അതിരുകളില്ലാത്ത അവസരം
ഇന്ത്യയിൽ ഗണിതശാസ്ത്ര-അനുബന്ധ പഠന ഗവേഷണ മേഖലകളിൽ ഉന്നതനിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിൽ ഒന്നണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഐ).1998 ൽ സ്പിക്ക് സയൻസ് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ട സിഎംഐ മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ബിഎസ‌്സി, എംഎസ‌്സി, പിഎച്ച്ഡി പ്രോഗ്രാമുകളാണു നടത്തുന്നത്.

ഇന്ത്യയിലെ മുതിർന്ന ഗണിതശാസ്ത്ര പ്രതിഭകളിൽ പ്രമുഖനായ സി.എസ്. ശേഷാദ്രി (എഫ്ആർഎസ്), ഭട്നാഗർ അവാർഡ് ജേതാക്കളായ രാജീവ കരാന്ദിക്കർ, വി. ബാലാജി, ഗണിതശാസ്ത്ര ഗവേഷണത്തിലും അധ്യയനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരായ ആർ. ശ്രീധരൻ, എസ്. കേശവൻ, ലോകത്തിലെ തന്നെ പ്രമുഖ കംപ്യൂട്ടർ സയന്‍റിസ്റ്റുകളിൽ ഒരാളായ മാധവൻ മുകുന്ദ് തുടങ്ങിയവരുടെ സാന്നിധ്യം ഈ സ്ഥാപനത്തെ ലോകത്തെ മികച്ച പഠന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു.

രണ്ടു ബിഎസ‌്സി പ്രോഗ്രമുകൾ

ചെന്നൈ നഗരത്തിനടുത്ത് കേളന്പാക്കത്ത് സ്ഥിതി ചെയ്യുന്ന സിഎംഐ ഒരു സ്വയംഭരണ കൽപ്പിത സർവകലാശാലയാണ് (ഡീംഡ് യൂണിവേഴ്സിറ്റി). ഇവിടെ നടത്തപ്പെടുന്നത് മൂന്നുവർഷം കാലാവധിയുള്ള രണ്ട് ബിഎസ‌്സി പ്രോഗ്രാമുകൾ ആണ്.ബിഎസ‌്സി (ഓണേഴ്സ്) - മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്, ബിഎസ‌്സി (ഓണേഴ്സ്) - മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് ഈ രണ്ട് പ്രോഗ്രാമുകളിലും അടിസ്ഥാന ഗണിതശാസ്ത്ര വിഷയങ്ങൾ ഒരേപോലെ പഠിപ്പിക്കപ്പെടുന്പോൾ ഒന്നാമത്തേതിൽ അൽഗോരിതം ഡിസൈൻ ആൻഡ് അനാലിസിസ്, പ്രോഗ്രാമിംഗ് ലാംഗ്വേജുകൾ, കംപ്യൂട്ടബിലിറ്റി തിയറി തുടങ്ങിയ വിഷയങ്ങളും കൂടി പഠിപ്പിക്കപ്പെടുന്നു. രണ്ടാമത്തെ കോഴ്സിൽ കംപ്യൂട്ടർ സയൻസ് വിഷയങ്ങൾക്ക് പകരമായി അടിസ്ഥാന ഫിസിക്സ് വിഷയങ്ങൾ വിശകലനം ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര നിലവാരത്തിലെ കംപ്യൂട്ടർ ലാബുകളും ഫിസിക്സ് വിദ്യാർഥികൾക്ക് കൽപ്പാക്കത്തെ അണുശക്തി ഗവേഷണ കേന്ദ്രത്തിലെ ലാബുകളിലെ പരിശീലനത്തിനുള്ള അവസരവും ഇവിടുത്തെ കോഴ്സുകളുടെ പ്രത്യേകതയാണ്. കൂടാതെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് ഇവിടത്തെതന്നെ പ്രഗത്ഭരായ അധ്യാപകരോടൊപ്പം ചെന്നൈയിലെ മാത‌്സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, പാരീസിലെ എക്കോൾ നോർമൽ സുപ്പീരിയർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രഫസർമാരും കൂടിച്ചേർന്നാണ്.

സിഎംഐയിൽ നിന്നുള്ള ബിരുദധാരികൾ ലോകത്തിലെ മുൻനിരയിലെ പഠനഗവേഷണ കേന്ദ്രങ്ങളിൽ ഉപരിപഠനത്തിനായി പ്രവേശനം നേടാറുണ്ട്. കാൽടെക് (ഷിക്കാഗോ), എംഐടി, പ്രിൻസ്റ്റണ്‍, യേൽ (അമേരിക്ക), മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് (ജർമനി) തുടങ്ങിയവ സിഎംഐ ബിരുദധാരികളെ തുടർച്ചയായി സ്വാഗതം ചെയ്യുന്ന ചില പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളാണ്.

പ്രവേശന പരീക്ഷ

ബിഎസ‌്സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത പ്ലസ്ടുവാണ്. പ്രവേശന പരീക്ഷ പ്രധാനമായും പ്ലസ്ടു തലത്തിലെ ഗണിതശാസ്ത്ര അഭിരുചി അളക്കുന്നതരത്തിലായിരിക്കും. ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ടതും (ഒബ്ജക്ടീവ് ടൈപ്പ്) വിശദമായി ഉത്തരമെഴുതേണ്ടതുമായ (ഡിസ്ക്രിപ്റ്റീവ് ടൈപ്പ്) ചോദ്യങ്ങൾ പരീക്ഷയിൽ പ്രതീക്ഷിക്കാവുന്നതാണ്. ഭൂരിഭാഗം ചോദ്യങ്ങളും അരിത്തമെറ്റിക്ക്, ആൾജിബ്ര, ജ്യോമെട്രി, ത്രികോണമിതി (ട്രിഗ്ണോമെട്രി), കാൽകുലസ് എന്നീ ഗണിതശാസ്ത്ര മേഖലകളിൽ നിന്നാകും. പരീക്ഷയുടെ വിശദമായ സിലബസും മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും തയാറെടുക്കുന്നതിന് സഹായകരമാകുന്ന പുസ്തകങ്ങളുടെ വിവരങ്ങളും സിഎംഐയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ പുസ്തകങ്ങളിൽ പലതും ആമസോണ്‍, ഫ്ളിപ്കാർട്ട് പോലെയുള്ള ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും വാങ്ങുവാനാകും. ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം രണ്ട് ബിഎസ‌്സി പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശന പരീക്ഷ ഒന്നുതന്നെയാണെന്നുള്ളതാണ്. കൂടാതെ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഏതു പ്രോഗ്രാമിലേയ്ക്കാണ് താൽപര്യം എന്നത് തീരുമാനിക്കേണ്ടതില്ല. അഡ്മിഷനുശേഷം ഏതു പ്രോഗ്രാം വേണമെങ്കിലും തെരഞ്ഞെടുക്കാം.

പുതിയ പ്രോഗ്രാം- ഡാറ്റ സയൻസ്

കെംബ്രിഡ്ജ് അനലിറ്റിക്ക എന്ന പേര് കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ വിവാദം സൃഷ്ടിച്ചുകൊണ്ട് പത്ര ചാനൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഫേസ്ബുക്ക് ഡാറ്റ വിശകലനം ചെയ്ത് ഉപയോക്താക്കളുടെ മനസളക്കുക എന്ന അത്ഭുത സാങ്കേതിക വിദ്യയുടെ ഉടമസ്ഥരാണിവർ. ഇവരുടെ പ്രവർത്തനം ഡാറ്റാ അനാലിസിസ് എന്ന നവീന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഗൂഗിളിന്‍റെയും ഫേസ്ബുക്കിന്‍റെയും ഒക്കെ പ്രവർത്തനത്തിന്‍റെ അടിത്തറയായ ഈ ഡാറ്റാ അനാലിസിസ് കംപ്യൂട്ടർ സയൻസിന്‍റെയും സ്റ്റാറ്റിസ്റ്റിക്സിന്‍റെയും മാത്തമാറ്റിക്സിന്‍റെയും ഒരു സമ്മിശ്ര രൂപമാണ്. ഭാവിയുടെ വിഷയം എന്ന് പറയാവുന്ന ഈ മേഖലയിൽ സിഎംഐ ഈവർഷം മുതൽ ഒരു എംഎസ‌്സി പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. അക്കാഡമിക് - ഇൻഡസ്ട്രി സഹകരണത്തിലൂടെ മുന്നോട്ടുപോകുന്നതാണ് സിഎംഐയുടെ എംഎസ‌്സി ഡാറ്റ സയൻസ് പ്രോഗ്രാം. മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ അടിസ്ഥാന പരിജ്ഞാനത്തോടുകൂടിയ ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. ഗണിതശാസ്ത്രത്തിലും കംപ്യൂട്ടർ സയൻസിലും ഗവേഷണത്തിലേക്കുൾപ്പെടെ എത്തുന്നതിൽ തൽപരരായ സമർഥർക്ക് സിഎംഐയുടെ എംഎസ‌്സി മാത്തമാറ്റിക്സ്, എംഎസ്‌സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അടിസ്ഥാന യോഗ്യത മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉന്നതനിലവാരം പുലർത്തുന്ന ബിരുദം. എംഎസ‌്സി പ്രോഗ്രാമുകളുടെ കാലപരിധി രണ്ടു വർഷമാണ്.

മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ പിഎച്ച്ഡി പ്രോഗ്രാമുകളും സിഎംഐ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സമർഥരായ ബിരുദധാരികൾക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ബിഎസ‌്സി/എംഎസ‌്സി മാത്തമാറ്റിക്സ്/എംഎസ‌്സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിലെ സെമസ്റ്റർ ട്യൂഷൻ ഫീസ് ഒരു ലക്ഷം രൂപയാണ്. എംഎസ‌്സി ഡാറ്റ സയൻസ് കോഴ്സിലെ സെമസ്റ്റർ ട്യൂഷൻ ഫീസ് രണ്ടുലക്ഷം രൂപയാണ്. നല്ല ഒരു വിഭാഗം വിദ്യാർഥികൾക്കും ഫീസ് ഇളവുകൾ നേടാൻ അവസരം ഇവിടെയുണ്ട്. കൂടാതെ സമർഥരായവർക്ക് 5000 (ബിരുദ കോഴ്സുകൾ), 6000 (ബിരുദാനന്തര ബിരുദ കോഴ്സുകൾ), 24000 (ഗവേഷണം) രൂപാ നിരക്കിൽ പ്രതിമാസം ഫെല്ലോഷിപ്പുകളും നൽകപ്പെടുന്നു.

മികച്ച കാന്പസ് പ്ലേസ്മെന്‍റ്

സിഎംഐയുടെ എല്ലാ കോഴ്സുകളിലേക്കുമുള്ള പ്രവേശനം മേയ് 15ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ്. കേരളത്തിൽ തിരുവനന്തപുരവും കോഴിക്കോടുമാണ് പരീക്ഷാകേന്ദ്രങ്ങൾ. വിവിധ വിഷയങ്ങളിലെ അടിസ്ഥാന തത്വങ്ങളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ പരീക്ഷകൾ. പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷയ്ക്ക് പുറമെ അഭിമുഖ പരീക്ഷയും ഉണ്ടായിരിക്കും. മികച്ച കാംപസ് പ്ലേസ്മെന്‍റ് അവസരങ്ങൾ ലഭ്യമാണെന്നതാണ് സിഎംഐയുടെ ഒരു പ്രധാന ആകർഷണീയത. ഇതുവരെ പ്ലേസ്മെന്‍റ് ലഭിച്ച മിടുക്കരുടെ പേരും സ്ഥാപനങ്ങളുമടങ്ങുന്ന വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ ഗൗരവതരമായ പഠനവും ഭാവിയും ആഗ്രഹിക്കുന്നവർക്ക് നിസംശയം തെരഞ്ഞെടുക്കാവുന്ന കോഴ്സുകളാണ് സിഎംഐയുടേത്.

വെബ്സൈറ്റ്: www.cmi.ac.in
അപക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: ഏപ്രിൽ 13.
പ്രവേശന പരീക്ഷാ തീയതി: മേയ് 15