെങ്കിൽ കവിത വായിക്കുക എന്നത് ഒരു പഠനം എന്നതിനപ്പുറം ആസ്വാദ്യകരമായ ഒരു വിനോദപ്രവൃത്തിയായി കാണുക. അതുതന്നെയാണ് മലയാളം പഠിക്കാൻ ഉചിതമായ മാർഗങ്ങളിലൊന്ന്. ഓരോ ഭാഗങ്ങൾ പഠിച്ചു കഴിയുന്പോഴും കൃത്യമായി അതുമായി ബന്ധപ്പെട്ടു മുൻകാല പരീക്ഷകളിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുകയും അത് അധ്യാപകരെകൊണ്ട് മൂല്യനിർണയം നടത്തിക്കുകയും ചെയ്യുക. സിവിൽ സർവീസസ് പരീക്ഷയുടെ ഒരുക്കത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗവും അതുതന്നെയെന്നു പറയാം. ഐച്ഛിക വിഷയം എന്നല്ല എല്ലാ വിഷയങ്ങളിലും ഉത്തരമെഴുതി അധ്യാപകരെക്കൊണ്ടു മൂല്യനിർണയം നടത്തുക എന്നത് വളരെ പ്രധാനമാണ്. നമ്മുടെ ഉത്തരങ്ങളുടെ നിലവാരവും മറ്റും ബോധ്യപ്പെടാനും സമയം ശരിയായ വിധത്തിൽ ഉപയോഗിക്കാനും ഇതു സഹായിക്കും. ഒരു ചോദ്യം വായിച്ച് ഉത്തരമെഴുതാൻ 7-8 മിനിറ്റ് മാത്രമേ ഉള്ളൂ എന്നോർക്കണം. അതുകൊണ്ടുതന്നെ ഉത്തരമെഴുതി ശീലിക്കുക. മലയാളത്തിന്‍റെ കാര്യമെടുത്താൽ ഒരു നോവലിനെ അല്ലെങ്കിൽ കവിതയെ സംബന്ധിച്ചു മുൻകാല പരീക്ഷകളിൽ ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ കൃത്യമായി റഫറൻസ് ഗ്രന്ഥങ്ങളും ക്ലാസ് നോട്ടുകളും മറ്റും പഠിച്ചതിനുശേഷമാണ് ഉത്തരമെഴുതേണ്ടത്.

മൂല്യനിർണയംകൂടെ ചെയ്തുകഴിയുന്പോൾ അതൊരു നിലവാരമുള്ള ഉത്തരമായി മാറുന്നു. പിന്നീട് ആ ഉത്തരങ്ങൾത്തന്നെ പഠിക്കാനായി ഉപയോഗിക്കാം. അപ്പോൾ സമയവും ലാഭം.
ഈ രീതി പരീക്ഷയടുക്കുന്ന സന്ദർഭത്തിൽ വളരെയധികം സഹായിക്കും. അപ്പോൾ ആദ്യം പറഞ്ഞതുപോലെ നിങ്ങളുടെ താത്പര്യമായിരിക്കണം ഐച്ഛികവിഷയം തെരഞ്ഞെടുക്കുന്പോൾ നിങ്ങളെ നയിക്കേണ്ടത്. ഒരാളുടെ പഠനരീതി ആയിരിക്കില്ല മറ്റൊരാളുടേത്. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു പഠന രീതി - നിങ്ങളുടെ സമയത്തിനും സന്ദർഭത്തിനും അനുസരിച്ച് വളർത്താൻ ശ്രമിക്കുക. അതു കൃത്യമായി പിന്തുടരുക. വിജയം സുനിശ്ചിതം.

എസ്. സമീര
(2017 സിവിൽ സർവീസ് പരീക്ഷയിൽ ഇരുപത്തിയെട്ടാം റാങ്ക് ജേതാവ്‌ )